പഠിക്കുമ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണി; കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോൾ ആഡംബരം ജീവിത ശൈലിയായി; പണം കണ്ടെത്താൻ കണ്ണെറിഞ്ഞത് കുഡ്ലു ബാങ്കിൽ; ദുർന്നടപ്പിന്റെ മായികലോകത്തുനിന്നു ജയിലിലെത്തിയ മുജീബിന്റേയും ജോമോന്റേയും കഥ
രഞ്ജിത് ബാബു
കാസർഗോഡ്: ആഡംബര ജീവിതവും ദുർന്നടപ്പും കഞ്ചാവ് ലഹരിയോടുള്ള ആർത്തിയും ഒന്നിച്ചപ്പോൾ പണം കണ്ടെത്താനുള്ള വഴിയായി അവർ സ്വീകരിച്ചത് ബാങ്ക് കവർച്ച.
കുഡ്ലു ബാങ്ക് കവർച്ച ചെയ്ത കേസിലെ പ്രതികളുടെ മുൻകാല ജീവിതം ഇങ്ങനെ. ഫോർട്ട് കൊച്ചി സ്വദേശി ജോമോൻ എന്ന ഫെലിക്സ് ആറുമാസം മുമ്പ് നാടുവിട്ട് മംഗലാപുരത്ത് എത്തിയപ്പോഴാണ് ചൗക്കി സ്വദേശിയായ മുജീബുമായി പരിചയത്തിലാവുന്നത്. കഞ്ചാവ് കൈമാറി മുജീബുമായുള്ള ബന്ധം ജോമോൻ അരക്കിട്ടുറപ്പിച്ചു. കുഡ്ലു ബാങ്ക് കവർച്ചയുടെ സൂത്രധാരനായ ചൗക്കി സ്വദേശി മുഹമ്മദ് ഹനീഫ് എന്ന ദുൽദുൽ ഹനീഫ് ഇവരുടെ സൗഹൃദം ദൃഢപ്പെടുത്തി. കവർച്ചക്ക് ജോമോന്റെ സഹായം തേടാമെന്ന ആശയം മുജീബുമായി പങ്കുവച്ച് ഹനീഫ് ജോമോനെ കൂട്ടുചേർത്തു. കഞ്ചാവ് ഉപയോഗവും വിൽപ്പനയുമുൾപ്പെടെ എറണാകുളം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോമോനെതിരെ നിരവധി കേസുകളുണ്ട്. പൊലീസിനെ വെട്ടിച്ച് മംഗലാപുരത്തെ ബന്തറിൽ താമസമാക്കിയ ജോമോൻ മുജീബിനേയും ഇടുക്കി സ്വദേശി റജിയേയും പരിചയപ്പെടുന്നത് അവിടെവച്ചാണ്.
ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയ ജോമോൻ പഠിക്കുന്ന കാലത്ത് തോപ്പുംപടിയിലെ നാട്ടുകാരുടെ പ്രശംസക്ക് പാത്രമായിരുന്നു. പഠനത്തിനു പുറമേ കമ്പ്യൂട്ടർ വിദഗ്ധൻ കൂടിയായിരുന്നു ജോമോൻ. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വ്യാമോഹത്തിലാണ് കഞ്ചാവ് വിപണനത്തിലും ഉപയോഗത്തിലും എത്തിച്ചേർന്നത്. കുഡ്ലു ബാങ്ക് കവർച്ചയിലെ മറ്റു പ്രതികൾ പൊലീസിനെ വെട്ടിക്കാൻ പ്രത്യേകം പ്രത്യേകം കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞപ്പോൾ മുജീബും ജോമോനും ഒന്നിച്ച് സുഖവാസത്തിലായിരുന്നു. കുടകിൽ ആഡംബര വീടിനു മുൻകൂർ പണം നൽകി അവിടെയായിരുന്നു താമസം. എല്ലാവിധ സുഖസൗകര്യങ്ങളും അവിടെ ഒരുക്കിയിരുന്നു. അതിനിടെ മറ്റു പ്രതികളെക്കൂടാതെ കളവുമുതൽ തട്ടിയെടുക്കാനുള്ള ആലോചനയും ഇവർ നടത്തി. മറ്റു പ്രതികൾ പിടിക്കപ്പെട്ടാലും തങ്ങളെ പിടികൂടരുതെന്നതിനാൽ മൊബൈൽ ഫോൺ പോലും ഇവർ ഉപേക്ഷിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണം ബന്തറിലേക്ക് തിരിഞ്ഞപ്പോൾ പിടിച്ചു നിൽക്കാനവർക്കായില്ല.
ദുൽദുൽ ഹനീഫ് കുഡ്ലു ബാങ്ക് കവർച്ച ആസൂത്രണം ചെയ്തപ്പോൾ സംഘാംഗങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിന് മുജീബാണ് രംഗത്തിറങ്ങിയത്. ആസൂത്രണത്തിൽ പങ്കാളിയായ അബ്ദുൾ മഷ്ഹൂക്കിനെ കൂട്ടി ബന്തറിലെത്തി ജൊമോനോട് കഞ്ചാവ് ചോദിച്ചു. തുടർന്ന് കാസർഗോഡ് കുഡ്ലു ബാങ്ക് കവർച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അറിയിച്ചപ്പോൾ ഉടൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് താൻ തയ്യാറെന്ന് ജോമോൻ അറിയിച്ചു. സംഘാംഗങ്ങളുടെ എണ്ണം പോരെന്ന് മുജീബ് അറിയിച്ചപ്പോൾ അതും താൻ ഏറ്റെന്ന് ജോമോൻ പറഞ്ഞു. കേസുകളിൽ പിടിയിലാകാനുള്ള കുറേപേർ തന്റെ കസ്റ്റഡിയിലുണ്ടെന്നും അവരെ ചേർക്കാമെന്നും ജൊമോൻ അറിയിച്ചു. ഇടുക്കി സ്വദേശിയായ റെജിയെ സംഘത്തിൽ ചേർത്തത് അങ്ങനെയാണ്. ജോമോനും മുജീബും റജിയും ചേർന്നാണ് കവർച്ചയുടെ രൂപ രേഖ തയ്യാറാക്കിയത്.
നിരവധി തവണ രാത്രിയും പകലുമായി കുഡ്ലു ബാങ്ക് സ്ഥിതിചെയ്യുന്ന ഏറിയാൽ പ്രദേശം ഇവർ നിരീക്ഷണവിധേയമാക്കി. അതിനു ശേഷമാണ് കവർച്ച നടത്തിയത്. കവർച്ചക്ക് ശേഷം ജോമോനും മുജീബും ഒന്നിച്ച് കുടകിലെത്തിയാണ് ആഡംബര വീട് വാങ്ങിയത്. കവർച്ചാ പണം ഉപയോഗിച്ചായിരുന്നു ഇത്. ഇതിനിടെ ഒരു കാറും വാങ്ങി. സുഖവാസകേന്ദ്രങ്ങൾ ചുറ്റിയടിച്ചു. എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി കഴിയവെയാണ് പൊലീസ് അന്വേഷണം ശക്തമായത്. മുജീബ് കാസർഗോഡേക്കും ജോമോൻ കോയമ്പത്തൂരേക്കും കടന്നു. കോയമ്പത്തൂരിൽ കാമുകിയുമായി സല്ലപിക്കവേ ജോമോൻ മലമ്പനി ബാധിച്ച് ആശുപത്രിയിലുമായി. മുജീബിനെ മുള്ളേരിയിൽ നിന്ന് പൊലീസ് പിടികൂടി. ഉടൻ തന്നെ ഉദുമൽപേട്ട് ആശുപത്രിയിലെത്തി ജോമോനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകിയുടെ പേരിൽ സ്വർണം പണയം വച്ച തുക കൊണ്ടാണ് ചികിത്സ നടത്തിയത്. പൊലീസ് കാസർഗോഡ് കൊണ്ടുവന്ന ജോമോൻ കാസർഗോഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കുഡ്ലു ബാങ്ക് കവർച്ചയിൽ നേരിട്ടു പങ്കാളികളാണ് മുജീബ് റഹ്മാനും ജോമോനും. കാസർഗോഡ് നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കുഡ്ലു ബാങ്കിൽ നിന്നും 21 കിലോ ഗ്രാം സ്വർണ്ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ സ്വർണ്ണവും പണവുമാണ് കൊള്ളയടിച്ചത്. കവർന്ന സ്വർണ്ണത്തിൽ നിന്നും കണ്ടെത്താൻ ബാക്കിയുള്ള 10 കിലോ ്രഗാമിൽ 9 കിലോഗ്രാമും പിടികൂടി. ഒരു കിലോഗ്രാം സ്വർണം കോയമ്പത്തൂരിൽ വിൽപ്പന നടത്തി ലഭിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കർണ്ണാടകയിൽ സ്ഥലവും കാറും വാങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍