വ്യക്തിവൈരാഗ്യം തീക്കളിയായി; ചാരിറ്റി തട്ടിപ്പിൽ അകത്തു പോകേണ്ടി വന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പരാതിക്കാരനായ കാർഗിൽ യുദ്ധഭടനെ പൊലീസ് കേസിൽ കുടുക്കി; ചെയ്യാത്ത കുറ്റത്തിന് വിമുക്തഭടൻ ജയിലിൽ കഴിഞ്ഞത് 55 ദിവസം; കോടതി മേൽനോട്ടത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസ് കളവെന്ന് തെളിഞ്ഞു; കെപിസിസി അംഗം, വക്കീൽ, പുരോഹിതൻ എന്നിവരടക്കം 15 പേർക്കെതിരേ എഫ്ഐആർ
ശ്രീലാൽ വാസുദേവൻ
മാവേലിക്കര: അടുത്ത സുഹൃത്തുക്കളായ രണ്ടു പേർ പല കാരണങ്ങളുടെ പേരിൽ ശത്രുതയിലായി. ഒരാൾ അപരന്റെ ചാരിറ്റി തട്ടിപ്പ് പൊളിച്ചടുക്കിയപ്പോൾ അയാൾ അകത്തായി. ഇതിന് പ്രതികാരമായി അയാൾ ചെയ്തത് തന്നെ അകത്താക്കിയ മുൻസുഹൃത്തിനെ പോക്സോ കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു. പക്ഷേ, ഇവിടെ കളി മാറി. ചെയ്യാത്ത കുറ്റത്തിന് ജയിലിലായ യുവാവ് നിയമനടപടികളുമായി രംഗത്ത് ഇറങ്ങിയതോടെ കെട്ടിച്ചമച്ച പോക്സോ കേസ് പൊളിഞ്ഞു. കാറ്റ് മാറി വിശീയപ്പോൾ നിരപരാധിയെ കേസിൽ കുടുക്കിയതിന് 15 പേർക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നൂറനാട്ടാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം. പോക്സോ കേസിൽ കുടുങ്ങിയത് കാർഗിൽ യുദ്ധഭടനായ നൂറനാട് പടനിലം നടുവിലെമുറി ഷാജി ഭവനത്തിൽ ഷാജി(45)യാണ്. നിലയ്ക്കാത്ത നിയമപോരാട്ടത്തിനൊടുവിൽ ഷാജിയുടെ നിരപരാധിത്വം വെളിച്ചത്തു വന്നു. കേസിൽ കുടുക്കിയെന്ന് ഷാജി ആരോപിക്കുന്ന പടനിലം നടുവിലേമുറി പള്ളിത്തറയിൽ സണ്ണി ജോർജ് അടക്കം 15 പേർക്കെതിരേ നൂറനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഥ ഇങ്ങനെ വായിക്കാം: 18 വർഷം സൈന്യത്തിൽ ജോലി ചെയ്ത ഷാജിയും സമീപവാസിയായ സണ്ണിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടായിരുന്നു. പിന്നീട് ഇവർ പിണങ്ങി. ഇതോടെ വിവരാവകാശ പ്രവർത്തകൻ കൂടിയായ ഷാജി സണ്ണി നടത്തുന്ന ചാരിറ്റബിൾ സ്ഥാപനങ്ങളെ കുറിച്ച് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകി. ഓരോ ട്രസ്റ്റിനും മൽസ്യ സ്റ്റാൾ, പച്ചക്കറി സ്റ്റാൾ എന്നീ കെട്ടിടങ്ങളുടെ പേരിലാണ് നമ്പരും ലൈസൻസും അനുവദിച്ചിരിക്കുന്നത് എന്ന് അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. ചാരിറ്റിയുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരേ ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ സണ്ണിയും കൂട്ടാളിയും ചേർന്ന് ഷാജിയുടെ വീട് കയറി ആക്രമിക്കാൻ ശ്രമിച്ചു. ഹൈക്കോടതിയെ സമീപിച്ച ഷാജി ഇവർക്കെതിരേ പൊലീസ് സംരക്ഷണത്തിനുള്ള അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
ഇതിന്റെ പ്രതികാരമെന്നോണം 15 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഷാജിയും മറ്റു രണ്ടുപേരും ചേർന്ന് ബലാൽസംഗം ചെയ്തുവെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. 55 ദിവസം ജയിലിൽ കിടന്നു. പിന്നെ ഷാജിയുടെ ഭാര്യയുടെ പരാതി പ്രകാരം വന്ന കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചു. 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് സ്തുത്യർഹ സേവനം നടത്തിയതിന് രാഷ്ട്രപതിയുടെ മെഡൽ നേടിയയാളാണ് ഷാജി. പോക്സോ കേസിൽ ജാമ്യാപേക്ഷ പരിശോധിച്ച ഹൈക്കോടതി കേസ് സംശയാസ്പദമാണെന്ന് നിരീക്ഷിച്ചാണ് ഷാജിക്ക് ജാമ്യം അനുവദിച്ചത്. തുടർന്ന് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇതേപ്പറ്റി ഡിവൈ.എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഷാജിയുടെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേസ് ഡയറി പരിശോധിച്ച സിംഗിൾബഞ്ച് ഹർജിയിൽ കഴമ്പുണ്ടെന്ന് കണ്ട് അനുവദിക്കുകയായിരുന്നു. ഡിവൈ.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയെ കോടതി ചുമതലപ്പെടുത്തി. ഇതനുസരിച്ച് ആലപ്പുഴ ഡിസിആർബി ഡിവൈ.എസ്പി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഷാജി നൽകിയ പരാതിയിലാണ് പടനിലം നടുവിലേമുറി പള്ളിത്തറയിൽ സണ്ണി ജോർജ്, സഹോദരനും കെപിസിസി അംഗവുമായ കറ്റാനം ഷാജി, ഇരയുടെ പിതാവ്, മാതാവ്, കുഞ്ഞമ്മ, തിരുവനന്തപുരം ചിൽഡ്രൻസ് ഹോം ഡയറക്ടർ ഫാ. ജെയിംസ്, അഡ്വ ജി മധു എന്നിവർ അടക്കം 15 പേർക്കെതിരേ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, പോക്സോ വകുപ്പ് ദുരുപയോഗം ചെയ്യൽ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നത്.
സത്യം തെളിയിക്കാൻ വേണ്ടി ഷാജി സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയനായിരുന്നു. പെൺകുട്ടിയും ഇതിന് തയാറായെങ്കിലും നിശ്ചയിച്ച ദിവസങ്ങളിലൊന്നും ഹാജരായില്ല.
18 വർഷം സൈന്യത്തിൽ എം.ഇ.ജി. വിഭാഗത്തിൽ വയർലസ് ഓപ്പറേറ്ററായി സേവനം അനുഷ്ഠിച്ച ഷാജി മടങ്ങിയെത്തിയ ശേഷം എച്ച്.എം ടിയിൽ ഇലക്ട്രീഷ്യന്റെ ജോലി ചെയ്തു വരികയായിരുന്നു. 2013 ഫെബ്രുവരി മൂന്നിന് രാവിലെ 11.30 ന് ഷാജി, ഒരു സ്ത്രീ, കറുത്തു തടിച്ച മറ്റൊരു പുരുഷൻ എന്നിവർ ചേർന്ന് മാരുതി ഓമ്നി വാനിൽ കയറ്റിക്കൊണ്ടു പോയെന്നും കായൽക്കരയിൽ വച്ച് ഒന്നും രണ്ടും പ്രതികൾ ബലാൽസംഗം ചെയ്തുവെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. നാലാം തീയതി തിരുവനന്തപുരത്ത് മുൻപ് പഠിച്ച സ്കൂളിൽ എത്തിയ കുട്ടിയെ അദ്ധ്യാപകർ ചൈൽഡ് ലൈനിന് കൈമാറി. അവിടെ നിന്ന് പുജപ്പുര ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവർ പരാതി പൂജപ്പുര പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ പിബി വിനോദ്കുമാറും സംഘവും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം, സംഭവം നടന്നത് നൂറനാട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇവിടേക്ക് മാറ്റുകയായിരുന്നു. 2013 ഒക്ടോബർ 27 നാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിയാതിരുന്നിട്ടും കോടതി ഷാജിയെ റിമാൻഡ് ചെയ്തു.
കീഴ്ക്കോടതിയിൽ ജാമ്യം കിട്ടാതെ വന്നപ്പോൾ ഷാജിയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണ കാലയളവിൽ ആർ ജയചന്ദ്രൻ പിള്ള, ടി ചന്ദ്രമോഹനൻ, കെ. സുഭാഷ്, എൻ പാർഥസാരഥി പിള്ള എന്നിവർ ഡിവൈ.എസ്പിമാരായി വന്നു. കഴിഞ്ഞ മാർച്ച് 30 ന് പാർഥസാരഥി പിള്ളയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 16 ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന വി എം. മുഹമ്മദ് റഫീഖ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവാദം നൽകി. മെയ് 31 ന് റിപ്പോർട്ട് ആലപ്പുഴ ജില്ലാകോടതിയിൽ സമർപ്പിച്ചു.
ഇരയായ പെൺകുട്ടിയുടെ ഭാഗം കൂടി കേൾക്കുന്നതോടെ കേസിൽ അന്തിമവിധിയുണ്ടാകും. ഇതിനായി കോടതി പല തവണ പെൺകുട്ടിക്ക് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയിട്ട് ഹാജരായില്ല. ഇതിന്റെ പേരിൽ നൂറനാട് എസ്.ഐക്ക് കോടതി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരമാകും കോടതി ഇനി അന്തിമവിധി പ്രഖ്യാപിക്കുക. അതേസമയം, അന്തിമവിധി വരുന്നതിന് മുൻപ് തന്നെ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എതിർകക്ഷിക്കൾക്കെതിരേ താൻ പരാതി നൽകുകയായിരുന്നുവെന്ന് ഷാജി പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ചതായി പറയുന്ന ദിവസം താനും ഭാര്യയും കൂടി ഹൈക്കോടതിയിൽ നടക്കുന്ന കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. അറസ്റ്റിലായതോടെ സമൂഹമധ്യത്തിൽ താനും കുടുംബവും ഒറ്റപ്പെട്ടുവെന്ന് ഷാജി കണ്ണീരോടെ പറയുന്നു. പോളിടെക്നിക്കിൽ പഠിക്കുന്ന മകനും പ്ലസ് ടു വിദ്യാർത്ഥിയായ മകൾക്കും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. എച്ച്എംടിയിൽ തനിക്കുണ്ടായിരുന്ന ജോലിയും നഷ്ടമായി. തന്നെ കുടുക്കാൻ ഒന്നു ചേർന്ന് പ്രവർത്തിച്ചവർക്കെതിരേ കേസ് കൊടുത്തത് അതിന്റെ ഭാഗമായിട്ടാണ്. സണ്ണിക്ക് വേണ്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ സ്വാധീനം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചത് കോൺഗ്രസ് നേതാവായിരുന്ന ഷാജി കറ്റാനമായിരുന്നുവെന്ന് ഷാജി ആരോപിച്ചു. ഉമ്മൻ ചാണ്ടിയുടെ വലംകൈ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. സണ്ണിയുടെ അടുത്ത സുഹൃത്തായ ഫാ. ജെയിംസ് ചിൽഡ്രൻസ് ഹോം ഡയറക്ടറായിരുന്നു കൊണ്ട് തന്നെ കുടുക്കാൻ മൊഴി നൽകി. അതേ പോലെ തന്നെ പെൺകുട്ടിയെ കൊണ്ട് മൊഴി പഠിപ്പിച്ച് പൊലീസിൽ പറയിപ്പിച്ചതിനാണ് അഡ്വ. ജി മധുവിനെ പ്രതി ചേർത്തത് എന്നും ഷാജി പറയുന്നു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന മൂന്നു ഡോക്ടർമാരുടെ റിപ്പോർട്ടാണ് യഥാർഥത്തിൽ ഷാജിക്ക് തുണയായത്. അതിനൊപ്പം ഷാജി സ്വമേധയാ നുണപരിശോധനയ്ക്ക് ഹാജരായി. പെൺകുട്ടിയും നുണപരിശോധനയ്ക്ക് ഹാജരാകാൻ സമ്മതിച്ചിരുന്നു. മൂന്നു തവണ ഇതിനായി നോട്ടീസ് നൽകിയെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. 80 സാക്ഷികളുടെ മൊഴിയെടുത്താണ് ഈ കേസ് കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ ഡിസിആർബി ഡിവൈ.എസ്പി എൻ. പാർഥസാരഥി പിള്ള എത്തിയത്. തന്നെ കുടുക്കിയവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെ പോകുമെന്ന് ഷാജി പറഞ്ഞു. ഷാജി നൽകിയ പരാതിയിൽ 366 (എ), 376, 506(2), 323, 34ഐ.പി.സി സെക്ഷൻ മൂന്ന് (എ), പോക്സോ വകുപ്പുകൾ ചുമത്തി കഴിഞ്ഞ മാസം 22 ന് നൂറനാട് പൊലീസ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും ചെയ്തു.
Stories you may Like
- രജൗരി സെക്ടറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്നു സൈനികർക്ക് കൂടി വീരമൃത്യു
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- എയർലിഫ്റ്റ് ചെയ്തത് 68000 സൈനികരെ, ഗൽവാനിൽ ഇന്ത്യ മുൻതൂക്കം നേടിയത് ഇങ്ങനെ
- ജോർഡനിലെ യു.എസ് സൈനികതാവള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ
- റഷ്യൻ സൈനിക നഗരം പിടിച്ചെടുത്തെന്ന് വാഗ്നർ ഗ്രൂപ്പിന്റെ തലവൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്