Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാണാതായ മെറിനെ മതം മാറ്റിയ മുംബൈയിലെ ഖുറേഷിയെ അറസ്റ്റ് ചെയ്തു; അറസ്റ്റ് മെറിന്റെ സഹോദരനേയും മതം മാറ്റാൻ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ; ഖുറേഷിയെ എൻഐഎ ചോദ്യം ചെയ്യും

കാണാതായ മെറിനെ മതം മാറ്റിയ മുംബൈയിലെ ഖുറേഷിയെ അറസ്റ്റ് ചെയ്തു; അറസ്റ്റ് മെറിന്റെ സഹോദരനേയും മതം മാറ്റാൻ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ; ഖുറേഷിയെ എൻഐഎ ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളി യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം തിരഞ്ഞ അർഷിദ് ഖുറേഷി മുംബൈയിൽ അറസ്റ്റിൽ. കൊച്ചി സ്വദേശി മെറിൻ എന്ന മറിയത്തെ കാണാതായ കേസിൽ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ പാലാരിവട്ടം പൊലീസ് യു.എ.പി.എ. നിയമപ്രകാരം കേസെടുത്തിരുന്നു. എ.സി.പി. കെ.വി. വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുംബൈയിലെത്തി എൻ.ഐ.എ.യുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ഖുറേഷിക്ക് ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്!ലാ!മിക് റിസർച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ട്.

മെറിനും ഭർത്താവ് യഹിയയും മുംബൈയിൽ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടർന്നു ഖുറേഷിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരുന്നു. മെറീനയെ കാണാതായതിന് പിന്നിൽ ഭർത്താവ് പാലക്കാട് സ്വദേശി യഹ്യയെ സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ സുഹൃത്തും ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ അദ്ധ്യാപകനുമായ മുംബൈ സ്വദേശി ആർ.സി. ഖുറേഷിയെയും സംശയിക്കുന്നതായി പറഞ്ഞു. ഇരുവരും ചേർന്ന് എബിനെയും നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചിരുന്നു. ഈ കേസിലാണ് ഖുറേഷിയുടെ അറസ്റ്റ്. ഭീകരവാദം സംശയിക്കുന്നതായി എബിൻ പരാതിയിൽ പറഞ്ഞതാണ് യു.എ.പി.എ. കുറ്റം ചുമത്താൻ കാരണം.

മെറിന്റെ തിരോധാനമടക്കം കേരളത്തിൽ നിന്ന് കാണാതായ 21 പേരുടെ കേസിലും ഖുറേഷിക്ക് കൂടുതൽ വിവരങ്ങൾ നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ആദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. രണ്ട് മാസമായി മെറീനയെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് സഹോദരൻ എബിനാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. കേരള പൊലീസും എൻ.ഐ.എ.യും പ്രതിയെ ചോദ്യം ചെയ്യും. പ്രതിയെ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും. രാത്രി പത്തുമണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘവും മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. നവി മുംബൈയിൽ വച്ചാണ് ഖുറേഷിയെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരവിരുദ്ധസേന പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖുറേഷിയുടെ സംഘടനാ ബന്ധങ്ങളും വിദേശ ബന്ധങ്ങളും എൻഐഎയും മുംബൈ പൊലീസും പരിശോധിച്ചിരുന്നു. എബിനെ മെറിനും യഹിയയും ചേർന്നു മതം മാറ്റാൻ ശ്രമിച്ചതായും അതിനായി ഖുറേഷിയെ സന്ദർശിക്കാൻ നിർബന്ധിച്ചതായും മൊഴിയുണ്ടായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിൻ വിൻസെന്റിനെ മെറിന് അറിയാം. അന്നുമുതൽ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയിൽ കാമ്പസ് സെലക്ഷൻ കിട്ടി. ജോലിക്കു മുൻപുള്ള ട്രെയ്‌നിംഗിനായി മെറിൻ മുംൈബയിൽ എത്തിയപ്പോഴാണ് പഴയ കളിക്കൂട്ടുകാരനുമായി വീണ്ടും ബന്ധത്തിലാവുന്നത്.

ഇവിടെനിന്നും അവധിക്കു വിട്ടിൽ വന്ന മെറിൻ ഇസഌമിക രീതിയിലുള്ള പ്രാർത്ഥനകൾ മറ്റും ചെയുന്നതു കണ്ടു വീട്ടുകാർ ഞെട്ടി. എന്നാൽ ബെസ്റ്റിൻ മുംബൈയിലുള്ള കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. പിന്നീടു ബെസ്റ്റിനെ കല്യാണം കഴിക്കണമെന്നുള്ള വാദം മെറിൻ ഇവരുടെ മുൻപിൽ വച്ചു. ഒപ്പം ബെസ്റ്റിൻ മതം മാറിയ വിവരവും വീട്ടിൽ മെറിൻ അറിയിച്ചു. ഈ ബന്ധത്തിൽനിന്നും മെറിൻ മാറില്ലെന്നു മനസിലായ മെറിന്റെ പിതാവ് വിവാഹം നടത്തിക്കൊടുക്കാമെന്നുള്ള തിരുമാനത്തിൽ പാലക്കാട്ടുള്ള ബെസ്റ്റിന്റെ വിട്ടിൽ എത്തി. എന്നാൽ അവിടെ നിന്നറിഞ്ഞ കാര്യങ്ങളിൽ പന്തികേട് തോന്നിയ മെറിന്റെ.പിതാവ് ജേക്കബ് കല്യാണം നടക്കില്ലെന്നു മെറിനോട്.പറഞ്ഞു. എന്നാൽ തനിക്കിനി വേറെ വിവാഹം നടക്കില്ലെന്നും മതം മാറി യഹ്യയായ ബെസ്റ്റിനുമായി ഒരു വർഷം വിവാഹം മുൻപ് രജിസ്റ്റർ ചെയ്തതാണെന്നും മെറിൻ അറിയിച്ചു.

മകളുടെ മാറ്റം കണ്ട വീട്ടുകാർ മുംബൈയിലെ ട്രെയിനിങ് നിർത്തിച്ചു മെറിനെ നാട്ടിൽ കൊണ്ടുവന്നുവെങ്കിലും ഇവിടെനിന്നു പിന്നീടും മെറിൻ മുംബൈ നഗരത്തിൽ എത്തി. പിന്നീടും മെറിൻ വീട്ടിലേക്കു പലതവണ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കിയിരുന്നു. എന്നാൽ റംസാൻ ആയപ്പോൾ മെറിന്റെ വിവരങ്ങൾ ഒന്നും ഉണ്ടായില്ല. റംസാൻ നോമ്പ് തുടങ്ങുന്നതിനു മുൻപു വരെ വീട്ടിലേക്കു മെറിൻ വിളിക്കാറുണ്ടായിരുന്നു. അതിനു ശേഷം ബന്ധമൊന്നും ഇല്ലാതായി. വിളിച്ചിരുന്ന നമ്പറുകളിൽ തിരിച്ചുവിളിച്ചിട്ടും കിട്ടാതായപ്പോൾ മെറിനൊപ്പം മുംബൈയിൽ ജോലി ചെയ്തിരുന്ന പൂനം എന്ന സുഹൃത്തിനെ വീട്ടുകാർ ബന്ധപ്പെട്ടു.

എന്നാൽ വിവരമൊന്നുമില്ലെന്നായിരുന്നു പൂനത്തിന്റെയും മറുപടി. ബെസ്റ്റിൻ മെറിനേ കാണാൻ പലതവണ വരാറുണ്ടെന്നും ഇസ്‌ലാമിക് കാര്യങ്ങളിലാണ് മെറിൻ താല്പര്യം കാണിച്ചതെന്നും ഐഎസ് വിഡിയോകൾ കാണുന്ന പതിവ് മെറിനുണ്ടായിരുന്നതായും സുഹൃത്തു പറഞ്ഞു. അവനോടൊപ്പം ആയിരിക്കും മെറിൻ എന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ട കാര്യം വീട്ടുകാരും അറിയുന്നത്. 18 പേർ ഐഎസ് സംഘടനയിൽ ചേരാൻ പോയപ്പോൾ അവരോടൊപ്പം ഇവരുമുണ്ടെന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP