മുസ്ലിം വ്യക്തി നിയമം സ്ത്രീകൾക്ക് എതിരെന്ന് പറഞ്ഞത് കെമാൽപാഷയെ ശത്രുവാക്കി; പ്രണയത്തിന്റെ പേരിലെ നിർബന്ധിത മതംമാറ്റങ്ങൾ ലൗജിഹാദ് എന്നുപറഞ്ഞ കെ ടി ശങ്കരനേയും ഹിറ്റ് ലിസ്റ്റിലെത്തിച്ചു: കെ സുരേന്ദ്രനും എസ് പി ഉണ്ണിരാജയ്ക്കുമൊപ്പം ഐസിസ് ലക്ഷ്യമിട്ടത് ഹൈക്കോടതി ജഡ്ജിമാരെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഐസിസിന്റെ കണ്ണിലെ കരടായി മാറിയത് ജസ്റ്റീസ് കെമാൽപാഷയും ജസ്റ്റീസ് കെടി ശങ്കരനും. മുസ്ലിം വ്യക്തി നിയമത്തെ വിമർശിച്ചതാണ് കെമാൽപാഷയെ ഐസിസിന്റെ ശത്രുപക്ഷത്ത് എത്തിച്ചത്. ലൗജിഹാദിൽ മുസ്ലിം മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ജസ്റ്റീസ് കെ ടി ശങ്കരന്റെ വാക്കുകളായിരുന്നു. ഇതും കെമാൽപാഷയേയും ശങ്കരനേയും വകരുത്താൻ തന്ത്രങ്ങൾ തയ്യാറാക്കുന്നതിലേക്ക് ഐസിസിന്റെ കേരളത്തിലെ പ്രധാനികളെ ചിന്തിപ്പിച്ചു. ബിജെപി നേതാവ് കെ സുരേന്ദ്രനും എറണാകുളം റൂറൽ എസ്പി ഉണ്ണിരാജയ്ക്കുമൊപ്പാണ് കെമാൽപാഷയേയും ജസ്റ്റീസ് ശങ്കരനേയും വകവരുത്താൻ കനകമലയിലെ യോഗത്തിനെത്തിയവർ ആസൂത്രണം നടത്തിയത്. ഈ നാലു പേർക്കും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ജസ്റ്റി്സ് ബി കെമാൽപാഷ നടത്തിയ മുസ്ലിം വ്യക്തി നിയമം സംബന്ധിച്ച പരാമർശം ഏറെ ചർച്ചയായിരുന്നു. മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളുടെ നേർക്ക് കടുത്ത വിവേചനമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിനിയമത്തിൽ കൂടുതൽ പരിഗണന കിട്ടുന്നത് പുരുഷന്മാർക്കാണെന്നും ഇങ്ങനെയുള്ള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്മാരാണെന്നും ആഞ്ഞടിച്ചു. ഖുർആനിൽ പറയുന്ന അവകാശങ്ങൾ പോലും സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞിരുന്നു. പുരുഷന്മാർക്ക് ഒരേ സമയം നാല് ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാല് ഭർത്താക്കന്മാരായിക്കൂടെ എന്ന് ജസ്റ്റിസ് കെമാൽപാഷ ചോദിച്ചു. വിവാഹം കഴിച്ചെത്തുന്ന വീടിനുമേൽ പെൺകുട്ടിക്കുള്ള അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർവചനമില്ലാതെ ഗാർഹിക പീഡന നിരോധ നിയമത്തിന് പൂർണമായ ഫലപ്രാപ്തിയുണ്ടാകില്ല. ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷ നേടണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രണയത്തിന്റെ പേരിൽ നിർബന്ധിത മതംമാറ്റങ്ങൾ നടക്കുന്നതായും ഇത് തടയാൻ നിയമനിർമ്മാണം ആലോചിക്കണമെന്നും 2009 ഡിസംബറിൽ കേരള ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരൻ വ്യക്തമാക്കിയിരുന്നു. ചില സംഘടനകളുടെ സഹായത്തോടെ ആസൂത്രിതമായി ഒരു പ്രത്യേക മതത്തിലേക്ക് പ്രണയത്തിലൂടെയുള്ള മതംമാറ്റം നടക്കുന്നു. നാല് വർഷത്തിനിടെ നാലായിരത്തോളം പ്രണയ മതംമാറ്റങ്ങൾ നടന്നു. 1996 മുതൽ ചില മുസ്ലിം സംഘടനകൾ ഇത്തരത്തിലുള്ള പ്രവർത്തനം തുടങ്ങിയതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജൻസികൾ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ശങ്കരൻ നടത്തിയ പരാമർശം പ്രണയ ഭീകരതയുടെ ആഴം അനാവൃതമാക്കിയെന്ന് ഹിന്ദു സംഘടനകൾ ഉയർത്തിക്കാട്ടിയിരുന്നു.
ഇതിനൊപ്പമാണ് കോഫെപോസ കേസിൽ കരുതൽ തടവുകാരായ പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി. ശങ്കരൻ അടുത്തിടെ പിന്മാറിയതും തീവ്ര നിലപാടുകരെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു. നെടുമ്പാശേരിയിൽ സ്വർണക്കടത്ത് നടത്തിയെന്ന കേസിലെ പ്രതികളുടെ കരുതൽ തടങ്കൽ ഒഴിവാക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം നൽകിയെന്നും ഈ സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്നതിൽ നിന്നു പിന്മാറുകയാണെന്നും ജസ്റ്റീസ് കെ.ടി. ശങ്കരൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ഈ കേസിനും തീവ്രവാദ ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.
കണ്ണൂരിലെ പാനൂർ മേക്കുന്ന് കനകമലയിൽനിന്നു ദേശീയ അന്വേഷണസംഘം (എൻ.ഐ.എ) പിടികൂടിയ കണ്ണൂർ ചൊക്ലി അണിയാറത്ത് മദീന മഹലിൽ മൻസീദ് (30) ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) കേരളഘടകത്തിന്റെ ഓപ്പറേഷൻസ് മേധാവി. ഉമ്മർ അൽ ഹിന്ദി, മുത്തുക്ക, ഹദ്ദൂദ് എന്നീ പേരുകളിലറിയപ്പെടുന്ന ഇയാളാണു കേരളത്തിൽ ഐ.എസ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും തീവ്രവാദ ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ സാമൂഹികമാദ്ധ്യമമായ ടെലിഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതും. ഇയാളു നേതൃത്വത്തിലാണ് നാല് പേരേയും കൊലപ്പെടുത്താൻ തന്ത്രങ്ങൾ മെനഞ്ഞത്. തീവ്രസ്വഭാവമുള്ള ഒരു മുസ്ലിം സംഘടനയുമായി ഉറ്റബന്ധമുള്ള യുവാക്കളെ സംഘടിപ്പിച്ചാണു മൻസീദ് കേരളത്തിൽ ഐസിസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടക്കത്തിൽ 20 പേരുള്ള ദൗത്യസംഘമായിരുന്നു. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ അംഗസംഖ്യ പിന്നീടു പതിനാറായി ചുരുക്കി. ടെലിഗ്രാമിലായിരുന്നു ആശയവിനിമയം. ഫേസ്ബുക്കിലും വ്യാജവിലാസത്തിൽ മൻസീദ് അക്കൗണ്ട് തുടങ്ങി.
കമ്പ്യൂട്ടർ വിദഗ്ധരും വിദ്യാസമ്പന്നരുമായ യുവാക്കളെ ഐസിസിൽ ചേർക്കാനാണ് ഇവർ ശ്രമിച്ചിരുന്നത്. മലയാളത്തിൽ ഐസിസ്. ആശയങ്ങൾ പ്രചരിപ്പിക്കാൻ ബ്ലോഗ് തുടങ്ങിയതും മസൂദിന്റെ നേതൃത്വത്തിലാണെന്നു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംശയിക്കുന്നു. വിദേശരാജ്യങ്ങളിൽനിന്ന് ഇവർക്കു വൻതോതിൽ പണമെത്തിയിരുന്നതായാണു സൂചന. ഇതേക്കുറിച്ച് ഇന്റലിജൻസ് അന്വേഷണമാരംഭിച്ചു. ആന്ധ്രയിൽ പിടിയിലായ ഐ.എസ്. ഭീകരരുമായി മൻസീദ് ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തി. കാസർഗോഡ് പടന്ന സ്വദേശികളായ 16 പേരെ ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത വയനാട് കമ്പളക്കാട്ട് ഒന്നാം മൈലിൽ ഹനീഫയുമായും ഇയാൾക്ക് അടുപ്പമുള്ളതായി തെളിഞ്ഞു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മൻസീദ് ചയോക്ലിയിലെ വീട്ടിൽ വല്ലപ്പോഴുമേ വരാറുള്ളൂ. വിവിധ ഭാഷകളിൽ തീവ്രമതപ്രഭാഷണം നടത്തുന്നവരുമായി ഇയാൾ ഉറ്റബന്ധം പുലർത്തിയിരുന്നു. ഫിലിപ്പീൻസ് യുവതിയെ മതംമാറ്റി വിവാഹം കഴിച്ച ഇയാൾ സൗദിയിൽ മതം മാറ്റുന്ന ജോലിയാണു തനിക്കെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായും പറയപ്പെടുന്നു. മൻസീദുമായി അടുപ്പമുള്ളവരെ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച കനകമലയിൽ രഹസ്യയോഗം ചേരുന്നതിനിടെ പാനൂർ അണിയാരം സ്വദേശി മദീന മൻസിലിൽ മൻസീദ്(ഒമർ അൽ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്വാൻ, കോഴിക്കോട് സ്വദേശി എൻ.കെ. ജാസീം,കോയമ്പത്തൂർ സ്വദേശി അബു ബഷീർ, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയായിരുന്നു എൻഐഎ സംഘം പിടികൂടിയത്. ഇതൊടൊപ്പം കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് റംഷാദ്, കോയമ്പത്തൂരിൽനിന്ന് ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാൻ എന്നിവരെയും എൻഐഎ സംഘം അന്നേ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
കനകമലയിൽ കോയമ്പത്തൂർ, തൃശൂർ,മലപ്പുറം, കോഴിക്കോട് സ്വദേശികളെ എത്തിച്ചതും, സൗകര്യം ചെയ്തുകൊടുത്തതും സമീപവാസി അണിയാരത്തെ മൻസീദായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആളുകൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഈ സുരക്ഷിതകേന്ദ്രം ഇവർ തിരഞ്ഞെടുത്തതെന്നാണ് വിവരം.
Stories you may Like
- പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജസ്റ്റിസ് കെമാൽ പാഷ
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പി വി അൻവർ തറ ഗൂണ്ട: ജസ്റ്റിസ് കെമാൽ പാഷ
- കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് റിട്ട.ജസ്റ്റിസ് കെമാൽ പാഷ
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍