കൊല്ലപ്പെട്ട ദിവസം കോതമംഗലം ബസിൽ കയറിയ ജിഷ പോയത് എങ്ങോട്ട്? ഉച്ചക്ക് കഴിച്ച മദ്യത്തിന്റെ മണം അറിയാതിരിക്കാനാണോ വെളുത്തുള്ളി കഴിച്ചത്? പുതിയ സാധ്യതകളും പൊലീസ് തിരയുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജിഷ വധക്കേസിൽ എല്ലാ സാധ്യതകളും അന്വേഷിക്കുകയാണ് പൊലീസ്. സ്വകാര്യ ബസ് ജീവനക്കാർ നൽകിയ വിവരം പിന്തുടർന്ന് അന്വേഷണം കോതമംഗലത്തേക്കു നീളുന്നു. കൊല്ലപ്പെട്ട ഏപ്രിൽ 28 നു രാവിലെ 11നു വീടിനു പുറത്തു പോയ ജിഷ ഉച്ച കഴിഞ്ഞു 1.30 നാണു വീട്ടിൽ തിരിച്ചെത്തിയത്. ഇതിനിടയിൽ ജിഷയെ പെരുമ്പാവൂർ-കോതമംഗലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കണ്ടെന്ന പുതിയ വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കൊല്ലപ്പെട്ട ദിവസം ജിഷ സന്ദർശിച്ചത് ആരെയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്നു വീട്ടിൽ തിരികെയെത്തിയ ജിഷയോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നതായി വ്യക്തമല്ല. ഇതും പരിശോധിക്കുന്നുണ്ട്.
ഏപ്രിൽ 28ന് രാവിലെ 11 നാണ് നല്ല വസ്ത്രങ്ങൾ ധരിച്ച് ജിഷ പുറത്തേക്ക് പോയത്. പിന്നീട് 1.15ന് തിരിച്ചെത്തിയെന്നും ദൃക്സാക്ഷികൾ മൊഴി നൽകി. പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് അന്വേഷണസംഘത്തേ ഇക്കാര്യം അറിയിച്ചത്. ബസ് സ്റ്റോപ്പിൽ ജിഷയെ കണ്ടവരും ഇക്കാര്യം സ്ഥിരീകരിച്ചു. ജിഷയുടെ ആമാശയത്തിൽ കണ്ടെത്തിയ ഫ്രൈഡ് റൈസും സോഫ്റ്റ് ഡ്രിങ്കും ആ സമയത്ത് കഴിച്ചതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ, ജിഷ പുറത്തുപോയത് എന്തിനാണെന്നോ ആരെയെങ്കിലും അന്ന് കണ്ടിരുന്നോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ദിവസങ്ങളായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെടുമ്പോൾ ജിഷ മദ്യം കഴിച്ചിരുന്നു. എന്നാൽ, മദ്യം എവിടെ നിന്നും ലഭിച്ചു എന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ജിഷയുടെ അടുത്ത ബന്ധുവിനെ പലപ്പോഴും മദ്യപിച്ച നിലയിൽ കണ്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
വീടുപണി പൂർത്തിയാക്കാനുള്ള പണം കണ്ടെത്താനായിരുന്നു അമ്മ രാജേശ്വരിയുടെ ശ്രമം. അതുകൊണ്ട് തന്നെ വീടുപണിക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ജിഷയും. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ആരെയെങ്കിലും നേരിൽ കാണാനാണോ കോതമംഗലം ബസിൽ അന്നു ജിഷ സഞ്ചരിച്ചതെന്നു സംശയമുണ്ട്. അതുകൊണ്ടാണ് ഈ സാധ്യത തേടുന്നത്. അന്ന് ഉച്ചയ്ക്കു ജിഷ ഭക്ഷണം കഴിച്ചതു പുറത്തു നിന്നാണ്. ഭക്ഷണത്തോടൊപ്പം ലഹരി പാനീയവും ഉള്ളിലെത്തിയതായി രാസപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വേവാത്ത വെളുത്തുള്ളിയും ഭക്ഷണത്തോടൊപ്പം കഴിച്ചിട്ടുണ്ട്. മദ്യത്തിന്റെ മണം പുറത്തുവരാതിരിക്കാനാണു വെളുത്തുള്ളി കഴിച്ചതെങ്കിൽ ജിഷ സമയം ചെലവഴിച്ചത് അത്രയ്ക്കു സൗഹൃദം ഉള്ളവരോടൊപ്പമായിരിക്കും എന്നാണ് നിഗമനം. ജിഷയുടെ അറിവില്ലാതെ ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഈ സമയം അപരിചിതനായ ഒരാളെ വട്ടോളിപ്പടി പരിസരത്ത് ബൈക്കിൽ കണ്ടെന്ന മൊഴിയും ലഭിച്ചിട്ടുണ്ട്. മെയിൻ റോഡിൽ ബസ് ഇറങ്ങിയ ജിഷ ഓട്ടോറിക്ഷയിലാണു വീട്ടിലെത്തിയതെന്നാണ് സംശയം. അതിനാൽ സമീപത്തെ ഓട്ടോ സ്റ്റാൻഡുകളിലും അന്വേഷണം നടത്തുന്നുണ്ട്. ജിഷയുടെ ഈ ദിവസത്തെ സഞ്ചാരവും മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളും കണ്ടെത്താൻ സെൽഫോൺ വിളികൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. പെരുമ്പാവൂരിൽ ഡിജിപി ലോക്നാഥ് ബെഹ്റ എത്തി അന്വേഷണം വിലയിരുത്തിയിരുന്നു. അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ നീക്കങ്ങൾ. അതേസമയം ജിഷയുടെ അമ്മയുടേയും ദൃക്സാക്ഷികളുടേയും മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തേ കുഴക്കുന്നത്. മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ അമ്മ രാജേശ്വരിയെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു.
ജിഷയുടെ വീട്ടിൽ നിന്നും ലഭിച്ച പെൻകാമറ വിശദമായ പരിശോധനക്ക് അയച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പെൻകാമറ എന്തിനെന്ന കടയുടമയുടെ ചോദ്യത്തിനു അമ്മ നൽകിയ മറുപടിയും അന്വേഷണ സംഘത്തേ കുഴയ്ക്കുകയാണ്. അതൊക്കെ വഴിയേ മനസിലാവും ടി.വിയിലും മറ്റും കാണാം എന്നായിരുന്നു അമ്മ കടയുടമയുടമയോട് പറഞ്ഞത്. ഉത്തരത്തിന്റെ പൊരുൾ എന്തായിരുന്നു എന്ന് രാജേശ്വരി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊല നടത്തിയത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിൽ തന്നെയാണ് പുതിയ സംഘവും അന്വേഷണം നടത്തുന്നത്. കൊൽക്കത്ത, ഗുവാഹട്ടി, പാട്ന, ബീഹാർ, റാഞ്ചി, ആസാം എന്നിവിടങ്ങളിൽ അന്വേഷണസംഘം പരിശോധന തുടരുകയാണ്. കൊലയാളിയെ കണ്ടെത്താൻ പോളിഗ്രാഫ് പരിശോധന പരിശോധന നടത്തുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മൊഴികളിൽ വൈരുദ്ധ്യമുള്ള സാക്ഷികളേയും സംശയത്തേ തുടർന്ന് കസ്റ്റഡിയിലെടുത്തവരേയുമാണ് പരിശോധനക്ക് വിധേയരാക്കുന്നത്.
അതിനിടെ ജിഷ വധക്കേസിൽ പൊലീസ് നൽകിയ വിശദീകരണം മനുഷ്യാവകാശ കമ്മീഷൻ തള്ളി. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അതൃപ്തി രേഖപ്പെടുത്തി. രേഖകൾ പൊലീസ് മേധാവി ജൂലൈ അഞ്ചിന് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ എഫ്ഐആർ, ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എന്നിവയാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. സംഭവം നടന്ന സ്ഥലം സീൽ ചെയ്തത് എപ്പോഴാണെന്നും താമസിച്ചതിനെക്കുറിച്ച് വിശദീകരിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കേസ് ആദ്യം അന്വേഷിച്ച പൊലീസുദ്യോഗസ്ഥരുടെ വിവരങ്ങളും അന്വേഷിച്ചിരുന്നു. എന്നാൽ, ഈ വിവരങ്ങൾ സമർപ്പിച്ച വിശദീകരണത്തിൽ ഉണ്ടായിരുന്നില്ല.
അന്വേഷണത്തിൽ വീഴ്ചയുണ്ടായെങ്കിൽ ചൂണ്ടിക്കാണിക്കാനാണ് ഇവ ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമില്ലെന്നും എഡിജിപി ബി. സന്ധ്യയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച വിശദീകണത്തിൽ പറയുന്നത്. ജിഷ വധക്കേസ് അന്വേഷിക്കുന്നതിൽ ആദ്യകാലത്ത് പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മീഷൻ വിലയിരുത്തി. ഇതുകൊലയാളി രക്ഷപ്പെടാൻ ഇടയാക്കി. പാവപ്പെട്ട പട്ടികവിഭാഗക്കാർ മരിക്കുമ്പോൾ പൊലീസുകാർക്ക് നടപടിയെടുക്കാൻ മടിയാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.
ജിഷ ഒരു ഉദാഹരണം മാത്രം. വീട്ടിൽ നിന്ന് അതിരാവിലെ മോട്ടോർ സൈക്കിളിൽ റബർ ടാപ്പിങ്ങിന് പോയ പട്ടികവിഭാഗക്കാരനായ തൊഴിലാളി വനത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും ഒരന്വേഷണവും ഉണ്ടായില്ല, ജസ്റ്റീസ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍