മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന; തിരുവനന്തപുരത്ത് നിന്നും വിവാഹത്തിന് മുമ്പ് മുങ്ങിയ യൂവതി അടക്കം നിരവധി പേരെ കണ്ടെത്തി; എഴുപത് പേർ മതം മാറിയതിന്റെ രേഖകളും കണ്ടെത്തി; തർബിയത്ത് ഇസ്ളാം സഭ ഈ വർഷം മതംമാറ്റിയത് 363 പേരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി.
സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പുതുതായി പാസ്പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്രിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.
ബി.എ.എം.എസ് വിദ്യാർത്ഥിനിയായ കണ്ണൂരിലെ ബ്രാഹ്മണ പെൺകുട്ടിയും സംഘത്തിലുണ്ടെന്ന് മഞ്ചേരി സി. ഐ അറിയിച്ചു. എല്ലാവരുടേയും ചിത്രങ്ങളും മൊഴിയും മതപരിവർത്തനത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചു. കാസർകോട്ട് ബി.ഡി.എസ് പഠനത്തിനിടെ ഐസിസിലേക്ക് റിക്രൂട്ട്ചെയ്തതായി പൊലീസ് സംശയിക്കുന്ന ആറ്റുകാലിലെ നിമിഷയെ എത്തിച്ചതും സത്യസരണിയിലാണ്. നിമിഷയെയും കൊച്ചിയിലെ മെറിനേയും 2014സെപ്റ്റംബറിൽ മുംബയിലെത്തിച്ച് ജുമാമസ്ജിദ് ഒഫ് ബോംബെട്രസ്റ്റ് മുഖേന ആർഷി ഖുറേഷിയും റിസ്വാൻഖാനും ചേർന്ന് മതംമാറ്റിയെന്നും പിന്നീട് മതപഠനത്തിനായി നിമിഷയെ മഞ്ചേരിയിലെത്തിച്ചെന്നാണ് നിഗമനം. മുംബയിലെ ട്രസ്റ്റുമായി സത്യസരണിക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നിമിഷ കരസേനയിലെ ക്യാപ്റ്റന്റെ സഹോദരിയാണ്. ഇതിനു പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥയുടെ മകളായ അപർണയേയും കാണാതായത്. ആർഷിഖുറേഷിയും റിസ്വാൻഖാനും ചേർന്ന് കേരളത്തിൽ നിന്നടക്കം 700ലേറെ പേരെ മുംബയിലെത്തിച്ച് മതംമാറ്റിയ ശേഷം വിവാഹം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകളിൽ വധൂവരന്മാരുടെ രക്ഷിതാക്കളായും സാക്ഷികളായും ഇരുവരുടേയും പേരുകളാണുള്ളത്. മുംബയ് കല്യാണിലെ വിവാഹബ്യൂറോയുടെ മറവിലായിരുന്നു വിവാഹങ്ങൾ.
മഞ്ചേരി സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ട്രസ്റ്റ് ചെയർമാൻ ടി.അബ്ദുറഹ്മാൻ ബാഖവി അറിയിച്ചു. ഇവിടെ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല. തിരുവനന്തപുരം സ്വദേശിയായ അപർണ എന്ന ആയിഷ ഹൈക്കോടതിയിൽ ഹാജരായി 2016 ഏപ്രിൽ എട്ടിനാണ് ഇവിടെ അഡ്മിഷൻ നേടുന്നത്. നിലമ്പൂർ മരുത സ്വദേശിയായ കെ. ശ്രീകാന്ത് 2015 സെപ്റ്റംബർ 21നാണ് സ്ഥാപനത്തിൽ എത്തിയത്. രക്ഷിതാക്കൾ പരാതി നൽകിയതിനാൽ സെപ്റ്റംബർ 23ന് നിലമ്പൂർ കോടതിയിൽ ഹാജരായ ശേഷം 26ന് തിരിച്ചെത്തി. പഠനം പൂർത്തിയാക്കി ഡിസംബർ ഒന്നിന് സ്ഥാപനംവിട്ടു. ഇപ്പോൾ ശ്രീകാന്ത് സ്ഥാപനത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നതിന്റെ പിന്നിലും അപർണയെ വേട്ടയാടുന്നതിന് പിന്നിലും സംഘപരിവാർ കേന്ദ്രങ്ങളാണ്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് മഞ്ചേരി സത്യസരണിയിൽ എത്തിയതെന്ന് അപർണ എന്ന ആയിഷയും പറഞ്ഞു. എട്ടാം കഌസ് മുതലാണ് ഇസഌമിക വിശ്വാസം ഉൾക്കൊണ്ടത്. കൂട്ടുകാരിൽ നിന്നാണ് ഇസഌമിനെപ്പറ്റി അറിഞ്ഞത്. സത്യസരണിയിൽ അഡ്മിഷൻ നേടുന്നത് എയ്റോനോട്ടിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ്. കോഴിക്കോട് തർബിയത്തിൽ നിന്നാണ് സ്വന്തം ഇഷ്ടപ്രകാരം സത്യസരണിയിലെത്തിയത്. പഠനം പൂർത്തിയാക്കി വീട്ടിലേക്കു തന്നെ തിരിച്ചുപോവും. കാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലിക്ക് ശ്രമിക്കും. അമ്മയുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്. വിളിക്കാറുമുണ്ട്. ബന്ധുക്കളടക്കം ഒരുപാടുപേർ അമ്മയെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാവും അമ്മ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതെന്നും അപർണ പറഞ്ഞു.
എയ്റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മകൾ അപർണ വിജയൻ (21) വിവാഹത്തിന് 15 ദിവസം മുൻപ് വീട്ടിൽനിന്നു പോയെന്ന് പരാതിയാണ് നിർണ്ണായകമായത്്. തുടർന്ന് മതം മാറിയെന്നും മലയാളികളെ കാണാതായ വിവരം പുറത്തായ ശേഷം മകളുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മിനി വിജയൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. അന്വേഷണം നടത്തി ഓഗസ്റ്റ് 29ന് റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്ക് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവു നൽകി. മകളെ തീവ്രവാദത്തിന് ഇരയാക്കി വിദേശത്തേക്ക് കടത്തുമെന്നും ഐസിസിൽ ചേർക്കുമെന്നും ഭയപ്പെടുന്നതായും പരാതിയിലുണ്ടായിരുന്നു. ഇതോടെയാണ് സത്യസരണി പൊലീസ് റെയ്ഡ് നടത്തിയത്. മിനിയുടെ ഭർത്താവ് വിജയകുമാർ നേരത്തേ മരണമടഞ്ഞതാണ്.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിമിഷയെ കടത്തിക്കൊണ്ടുപോയി മതം മാറ്റിയവരാണ് തന്റെ മകളെയും മതം മാറ്റിയതെന്ന് മിനിയുടെ പരാതിയിലുണ്ടായിരുന്നു. എറണാകുളം ജുവൽ എജ്യൂക്കേഷണൽ ട്രസ്റ്റിൽ എയ്റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായിരുന്നു അപർണ. ചില കൂട്ടുകാരികളുടെ നിർബന്ധത്തിന് വഴങ്ങി ഹാസ്മിൻ എന്ന സ്ത്രീ നടത്തുന്ന ഹോസ്റ്റലിലേക്ക് താമസം മാറിയിരുന്നു. അപർണയുടെ വിവാഹം കഴിഞ്ഞ ഏപ്രിൽ 11ന് നിശ്ചയിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ മാർച്ച് 30ന് മകളെ വിളിക്കാൻ ഹോസ്റ്റലിൽ ചെന്നപ്പോൾ അപർണ എന്ന പേരിൽ ആരും അവിടെ താമസിച്ചിട്ടില്ലെന്നറിഞ്ഞു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അയിഷ എന്ന കൂട്ടുകാരിയോടൊപ്പം അപർണ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അപർണയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ അപർണ കോഴിക്കോട്ടെ ഒരു പള്ളിയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തെർബിയത്ത് ഇസ്ലാംസഭ മുക്താർ എന്ന പള്ളിയിലെ സി.സി ടിവി ദൃശ്യത്തിൽ അപർണയുടെ ചിത്രമുണ്ടെന്ന് കണ്ടെത്തിയതായും പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ സുമയ്യ എന്ന സ്ത്രീയാണ് അപർണയെ എത്തിച്ചത്. കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി അവളുടെ ഇഷ്ടപ്രകാരം സുമയ്യയ്ക്കൊപ്പം വിട്ടയച്ചു. അപർണ ഇപ്പോൾ മഞ്ചേരിയിലെ സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിലുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി.
തർബിയത്ത് ഇസ്ളാം സഭ ഈ വർഷം മതംമാറ്റിയത് 363 പേരെ
കോഴിക്കോട്ടെ കുണ്ടുങ്ങലിൽ പ്രവർത്തിക്കുന്ന തർബിയത്ത് ഇസ്ളാം സഭ കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ 363 പേരെ മതം മാറ്റിയതായി കണ്ടെത്തി. ഈ വർഷം ജനുവരി മുതൽ ജൂലായ് 26 വരെയാണ് ഇത്രയും പേരെ ഇസ്ലാം മതത്തിൽ ചേർത്തത്. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ആഭ്യന്തരവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. അടുത്തിടെ ഇവിടെ എത്തിയവരെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐസിസിൽ കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തിയത്. കാസർകോട്ടെ തൃക്കരിപ്പൂരിൽ കാണാതായ അബ്ദുൾ റഷീദിന്റെ ഭാര്യ എറണാകുളം സ്വദേശി സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ ഈ കേന്ദ്രത്തിൽ എത്തിയെന്ന സംശയം പൊലീസിനുണ്ട്.
ഇതര സമുദായങ്ങൾക്കുള്ള ഇസ്ളാം മതപഠനകേന്ദ്രമെന്ന നിലയിൽ 1936ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് തർബിയത്ത് ഇസ്ളാം സഭ. ഇവിടെ ഖുറാൻ പഠനം, പ്രാർത്ഥനാ പരിശീലനം, ഇസ്ളാം ചരിത്രപഠനം എന്നിവയ്ക്ക് സൗകര്യമുണ്ട്. ഒരു മാസം 50 പേർക്ക് വരെ പ്രവേശനം നൽകുമെന്നാണ് സ്ഥാപനമേധാവികളുടെ വിശദീകരണം. താമസം, ഭക്ഷണം, മരുന്ന് എന്നിവ ഇവിടെ സൗജന്യമാണ്. വിദ്യാസമ്പന്നരാണ് എത്തിയവരിൽ ഏറെയും. അന്തേവാസികൾക്ക് മുസ്ളിം പേര് നൽകും. മതപഠനത്തിന് ശേഷം ഇവരെ സ്വന്തം നാടുകളിൽ തന്നെ അയയ്ക്കുമെന്നാണ് സഭ അവകാശപ്പെടുന്നത്. സ്വമേധയാ ഇസ്ളാം മതം സ്വീകരിക്കാൻ വരുന്നവരാണ് ഇവരെന്നും സഭ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍