Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു; ജനനേന്ദ്രിയത്തിൽ ചൂടുവെള്ളമൊഴിച്ചു; പരാതിപ്പെട്ടാൽ കേബിൾകൊണ്ടടിക്കും; അനാഥക്കുട്ടികൾ പരാതി എണ്ണിപ്പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച ജോസ് മാവേലിയും കമ്പ്യൂട്ടർ അദ്ധ്യാപകനും അറസ്റ്റിൽ; ജനസേവാ ശിശുഭവൻ മേധാവിയെ ക്രൈംബ്രാഞ്ച് പിടികൂടിയത് അഞ്ചു കുട്ടികളെ അന്തേവാസി പീഡിപ്പിച്ചത് മറച്ചുവെച്ചതിന് പോക്സോ ചുമത്തി

മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു; ജനനേന്ദ്രിയത്തിൽ ചൂടുവെള്ളമൊഴിച്ചു; പരാതിപ്പെട്ടാൽ കേബിൾകൊണ്ടടിക്കും; അനാഥക്കുട്ടികൾ പരാതി എണ്ണിപ്പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച ജോസ് മാവേലിയും കമ്പ്യൂട്ടർ അദ്ധ്യാപകനും അറസ്റ്റിൽ; ജനസേവാ ശിശുഭവൻ മേധാവിയെ ക്രൈംബ്രാഞ്ച് പിടികൂടിയത് അഞ്ചു കുട്ടികളെ അന്തേവാസി പീഡിപ്പിച്ചത് മറച്ചുവെച്ചതിന് പോക്സോ ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജനസേവ ശിശുഭവനിലെ പീഡന വിവരം മറച്ചുവെച്ച ജോസ് മാവേലി അറസ്റ്റിൽ.ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കുട്ടികളെ പീഡിപ്പിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ പീഡിപ്പിച്ച ഒരു അന്തേവാസിയും പിടിയിലായിട്ടുണ്ട്. അഞ്ച് കുട്ടികളെയാണ് ഈ മുൻ അന്തേവാസി പീഡിപ്പിച്ചത്.

ജോസ് മാവേലിയോടോ മറ്റ് ചുമതലപ്പെട്ടവരോടോ പീഡന വിവരം അറിയിച്ചാൽ അതിന്റെ പേരിലും മർദ്ദനമുറപ്പായിരുന്നു. ജീവനക്കാരാണ് തങ്ങളെ മർദ്ദിച്ചിരുന്നതെന്നും കുട്ടികൾ മൊഴി നൽകിയിരുന്നു. കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുൻ അന്തേവാസിയും പീഡന വിവരങ്ങൾ മറച്ചുവെച്ചതിന് കമ്പ്യൂട്ടർ അദ്ധ്യാപകൻ റോബിനും അറസ്റ്റിലായി.

ആലുവ ജനസേവാ ശിശുഭവനിൽ കുട്ടികൾക്ക് കടുത്ത ശാരീരിക- മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ജീവൻ അപായപ്പെടുത്താനുള്ള ശ്രമം പോലും നടന്നിരുന്നുവെന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇത് സഹിതമാണ് സർക്കാർ കോടതിയെ വിവരങ്ങൾ ധരിപ്പിച്ചത്. കേസിലെ തുടർനടപടികളുടെ ഭാഗമായാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്.

ആലുവ ജനസേവനശിശു ഭവനിൽ കുട്ടികൾക്ക് നേരെ നടക്കുന്നത് ക്രൂരവും ലൈംഗികവുമായ പീഡനമെന്ന് കുട്ടികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനാഥകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തിവരുന്ന ജനസേവ കേന്ദ്രത്തിൽ കുട്ടികൾക്ക് നേരെ നടത്തുന്നത് ക്രൂര പീഡനമാണെന്നാണ് മലപ്പുറം ചൈൽഡ് ലൈനിലും പൊലീസിലും പൊന്നാനി മജിസ്ട്രേറ്റ കോടതിയിലും കുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നത്. ജനസേവ ശിഷശുഭവനിൽ നിന്നും ചാടിപോയ കുട്ടികളിൽ മൂന്ന് പേരെ പൊന്നാനി ചൈൽഡ് ലൈനും പൊലീസും ചേർന്ന് കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഈകാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്്. ശിശുഭവൻ നടത്തിപ്പുകാരൻ ജോസ് മാവേലിക്കും ജീവനക്കാർക്കുമെതിരകെ ഗുരുതര ആരോപണമാണ് മൊഴിയിലുണ്ടായിരുന്നത്്.

കുട്ടികളെ കൊണ്ട് ലൈംഗിക വീഡിയോ കാണിക്കുകയും ഇത് അനുകരിക്കാൻ വിസമ്മതിച്ചാൽ ക്രൂരമർദ്ദനവുമാണ് ജീവനക്കാർ നടത്തുന്നത്. പരാതിപ്പെട്ടാൽ കുട്ടികളെ ബെൽറ്റിന് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യുമെന്ന് കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് സമർപിച്ച മൊഴിയിൽ പറയുന്നു. കുട്ടികൾക്ക് നേരെ നടക്കുന്ന മാനസികവും ശാരീരികവുമായി പീഡനം പുറംലോകമറഞ്ഞാൽ കൊന്നുകളുമെന്ന് പൊലും ഇവർ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അമ്മയ്ക്ക് അസുഖം ബാധിച്ചാൽ പോലും കുട്ടികളെ വീട്ടിലേക്ക് അയക്കാൻ സ്ഥാപന മേധാവികൾ പലപ്പോഴും സമ്മതിക്കാറില്ലെന്ന് കുട്ടികൾ മൊഴിയിൽ പറയുന്നു. പരാതി പറയുന്ന കുട്ടികൾക്ക് നേരെ കേബിളിന് കനത്ത പ്രഹരമണ് നൽകുന്നത്. കുട്ടികളെ നിർബന്ധപൂർവം ഭീക്ഷാടനത്തിനായി പറഞ്ഞയക്കുന്നതും പണപ്പിരിവ് നടത്തുന്നതും സ്ഥാപന മേധാവി ജോസ് മാവേലിയുടെ നിർബന്ധത്തിലാണെന്നും മൊഴിയിലും അനുബന്ധമായ റിപ്പോർട്ടിലും പരാമർശവുമുണ്ടായിരുന്നു

ആലുവ ആസ്ഥാനമാക്കി അനാഥാലയത്തിന്റെ മറവിൽ നടത്തിവന്ന ജോസ് മാവേലിയുടെ അനധികൃത പണരപ്പിരിവും കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും വാർത്തയായതിനു പിന്നാലെയാണ് അനാധരുടെ സംരക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ തനി നിറം പുറംലോകം അറിയുന്നത്. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജനസേവയിൽ നടത്തിയ പരിശോധനയിലാണ് ജെ.ജെ ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 104 കുട്ടികളെ അനധികൃതമായി ഇവിടെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതിൽ 50 കുട്ടികളെ കാണാതാകുകയും ചെയ്തിരുന്നു. ഇതോടെ സാമൂഹിക നീതി വകുപ്പ് സ്ഥാപാനം ഏറ്റെടുക്കുകയാായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ജോസ് മാവേലി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ ഇയാൾ കേസ് പിൻവലിച്ചു തടിതപ്പാനും ശ്രമിച്ചു.

പ്രശസ്ത സിനിമാക്കാരേയും വ്യക്തികളേയും മുന്നിൽ നിർത്തി പിരിവു നടത്തിയായിരുന്നു ജോസ് മാവേലി സ്ഥാപനത്തിനായി പണം കണ്ടെത്തിയത്. മതിയായ രേഖകളില്ലാതെ താമസിക്കുന്ന കുട്ടികളെ തിരിച്ചയക്കണമെന്ന് സാമൂഹിക നീതിവകുപ്പും ശിശുസരംക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതടക്കം ജോസ് മാവേലിക്കെതിരെ ക്രൈംബ്രാഞ്ച് കേസും നിലനിൽക്കുന്നുണ്ട്. കുട്ടികളുടെ മൊഴി നിർണായക തെളിവായതോടെ ഇയാൾക്കെതിരെയുള്ള കേസുകൾ മുറുകാനും സാധ്യതയുണ്ട്.

സ്ഥാപനത്തിൽ നടത്തിയ ആദ്യ പരിശോധനയിൽ 104 കുട്ടികളുടെ കണക്ക് രേഖപ്പെടുത്തുകയും പിന്നീട് 42 കുട്ടികളെ കാണാതായതോടെയുമായിരുന്നു ജോസ് മാവേലിയുടെ അറസ്റ്റിലേക്കും നീങ്ങിയത്. ധനസമാഹരണത്തിനുള്ള ബ്രോഷറുകളിലും പരസ്യങ്ങളിലും കുട്ടികളുടെ ചിത്രങ്ങളുപയോഗിച്ചും, കോടതിയുത്തരവിനെതിരേ പോലും കുട്ടികളെക്കൊണ്ട് പരസ്യപ്രതിഷേധം നടത്തിയുമായിരുന്നു ജോസ് മാവേലി പ്രതിരോധിക്കാൻ നോക്കിയത്. തമിഴ്‌നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി പാർപ്പിച്ചിരുന്നത്. സാമൂഹിക നീതി വകുപ്പ് സ്ഥാപനം കണ്ടുകെട്ടാൻ ഒരുങ്ങിയപ്പോൾ കുട്ടികളെ മുന്നിൽ നിർത്തി വൻ പ്രതിഷേധമാണ് ജോസ് മാവേലി ഉയർത്തിയത്. പിന്നീട് കുട്ടികൾ ശാന്തരായപ്പോൾ ഉദ്യോഗസ്ഥർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി.

ആലുവ യുസി കോളജിനു സമീപം പെൺകുട്ടികൾ താമസിക്കുന്ന ശിശുഭവനും നെടുമ്പാശേരി മെയ്ക്കാട് ആൺകുട്ടികളെ താമസിപ്പിക്കുന്ന ബോയ്‌സ് ഹോമുമാണ് സ്ഥാവര ജംഗമ സ്വത്തുക്കൾ അടക്കം ഏറ്റെടുത്തത്. കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ നിർദ്ദേശപ്രകാരം പറവൂർ തഹസിൽദാർ എം.എസ്. ഹരീഷ്, ലാൻഡ് അക്വിസിഷൻ തഹസിൽദാർ പി.കെ. ബാബു, ഡപ്യൂട്ടി തഹസിൽദാർ രാശി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി ആസ്തികൾ തിട്ടപ്പെടുത്തുകയായിരുന്നു.

ആലുവ ശിശുഭവനിൽ 65 പെൺകുട്ടികളും മെയ്ക്കാട് ബോയ്‌സ് ഹോമിൽ 75 ആൺകുട്ടികളുമുണ്ടെന്നു ജനസേവ അധികൃതർ പറഞ്ഞു. രണ്ടിടത്തുമായി ആറര ഏക്കർ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. ഇതിനു 30 കോടി രൂപ വില മതിക്കും. 1999ലാണ് ആലുവ ജനസേവ ശിശുഭവൻ തുടങ്ങിയത്. 2007ൽ ബോയ്‌സ് ഹോം ആരംഭിച്ചു. ജോസ് മാവേലി അധ്യക്ഷനായ ജനസേവ ചാരിറ്റബിൾ സൊസൈറ്റിയാണ് സ്ഥാപനം നടത്തുന്നത്. സൊസൈറ്റിയിൽ 600 അംഗങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP