കണ്ണൂർ കൈവിട്ടു പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ മേൽനോട്ടം; ഡിജിപി തന്നെ രംഗത്തിറങ്ങി സമാധാന നീക്കം; തുടർ ചലനങ്ങൾ ഉണ്ടാവാത്തതിനാൽ ഇരു ക്യാമ്പുകളിലും ആശ്വാസം; വികാരഭരിതമായി അണികൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഇന്നലെ രണ്ട് മണിക്കൂറുകൾക്കിടയിൽ പയ്യന്നൂരിൽ നടന്ന രണ്ട് കൊലപാതകങ്ങൾ രാഷ്ട്രീയ വൈര്യത്തിന്റെ പുതിയ കൊലപാതക പരമ്പര ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുകയാണ് പൊലീസ്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഇടത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ബോധം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. അതിനാൽ പഴയതൊന്നും ആവർത്തിക്കാതിരിക്കാനാണ് നീക്കം. ഇതിന് ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ടെത്തി കരുക്കൾ നീക്കം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സിപിഐ(എം). പ്രാദേശികനേതാവായ കുന്നരു കാരവനാട്ടെ ധനഞ്ജയൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കകം 12.30-ഓടെ ഒരു ബി.എം.എസ്. നേതാവ് രാമചന്ദ്രനെ വാതിൽ പൊളിച്ച് വീട്ടിൽക്കയറി വെട്ടിക്കൊന്നുകൊണ്ടുള്ള പ്രതികാരം നടന്നു. കൊലപാതങ്ങളെത്തുടർന്ന് പയ്യന്നൂരും പരിസരങ്ങളിലും വ്യാപകമായ അക്രമങ്ങളുണ്ടായി. പല ഓഫീസുകൾക്കും കടകൾക്കും വാഹനങ്ങൾക്കുനേരെയും അക്രമമുണ്ടായി. ഇതോടെയാണ് പൊലീസ് ശക്തമായി ഇടപെട്ടത്. കണ്ണൂരിൽ ഡിജിപിയെത്തി കാര്യങ്ങൾ വിലയിരുത്തി. രാഷ്ട്രീയ കൊലയ്ക്ക് അ്പ്പുറമുള്ള ഗൂഢാലോചനകളിലേക്ക് പോലും അന്വേഷണം നീണ്ടു.
തെരഞ്ഞെടുപ്പുഫലമറിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ പിണറായിയിൽ ഉണ്ടായ അക്രമത്തിൽ സിപിഐ(എം). പ്രവർത്തകനായ രവീന്ദ്രൻ കൊല്ലപ്പെട്ടിരുന്നു. കണ്ണൂരിലെ അക്രമം ഭരണത്തുടക്കത്തിൽത്തന്നെ കല്ലുകടിയായി. ഇത് ദേശീയ തലത്തിൽ പോലും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ബിജെപി ദേശീയ തലത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരിൽനിന്ന് സമാധാനം അകലുന്നു എന്ന പരാതിയും ഉയർന്നു. പിന്നീടാണ് കുട്ടിമാക്കൂലിൽ ദളിത് സ്ത്രികൾക്കുനേരെ നടന്നതായി പറയപ്പെടുന്ന അക്രമവും ഇടത് സർക്കാരിന് വെല്ലുവിളിയായി. കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനങ്ങളിൽ പ്രതിഷേധമുയർന്നു തുടങ്ങിയതോടെയാണു രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഇടപെട്ടു കൊലപാതക പരമ്പരയ്ക്കു വിരാമമിട്ടത്. 2008ൽ തലശേരി, കൂത്തുപറമ്പ് മേഖലകളിലായി നടന്ന കൊലപാതക പരമ്പരയ്ക്കു ശേഷം കണ്ണൂരിൽ ഒറ്റപ്പെട്ട കൊലപാതകങ്ങൾ മാത്രമാണുണ്ടായിരുന്നത്.
പൊതുവെ സമാധാനം നിലനില്‍ക്കുന്ന പയ്യന്നൂരിൽ മണിക്കൂറുകൾക്കിടയിൽ നടന്ന അക്രമം പരിസരത്തെ മാത്രമല്ല ജില്ലയെ മുഴുവൻ ആശങ്കയിലാക്കി. കൊലപാതകത്തിന് പ്രകോപനങ്ങൾ ഒന്നും ഉണ്ടായില്ല. കൊല്ലപ്പെട്ട സിപിഐ(എം). പ്രവർത്തകൻ ചില കേസുകളിൽ പ്രതിയാണെന്ന് ബിജെപി. ആരോപിക്കുന്നു. പക്ഷേ, അതിനുതക്ക പ്രകോപനങ്ങൾ ഒന്നും അടുത്തുണ്ടായില്ല. അതേസമയം, ഓട്ടോഡ്രൈവറും ബി.എം.എസ്. നേതാവുമായ രാമചന്ദ്രനും കേസുകളിൽ ഒന്നും പ്രതിയായിരുന്നില്ല. ഇതൊക്കെ പലതരം ആശങ്കകളും സജീവമാക്കുന്നുണ്ട്. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷമുണ്ടാക്കി അതിന്റെ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നു.
എന്നാൽ പരസ്യമായി സിപിഎമ്മും ബിജെപിയും പരസ്പം കുറ്റപ്പെടുത്തുകയാണ്. സിപിഐ(എം) കൊലക്കത്തി താഴെ വച്ചാൽ മാത്രമെ കണ്ണൂരിൽ സമാധാനം വരൂയെന്ന് കുമ്മനം പറഞ്ഞു. ആർഎസ്എസ് പ്രവർത്തകൻ വിനോദ് വധക്കേസിലെ പ്രതികൾ തന്നെയാണ് കേസിലെ പ്രധാന സാക്ഷിയായ രാമചന്ദ്രനെ വധിച്ചത്. കുറ്റവാളികളെ വ്യക്തമായി തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ധനരാജിനെ കൊന്നതും ആർഎസ്എസ് ആണെന്ന് സിപിഎമ്മും പറയുന്നു. ഇരു മരണങ്ങളേയും അണികളും വികാരത്തോടെയാണ് കാണുന്നത്. ഇത് ആളികത്തിക്കാതിരിക്കാൻ ഇരു പാർട്ടി നേതാക്കളും ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് ഒറ്റ രാത്രിയോടെ പയ്യന്നൂരിൽ അക്രമങ്ങൾക്ക് വിരാമമായത്.
അക്രമത്തിനു സാധ്യതയുണെ്ടന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദ്രുതകർമ സേനയെ ജില്ലയിൽ വിന്യസിച്ചതിനു തൊട്ടുപിന്നാലെയാണു കൊലപാതകങ്ങൾ നടന്നത്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ഒഴിച്ചുനിർത്തിയാൽ തലശേരിയിലും പാനൂരിലും കൊലപാതക പരമ്പരകൾ അരങ്ങേറിയപ്പോൾ പോലും പയ്യന്നൂർ മേഖല ശാന്തമായിരുന്നു. 1995 ജൂൺ 27ന് കെഎസ്യു ജില്ലാ നേതാവായിരുന്ന കെ.പി.സജിത്ത്ലാലും 2013 ഡിസംബർ ഒന്നിന് ആർഎസ്എസ് പ്രവർത്തകനായ സി.എം. വിനോദ്കുമാറും കൊല്ലപ്പെട്ട സംഭവങ്ങൾ മാത്രമായിരുന്നു പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ. എന്നാൽ, കണ്ണൂരിലെ പഴയകാല കൊലപാതക പരമ്പരകളെ ഓർമിക്കുന്ന രീതിയിൽ തന്നെയായിരുന്നു തിങ്കളാഴ്ച പയ്യന്നൂരിൽ നടന്ന കൊലപാതകങ്ങളും.
ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പിന്തുടർന്ന അക്രമിസംഘം ധനരാജിനെ വീട്ടുമുറ്റത്തുവച്ചു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങൾ നോക്കിനിൽക്കേയായിരുന്നു ഇത്. ഈ കൊലയ്ക്കു തൊട്ടുപിന്നാലെ രണ്ട്ു മണിക്കൂറിനുള്ളിൽ അടുത്ത കൊലപാതകവും നടന്നു. അന്നൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ബിഎംഎസ് നേതാവും പയ്യന്നൂരിലെ ഓട്ടോഡ്രൈവറുമായ സി.കെ.രാമചന്ദ്രനെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അക്രമികൾ വകവരുത്തിയത്. ഭാര്യയും മക്കളും നോക്കിനിൽക്കെയായിരുന്നു രാമചന്ദ്രനെ കൊന്നത്.
2016 ഫെബ്രുവരി 15ന് പാപ്പിനിശേരിയിൽ ആർഎസ്എസ് പ്രവർത്തകനായ സുജിത്തിനെ രാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കി വീട്ടുകാരുടെ മുന്നിൽവച്ചു വെട്ടിക്കൊലപ്പെടുത്തിയതാണ് ഈ വർഷം കണ്ണൂരിലെ ആദ്യത്തെ കൊലപാതകം. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ആഹ്ലാ ദപ്രകടനം നടക്കുന്നതിനിടെ മെയ് 19ന് പിണറായിയിൽ സിപിഐ(എം) പ്രവർത്തകനായ രവീന്ദ്രൻ ബോംബേറിൽ കൊല്ലപ്പെട്ടു. 2008ൽ ഏഴുപേർ കൊല്ലപ്പെട്ട കൊലപാതക പരമ്പരയ്ക്കുശേഷം 2012 ഫെബ്രുവരിയിൽ മുസ്ലിംലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവമായിരുന്നു ഏറെ വിവാദമുണ്ടാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍