ജിഷയുടെ കൊലപാതകം വിവാദമാകാതിരിക്കാൻ പൊലീസ് ഒത്തു കളിച്ചത് ഉന്നത നിർദ്ദേശ പ്രകാരമെന്ന് സൂചന; ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച യുവതിയുടെ മൃതദേഹം ദഹിപ്പിച്ചത് സർവ്വ ചട്ടങ്ങളും മറികടന്ന്; ഡിവൈഎസ്പിയെ മാറ്റി മാനം രക്ഷിക്കാൻ പൊലീസിന് കഴിയുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നാണ് പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടേതെന്ന് വ്യക്തമാകുമ്പോൾ തന്നെ സംഭവം വിവാദമാകാതിരിക്കാൻ പൊലീസ് ഉന്നത കേന്ദ്രങ്ങൾ തന്നെ ഇടപെട്ടു എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പു കാലമാകുമ്പോൾ ദേശീയ തലത്തിൽ തന്നെ വിവാദമാകുമെന്ന് ഭയന്നു തന്നെയാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന സൂചനയാണ് പുറത്തുവരുന്നത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് തന്നെ ഗുരുതര വീഴ്ച്ചയായി ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങളെല്ലാം മറികടന്നുള്ള പൊലീസിന്റെ നടപടിക്ക് പിന്നിൽ ഉന്നത സമ്മർദ്ധമാണെന്ന കൃത്യമായ സൂചനയാണുള്ളത്. ഈ വീഴ്ച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിമാരുടെ പ്രത്യേക യോഗവും വിലയിരുത്തി.
പീഡനക്കേസുകളിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് വ്യക്തമായ നിയമമുള്ളപ്പോൾ രാത്രിയിൽ മൃതദേഹം ദഹിപ്പിച്ചതിന്റെ ഉത്തരവാദിത്വം പൊലീസിനു മാത്രമാണ്. ദഹിപ്പിച്ചതിനാൽ തുടരന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഇനി സാധ്യമല്ല. പട്ടികജാതി ക്ഷേമ വകുപ്പിന്റെ സഹായത്തോടെ മുടക്കുഴ തൃക്ക ആലിപ്പാടം കനാൽബണ്ട് റോഡിൽ ജിഷ നിർമ്മിക്കുന്ന വീടിന്റെ പരിസരത്ത് മൃതദേഹം മറവു ചെയ്യണമെന്നായിരുന്നു മാതാവ് രാജേശ്വരിയുടെ താൽപര്യം. എന്നാൽ ബന്ധുക്കൾ പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.
മൃതദേഹം ദഹിപ്പിച്ചത്. പുനരന്വേഷണത്തിനും പുനഃപരിശോധനയ്ക്കുമുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുകയാണ് പൊലീസ് ചെയ്തതെന്ന് വ്യവസായസെക്രട്ടറി പി.എച്ച്. കുര്യൻ അടക്കമുള്ള മുതിർന്ന സെക്രട്ടറിമാർ രൂക്ഷമായ ഭാഷയിൽ യോഗത്തിൽ വിമർശിച്ചു. വിമർശനം കൊഴുക്കുമ്പോൾ ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ അടക്കമുള്ളവർക്ക് മറുപടിയുണ്ടായിരുന്നില്ല.
ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ 25 സെക്രട്ടറിമാർ പങ്കെടുത്തു. ഇന്നലെ രാവിലെ 10.30 മുതൽ ഒരുമണിവരെ സംഭവത്തെക്കുറിച്ച് വിശദമായ ചർച്ചകളുണ്ടായി. അറുപതിനായിരം കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടും നിരാലംബരായ ഒരു അമ്മയും മകളും യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒറ്റമുറി വീട്ടിൽ കഴിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ജനങ്ങൾക്ക് ക്ഷേമം നൽകുന്നതിൽ ഭരണസംവിധാനം അപ്പാടെ പരാജയപ്പെട്ടു. ജിഷയെയും കുടുംബത്തെയും അച്ഛൻ ഉപേക്ഷിച്ചിട്ട് പത്തുവർഷമായി. പട്ടികവിഭാഗത്തിൽപ്പെട്ട ഇവർ ദാരിദ്ര്യരേഖയ്ക്ക് താഴെയുമാണ്. ഇത്രകാലമായിട്ടും പെരുമ്പാവൂരിലെ പഞ്ചായത്ത് എന്താണ് ഇവർക്ക് വീടുവച്ച് നൽകാതിരുന്നത്? ഇവരെക്കാൾ അർഹരായി മറ്റേത് ഗുണഭോക്താവാണ് അവിടെ ഉണ്ടായിരുന്നത്? സംസ്ഥാനത്തിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയും, കേന്ദ്രത്തിന്റെ എല്ലാവർക്കും വീടും കക്കൂസും പദ്ധതിയുമുണ്ടായിട്ടും ഇവർക്ക് സഹായം ലഭിക്കാതിരുന്നതെന്ത്? പിന്നെ ആർക്കാണ് പഞ്ചായത്ത് സഹായം നൽകിയത്? മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടി രണ്ടുതവണ അവിടെ നടത്തിയിട്ടും ആർക്ക് സഹായം നൽകാനാണ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തത്? തുടങ്ങിയ ചോദ്യങ്ങൾ രൂക്ഷമായ ഭാഷയിൽ ചീഫ് സെക്രട്ടറി ഉന്നയിച്ചു.
ഡിവൈഎസ്പിയെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കി
അതിനിടെ കേസിൽ അലംഭാവം കാണിച്ച ഡിവൈഎസ്പിയെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കി പ്രശ്നം തണുപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. പെരുമ്പാവൂർ ഡിവൈ.എസ് .പി അനിൽകുമാറിനെയാണ് ചുമതലയിൽ നിന്ന് ഒഴിവാക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ജിജിമോൻ ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളം റൂറൽ ഇന്റലിജൻസ് ഡിവൈ.എസ്പി. ബിജു അലക്സാണ്ടർ, കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി. സദാനന്ദൻ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. അഞ്ച് സി.ഐ മാർ, ഏഴ് എസ്.ഐ മാർ എന്നിവരുൾപ്പടെ 28 അംഗസംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഇവർക്ക് എറണാകുളം റൂറൽ എസ്പി. യതീഷ് ചന്ദ്ര നേതൃത്വം നൽകും. കൊച്ചി റേഞ്ച് ഐ.ജി. മഹിപാൽ യാദവ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
രേഖാചിത്രവും കുറ്റവാളിയെ കണ്ടെത്താൻ സഹായിക്കുന്നല്ല, തുമ്പില്ലാതെ പൊലീസ്
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു പോകുമ്പോൾ പൊലീസ് തയാറാക്കിയ രേഖാചിത്രവും കുറ്റവാളിയെ കണ്ടെത്താൻ സഹായകമായില്ല. ഇതോടെ കേസിൽ മുമ്പോട്ടു പോകാനാവാതെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. അക്രമം നടന്ന ദിവസം ജിഷയുടെ വീടിന് പുറത്തുകണ്ട ആളുടെ ചിത്രമാണ് ദൃക്സാക്ഷികളുടെ സഹായത്തോടെ പൊലീസ് തയാറാക്കിയത്. അതേസമയം കണ്ണൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത അയൽവാസിയെ ആലുവ പൊലീസ് ക്ലബിൽ ചോദ്യംചെയ്തുവരികയാണ്. അക്രമം നടക്കുമ്പോൾ ഇയാൾ പരിസരത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾ കുറ്റം നിഷേധിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനുസമീപത്തെ പന്തൽ നിർമ്മാണത്തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.
അക്രമം നടന്ന ദിവസം പെൺകുട്ടിയുടെ വീട്ടിനുപുറത്ത് മഞ്ഞ ഷർട്ട് ധരിച്ചയാളെ കണ്ടിരുന്നെന്നും കനാൽ വഴിയാണ് രക്ഷപ്പെട്ടതെന്നുമാണ് മൊഴി. ഈ വ്യക്തിയെ തന്നെ അയൽവാസിയായ സ്ത്രീ കണ്ടതായും മൊഴിയുണ്ട്. ഈ രണ്ടു മൊഴികളുടെയുംഅടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്ന മുപ്പത്തഞ്ചുകാരൻ ലഹരിമരുന്ന് കേസിൽ മുൻപ് പിടിക്കപ്പെട്ടയാളാണ്.
പെരുമ്പാവൂരിലെ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ജില്ലാഭരണകൂടത്തെ വിവരം ധരിപ്പിക്കുന്നതിൽ പൊലീസ് വൻവീഴ്ചയാണ് വരുത്തിയത്. ദളിത് പീഡനം തടയുന്നതിനുള്ള നിയമമാണ് ലംഘിക്കപ്പെട്ടത്. ഇക്കാര്യം ഗൗരവമായി പരിഗണിക്കാനാണ് സർക്കാർ തീരുമാനം. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം എന്നിവയുടെ നടത്തിപ്പിലും വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ.
സ്ത്രീകളെ ലക്ഷ്യംവച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ വേണ്ട ജാഗ്രതയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാനഭംഗം ഉണ്ടായിട്ടില്ലെന്ന പൊലീസിന്റെ ആദ്യ നിലപാടും ദുരൂഹമാണ്. സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുന്നത് മാനഭംഗമായി കണക്കാക്കണമെന്ന നിയമഭേദഗതി വന്നത് നിർഭയ കേസിന് ശേഷമാണ്. അതുപോലും പാലിക്കപ്പെട്ടില്ല. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം എന്നിവ നടത്തിയ രീതിയെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. ജിഷയുടെ മരണത്തിനുശേഷം അമ്മയ്ക്കും സഹോദരിക്കും പിന്തുണ നൽകാനും ആരുമുണ്ടായില്ല. ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ, ജില്ലയുടെ ചുമതലയുള്ള പട്ടികജാതി/പട്ടികവർഗ ക്ഷേമ ഓഫീസർ എന്നിവരും അമ്മയെ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയുണ്ട്. വനിതാ കമ്മിഷന്റെ എറണാകുളം ജില്ലയുടെ ചുമതലയുള്ള അംഗം, യൂത്ത് കമ്മിഷൻ അംഗങ്ങൾ എന്നിവരും മാറിനിന്നു.
ജിഷയുടെ മാതാവിന് മാനസിക രോഗമില്ല, അമിത ഉത്കണ്ഠയെന്ന് ഡോക്ടർമാർ
ജിഷയുടെ മാതാവ് രാജേശ്വരിക്ക് മാനാസിക രോഗമില്ലെന്ന് പെരുമ്പാവൂർ ജനറൽ ആശുപത്രി അധികൃതർ. ഇവർക്ക് അമിത ഉത്കണ്ഠയാണെന്നും കൊച്ചി മെഡിക്കൽ കോളജിലെ സൈക്കാട്രിക് കൗൺസലിങ്ങ് വിഭാഗത്തിലേക്ക് മാറ്റണമെന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രി അധികൃതർ ശിപാർശ ചെയ്തു. ആശുപത്രിക്കിടക്കയിൽ കിടന്ന് എന്റെ മോളെ കൊന്നവരെ കണ്ടുപിടിക്കെന്ന് അലറി കരയുന്ന ഇവരെ ഉടൻതന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. സന്ദർശകരുടെ തിരക്കും ഇവരെ തളർത്തുന്നുണ്ട്.
ജിഷയുടെ ശരീരത്തിലെ മുറിവുകൾ മരണത്തിന് മുമ്പ് സംഭവിച്ചത്
രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ ശരീരമാസകലം ഏറ്റ ആഴത്തിലുള്ള മുറിവുകളുടെ വേദനസഹിച്ചാണ് ജിഷ മരണത്തിന് കീഴടങ്ങിയതെന്ന് വ്യക്തമായി. ജിഷയുടെ ശരീരത്തിലുള്ള മുഴുവൻ മുറിവുകളും മരണത്തിന് മുമ്പുള്ളതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തലയ്ക്ക് പിന്നിൽ അടിയേറ്റ ചതവുണ്ടെങ്കിലും അത് മാരകമല്ല. ചിലപ്പോൾ ബോധക്ഷയം സംഭവിച്ചിട്ടുണ്ടാകും. എന്നാൽ, മരണത്തിനിടയാക്കാൻ ഒരു സാദ്ധ്യതയുമില്ല. മുഖവും വായും പൊത്തി ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. കഴുത്തിൽ ഒന്നിലേറെ സ്ഥലങ്ങളിൽ മൂർച്ചയേറിയ ആയുധം കുത്തിയിറക്കിയതിനാൽ പ്രധാന ഞരമ്പുകൾ മുറിഞ്ഞ് രക്തസ്രാവത്തിനിടയാക്കി.
ഇതേ ആയുധമുപയോഗിച്ചാണ് നെഞ്ചിലും വയറിലും ആഴത്തിലും ശരീരമാസകലവും മുറിവേൽപ്പിച്ചത്. രഹസ്യഭാഗങ്ങൾ കത്തികൊണ്ട് വികൃതമാക്കിയിട്ടുണ്ട്. ഗർഭപാത്രം ലിവർ പോലുള്ള ആയുധം കൊണ്ട് കുത്തിപ്പൊട്ടിച്ചു. രഹസ്യഭാഗങ്ങളിൽ രക്തം നിറഞ്ഞതിനാൽ ബീജാംശങ്ങളുണ്ടോയെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോറൻസിക് പരിശോധനയിൽ ഇതിന് വ്യക്തയുണ്ടാകും.
Stories you may Like
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- വനിതാ പൊലീസ് മേധാവി വേണമോ എന്നതിൽ കേരള സമൂഹമാണ് ചിന്തിക്കേണ്ടത്: ബി സന്ധ്യ
- തണ്ടർബോൾഡ് ലക്ഷ്യം ഈ സംഘത്തെ തകർക്കൽ
- ബിസയർ നെറ്റ് വർക്ക് മാർക്കറ്റിങ് തട്ടിപ്പിൽ 15 പ്രതികൾക്ക് മേൽ കുറ്റം ചുമത്തി
- മുഖ്യമന്ത്രി വരുമ്പോൾ ആയിരം പേരെ ഇറക്കുന്ന പൊലീസ് ആ കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കി?
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്