ജിഷയെ കൊന്നത് അമീർ ഇസ്ലാം തന്നെയോ? വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടോടെ അന്വേഷണ സംഘം തന്നെ സംശയ നിഴലിലായി; ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റപത്രം തള്ളിപ്പോകുമെന്ന ആശങ്ക ശക്തം: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസ് ഒരു വർഷം പിന്നിടുമ്പോഴും വിവാദങ്ങൾക്ക് പഞ്ഞമില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസു തികയുകയാണ്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാത കേസിനെ ചുറ്റിപ്പറ്റി ഇപ്പോഴും വിവാദങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. പൊലീസ് അന്വേഷണത്തിന് ഒടുവിൽ അമീറുൽ ഇസ്ലാമാണ് ജിഷയെ കൊലപ്പെടുത്തിയത് എന്നതാണ് കണ്ടെത്തൽ. എന്നാൽ, അമീറുൽ മാത്രമാണോ അതോ മറ്റൊരു പ്രതി കൂടി ഉണ്ടോ എന്ന ആശങ്കകളും ശക്തമാണ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തെ തന്നെ പ്രതിക്കൂട്ടിലാക്കി. പ്രതി അസം സ്വദേശി അമീർ ഉൾ ഇസ്ലാമിനെതിരേ ശക്തമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിനായിട്ടില്ല.
അതിനുപുറമേ വിജിലൻസ് ഡയറക്ടറും ആദ്യ അന്വേഷണസംഘത്തിന്റെ സമയത്തു പൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറും അന്വേഷണത്തിനെതിരേ ഉന്നയിച്ച ആക്ഷേപങ്ങൾകൂടി ആകുന്നതോടെ യഥാർഥ പ്രതിയെക്കുറിച്ചുള്ള സംശയങ്ങൾ പെരുകുന്നുണ്ട്. മുൻ അന്വേഷണ മേധാവിയുടെ വെളിപ്പെടുത്തലുകളും വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടും ജിഷക്കേസിലെ പാളിച്ചകളാണ് പുറത്തുകൊണ്ടുവന്നത്.
രക്തം കണ്ട് അറപ്പു തീർന്നവർക്ക് മാത്രം ചെയ്യാവുന്ന കൊലപാതകമായിരുന്നു ജിഷയുടേത്. എന്നാൽ കാക്കനാട് ജയിലിൽ കഴിയുന്ന പ്രതി അമീർ ഉൾ ഇസ്ലാം ജയിലിൽ രക്തം കണ്ട് തലകറങ്ങി വീണതോടെ നിരവധി ചോദ്യങ്ങളാണുയരുന്നത്. രണ്ടുതടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ചോരപൊടിഞ്ഞതിനെത്തുടർന്നാണ് അമീർ തലകറങ്ങിവീണത്. അമീർ മാത്രമാണു പ്രതിയെന്നു വിശ്വസിക്കാത്ത ബന്ധുക്കൾക്ക് ഈ സംഭവം സംശയങ്ങൾ വർധിപ്പിച്ചു. ആദ്യഅന്വേഷണ സംഘം കണ്ടെത്തിയ തെളിവുകൾ പുതിയസംഘം പൂർണമായും തള്ളിക്കളഞ്ഞതും നിർണായക മൊഴികൾ പോലും ഉൾപ്പെടുത്താൻ തയാറായില്ലെന്നതും വീഴ്ചയാണ്.
രാത്രി 8.15ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകർമങ്ങൾക്കുപോലും അനുവദിക്കാതെ അന്നുതന്നെ രാത്രി 9.30 ന് ധൃതിപിടിച്ചു ദഹിപ്പിച്ചു. െവെകിട്ട് അഞ്ചു കഴിഞ്ഞാൽ ഒരു മൃതദേഹവും സംസ്കരിക്കാൻ പാടില്ലെന്ന് ശ്മശാനത്തിൽ കീഴ്വഴക്കം ഉള്ളപ്പോൾ ജിഷയുടെ മൃതദേഹം ഏറെ െവെകി രാത്രി 9.30ന് ദഹിപ്പിക്കുകയായിരുന്നു. ഇത്തരം കേസുകളിൽ മൃതദേഹം ദഹിപ്പിക്കാൻ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോൾ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോഴും ഉത്തരംകിട്ടാതെ നിൽക്കുകയാണ്. സംഭവം നടന്ന ഉടനെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതിനു പകരം, നടപടി അഞ്ച് ദിവസം െവെകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചു. കൊലയ്ക്ക് പിന്നിലെ ഉത്തരവാദി എന്ന നിലയിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കെതിരേ വരെ ആരോപണം ഉയർന്നു.
തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊലപാതകം വലിയ ചർച്ചാവിഷയമായി. അധികാരത്തിലെത്തിയ സർക്കാർ ആദ്യം ചെയ്തത് ജിഷ കൊലക്കേസിലുൾപ്പെടെ വീഴ്ചവരുത്തി എന്നാരോപിച്ച് ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. തുടർന്ന് അധികാരമേറ്റ ലോക്നാഥ് ബെഹ്റ, പുതിയ സംഘത്തെ അന്വേഷണത്തിന്നിയോഗിച്ചു. കേസിലെ പ്രതിയായ അമീർ ഉൾ ഇസ്ലാമിനെ അധികം െവെകാതെ പിടികൂടിയെങ്കിലും കേസിനെക്കുറിച്ച് ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ഇപ്പോൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്.
195 സാക്ഷികളുള്ള കേസിൽ 13 പേരെ വിസ്തരിച്ചു. അടുത്ത ഓഗസ്റ്റോടെ വിചാരണ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കേസിന്റെ പേരിൽ കസേര തെറിച്ച ടി.പി. സെൻകുമാർ സുപ്രീംകോടതിവരെ നിയമയുദ്ധം നടത്തി അതേ കസേരയിൽ തിരിച്ചെത്തുന്നതോടെ ജിഷ വധക്കേസ് വീണ്ടും ചൂടുപിടിക്കുകയാണ്.
പെരുമ്പാവൂർ കുറുപ്പുംപടിയിലെ കനാൽ പുറമ്പോക്കിലുള്ള വീട്ടിലാണ് എറണാകുളം ലാ കോളേജിലെ വിദ്യാർത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ മാതാവ് കണ്ടെത്തിയത്. ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കും ഇടയാക്കിയ ദളിത് വിദ്യാർത്ഥിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിനിടെ ഡി.ജി.പി സെൻകുമാറിന്റെയും യു.ഡി.എഫ് സർക്കാർ നിയോഗിച്ച അന്വേഷണസംഘത്തിന്റെയും തൊപ്പിതെറിച്ചു. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ കേസ് ഏല്പിച്ചു. ജൂൺ 16ന് അമീറുൾ ഇസ്ളാമിനെ കാഞ്ചിപുരത്തുനിന്ന് പിടികൂടിയപ്പോൾ സർക്കാരിന്റെ നേട്ടപ്പട്ടികയിലെ ആദ്യ ഇനമായി അത്.
അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെ ഡി.ജി.പി ലോക്നാഥ് ബെഹ്റ തള്ളിപ്പറഞ്ഞതും ചർച്ചയായി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാപ്പു ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളി. ജീവനാംശം ആവശ്യപ്പെട്ട് പാപ്പു വിവിധയിടങ്ങളിൽ നൽകിയ പരാതികളിൽ ഇതുവരെ തീർപ്പായില്ല. ജിഷയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ട പിതാവ് പാപ്പു തിരിഞ്ഞു നോക്കിയില്ലെന്നാണ് രാജേശ്വരിയുടെ ആരോപണം. സ്വന്തം സ്ഥലത്ത് മൃതദേഹം സംസ്കരിക്കാൻ പോലും അനുവദിച്ചില്ല.
സർക്കാർ മുടക്കുഴയിൽ നിർമ്മിച്ചു നൽകിയ വീട്ടിലാണ് രാജേശ്വരിയും മൂത്ത മകൾ ദീപയും താമസിക്കുന്നത്. രണ്ടു വനിതാ പൊലീസുകാരുടെ സംരക്ഷണമുണ്ട്. ജിഷയുടെ പേരിലാണ് സ്ഥലത്തിന്റെ ആധാരമെങ്കിലും അസൽ ഇതുവരെ നൽകിയിട്ടില്ല. ദീപയ്ക്ക് റവന്യൂ വകുപ്പിൽ ജോലി നൽകി. രാജേശ്വരിക്ക് 5,000 രൂപ മാസ പെൻഷനും അനുവദിച്ചു. പണ്ട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്നോട്ടുപോകാൻ രാജേശ്വരി തയ്യാറല്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍