മൃഗീയ ലൈംഗിക പീഡനം പോലും ലോക്കൽ പൊലീസിന് മനസ്സിലായില്ല; മാനഭംഗവിവരം ഡോക്ടറും പുറത്ത് പറഞ്ഞില്ല; ആകെയുള്ളത് ബീഡിക്കുറ്റിയും സിഗരറ്റ് ലാമ്പും ചോര പുരണ്ട ചെരുപ്പും മാത്രം; ജിഷയുടെ കൊലപാതകിയെ രക്ഷപ്പെടുത്തിയത് അന്വേഷണത്തിലെ വീഴ്ച തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജിഷയുടെ അരുംകൊല ഒരു സാധാരണ കൊലപാതകമായി നിസാരവത്കരിക്കുക വഴി പൊലീസ് ഗുരുതരവും പൊറുക്കാനാവാത്തതുമായ വീഴ്ചയാണ് വരുത്തിയതെന്ന് റിപ്പോർട്ട്. തുടക്കത്തിൽ ലോക്കൽ പൊലീസിന് സംഭവിച്ച പിഴവുകളാണ് പ്രതിയെ പിടികൂടുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണം. നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിന് കാരണവും ഇതാണ്. പലയിടത്തായി മുന്നൂറോളം പേരെ ചോദ്യംചെയ്തെങ്കിലും കൊലയാളിയെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. പന്ത്രണ്ടു പേർ കസ്റ്റഡിയിലുള്ളതിൽ നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പക്ഷേ ഇതും അന്വേഷണത്തെ മുന്നോട്ട് നയിക്കുമെന്ന വിശ്വാസം പൊലീസിലെ ഉന്നതർക്കും ഇല്ല.
കുറുപ്പംപടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ഏപ്രിൽ 28നാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിൽ ജിഷയുടെ കുടൽമാല പുറത്തുചാടിയിരുന്നിട്ടു കൂടി പൊലീസ് നിസാരമായാണു കേസ് കൈകാര്യം ചെയ്തത്. തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ആയുധങ്ങൾ കണ്ടെടുക്കാൻ മൂന്നു ദിവസം വേണ്ടിവന്നു. കൊലപാതകം നടന്ന ഒറ്റമുറിവീടും പരിസരവും ബന്തവസിലാക്കിയില്ല. സംഭവമറിഞ്ഞെത്തുന്നവരെല്ലാം കയറിയിറങ്ങുന്നതു മൂലം തെളിവായേക്കുമായിരുന്ന പലതും ഇല്ലാതായി. പൊലീസ് നായയെ എത്തിച്ചെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല. പോസ്റ്റ്മോർട്ടം പരിശോധന അന്വേഷണത്തിന്റെ ഭാഗമാണെന്ന് ക്രിമിനൽ നടപടിച്ചട്ടത്തിലെ174ാം വകുപ്പ് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അതു നടക്കേണ്ടത്. അപ്പോൾത്തന്നെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. ജിഷയുടെ കേസിൽ ഇതൊന്നും ഉണ്ടായില്ല. ദളിത് വിഭാഗക്കാർ കൊല്ലപ്പെട്ടാൽ ആർ.ഡി.ഒ, കലക്ടർ എന്നിവരെ വിവരമറിയിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.
നിഷ്ഠൂരമായ കൊലപാതകവും മാനഭംഗവും നടന്നിട്ട് അത്തരത്തിൽ യാതൊരു ഗൗരവവും നൽകാതെയായിരുന്നു ലോക്കൽ പൊലീസ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഇത്തരം ഗുരുതര സംഭവങ്ങളുണ്ടാകുമ്പോൾ പൊലീസ് സ്വീകരിക്കുന്ന പ്രാഥമിക നടപടികളൊന്നും തുടക്കത്തിൽ പാലിച്ചിരുന്നില്ല. മൃതദേഹം പരിശോധിച്ച പൊലീസ് വെറുമൊരു കൊലപാതകമായി മാത്രമാണ് വിലയിരുത്തിയത്. അതുകൊണ്ട് തന്നെ സീൻ മഹസർ തയ്യാറാക്കിയപ്പോൾ ശാസ്ത്രീയമായ പരിശോധനയ്ക്കോ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായം തേടാനോ തയ്യാറായില്ല. ഫോറൻസിക് വിദഗ്ദ്ധരുണ്ടായിരുന്നെങ്കിൽ നിർണായകമായ പലതെളിവുകളും ശേഖരിക്കാനാകുമായിരുന്നു. കൊല നടന്ന വീട്ടിൽ ഇല്ലാത്ത ഏതെങ്കിലും പുതിയ സാധനങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചിട്ടില്ല.
ജിഷ മറ്റുള്ളവരിൽ നിന്ന് ഏത് സമയത്തും ആക്രമണം പ്രതീക്ഷിച്ചിരുന്നതായും അത് തടയാൻ എപ്പോഴും പെൻ കാമറ ശരീരത്തിൽ ഒളിപ്പിച്ച് വയ്ക്കാറുണ്ടെന്നും മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പെൻകാമറ കണ്ടെത്താൻ ഇതുവരെ ഒരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല. എല്ലാ തെളിവുകളും ഈ ക്യാമറയിൽ ഉണ്ടാകും. മൃഗീയമായ തരത്തിൽ ലൈംഗിക പീഡനം നടന്നുവെന്ന് ആദ്യഘട്ടത്തിൽ മൃതദേഹ പരിശോധന നടത്തിയവർ മനസിലാക്കിയില്ല. ഇതും വലിയ വീഴ്ചയാണ്. വ്യക്തമായി കാര്യങ്ങൾ അവലോകനം ചെയ്താൽ പോലും മനസ്സിലാകാവുന്ന കാര്യം എന്തുകൊണ്ട് പൊലീസിന് പിടികിട്ടിയില്ലെന്നത് അജ്ഞാതമാണ്. കൊല നടന്ന വീടിന്റെയും മൃതദേഹത്തിന്റെയും വീഡിയോയും ഫോട്ടോയും എടുക്കാതിരുന്നത് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് നിസാരമായി കണ്ടതുകൊണ്ടാണ്.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ സമയത്തും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. മാനഭംഗവും മൃഗീയ കൊലപാതകവും നടന്നതിനാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സേവനം ആവശ്യപ്പെടേണ്ടതാണ്. ഇവിടെ അത് പൊലീസ് ആവശ്യപ്പെട്ടില്ല. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ചിത്രീകരിച്ചതുമില്ല. മാനഭംഗം നടന്നതിനുള്ള വകുപ്പ് ചേർത്ത് പൊലീസ് കേസെടുത്തത് തന്നെ കൊല നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ്. അതും എറണാകുളം മേഖലാ ഐ.ജി മഹിപാൽയാദവ് കേസന്വേഷണം ഏറ്റെടുത്ത ശേഷം.
മുപ്പത്തിയെട്ട് മുറിവുകളും, ഗർഭാശയം തകർക്കുകയും ആന്തരികാവയവങ്ങൾ പുറത്തുവരികയും ചെയ്തുവെന്ന് കണ്ടെത്തിയിട്ടും അക്കാര്യം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പൊലീസ് സംഘത്തെ അറിയിച്ചില്ല. മൃതദേഹം മാറ്റിയ ശേഷം സംഭവം നടന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തിയില്ല. കൊല നടന്ന സ്ഥലം കാണാൻ പലരും ഇവിടെ വന്നു പോയി. തെളിവുകൾ പലതും നഷ്ടപ്പെടാൻ ഇതും കാരണമായി. പ്രമാദമായ കേസുകളിൽ ജില്ലയിലെ ക്രൈംബ്രാഞ്ച് വിഭാഗത്തെ കൂടി ഇൻക്വസ്റ്റ് വേളയിൽ വിളിച്ച് വരുത്താറുണ്ട്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിടുകയാണെങ്കിൽ തുടക്കത്തിലേ കാര്യങ്ങൾ അവർക്ക് പിടിക്കാനാണ് ഇത്. ഇവിടെ അതും നടന്നില്ല.
ഒരു ബീഡിക്കുറ്റി, ഒരു സിഗരറ്റ് ലാമ്പ്, ചോര പുരണ്ട ഒരു ചെരുപ്പ്, സ്റ്റീൽ കത്തി എന്നിവയാണു പൊലീസിന്റെ പക്കൽ തെളിവായുള്ളത്. ഇതൊന്നും പ്രതിയെ കണ്ടെത്താൻ പോന്നവയെല്ലന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവും സംശയത്തിന്റെ വക്കിലാണ്. രേഖാചിത്രം തയാറാക്കിയത് അയൽവാസികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് ഭാഷ്യം. മതിൽ ചാടിപ്പോയെന്നു പറയപ്പെടുന്ന ആൾ അന്യസംസ്ഥാനക്കാരനാണോ മലയാളിയാണോ എന്നു വ്യക്തമല്ല. ജിഷയുടെ മൃതദേഹം ചോരയിൽ കുളിച്ചാണു കിടന്നിരുന്നതെങ്കിലും മതിൽ ചാടിപ്പോയ ആളുടെ ദേഹത്ത് ചോര പുരണ്ടിരുന്നതായും സൂചനയില്ല. ഇയാളെ മുമ്പു കണ്ടിട്ടുണ്ടോ എന്നും സാക്ഷികൾ വ്യക്തമാക്കിയിട്ടില്ല. പിടിയിലായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ ജിഷയുടെ അമ്മ രാജേശ്വരിയുടെ മുന്നിലെത്തിച്ചെങ്കിലും കേസിന് സഹായകമായ ഒരു വിവരവും ലഭിച്ചില്ല.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് അസം സ്വദേശികളേയും അയൽവാസികളേയും ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജിഷയുടെ വീട്ടിനു സമീപത്തു നിന്നു ലഭിച്ച ചെരുപ്പ് കേന്ദ്രീകരിച്ചാണ് ഇവരെ ചോദ്യം ചെയ്തത്. അയൽവാസിയുടെ ദേഹത്ത് നഖക്ഷതമുണ്ടെങ്കിലും അതു മൽപ്പിടിത്തത്തിനിടെ സംഭവിച്ചതാണെന്നതിനുള്ള തെളിവു ലഭിച്ചിട്ടില്ല. ഒരാൾ മതിൽ ചാടി ഓടുന്നതു കണ്ടെന്നാണ് ആദ്യ അന്വേഷണത്തിൽ അയൽവാസിയായ സ്ത്രീ പൊലീസിനോടു പറഞ്ഞത്. ഇവർ നൽകിയ വിവരം അനുസരിച്ച് തയാറാക്കിയ രേഖാചിത്രത്തിന് ഇപ്പോൾ പിടിയിലായ അയൽവാസിയുമായി സാമ്യമില്ലെന്നാണു വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരീഭർത്താവ്, ഇയാളുടെ സുഹൃത്ത്, രണ്ട് അയൽവാസികൾ, ഇതര സംസ്ഥാന തൊഴിലാളി എന്നിവരടക്കം പന്ത്രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍