ആലപ്പുഴയ്ക്ക് സമീപം കടലിൽ നിന്നും പിടികൂടിയവരെല്ലാം പാക്കിസ്ഥാനികളും ഇറാനികളും; റോയും ഐബിയും ഇന്റലിജൻസും മാറി മാറി ചോദ്യം ചെയ്യുന്നു; കേരളം അതീവ ആശങ്കയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തിൽ ആലപ്പുഴ കടൽത്തീരത്തു നിന്ന് തീരരക്ഷാസേന പിടിച്ചെടുത്ത വിദേശ ബോട്ടിനെ കുറിച്ചുള്ള ആശങ്കകൾ തീരുന്നില്ല. യാത്രക്കാരായ 12 ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്നും അത്യാധുനിക സാറ്റലൈറ്റ് ഫോണും പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു.പിടിയിലായവർക്കെതിരെ സമുദ്രാതിർത്തി ലംഘിച്ചതിന് കേസെടുത്തു.സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎയുടെ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിനായി ഉടൻ എത്തും.
ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ച വിദേശബോട്ടിനെ കുടുക്കിയത് പാക്കിസ്ഥാനിലേക്കുള്ള ഉപഗ്രഹഫോൺവിളിയാണ്. ഫോൺസിഗ്നൽ രഹസ്യാനേഷ്വണ ഏജൻസി റോ പിടിച്ചതോടെയാണ് തീരസംരക്ഷണ സേന ബോട്ട് കസ്റ്റഡിയിലെടുത്തത്. ബോട്ടിലുണ്ടായിരുന്നവർ ഫോണിലൂടെ പാക്കിസ്ഥാൻ, ഇറാൻ, തായ്ലന്റ് എന്നീ രാജ്യങ്ങളിലേക്ക് സംസാരിച്ചതായും റോ കണ്ടെത്തി. ഈ സിഗ്നലുകൾ പിടിച്ചെടുത്ത് ഡീകോഡ് ചെയ്തതോടെയാണ് ഇറാൻ ഭാഷയാണെന്ന് വ്യക്തമായത്. ജൂലായ് മൂന്നിനാണ് ഇന്ത്യൻ ഉൾക്കടലിലൂടെ ബറൂക്കി എന്ന വിദേശ ബോട്ട് കടന്നുപോകുന്നതായി 'റോ'യ്ക്ക് വിവരം കിട്ടിയത്. നിയമവിരുദ്ധമായ ചരക്കുമായി ഒരു ബോട്ട് സമുദ്രാതിർത്തി ലംഘിച്ച് പോകുന്നതായാണ് സേനയ്ക്ക് നൽകിയ വിവരം. ബോട്ടിന്റെ നീക്കം പ്രതിരോധ ഏജൻസികൾ നിരീക്ഷിച്ചു. കടൽവഴിയുള്ള തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിൽ വിദേശബോട്ട് സമുദ്രാതിർത്തി ലംഘിച്ചത് കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.
'ബറൂക്കി' എന്നു പേരുള്ള ഇറാനിയൻ ബോട്ടാണു പിടിച്ചെടുത്തത്. ബോട്ടിൽനിന്നു പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡ് ലഭിച്ചു. എന്നാൽ കാർഡിന്റെ ഉടമ ബോട്ടിലില്ല. ബോട്ടിലുള്ള ക്യാപ്റ്റനുൾപ്പെടെ 12 പേരെയും റോ, ഐബി, മിലിറ്ററിഎയർഫോഴ്സ് ഇന്റലിജൻസ് വിഭാഗങ്ങൾ മാറിമാറി ചോദ്യം ചെയ്തു വരികയാണ്. ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ നങ്ങ്യാർകുളങ്ങര തീരത്തുനിന്നും 58.5 നോട്ടിക്കൽ മൈൽ ഉള്ളിലായാണ്'ബറൂക്കി' എന്നുപേരുള്ള ഇറാനിയൻ ബോട്ട് കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജന്റ്സ് ഏജൻസികൾ നൽകിയ വിവരത്തെ തുടർന്ന് തീരസംരക്ഷണസേനയുടെ കൊച്ചിയിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് കപ്പലുകളായ സമറും അഭിനവും ചേർന്ന് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച അർദ്ധരാത്രി കസ്റ്റഡിയിലെടുത്ത ബോട്ട് ഇന്നലെ രാവിലെ 11 മണിയോടെ കെട്ടിവലിച്ച് വിഴിഞ്ഞം പുതിയ വാർഫിലെത്തിക്കുകയായിരുന്നു.
അബ്ദുൽ മജീദ് ബലൂച് (30) ആണു ക്യാപ്റ്റൻ. ഷഹഷാദ് ബലൂച് (32), ഹുസൈൻ ബലൂച് (48), ജംഷാദ് ബലൂച് (25), മുഹമ്മദ് ബലൂച് (26), അഹമ്മദ് ബലൂച് (40), കാസിം ബലൂച് (50), അബ്ദുൽ ഖാദർ ബലൂച് (50), പർവേശ് ബലൂച് (45), വാഹിദ് ബലൂച് (35), ഷാഹിദ് ബലൂച് (30), ഇലാഹിംബക്ഷ് ബലൂച് (40) എന്നിവരാണു ബോട്ടിലുണ്ടായിരുന്നത്. ക്യാപ്റ്റനുൾപ്പെടെ 12 പേരും തങ്ങൾ ഇറാൻ പൗരന്മാരാണെന്നാണു പറയുന്നത്. അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കുന്നു. അതേസമയം, ഇറാനോട് അതിർത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽനിന്നുള്ളവരാണെന്നും സൂചനയുണ്ട്. അതു ശരിയെങ്കിൽ, പാക്ക് ബന്ധവും അന്വേഷിക്കേണ്ടതുണ്ട്.
മത്സ്യബന്ധനത്തിനുവന്നവരാണെന്നുമാണ് പിടിയിലായവർ ആദ്യം പറഞ്ഞത്. എന്നാൽ ബോട്ടിൽനിന്നും ഒരു പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡും അത്യാധുനിക സാറ്റലൈറ്റ് ഫോണും കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. രണ്ടുപേർ പാതി മുറിഞ്ഞ ഹിന്ദിഭാഷയിലും മറ്റുള്ളവർ പേർഷ്യൻ ഭാഷയിലുമാണ് സംസാരിച്ചത്. പാക്കിസ്ഥാനോട് ചേർന്നുള്ള ബലൂചിസ്ഥാൻ ഭീകര സംഘടനകളുടെ കേന്ദ്രമാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ബന്ധം സംശയിക്കുന്നതിനാൽ സംസ്ഥാന പൊലീസ് ദേശീയ അന്വേഷണ ഏജൻസിയെ വിവരമറിയിക്കുകയും എൻഐഎയുടെ പ്രാഥമിക ആന്വേഷണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിൽ എൻഐഎ സംഘം പ്രാഥമിക അന്വേഷണത്തിനായി ഉടൻ തലസ്ഥാനത്തെത്തും.
ഒന്നരമാസം മുമ്പ് ഇറാനിൽ നിന്ന് പുറപ്പെട്ട ബോട്ട് കടലിൽവച്ച് തകരാറിലായിയെന്നാണ് പിടിയിലായവരുടെ ആദ്യമൊഴി. ഇറാനിലെ ബോട്ടിന്റെ ഉടമയെ ഇക്കാര്യം അറിയിച്ചുവെന്നും എന്നാൽ കടലിൽ ഇത്രയുംദുരം എത്താനാവില്ലെന്ന് ബോട്ടുടമ അറിയിച്ചതായും ഇവർ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് തങ്ങളെന്നാണ് അവർ പറയുന്നത്. മീൻ പിടിച്ചാണ് ജീവിക്കുന്നത്. തങ്ങൾക്ക് മറ്റുബന്ധങ്ങൾ ഒന്നുമില്ല. ബലൂചിസ്താനിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇറാൻ യുവതികളെ വിവാഹം കഴിച്ചതിനാലാണ് ഇറാൻ പൗരത്വം കിട്ടിയതെന്ന് പിടിയിലായവർ പറഞ്ഞു. എന്നാൽ അധികൃതർ ഇത് വിശ്വസിച്ചിട്ടില്ല.
മൽസ്യബന്ധനത്തിന്റെ മറവിൽ ലഹരിമരുന്നുകടത്ത് ഉൾപ്പെടെ വിധ്വംസക പ്രവർത്തനം നടത്തുന്നവരാണോ എന്നാണു സംശയിക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്നതു നിരോധിത ഫോണാണെന്നു തീരസംരക്ഷണസേനാ വിഴിഞ്ഞം സ്റ്റേഷൻ ഡെപ്യൂട്ടി കമൻഡാന്റ് ജോർജ് ബേബി പറഞ്ഞു. പിടിച്ചെടുത്ത പാക്ക് തിരിച്ചറിയൽ കാർഡിൽ അറബിക് ലിപിയിലുള്ള അക്ഷരങ്ങളാണുള്ളതെന്നു ഡിസിപി ഗോറി സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു. രാവിലെ തുടങ്ങിയ ദീർഘനേര യത്നത്തിലൂടെയാണു തീരരക്ഷാസേനയുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ഇവരുടെ ബോട്ട് കെട്ടിവലിച്ചു വിഴിഞ്ഞം പുതിയ വാർഫിലെത്തിച്ചത്. സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്ത മീൻപിടിത്ത വല, മൂന്നു ചാക്ക് മൈദമാവ്, അരി, സിഗരറ്റ് പായ്ക്കറ്റുകൾ, നൂഡിൽസ്, പാനീയങ്ങൾ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.
മെയ് 25ന് ഇറാനിൽനിന്നു തിരിച്ച ഇവർ ഒരുമാസമായി ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചുറ്റിയടിക്കുകയായിരുന്നുവെന്നു ബന്ധപ്പെട്ട ഏജൻസികൾക്കു വിവരം ലഭിച്ചു. ബോട്ടിലെ ബാറ്ററി കേടായതാണ് അലക്ഷ്യമായി ഒഴുകിനീങ്ങാൻ കാരണമെന്നാണ് ഇവർ പറഞ്ഞത്. പത്തുദിവസം മുമ്പ് പിടിച്ച ഒരു ടണ്ണോളം മീൻ കടലിൽ ഉപേക്ഷിച്ചതായി ഇവർ പറഞ്ഞു. എന്നാൽ പരിശോധനയിൽ മീൻപിടിച്ചതിന്റെ തെളിവില്ലാത്തത് ദുരൂഹതയുണർത്തുന്നു. പാക്കിസ്ഥാനിൽ നിന്ന് വാങ്ങിയ തേയില, ഗോതമ്പുപൊടി, എണ്ണ എന്നിവ പരിശോധനയിൽ കണ്ടെത്തി. ഇവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശി സമൻ എന്നയാളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കണ്ടെത്തിയെങ്കിലും ഇവരുമായി ബന്ധപ്പെട്ടതല്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍