കലാഭവൻ മണിക്ക് ആന്ധ്രയിൽ ഉള്ളത് 100കോടിയുടെ ബിനാമി സ്വത്തെന്ന് ആരോപണം; രണ്ട് നടിമാരുമായും ബന്ധമുണ്ടെന്നും ആക്ഷേപം; പാടിയിൽ ആഘോഷിക്കാനെത്തിയവരുടെ സാമ്പത്തിക ഇടപാടും പിരശോധിക്കും; നടന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഒരു മുഴം മുമ്പേ എറിഞ്ഞ് സിബിഐ
അരുൺ ജയകുമാർ
തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകളുടെ കെട്ടഴിക്കാൻ സിബിഐ മുന്നൊരുക്കങ്ങൾ തുടങ്ങി. നടന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന പൊലീസിൽ ധാരണയുണ്ടായിരുന്നു. ഇതിനുള്ള ശുപാർശ ആഭ്യന്തര വകുപ്പിന് ഡിജിപി ലോക്നാഥ് ബെഹ്റ കൈമാറുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കലാഭവൻ മണിയുടെ മരണത്തിൽ പ്രാഥമിക വിവര ശേഖരണം സിബിഐ തുടങ്ങി. കലാഭവൻ മണിക്ക് ദക്ഷിണേന്ത്യയിൽ തന്നെ ആരാധകർ ഏറെയാണ്. അതുകൊണ്ട് നടന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പഴുതുകൾ ഉണ്ടാകരുതെന്ന് സിബിഐ കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വിജ്ഞാപനമെത്തും മുമ്പേ പ്രാഥമിക അന്വേഷണത്തിന് സിബിഐ തയ്യാറായത്. വിജ്ഞാപനം വരുമ്പോൾ തന്നെ ഔദ്യോഗികമായി അന്വേഷണം തുടരാനാണ് സിബിഐയുടെ ആലോചന.
മണിയുടെ മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്ന് സിബിഐയും സമ്മതിക്കുന്നു. കേരളാ പൊലീസ് അന്വേഷിക്കാത്ത നിരവധി ഘടകങ്ങളുണ്ട്. മണിയുടെ സുഹൃത്തുക്കളേയും സാമ്പത്തിക ഇടപാടുകളേയും കേന്ദ്രീകരിച്ച് തന്നെയാകും അന്വേഷണം. മണിയുടെ കൊലപാതകത്തിന് ശേഷം നിരവധി ഊമക്കത്തുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ഓരോ പരാമർശവും അന്വേഷണ വിധേയമാക്കും. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണമാണ് നടത്തിയത്. കലാഭവൻ മണിയുടെ സാമ്പത്തിക സ്രോതസ്സുകളിൽ അവ്യക്തത പ്രകടമാണ്. കേരളത്തിൽ മണിക്ക് 30 കോടിയുടെ സ്വത്തുണ്ട്. എന്നാൽ ആന്ധ്രയിലും മറ്റും അിതനപ്പുറത്തേക്കാണ് കാര്യങ്ങൾ. 100 കോടിയോളം രൂപയുടെ സ്വത്ത് ഇവിടെ ബിനാമി പേരിൽ മണിക്കുണ്ടെന്നാണ് വിലയിരുത്തൽ. ഈ സ്വത്ത് കണ്ടെത്തിയാൽ തന്നെ അന്വേഷണത്തിൽ കാര്യമായ പുരോഗതയുണ്ടാകും. കേസ് അന്വേഷണം ഔദ്യോഗികമായി ആരംഭിച്ചാൽ സിബിഐ ആദ്യം പരിശോധിക്കുക ഇക്കാര്യം തന്നെയാകും.
രണ്ട് സിനിമാ നടികളുമായി കലാഭവൻ മണിക്ക് ബന്ധമുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഇതും പൊലീസ് അന്വേഷണ വിധേയമാക്കിയിട്ടില്ല. മണിയെ ചികിൽസിച്ച അമൃതാ ആശുപത്രിയാണ് മരണത്തിലെ ദുരൂഹത ആദ്യം പുറത്തുകൊണ്ട് വന്നത്. കൊലപാതകമാകാം മരണമെന്ന പ്രാഥമിക നിഗമനം ആശുപത്രിക്കുണ്ടായ സാഹചര്യത്തെ കുറിച്ചും സിബിഐ അന്വേഷിക്കും. ഇക്കാര്യത്തിൽ ചില കള്ളക്കളികൾ നടന്നിട്ടുണ്ട്. മണിയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്താൻ ബോധപൂർവ്വം ശ്രമിച്ചെന്ന ആരോപണത്തെ സിബിഐ ഗൗരവത്തോടെ എടുക്കും. മരണത്തിന്റെ തലേദിവസം പാടിയിൽ മദ്യപാനം നടന്നിട്ടുണ്ട്. ഇവിടെ എത്തിയവരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തും. മൊഴി മാറ്റി പറഞ്ഞവരേയും കരുതലോടെ ചോദ്യം ചെയ്യും. പാടിയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും നടന്നിട്ടുണ്ടോ എന്നാകും പരിശോധിക്കുക.
മണിയുടെ മരണത്തിന് മെഥനോളാണ് കാരണക്കാരൻ എന്നാണ് ഹൈദരാബാദ് ലാബിലേയും അന്വേഷണ ഫലം. കാക്കനാട്ടെ ലാബിലെ പരിശോധനയിലും ഇത് തെളിഞ്ഞിരുന്നു. വ്യാജ മദ്യത്തിലൂടെ മെഥനോൾ ശരീരത്തിലെത്താമെന്ന നിഗമനത്തിലായിരുന്നു കേരളാ പൊലീസ് ആദ്യ ഘട്ടത്തിൽ. പിന്നീട് മെഥനോളിനെ അവഗണിക്കാനും ശ്രമിച്ചു. എന്നാൽ വ്യാജ മദ്യത്തിലൂടെയല്ലാതെയും മെഥനോൾ ശരീരത്തിലെത്താമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മെറ്റാസിഡ് എന്ന കീടനാശിനിയുടെ സാധ്യതയാണ് പരിശോധിക്കേണ്ടത്. ഈ കീടനാശിനിക്ക് അമേരിക്കയിൽ നിരോധനമുണ്ട്. എന്നാൽ പരാത്തിയോൺ എന്ന വ്യാജപേരിൽ ഇന്ത്യയിൽ ഇത് സുലഭമാണ്. ഇത് ഉള്ളിൽ ചെന്ന് മരിച്ചാലും മെഥനോളിന്റെ അംശം പരിശോധനയിൽ എത്തും. ഈ സാധ്യതയെ കുറിച്ച് കേരളാ പൊലീസ് പരിശോധിച്ചതേ ഇല്ല. പാടിയിൽ നിന്നും പരിസര പ്രദേശത്തു നിന്നും കിട്ടിയ ഒഴിഞ്ഞ കുപ്പികളിൽ പരിശോധന നടത്തിയെങ്കിൽ ഇത് ഉറപ്പാക്കാമായിരുന്നു. എന്നാൽ ആറിൽ നിന്നും മറ്റും മുങ്ങിയെടുത്ത കുപ്പികൾ നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യത.
അതിനാൽ പാടിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും. തലേ ദിവസം മണിക്കൊപ്പമുണ്ടായിരുന്ന ചിലർ മദ്യപിച്ചില്ലെന്നായിരുന്നു ആദ്യം മൊഴി നൽകിയത്. മാദ്ധ്യമങ്ങളോടും അത്തരത്തിലായിരുന്നു പ്രതികരണം. പിന്നീട് ഇവർ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. ആദ്യ ഘട്ടത്തിൽ സ്വാഭാവിക മൊഴിമാറ്റമെന്ന തരത്തിൽ പൊലീസ് ഈ വെളിപ്പെടുത്തലുകളെ എടുത്തു. അവഗണിക്കുകയും ചെയ്തു. അത് വലിയ വീഴ്ചയായി കരുതുന്നുണ്ട്. അതിനാൽ മണിയുടെ മരണത്തിന് ശേഷം പാടിയിലുണ്ടായിരുന്നവരുടെ പത്രപ്രസ്താവനകൾ സിബിഐ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ഇവർ പറഞ്ഞതും കണ്ടെത്തും. ഇതും അവർ പൊലീസിന് നൽകിയ മൊഴിയും സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. അതിന് ശേഷമേ അന്തിമ വിശകലനത്തിലേക്ക് എത്തൂ. തെളിവുകൾ ഭൂരിഭാഗവും നഷ്ടമാകാനുള്ള സാധ്യത സിബിഐ തിരിച്ചറിയുന്നു. അതുകൊണ്ട് പാടിയിലുള്ളവരെ വിശദ ചോദ്യം ചെയ്യൽ നടത്തിയാലേ സത്യം പുറത്തുവരൂവെന്ന് സിബിഐയും കണക്ക് കൂട്ടുന്നു.
കുടുംബാംഗങ്ങൾക്കെതിരേയും ആരോപണങ്ങൾ ശക്തമാണ്. എന്നാൽ കലാഭവൻ മണിയുടെ മരണത്തിന് കാരണമായി ഇത് മാറാൻ കഴിയില്ല. എങ്കിലും കുടുംബാംഗങ്ങളിൽ നിന്ന് വിശദമായി കാര്യങ്ങൾ തിരിക്കാനാണ് പദ്ധതിയെന്നും സിബിഐ വൃത്തങ്ങൾ മറുനാടന് സൂചന നൽകി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പാടിയിൽ വ്യാജ മദ്യം കൊണ്ടുവന്നവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായതുമില്ല. ആരോപണം ഉയർന്ന നടികളേയും ഡോക്ടറേയും ചോദ്യം ചെയ്തുതമില്ല. സ്വാഭാവിക മരണമായി മാറ്റി അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് വ്യക്തമാണ്. ഹൈദരാബാദിലെ ഫലം വിശദീകരിക്കുന്നതിന് മുമ്പ് തന്നെ സ്വാഭാവിക മരണമെന്ന തരത്തിലെ പ്രചരണം സജീവമായി. ഇതിന് പിന്നിലെ ശക്തികളേയും സിബിഐ കണ്ടെത്താൻ ശ്രമിക്കും.
കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കൽ സംഘത്തിന്റെ നിഗമനത്തോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്. കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയിൽ മരണ കാരണമാകാവുന്ന അളവിൽ മെഥനോൾ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്. ബിയർ കഴിച്ചതുകൊണ്ടാണ് മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം കണ്ടെത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ബിയർ കഴിച്ചാൽ ഉണ്ടാകുന്നതിനേക്കാൾ വളരെകൂടിയ അളവിലാണ് ഇപ്പോൾ മെഥനോളിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് ശരിയായ നിഗമനത്തിലെത്തുന്നതിന് ഹൈദരാബാദിലെയും കാക്കനാട്ടിലെയും ലാബുകളിലെ പരിശോധന ഫലം വിദഗ്ധ മെഡിക്കൽ സംഘത്തെ ഏൽപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തിൽ കണ്ടെത്തിയ മെഥനോൾ മരണ കാരണമാകാമെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയത്. കാക്കനാട് ലാബിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ ഇതു തള്ളുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാഡിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തലേന്ന് മദ്യസൽക്കാരത്തിൽ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം, മണിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സിബിഐക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ആർഎൽവി രാമകൃഷ്ണന്റെ അതിജീവന ജീവിതം!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- കലാഭവൻ മണിയുടെ മരണം അനാസ്ഥമൂലം; വിശദീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്