ഉറക്കത്തിൽനിന്ന് കണ്ണുതുറന്നപ്പോൾ കണ്ടത് അമ്മയെ കഴുത്തുഞെരിക്കുന്നത്; പിടഞ്ഞുവീണപ്പോൾ വീട്ടിൽനിന്നു പുറത്തേക്ക് വലിച്ചുകൊണ്ടുപോയി; എന്നെയും അനിയത്തിയെയും ബംഗളുരുവിൽ കൊണ്ടുപോയി ട്രെയിനിൽ തുണിവിരിച്ചു കിടത്തി മുങ്ങി; ഇരിട്ടിയിൽ യുവതിയെ കൊന്ന കാമുകന്റെ ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കി മൂത്തമകന്റെ മൊഴി
മറുനാടൻ മലയാളി ബ്യൂറോ
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ കൊല്ലപ്പെട്ടനിലയിൽ കിണറ്റിൽ കണ്ടെത്തിയ നാടോടി യുവതിയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്ത മകൻ ആര്യൻ (6) കോടതിയിൽ രഹസ്യമൊഴി നൽകി. സി.ആർ.പി.സി. 164 പ്രകാരം തലശേരി സി.ജെ.എം. കോടതിയിൽ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണു മൊഴി രേഖപെടുത്തിയത്. യുവതിയെ കൊന്ന കാമുകന്റെ ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാൻ ഈ മൊഴി മാത്രം ധാരാളമാണ്. ജനുവരി മധ്യത്തോടെ നടന്ന സംഭവം
കേസ് കോടതിയിൽ തെളിയിക്കാൻ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാവൂർ മുൻ സി.ഐ: പി. സുനിൽകുമാറിന്റെ അപേക്ഷ പരിഗണിച്ചാണു മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 15ന് പുലർച്ചെയാണു നാടോടി യുവതി ശോഭയെ കാമുകനും ബന്ധുവുമായ കർണാടക സ്വദേശി മഞ്ജുനാഥ് കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകം നേരിൽ കണ്ടെന്നു കുട്ടി മൊഴി നൽകി. താനും സഹോദരി അമൃത(4)യും ഉറക്കത്തിലായിരുന്നു.
ബഹളം കേട്ട് ഉണർന്നപ്പോൾ മഞ്ചുനാഥ് അമ്മയുടെ കഴുത്തു ഞെരിക്കുന്നതും ബോധം നശിച്ച അമ്മയെ കൂടാരത്തിൽനിന്ന് എടുത്തുകൊണ്ടുപോകുന്നതും കണ്ടുവെന്നാണു കുട്ടി പറയുന്നത്. നിലവിളിച്ച തന്നെ മഞ്ജുനാഥ് സമാധാനിപ്പിച്ചു. തുടർന്നു തന്നെയും സഹോദരിയെയും ഇരിട്ടി ബസ് സ്റ്റാൻഡിലേക്കു കൂട്ടിക്കൊണ്ടു പോയി ചായയും പലഹാരവും വാങ്ങി നൽകി. പിന്നീട് മൈസൂരിലേക്കും അവിടെനിന്നു ബംഗളരുവിലേക്കും കൊണ്ടുപോയി. ബംഗളരുവിൽ നിന്നും മുംെബെ ട്രെയിനിൽ കയറ്റിയശേഷം തുണി വിരിച്ച് ട്രെയിനിന്റെ പ്ലാറ്റ് ഫോമിൽ കിടത്തി. ഉടൻ മടങ്ങി വരാമെന്നു പറഞ്ഞ മഞ്ജുനാഥ് ട്രെയിനിൽനിന്നും ഇറങ്ങിപ്പോയെന്നുമാണ് ആര്യന്റെ മൊഴി.
സാഹചര്യതെളിവ് മാത്രമായിരുന്നു കേസിൽ ഉണ്ടായിരുന്നത്. മുംബൈയിൽനിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം മലപ്പുറം പാണ്ടിക്കാടുള്ള പിതൃസഹോദരിയോടൊപ്പമാണ് കഴിയുന്നത്. പേരാവൂർ സിഐ സുനിൽകുമാറിന് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് ഒന്നരമാസമായി ഇരിട്ടിയിൽ സി.ഐയില്ലായിരുന്നു. കേസിൽ ഇനി കുറ്റപത്രം നൽകുന്നത് മട്ടന്നൂർ സിഐ ഷാജു ജോസഫായിരിക്കും. എ. കുട്ടികൃഷ്ണൻ പേരാവൂർ സി.ഐയായി ചുമതലയേറ്റെങ്കിലും സീനിയറായ മട്ടന്നൂർ സി.ഐയ്ക്കാണ് ഡിവൈ.എസ്പി: പ്രജീഷ് തോട്ടത്തിൽ ഇരിട്ടിയുടെ ചുമതല നൽകിയിരിക്കുന്നത്.
ശോഭയെ മഞ്ചുനാഥ് ബോധം കെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി പഴയ പാലത്തിലെ പൊട്ട കിണറ്റിലിടുകയായിരുന്നു. കൊലക്ക് ശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനേയും അമൃതയേയും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് മൊഴി നൽകിയത്. കുട്ടികളെ ലഭിക്കാൻ അവരുടെ ചിത്രം വച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടയിലാണ് മുംബൈയിൽ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളെ കണ്ടെത്തിയത്. ശോഭയെ കൊലപ്പെടുത്തിയതിന് ദൃക്്സാക്ഷിയായ ആര്യനെ കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
ശോഭയുടെ ആദ്യഭർത്താവ് രാജുവിനെ കൊന്നതും മഞ്ചുനാഥ്
കൊല്ലപ്പെട്ട യുവതിയുടെ ആദ്യഭർത്താവായ രാജുവിനെ മൃഗീയമായി കൊലപ്പെടുത്തിയത് ശോഭയും മഞ്ചുനാഥും ചേർന്നാണെന്നു അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. സിനിമാകഥയെ വെല്ലുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് ഒരു കൊലപാതക അന്വേഷണത്തിന് പുറകെ പോയ അന്വേഷണ സംഘത്തിന് ലഭിച്ചത്. കാമുകനും ബന്ധുവുമായ മഞ്ചുനാഥിനൊപ്പം ജീവിക്കാൻ ശോഭ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു തന്റെ ഭർത്താവായ രാജുവിനെ കൊലപ്പെടുത്തുക എന്നുള്ളത്. ശോഭയായിരുന്നു ഇതിനു പിന്നിലെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ശോഭയുടെ ബുദ്ധിയിലാണ് ആദ്യഭർത്താവായ രാജുവിനെ കൊലപ്പെടുത്താൻ താനും പങ്കാളിയായതെന്ന് മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്: കർണ്ണാടകയിലെ തുംകൂർ ജില്ലയിൽ സിറാ പൊലീസ് സർക്കിൾ പരിധിയിലെ കല്ലമ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കൊല്ലപ്പെട്ട രാജുവും ഭാര്യ ശോഭയും മക്കളായ ആറ് വയസുകാരൻ ആര്യൻ, നാലുവയസുകാരി അമൃതയും അടങ്ങുന്ന കുടുംബം വാടകക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരി കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരിയുടെ ഭർത്താവായ മഞ്ചുനാഥുമായി ശോഭ അടുപ്പത്തിലായതോടെയാണ് രാജുവിന്റെ കൊലപാതകത്തിലേക്ക് വഴി തുറന്നത്.
മഞ്ചുനാഥമായുള്ള ബന്ധത്തെച്ചൊല്ലി രാജുവും ശോഭയും വാടകവീട്ടിൽ നിത്യേന വഴക്കും കലഹവും മൂർച്ഛിച്ചു. തുടർന്ന് മഞ്ചുനാഥുമായുള്ള ബന്ധത്തിന് തന്റെ ഭർത്താവ് തടസമാണെന്ന് ശോഭ കണ്ടെത്തുകയും രാജുവിനെ ഇല്ലാതാക്കുവാനുള്ള ഗൂഢാലോചനയിൽ മഞ്ചുനാഥിനെകൂടി പങ്കാളിയാക്കുകയായിരുന്നു. ഇരുവരും കൂടി 2015 ഡിസംബർ 21ന് മഞ്ചുനാഥിന്റെ ഗുഡ്സ് ഓട്ടോറിക്ഷയിൽ രാജുവിനേയും കൂട്ടി തുംകൂർ ജില്ലയിലെ സാത്തനഹള്ളി കർണ്ണാടക ഗവ. വനമേഖലയ്ക്കടുത്തുവച്ച് വണ്ടിയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് രാജുവിന്റെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് പ്ലാസ്റ്റിക് കയർ ഊരി വണ്ടിയിൽ തന്നെ സൂക്ഷിക്കുകയും റോഡിൽ നിന്ന് 200 മീറ്റർ വനത്തിനുള്ളിലായി വനംവകുപ്പ് അധികൃതർ നിർമ്മിച്ച മഴക്കുഴിയിൽ രാജുവിന്റെ മൃതദേഹം വലിച്ചിട്ട് ചുള്ളിക്കമ്പുകളും ചപ്പുചവറുകളും കൂട്ടിയിട്ട് തീകൊളുത്തിയ ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പിന്നീട് ആര്യനേയും, അമൃതയേയും കൂട്ടി കേരളത്തിലേക്ക് മുങ്ങുകയുമായിരുന്നു. ഫോറസ്റ്റിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടം വനംവകുപ്പ് അധികൃതർക്ക് ലഭിക്കുകയും ഇവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം നൽകുകയും ചെയ്തെങ്കിലും മരണപ്പെട്ട ശവശരീരം ആരുടേതാണെന്നോ , ആരാണ് കൊല്ലപ്പെട്ടതെന്നോ കർണ്ണാടക പൊലീസിന് അറിവുണ്ടായിരുന്നില്ല. മാത്രമല്ല അവിടെ ആരേയും കാണാനില്ലെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ മറ്റ് പരാതികളും ഇല്ലാത്തതിനാൽ കർണ്ണാടക പൊലീസ് കേസെടുത്തെങ്കിലും മറ്റു തുമ്പൊന്നും ലഭിക്കാത്തതിനാൽ കേസന്വേഷണം മുമ്പോട്ട് പോയതുമില്ല. കൊലപാതകത്തിന് ശേഷം ഇരിട്ടി പഴയപാലത്ത് തമ്പടിച്ച ശോഭയും മഞ്ചുനാഥും കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചെങ്കിലും ഭാര്യയും കുട്ടികളുമുള്ള മഞ്ചുനാഥ് തന്റെ ഭാര്യയേയും കുട്ടികളേയും കാണാൻ പോകുന്നതും അവരുമായി ഫോണിൽ ബന്ധപ്പെടുന്നതും ശോഭ വിലക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കടിക്കുകയും ചെയ്തിരുന്നു. മഞ്ചുനാഥ് കർണ്ണാടകത്തിലേക്ക് പോയാൽ തന്നെയും മക്കളേയും ഉപേക്ഷിക്കുമോയെന്ന ഭയമായിരുന്നു ശോഭക്കുണ്ടായിരുന്നത്. ഇതിന് മഞ്ചുനാഥിനെ തനിക്കൊപ്പം നിർത്താൻ ശോഭ കണ്ടെത്തിയ വഴി തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ രഹസ്യം താൻ പൊലീസിനോട് പറയുമെന്നും എന്നെ ഉപേക്ഷിച്ച് ആദ്യഭാര്യയേയും മക്കളേയും തേടി പോയാൽ കൊലക്കുറ്റത്തിന് തടവറക്കുള്ളിലാകും ജീവിതമെന്നും പറഞ്ഞ് നിരന്തരം മഞ്ചുനാഥിനെ ശോഭ ഭീഷണിപ്പെടുത്തിയതായും ഇതാണ് ശോഭയെ കൊലപ്പെടുത്താൻ കാരണമെന്നും മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും, ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)
Stories you may Like
- ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- ശോഭാ സുരേന്ദ്രനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ കെ സുഭാഷ്
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്