ജീവനെടുക്കില്ല, പകരം വെട്ടിനുറുക്കി ജീവച്ഛവമാക്കും..! രാഷ്ട്രീയ പകപോക്കലിൽ ജീവനെടുക്കുന്ന കണ്ണൂർ രീതി മാറ്റി പ്രതികാരം ഇരകളുടെ ജീവിതം നരകിപ്പിക്കുന്നതിൽ രസം കണ്ടെത്തി കൊണ്ട്; ഒരാഴ്ച്ചക്കിടെ മാത്രം മട്ടന്നൂർ, പയ്യന്നൂർ മേഖലകളിളെ വെട്ടേറ്റത് പതിനഞ്ച് പേർക്ക്; സാധാരണക്കാരായ അണികൾ പരസ്പ്പരം വാളെക്കുമ്പോൾ നേതാക്കൾ കൈപിടിച്ച് ചിരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആവർത്തിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കണ്ണൂരിൽ സമാധാന യോഗങ്ങൾ നിരവധി കഴിഞ്ഞു. ഇതു കഴിഞ്ഞ് നേതാക്കൽ തമ്മിൽ ചിരിച്ചു കൊണ്ട് കൈകോർത്തു നില്ക്കുന്ന ചിത്രങ്ങൾ ധാരാളം പുറത്തുവരാറുണ്ട്. എന്നാൽ, അവിടം കൊണ്ടും ഒന്നും സംഭവിക്കുന്നില്ല. സമാധാന യോഗങ്ങൾ കഴിഞ്ഞെങ്കിലും അണികൽ പരസ്പ്പരം വാളെടുത്ത് വെട്ടുതുടങ്ങുകയാണ്. ഇപ്പോൾ കൊലചെയ്യുന്നില്ല, പകരം ജീവച്ഛവമാക്കി കിടത്തുകയാണ് കണ്ണൂരിന്റെ പുതിയ മോഡൽ.
ജീവനെടുക്കില്ല, പകരം വെട്ടിനുറുക്കി വിടും. രാഷ്ട്രീയ പകപോക്കലിൽ ജീവനെടുത്തുകൊണ്ടാണ് പണ്ടൊക്കെ കണ്ണൂരിൽ പ്രതികാരമെങ്കിൽ ഇപ്പോൾ ഇരകളുടെ ജീവിതം നരകിപ്പിക്കുന്നതിലാണവർ രസം കണ്ടെത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ സിപിഎം, ബിജെപി- ആർ.എസ്.എസ് നേതാക്കളുടെ ഉഭയകക്ഷി സമാധാനയോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ അടച്ചിട്ടമുറിയിലെ സമാധാന യോഗം കഴിഞ്ഞ് നേതാക്കൾ പുറത്തിറങ്ങിയപ്പോഴേക്കും ജില്ലയിൽ സംഘർഷങ്ങൾ ആവർത്തിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ നേതാക്കൾ ആഹ്വാനം നല്‍കിയതിന്റെ വാർത്ത വായിച്ച ജനങ്ങൾ പത്രങ്ങൾ താഴെവയ്ക്കുംമുമ്പ് അക്രമവാർത്തയുമെത്തുന്ന സ്ഥിതി. കഴിഞ്ഞദിവസം രാവിലെ പത്ത് മണിക്ക് പാനൂരിൽ സിപിഎം പ്രവർത്തനെ വെട്ടി മൃതപ്രായനാക്കി. അങ്ങനെ ഡിസംബറിൽ വ്യാപകമാകുന്ന ചോരക്കളി ഇക്കുറിയും കണ്ണൂരിനെ വിറപ്പിച്ചു.
കുറഞ്ഞ കാലംകൊണ്ട് വെട്ടേറ്റത് ഇരുപത്തഞ്ചോളം പേർക്കാണ്. മൂന്നു ദിവസത്തെ കണക്കെടുത്താൻ തന്നെ മട്ടന്നൂർ, പാനൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി പതിനഞ്ച് പേർക്കു വെട്ടേറ്റു. കണ്ണൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കോടതി ഇടപെടലുകൾ കൂടി ഉണ്ടായ സാഹചര്യത്തിൽ നിയമപരമായും രാഷ്ട്രീയപരവുമായ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്നതിനാലാണ് അക്രമികൾ കൊലപ്പെടുത്താതിരിക്കാൻ ജാഗ്രത പാലിക്കുന്നത്. കണ്ണൂരിലെ അക്രമങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന സ്ഥിതിയുമുണ്ട്. നാനൂറിലധികം കൊലപാതങ്ങൾ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം കണ്ണൂരിൽ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കുടിപ്പക തീർത്ത കൊല്ലാക്കൊലയിൽ കൈയും കാലും തകർന്ന് ജീവച്ഛവമായി കഴിയുന്നവർ മുന്നൂറോളം വരും. ഇതിൽ പലരും ചലനശേഷി നഷ്ടപ്പെട്ട് പരാശ്രയത്തോടെ കഴിയുന്നവരാണ്. കൃത്രിമകൈയും കാലുമായി ജീവിതത്തെ നേരിടുന്നവരുമുണ്ട്.
നാളായി കണ്ണൂരിന്റെ പലഭാഗങ്ങളിലായി വെട്ടും കുത്തും ബോംബേറുമൊക്കെ നടന്നുവരുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലെ ചില സംഭവങ്ങളാണ് ഇപ്പോഴിതിനെ ചർച്ചകളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ 19ന് വൈകിട്ട് ആറിന് തലശ്ശേരി പുല്ല്യോട്ട് ആർ.എസ്.എസ് പൊന്ന്യം മണ്ഡൽ കാര്യവാഹ് പ്രവീണിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കൈകാലുകൾക്കും തലയ്ക്കും വെട്ടേറ്റു. ഇടതുകൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അന്നു തന്നെ പയ്യന്നൂർ മാത്തിലിൽ കാങ്കോൽ -ആലപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.വി നാരായണനെ കമ്പിപ്പാരകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു. മോട്ടോർ ബൈക്കിൽ യാത്ര ചെയ്യവെ തടഞ്ഞുനിർത്തിയായിരുന്നു അക്രമം. കണ്ണവം പൊലീസ് പരിധിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അപ്പുക്കുട്ടന് നേരെയും അക്രമമുണ്ടായി.
മാലൂർ ശിവപുരം ലക്ഷംവീട് കോളനിക്ക് സമീപം അഞ്ച് ബിജെപി നേതാക്കളാണ് ആക്രമിക്കപ്പെട്ടത്. മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി, വൈസ് പ്രസിഡന്റ് സുനിൽ പെരിഞ്ചേരി, മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ്, ഗംഗാധരൻ മാലൂർ, മോഹനൻ എന്നിവർക്കാണ് വെട്ടേറ്റത്. രാവിലെയുണ്ടായ രാഷ്ട്രീയ പ്രശ്നം ചർച്ച ചെയ്യാൻ മാലൂർ പൊലീസ് സ്റ്റേഷനിലേക്ക് കാറിൽ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അക്രമം. കാർ തടഞ്ഞുനിർത്തിയ സംഘം ഇവരെ വലിച്ചിറക്കി ആക്രമിച്ചു. ഇതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കണ്ണൂരിലെത്തി ഗവർണർക്ക് നേരെ രൂക്ഷവിമർശനമുയർത്തി. തുടർന്ന് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മട്ടന്നൂർ അയ്യല്ലൂരിൽ ശിവപുരം അക്രമത്തിന്റെ പ്രതികാരമെന്ന നിലയിൽ രണ്ട് സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെട്ടു. മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ടി ചന്ദ്രന്റെ മകൻ കെ.ടി സുധീർകുമാർ, ശ്രീജിത്ത് എന്നിവർക്കാണ് ഗുരുതരമായി വെട്ടേറ്റത്. ബസ് സ്റ്റോപ്പിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവർക്ക് നേരെ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. ഇരുപതോളം വെട്ടുകളാണ് ഹോമിയോ ഡോക്ടറായ സുധീറിന്റെ ദേഹത്തുണ്ടായത്. കുമ്മനം രാജശേഖരന്റെ അറിവോടെയാണ് അക്രമമെന്ന ആരോപണവുമായി ഇതോടെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ രംഗത്തെത്തി. അദ്ദേഹത്തിനും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കുമെതിരെ ഗൂഢാലോചനാ കുറ്റംചുമത്തി കേസെടുക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളെ തുടർന്ന് പ്രാദേശിക ഹർത്താലുകളും അരങ്ങേറി.
ജില്ലയിലാകെ പടരാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് ജില്ലാ ഭരണകൂടം ഉണർന്ന് ഇരുവിഭാഗങ്ങളെയുമിരുത്തി സമാധാന ചർച്ച നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രകോപനപരമായ സന്ദേശങ്ങൾ നല്‍കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, വൈകിട്ട് സമാധാന ചർച്ച നടന്നു രാത്രിയായപ്പോഴേക്കും പയ്യന്നൂർ കവ്വായി മേഖലയിൽ വ്യാപകമായി അക്രമങ്ങൾ നടന്നു. സിപിഎം- മുസ്ലിംലീഗ് സംഘർഷത്തിൽ പത്തോളം വീടുകളും നിരവധി വാഹനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. മണിക്കൂറുകൾ കഴിയും മുമ്പേ പാനൂർ കൂറ്റേരിയിൽ സിപിഎം പ്രവർത്തകൻ ചന്ദ്രന് ക്രൂരമായി വെട്ടേൽക്കുകയും ചെയ്തു. മഴു ഉപയോഗിച്ചാണ് വെട്ടിയതെന്നായിരുന്നു പ്രാഥമികമായി ലഭിച്ച വിവരം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍