കാഞ്ഞിരപ്പള്ളി കാർഷിക ബാങ്ക് നിയമനത്തിൽ യൂത്ത് ഫ്രണ്ട് നേതാക്കൾ 15 ലക്ഷം കോഴ ചോദിച്ചത് വൻ വിവാദമാകുന്നു; മാണിയുടെ സാന്നിധ്യത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽപെടാൻ പണം ചോദിക്കുന്നതിന്റെ ഓഡിയോ പുറത്ത്; വിവാദത്തിനു പിന്നിൽ മുൻകാല കോഴകളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ചേരിപ്പോരും
കോട്ടയം: കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) ജനറൽ സെക്രട്ടറിമാരും ബാങ്ക് ഡയറക്ടർമാരുമായ രണ്ടു യുവജന നേതാക്കൾ കോഴ ആവശ്യപ്പെട്ട സംഭവം വൻ വിവാദത്തിൽ. ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിലെ ഒഴിവുള്ള അറ്റൻഡർ തസ്തികയിലെ നിയമനത്തിന് ഭരണസമിതി അംഗങ്ങളായ യുവനേതാക്കൾ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് വിവാദം. ബാർകോഴ വിവാദത്തിൽപ്പെട്ട മാണിക്കും മകൻ ജോസ് കെ. മാണിക്കും മറ്റൊരു തലവേദനനയായി വിവാദം മാറിക്കഴിഞ്ഞു.
ഉദ്യോഗാർഥിയുടെ ഭർത്താവും ഭരണസമിതി അംഗങ്ങളുമായി ഫോണിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംസ്ഥാന യുവജന കമ്മീഷൻ ബോർഡ് അംഗമായിരുന്ന അഡ്വ. സുമേഷ് ആൻഡ്രൂസ്, എലിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റായ സാജൻ തൊടുക എന്നിവരാണ് കോഴ വാങ്ങിയ സംഭവത്തിൽ വിവാദത്തിലായിരിക്കുന്നത്. ബാങ്ക് ഭരണസമിതിയിലേക്ക് അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട് നിയമനം നടത്തുന്നതിനായി സുമേഷും സാജനും തുക ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകളാണ് പുറത്തു വന്നത്.
കാഞ്ഞിരപ്പള്ളി ശാഖയിലെ അറ്റൻഡർ ജോലിക്കായി 15 ലക്ഷം രൂപ കോഴ ചോദിക്കുന്നതിന്റെ വിശദശാംശംങ്ങളാണ് ടേപ്പിലുള്ളത്. കെ.എം. മാണി, മകൻ ജോസ് കെ. മാണി എംപി എന്നിവരുടെ പേരുകളും ഓഡിയോ ക്ലിപ്പിലുണ്ട്. മാണിസാറുമായി കൂടി ചർച്ച നടത്തി കാര്യങ്ങൾ ശരിയാക്കി തരാമെന്നാണ് ഇരു നേതാക്കളും ഓഡിയോ ക്ലിപ്പിൽ പറയുന്നത്. മൂന്നു വനിതകൾ ഉൾപ്പെടെ നാല് കോൺഗ്രസുകാരും 10 കേരളാ കോൺഗ്രസുകാരും അടക്കം 14 യുഡിഎഫ് അംഗങ്ങളാണ് നിലവിലെ ബാങ്കിന്റെ ബോർഡിൽ ഉള്ളത്.
ബാങ്കിൽ അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയാണ് നിയമനം എന്നും സുമേഷാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹത്ത തുക ഏൽപ്പിച്ചാൽ കെ.എം മാണിയുടെ സാന്നിധ്യത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലും, ഇരുപതു മാർക്ക് ആവശ്യമുള്ള ഇന്റർവ്യൂവിലും പാസാക്കി എടുക്കാമെന്നാണ് കോഴ ചോദിക്കുന്നവർ നല്കുന്ന വാഗ്ദാനം. എന്നാൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുമ്പ് തുക എത്തിക്കണമെന്നും ഒന്നിലധികം ഉദ്യോഗാർത്ഥികളുണ്ടെന്നും നേതാക്കൾ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.
ഇതോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട് നേതാക്കൾ ഭരണസമിതി അംഗങ്ങളായ മറ്റ് ചില ബാങ്കുകളിലെ നിയമനങ്ങളും വിവാദത്തിലാണ്. ആരോപണ വിധേയരായ രണ്ടു നേതാക്കളെ കൂടാതെ മറ്റൊരു യൂത്ത് ഫ്രണ്ട് നേതാവും ഇതേ ഉദ്യോഗാർഥിയുടെ ബന്ധുവിൽ നിന്നും പണം വാങ്ങിയതിന്റെ തെളിവുകളും ഈ ശബ്ദരേഖയിൽ തന്നെ വ്യക്തമാണ്.
തുക കൊടുക്കാൻ തയാറായി നിയമനം ആവശ്യപ്പെട്ട വ്യക്തിയാകട്ടെ മണിമല സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് 45 ലക്ഷം രൂപയുടെ ആരോപണങ്ങളിൽ കുടുങ്ങി ഈ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടയാളാണ്. തുടർന്ന് ഭാര്യയ്ക്ക് കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ ജോലി തരപ്പെടുത്താനായിരുന്നു ഇയാളുടെ നീക്കം. സ്വന്തം നേതാക്കളിൽ വിശ്വാസമില്ലാത്തതിനാൽ ഇടപാട് സംബന്ധിച്ച് ഈ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങൾ ഇയാൾ റിക്കോർഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.
ഇതേ നിയമനവുമായി ബന്ധപ്പെട്ട് ഇയാൾ ഇതേ ഭരണസമിതിയിൽ അംഗമായ മറ്റൊരു യൂത്ത് ഫ്രണ്ട് നേതാവിനും പണം നൽകിയിരുന്നു. ആ വിവരവും ഇപ്പോഴത്തെ ഓഡിയോ ക്ലിപ്പിൽ സുമേഷ് ആൻഡ്രൂസ് ഉദ്യോഗാർഥിയുടെ ബന്ധുവിനോട് ചോദിക്കുകയും അയാൾ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ നേതാവ് പണം വാങ്ങിയ വിവരം പാർട്ടിയുടെ ഉന്നത നേതാക്കൾ അറിയുകയും അവർ ഇടപെട്ട് വാങ്ങിയ പണം തിരികെ കൊടുപ്പിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമായിരുന്നു കേരളാ കോൺഗ്രസുകാരനായ ഉദ്യോഗാർഥിയുടെ ഭർത്താവ് ഇപ്പോൾ യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളും ഭാവിയിലെ പ്രസിഡന്റ് നോമിനികളുമായിരുന്ന ബാങ്ക് ഡയറക്ടർമാരായ യുവ നേതാക്കളെ സമീപിച്ചത്.
ഭരണസമിതിയിൽ കൂടുതൽ സ്വാധീനം ഉപയോഗിക്കാൻ കഴിയുന്ന നേതാക്കൾ എന്ന നിലയിലായിരുന്നു സുമേഷ് ആൻഡ്രൂസിനെയും സാജനെയും ഇയാൾ സമീപിച്ചത്. എല്ലാം ചെയ്യുന്നത് സുമേഷ് ആണെന്നായിരുന്നു സാജൻ പറയുന്നത്. സുമേഷിനു വേണ്ടി എന്ന നിലയിലാണ് സാജൻ തൊടുക ഇടപാടുകാരനുമായി സംസാരിക്കുന്നത്. യുവജന കമ്മീഷൻ അംഗമായിരിക്കെ ഇത്തരത്തിൽ നിരവധി ആക്ഷേപങ്ങളിൽ ഉൾപ്പെട്ടയാളാണ് സുമേഷ് ആൻഡ്രൂസ്.
മറ്റൊരു ഭരണസമിതി അംഗമായ യുവ നേതാവ് പണം വാങ്ങിയത് തിരികെ നൽകേണ്ടി വന്നതിൽ ആ നേതാവിനൊപ്പമുള്ളവർക്കുള്ള വൈരാഗ്യവും എതിർ വിഭാഗക്കാരായ യൂത്ത് നേതാക്കളെ വെട്ടിലാക്കിയ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ കൊടുക്കൽ വാങ്ങലുകളിൽ ഭരണസമിതി അംഗങ്ങൾക്കിടയിൽ നിലനിന്ന ചേരിപ്പോര് മറനീക്കി പുറത്തുവരികയായിരുന്നു.
ഈ സംഭവത്തിലെ ഇടപാടുകാരൻ മണിമല ബാങ്കിന്റെ പ്രസിഡന്റായിരുന്ന കാലത്ത് ഒഴിവുവന്ന തസ്തികകളിൽ പാർട്ടി ബന്ധമുള്ള ഉദ്യോഗാർഥികളെ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്നും ഉയർന്നിരുന്നു. കേരളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റിന്റെ ബന്ധുവായിരുന്നു ഇവിടെ നിയമനം പ്രതീക്ഷിച്ചിരുന്ന ഒരാൾ.
എന്നാൽ ഈ നിയമനങ്ങൾ ഭരണസമിതി പുറത്തു വിൽപ്പന നടത്തിയതോടെ പാർട്ടിക്കാർ പുറത്തായി. അതിനെതിരെ നാട്ടുകാർ 45 ലക്ഷത്തിന്റെ കോഴ ആരോപണം ഉന്നയിച്ചതോടെ പാർട്ടി ഇടപെട്ട് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇയാളെ പുറത്താക്കുകയായിരുന്നു. മണിമല ബാങ്കിന്റെ ഭരണസമിതിയിലെ അഞ്ച് കേരളാ കോൺഗ്രസ് അംഗങ്ങളിൽ 4 പേരും ഇയാൾക്കെതിരായിരുന്നു.
എന്തായാലും സഹകരണ മേഖലയിൽ സാധുക്കളായ അർഹരായ ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ട നിയമനങ്ങളാണ് യുവ നേതാക്കളുടെ കുപ്പായമിട്ട് നടക്കുന്നവർ പരസ്പരം വിറ്റുകാശാക്കിക്കൊണ്ടിരിക്കുന്നത്.
സംഭവത്തിൽ ശബ്ദരേഖയിൽ ഉൾപ്പെട്ട സുമേഷ് ആൻഡ്രൂസ്, സാജൻ തൊടുക, ആദ്യം പണം വാങ്ങിയ യൂത്ത് ഫ്രണ്ട് നേതാവായ ഭരണസമിതി അംഗം, മണിമല ബാങ്കിൽ കോഴ നിയമനം നടത്തിയ കാഞ്ഞിരപ്പള്ളി ബാങ്ക് വിവാദത്തിലെ ഇടപാടുകാരൻ എന്നിവർക്കെതിരെ കർശന നടപടിയും അന്വേഷണവും വേണമെന്ന ആവശ്യം ശക്തമാണ്.
ഇവർക്കെതിരെ പാർട്ടി തലത്തിൽ നടപടി എടുക്കേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. യൂത്ത് ഫ്രണ്ടിന്റെ ഉന്നത നേതാക്കളായ കോഴ വിവാദക്കാരെ ഭാരവാഹിത്വത്തിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം പാർട്ടിയിലും ഉയരുന്നുണ്ട്. യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരായിരുന്നു സുമേഷ് ആൻഡ്രൂസും സാജൻ തൊടുകയും.
ഇതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ സമരത്തിനിടെ ബാങ്ക് യോഗത്തിലേക്ക് അതിക്രമിച്ചു കയറിയ സമരക്കാർ ആരോപണ വിധേയനായ സാജൻ തൊടുകയെ മർദ്ദിച്ചു. പൊലീസ് ഇടപെട്ടാണ് സമരക്കാരിൽ നിന്നും സാജനെ രക്ഷപെടുത്തിയത്. കമ്മറ്റി റൂമിനുള്ളിൽ പ്രവേശിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ കസേരകൾ തല്ലിത്തകർക്കുകയും ബാങ്കിന്റെ ബോർഡ് മെമ്പർ കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് സാജൻ തൊടുകയെ കസേര കൊണ്ട് മർദിക്കുകയുമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍