പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പൊലീസ് കള്ളം പറഞ്ഞത് എന്തിന്? മാലയും മൊബൈൽ ഫോണും ചെരുപ്പും എവിടെ പോയി? ജോഷി പീറ്ററുടെ മരണത്തിലെ ദുരൂഹത മാറ്റാൻ പുനരന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: ഭാര്യയുമായി പിണങ്ങി വീട്ടിൽ നിന്ന് കാണാതായ യുവാവിനെ തോടിനരികെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഏഴ് മാസം മുമ്പ് അങ്കമാലി കറൂക്കുറ്റി മാടവനക്കുടിയിൽ പരേതനായ പീറ്റർ മറിയക്കുട്ടി ദമ്പതികളുടെ ഇളയമകൻ ജോഷി പീറ്ററിന്റെ (40)മൃതദേഹം അഴുകിയ നിലയിൽ കാണപ്പെടുകയായിരുന്നു. 2015 ഏപ്രിൽ 26ന് എടനാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെ തോട്ടുവക്കിലാണ് ദിവസങ്ങൾ പഴക്കമുള്ളനിലയിൽ ജോഷിയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾ പിന്നിട്ടിട്ടും മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണത്തിലൂടെ ഉറപ്പിക്കാത്ത പൊലീസ് കള്ളക്കളിയും നടത്തുന്നു.
ഇക്കഴിഞ്ഞ ജൂൺ 26ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് പൊലീസിന് കൈമാറിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് സെപ്റ്റംബർ 17ന് ജനറൽ ആശുപത്രിയിൽ അന്വേഷിച്ചെത്തുംവരെ കിട്ടിയില്ലെന്ന് പൊലീസ് കള്ളം പറഞ്ഞു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്. ജോഷിയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ കുടുംബം സമരം നടത്തി. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമർപ്പിച്ച പരാതികൾ അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജോളിപീറ്ററും കുടുംബവും. ഇതോടെയാണ് കേസ് വീണ്ടും ചർച്ചകളിലെത്തുന്നത്. രാസപരിശോധനാ ഫലം വന്നശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പേരിൽ പ്രഥമവിവര റിപ്പോർട്ടിലൊതുങ്ങുകയാണ് ജോഷി പീറ്ററിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം. കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറിയാലേ സംഭവത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരൂവെന്നാണ് ജോഷിയുടെ വീട്ടുകാരുടെ നിലപാട്.
ജോഷിയുടെ ഭാര്യവീട്ടുകാരുടെ ഇടപടെലുകളിൽ ബന്ധുക്കൾക്ക് സംശയമുണ്ട്. ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോകാറുള്ള പ്രകൃതക്കാരനാണ് ജോഷി. കുടുംബത്തിൽ താനും ഭാര്യയുമായുള്ളപ്രശ്നങ്ങളെല്ലാം പള്ളിവികാരിയോട് പറയുമായിരുന്നു ഭാര്യയും വീട്ടുകാരുമായുള്ള പ്രശ്നങ്ങളെല്ലാം സഹോദരനായ ജോളിയെയും ഇയാൾ അറിയിച്ചിരുന്നു. എന്നാൽ, കാണാതായ ദിവസം അവധിയായിരുന്നിട്ടും ജോഷി കുടുംബപ്രശ്നങ്ങളെപ്പറ്റി ജോളിയേയോ മറ്റാരെയുമോ അറിയിച്ചിട്ടില്ല. ജോഷിയെ കാണാതായ വിവരമറിഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായ മറുപടിയാണ് വീട്ടുകാർക്ക് ലഭിച്ചത്. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്ന ശീലമില്ലാത്ത ജോഷി ആത്മഹത്യാപ്രവണതയുള്ള ആളല്ലെന്നും ജോളി പറയുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നെങ്കിലും പുറമേയോ ആന്തരികാവയവങ്ങൾക്കോ കാര്യമായ കേടുപാടുകളോ പരിക്കോ കാണപ്പെട്ടിരുന്നില്ല. വിഷം ഉള്ളിൽ ചെന്നോ മറ്റ് വിധത്തിലോ ഉള്ള ആത്മഹത്യാശ്രമത്തിന്റെ ലക്ഷണങ്ങളുമുണ്ടായില്ല. എല്ലുകൾക്കോ തലയോട്ടിക്കോ വാരിയെല്ലിനോ ഒന്നും മരണകാരണമായേക്കാവുന്ന ക്ഷതങ്ങളും മുറിവുകളുമില്ലെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ. ജോഷിയെ കാണാതായ ശേഷം സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈൽഫോൺ നമ്പർ ആഴ്ചകൾക്ക് ശേഷം ഓണാകുകയും റിസീവ്ഡ് കോളുകൾ ബാർ ചെയ്യുകയും ചെയ്തതായി മനസിലാക്കിയ ജോളി സിം കട്ടാകാതിരിക്കാൻ അതിലേക്ക് റീചാർജ് ചെയ്തെങ്കിലും ആരോ അതോടെ കണക്ഷൻ റദ്ദാക്കി. ജോഷിയെ കാണാതായതിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തതിലും ആഴ്ചകൾക്ക് ശേഷം വിജനമായ സ്ഥലത്തെ തോട്ടിൻ കരയിൽ മരിച്ച നിലയിൽകാണപ്പെട്ടതിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം.
കാണാതാകുന്നതിന് രണ്ട് മാസം മുമ്പ് ജോഷി വാങ്ങിയ രണ്ടുപവൻ തൂക്കം വരുന്ന സ്വർണമാലയും മൊബൈൽഫോണും ചെരുപ്പും ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒന്നും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ജോഷിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനയക്കാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് അയച്ചതും ആറുമാസക്കാലം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കാതിരുന്നതും ബന്ധുക്കളുടെ സംശയങ്ങൾ ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ജോഷി വീടിന് സമീപമുള്ള റെഡിമെയ്ഡ് വസ്ത്രനിർമ്മാണ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2004ലാണ് ശ്രീമൂല നഗരം എടനാട് ഇടവകയിൽപെട്ട ആക്കപ്പറമ്പിൽ പത്രോസിന്റെ മകൾ ബേബിയെ ജോഷി വിവാഹം ചെയ്തത്. 2013 വരെ സ്വന്തം വീട്ടിൽ ഭാര്യയ്ക്കും ഏകമകൻ അലനുമായി കഴിഞ്ഞു. അതിന് ശേഷം ജോഷി 2013ൽഭാര്യയുടെ വീടിന് സമീപം അഞ്ച് സെന്റ് വസ്തുവിൽ വീടുവച്ച് താമസം തുടങ്ങി. എന്നാൽ ഇവർ ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലായിരുന്നില്ലെന്ന് ജോളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീടിന് സമീപമുള്ള ഹോമിയോ ഡിസ്പൻസറിയിലെ താൽക്കാലിക ജീവനക്കാരിയാണ് ബേബി. വിവാഹം കഴിഞ്ഞതുമുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു. ജോഷിയുടെ മദ്യപാന സ്വഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാരോപിച്ച് ഇയാളെ നിർബന്ധിത ചികിത്സയ്ക്ക് വിധേയനാക്കി. ചികിത്സ കഴിഞ്ഞുവന്ന ജോഷി മദ്യപാനം ഉപേക്ഷിച്ചെങ്കിലും കുടുംബപ്രശ്നങ്ങൾ തുടർന്നു. ജോഷി സ്വന്തം മാതാപിതാക്കളുമായും സഹോദരങ്ങളുമായും സഹകരിക്കുന്നതും പരസ് ത്രീ ബന്ധമാരോപിച്ചുമാണ് പ്രശ്നങ്ങളെന്ന് ജോളി പരാതികളിൽ പറയുന്നു. വീടിനടുത്തുള്ള സ്ത്രീയുമായി ജോഷിക്ക് അടുപ്പമുള്ളതായിട്ടായിരുന്നു ആരോപണം.
ഇക്കഴിഞ്ഞ ഏപ്രിൽ 19ന് ഉച്ചയോടെ ബേബി ജോളിയെ ഫോണിൽ വിളിച്ച് ജോഷി വീട്ടിൽ ചില പ്രശ്നങ്ങളുണ്ടാക്കിയെന്നും നാട്ടുകാരെല്ലാവരും കൂടി ജോഷിയെ വീട്ടിൽ നിന്നിറക്കിവിട്ടെന്നും അറിയിച്ചു. ജോഷിയെ അന്വേഷിച്ച് അങ്ങോട്ട് ചെല്ലേണ്ടയെന്നും ബേബി പറഞ്ഞതായി ജോളി ആരോപിക്കുന്നു. വിവരമറിഞ്ഞ് ബേബിയുടെ സഹോദരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അയാളും ബേബി പറഞ്ഞ കാര്യങ്ങൾ ശരിവച്ചു. ജോഷി തിരിച്ചെത്തിയാൽ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് കൂടി വീട്ടുകാർ അറിയിച്ചതോടെ ജോളി അടുത്തദിവസം എടനാടെത്തി. ജോഷിയെ കാണാനില്ലെന്നും ബേബിയുമായി പ്രശ്നങ്ങളുണ്ടാക്കിയശേഷം വീടുവിട്ട ഇയാൾ വീടിന് സമീപത്തെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് പൊട്ടിച്ചശേഷം കടന്നതായാണ് ഭാര്യവീട്ടുകാർ പറഞ്ഞത്.
ആളെ കാണാതായതിന് പൊലീസിൽ പരാതി നൽകാമെന്ന ജോളിയുടെ നിർദ്ദേശവും അവർ തള്ളിയതായി പറയുന്നു. ജോഷിയെ തങ്ങൾക്ക് അന്വേഷിക്കേണ്ട കാര്യമില്ലെന്നും ആത്മഹത്യാക്കുറിപ്പുമായി നടക്കുന്ന അയാളിൽ നിന്ന് വിവാഹമോചനം നേടാൻ പള്ളിവഴി ശ്രമിക്കുകയാണെന്നുമാണ് ഭാര്യവീട്ടുകാർ പറഞ്ഞത്. ജോഷിയുടെ തിരോധാനത്തിലും ഭാര്യവീട്ടുകാരുടെ സംസാരത്തിലും സംശയം ആരോപിച്ച് ജോഷി പീറ്റർ ഏപ്രിൽ 20ന് നൽകിയ പരാതിയിൽ കാലടി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് എടനാട് ഭാഗത്ത് ജീർണാവസ്ഥയിൽ മൃതദേഹം കാണപ്പെട്ട വിവരം അറിഞ്ഞത്.
Stories you may Like
- മാപ്രാണം ഷാജിയുടെ പോരാട്ടം പാതി ഫലം കണ്ടു; പഴയ സഖാവിന് ആശ്വാസം
- സൈനീകനെയും സുഹൃത്തിനെയും കുരുക്കിയത് ഗൂഗിൾ പേ!
- ട്യൂമറും കരുവന്നൂരും തകർത്ത മാപ്രാണം ജോഷിയുടെ കഥ
- നമ്പർ 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എങ്ങനെ എടുത്തു?
- അന്ന് മമ്മൂക്കയുടേയും ജോഷി സാറിന്റേയും കൂടെ കൗരവരിൽ, ഇന്ന് അവരുടെ മക്കളുടെ ചിത്രത്തിൽ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍