എല്ലാവരുടേയും മുമ്പിൽ കാണിച്ചിരുന്ന സാധാരണ ഫോൺ അല്ലാതെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ജെസ്നയ്ക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തി പൊലീസ്; ജെസ്ന സ്വയം വീട്ടിൽ നിന്നിറങ്ങി പോയതാണെന്നും ഉറപ്പാക്കി; പരപ്രേരണയിൽ ആണു പോയതെങ്കിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് തീർച്ചയാക്കി അന്വേഷണ സംഘം; ജെസ്നയ്ക്ക് എന്ത് പറ്റിയെന്ന് അറിയാൻ ഇനി അധിക നാളുകൾ വേണ്ട
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: മുക്കൂട്ടുതറയിൽനിന്നു കാണാതായ, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ 10 ദിവസത്തിനുള്ളിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ അന്വേഷണസംഘം. സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിച്ച വിവരങ്ങൾ ഏറെ നിർണ്ണായകമാണെന്ന് പൊലീസ് അറിയിച്ചു.
ജെസ്ന ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ എവിടെയെന്ന നിർണായക അന്വേഷണത്തിലാണിപ്പോൾ പൊലീസ്. ഇതു സ്മാർട്ട് ഫോണാണ്. വീട്ടുകാർക്കും സഹപാഠികൾക്കും മുന്നിൽ ജെസ്ന ഉപയോഗിച്ചിരുന്നതു കീ പാഡുള്ള ബേസിക് മോഡൽ ഫോണാണ്. അതിൽനിന്നാണു സഹപാഠിയായ യുവാവിനെ ഉൾപ്പെടെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. ഈ സാധാരണ ഫോൺ മാത്രമാണു ജെസ്നയ്ക്ക് ഉണ്ടായിരുന്നതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ രണ്ടാമത്തെ ഫോൺ ഉണ്ടെന്ന് തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായത്. ജെസ്ന പരസ്യമായി ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളിൽനിന്നാണു മറ്റൊന്നുകൂടി ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ജെസ്ന സ്വമേധയാ ഇറങ്ങിപ്പോയതാണെന്ന് അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ജീവനോടെ ഉണ്ടെന്ന് തന്നെയാണ് പ്രതീക്ഷ.
ജെസ്നയുടേതെന്ന് പൊലീസിന് നേരത്തെ മനസ്സിലായ ഫോണിൽ നിന്നും പലർക്കും അർധരാത്രിയിൽവരെ സന്ദേശങ്ങൾ പോയിരുന്നു. ദുരൂഹത നീക്കാൻ ഇതിലൂടെ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അന്വേഷണസംഘത്തിൽ സൈബർ സെല്ലിനെയും ഉൾപ്പെടുത്തി. ഇതോടെയാണ് ജെസ്ന രണ്ടാമതൊരു ഫോൺ രഹസ്യമായി ഉപയോഗിച്ചിരുന്നെന്ന് വ്യക്തമായത്. ഫോൺ ഉണ്ടെന്ന് ഉറപ്പാക്കാനായി ജെസ്നയെ കാണാതായ മാർച്ച് 22-ന് ആറുമാസം മുമ്പുമുതലുള്ള ടവർ ലൊക്കേഷനുകൾ പരിശോധിച്ചു. മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയൽ, കുട്ടിക്കാനം മേഖലകളിലെ ടവർ സിഗ്നലുകളാണു പരിശോധിച്ചത്.
എന്നാൽ, ശബരിമല തീർത്ഥാടനകാലമായിരുന്നതിനാൽ വിളികളുടെ ആധിക്യമുണ്ടായിരുന്നതു സൈബർ സെല്ലിനെ വലച്ചു. ജെസ്ന പതിവായി സഞ്ചരിച്ചിരുന്ന വഴികളിലെ മൊബൈൽ ടവർ സിഗ്നലുകളെല്ലാം ശേഖരിച്ചു. ലക്ഷക്കണക്കിനു നമ്പരുകൾ പരിശോധിച്ച്, 6000 എണ്ണത്തിന്റെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഇവയിൽനിന്നുള്ള പരസ്പരവിളികളുടെ സൂക്ഷ്മപരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ ഫോൺ നമ്പരുകളുടെ എണ്ണം പത്തിൽ താഴെയാകും. ഇവ കേന്ദ്രീകരിച്ചാകും അന്തിമാന്വേഷണം. ഇതിൽ നിന്ന് കൂടുതൽ വ്യക്തത വരുമെന്നാണ് സൂചന.
ജെസ്ന രഹസ്യമായി ഉപയോഗിച്ച സ്മാർട്ട് ഫോണും മറ്റുള്ളവ തിരോധാനവുമായി ബന്ധമുള്ളവരുടെ നമ്പരും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കയം ബസ് സ്റ്റാൻഡിലെ സി.സി. ടിവി ദൃശ്യങ്ങളിൽ കണ്ട പെൺകുട്ടി ജെസ്നയാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. 10 ദിവസത്തിനകം ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നാണു സൂചന. ലക്ഷത്തിലധികം ഫോൺ കോളുകളിൽ നിന്ന് ഏതാനും നമ്പരുകളാണ് വീണ്ടും പരിശോധനയ്ക്കു വിധേയമാക്കുന്നത്. സംശയമുള്ള നമ്പരുകൾ കേന്ദ്രീകരിച്ചാണ് പരിശോധന.രണ്ടായിരത്തോളം നമ്പരുകൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജെസ്ന വിളിച്ചിരുന്നവരുടെ നമ്പരുകൾ പിന്നീട് പ്രവർത്തിക്കാതായോ എന്നും നോക്കുന്നുണ്ട്. ഇത്തരത്തിലുള്ള നമ്പരുകൾ കണ്ടെത്തി അതിന്റെ ഉടമയെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.
വെച്ചൂച്ചിറയിൽ നിന്ന് കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ കാണാതായത്. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്ന പിന്നീട് തിരിച്ചുവന്നില്ല. പൊലീസ് സംസ്ഥാനത്തും പുറത്തും വ്യാപക തിരിച്ചിൽ നടത്തിയിട്ടും തുമ്പില്ലാതെ നിൽക്കുമ്പോഴാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ജസ്നയെന്ന് തോന്നിക്കുന്ന വ്യക്തിയും മറ്റുചിലരെയും ദൃശ്യത്തിൽ തെളിഞ്ഞിരുന്നു. ജെസ്ന മുണ്ടക്കയത്ത് എത്തിയോ എന്ന് സ്ഥിരീകരിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. എരുമേലി വരെ എത്തിയ വിവരം പൊലീസിന് ലഭിച്ചിരുന്നു. മുണ്ടക്കയത്തേക്കാണ് പോയത് എന്നതിനാൽ അവിടെ എത്തിയോ എന്ന് പൊലീസ് നിരവധി തവണ അന്വേഷിച്ചിരുന്നു. തുമ്പില്ലാതെ നിൽക്കുമ്പോഴാണ് മുണ്ടക്കയത്തെ കടകളിലെ ദൃശ്യങ്ങൾ ലഭിച്ചത്. ഇടിമിന്നലിനെ തുടർന്ന് നഷ്ടപ്പെട്ട ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.
സിസിടിവി ക്യാമറയിൽ കണ്ട പെൺകുട്ടിയുടെ വസ്ത്രത്തിൽ മാറ്റമുണ്ട്്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ചുരിദാറാണ് ധരിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. പിന്നീട് കണ്ടുവെന്ന് പറഞ്ഞവരും ഇതുതന്നെയാണ് പൊലീസിന് നൽകിയ മൊഴി. പക്ഷേ മുണ്ടക്കയത്തെ കടകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പെൺകുട്ടി ധരിച്ചിരിക്കുന്നത് ജീൻസും ടോപ്പുമാണ്. പക്ഷേ ഇത് ജെസ്നയാണെന്ന് പൊലീസ് വിലയിരുത്തുന്നു. നേരത്തെ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പൂർണ്ണ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അൽപ്പം കൂടി സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി. അന്വേഷണം ജെസ്നയുടെ സുഹൃത്തുക്കളിലേയ്ക്ക് കേന്ദ്രീകരിച്ചതായി റിപ്പോർട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ജെസ്ന തന്നെയെന്ന് സ്ഥിരീകരിച്ചതോടൊപ്പം ദൃശ്യങ്ങളിൽ ജസ്നയുടെ സുഹൃത്തിനെയും കണ്ടിരുന്നു. ഇതോടെയാണ് ജസ്നയുടെ സുഹൃത്തുക്കളിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ പൊലീസ് തീരുമാനിച്ചത്. മുണ്ടക്കയം ബസ് സ്റ്റാന്റിൽ നിന്നുള്ള ദൃശ്യങ്ങൾ ജസ്ന മുണ്ടക്കയത്ത് എത്തിയിരുന്നു എന്നതിന് ശക്തമായ തെളിവായിരുന്നു. കാണാതായ ദിവസം രാവിലെ 11.44 നാണ് ജസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോയത്. മിനിട്ടുകൾക്കുള്ളിൽ ജസ്നയുടെ ആൺ സുഹൃത്തും ഇതേ ഭാഗത്തുകൂടി തിരിച്ചു നടക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
22 -ാം തിയതി രാവിലെയും ജസ്ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജസ്നയ്ക്ക് പലരും മുന്നറിയിപ്പ് നൽകിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍