കരിക്കിനേത്ത് മുതലാളി ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല; വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഞങ്ങൾക്ക് പിറകേയുണ്ട്; സഹോദര ഭാര്യയെ പണം നൽകി സ്വാധീനിക്കാനും ശ്രമം തകൃതി; തൊഴിലാളിയെ തല്ലികൊന്ന കേസിൽ തുണിക്കട മുതലാളി രക്ഷപെടുമോ എന്ന ആശങ്ക മറച്ചു വെക്കാതെ കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരൻ മറുനാടനോട്
അരുൺ ജയകുമാർ
പത്തനംതിട്ട: ലക്ഷങ്ങൾ പരസ്യം നൽകുന്ന മുതലാളിക്ക് മുമ്പിൽ മാദ്ധ്യമങ്ങൾക്ക് കണ്ണടച്ചാൽ ഈ നാട്ടിൽ ഏത് വലിയ കേസിൽ നിന്നും ഊരിപ്പോരാമെന്ന സംഭവത്തിന്റെ തെളിവാണ് കരിക്കിനേത്ത് വസ്ത്രശാലാ മുതലാളി ജോസ് കരിക്കിനേത്ത് ജീവനക്കാരനിൽ മോഷണ കുറ്റം ആരോപിച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം. പൊലീസിലെ ഉന്നതരിലുള്ള പിടിയും രാഷ്ട്രീയ സ്വാധീനവും മാദ്ധ്യമങ്ങളെ പരസ്യം നൽകി കൈയിലെടുക്കാനുള്ള ശ്രമവും തകൃതിയായി നടന്ന കരിക്കിനേത്തുകൊലപാതക കേസിന്റെ വിചാരണ ആരംഭിക്കാൻ ഇരിക്കയാണ്. പൊലീസ് ദുർബലമാക്കി സഹായിക്കുകയും ഉന്നത ഇടപെടൽ ഉണ്ടാകുകയും ചെയ്ത ബിജു പി ജോസഫിന്റെ കൊലപാതക കേസിൽ പ്രതിസ്ഥാനത്തുള്ള ജോസ കരിക്കിനേത്ത് ശിക്ഷിക്കപ്പെടില്ലെന്നാണ് ബഹുഭൂരിപക്ഷവും കരുതുന്നത്. അത്രമേൽ അട്ടിമറികൾ ഈ കേസിൽ നടന്നു കഴിഞ്ഞു. ഇതേ ആശങ്ക തന്നെയാണ് ബിജുവിന്റെ സഹോദരൻ സാബുവും മറുനാടൻ മലയാളിയോട് പങ്കുവച്ചത്.
പണത്തിന്റെ ബലത്തിൽ തന്റെ സഹോദരന്റെ കൊലപാതക കുറ്റത്തിൽ നിന്നും കരിക്കിനേത്ത് ഉടമ ജോസ് രക്ഷപെട്ടേക്കാം എന്നാണ് സാബുവിന്റെ ആശങ്ക. ഈ ആശങ്കയ്ക്ക് അടിസ്ഥാനം കേസിന്മേൽ ഉണ്ടായ രാഷ്ട്രീയ-പൊലീസ് ഇടപെടൽ തന്നെയാണ്. കരിക്കിനേത്ത് സിൽക്സിലെ ക്യാഷ്യർ ആയിരുന്ന ബിജു പി ജോസഫിന്റെ കടയുടമ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും തുടർന്ന് കേസ് അട്ടിമറിക്കാൻ നടന്ന സംഭവങ്ങളുംനിരന്തരമായി റിപ്പോർട്ട് ചെയ്തിരുന്നത് മറുനാടൻ മലയാളിയായിരുന്നു. അതുകൊണ്ട് തന്നെ സഹോദരന്റെ കൊലപാതക കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സാബു മറുനാടനോട് വിശദീകരിച്ചു.
ബിജുവിന്റെ കൊലപാതകവാർത്ത കുടുംബം അറിയുന്നത് അടുത്ത ദിവസം മാത്രമാണെന്നാണ് സാബു വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടക്കം മുതൽതന്നെ മുഴുവൻ ദുരൂഹതകളാണെന്നും തങ്ങൾക്ക് നീതി നിഷേധിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നതെന്നും ബിജുവിന്റെ സഹോദരൻ ആരോപിക്കുന്നു. കേസുമായി മുന്നോട്ട് പോകാതിരിക്കാനും പരാതി പിൻവലിക്കാനുമായി വലിയ വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി പലപ്പോഴും തങ്ങളെ പലരും സമീപിച്ചു. ബിജുവിന്റെ ഭാര്യ വീട്ടുകാരെ കാശ് നൽകി ഒതുക്കിയെന്ന സംശയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിന്റെ ആദ്യ ഘട്ടത്തിൽ നീതി ലഭിക്കുന്നതിനായി രംഗത്തുണ്ടായിരുന്ന ബിജുവിന്റെ ഭാര്യ ഷാന്റി പക്ഷേ ഇപ്പോൾ ബിജുവിന്റെ സഹോദരങ്ങളുമായിപ്പോലും ഒരു അടുപ്പവും കാണിക്കാറില്ല. ഇതിന് കാരണം മറ്റെന്തെങ്കിലുമാണോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ഉടൻ തന്നെ രക്ഷപ്പെടുന്നതിനായി പ്രതികൾ തങ്ങളുടെ ഉന്നത സ്വാധീനം ഉപയോഗിച്ചിരുന്നുവെന്നും സാബു പറയുന്നു. മരണ വിവരമറിഞ്ഞ ശേഷം ഇത് സിപിഐ(എം) ജില്ലാ നേതൃത്വത്തെ അറിയിക്കുന്നതിനായി ഒരു ഏര്യാ സെക്രട്ടറി വഴി ജില്ലയിലെ മുതിർന്ന് സിപിഐ(എം) നേതാവിനെ വിളിച്ചിരുന്നുവെങ്കിലും അത് ഒരു സ്വാഭാവിക മരണമെന്നാണ് താൻ അറിഞ്ഞതെന്നായിരുന്നു അനന്തഗോപൻ പ്രതികരിച്ചത്. അതായത് എല്ലാ തലങ്ങളിലും രക്ഷപ്പെടുന്നതിനുള്ള നീക്കങ്ങൾ പ്രതികൾ ആദ്യം മുതൽ തന്നെ നടത്തിയിരുന്നുവെന്നും സാബു പറയുന്നു.
അതേസമയം പിന്നീട് പ്രതികൾ പിന്നീട് ബിജുവിന്റെ സഹോദരനെ വിളിക്കുകയും കൈയബദ്ധം പറ്റിയതാണ് എന്ത് വേണമെങ്കിലും ചെയ്യാം എന്ന രീതിയിൽ അനുനയത്തിന് ശ്രമവു നടത്തി. ഇതേക്കുറിച്ചുള്ള വാർത്തകൾ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഉന്നത തലത്തിൽ തന്നെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. ബിജുവിന്റെ മരണത്തെ തുടർന്ന് ഇവരിൽ നിന്നും ഒരു സഹായവും സ്വീകരിക്കാൻ കുടുംബം തയ്യാറാവാത്തതിനെ തുടർന്ന് മറ്റ് മാർഗങ്ങളിലൂടെയും പണം നൽകാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും സാബു വ്യക്തമാക്കി.
പ്രദേശത്തെ പരിവർത്തന കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് അനുഭാവിയുമായ ഷിൻസ് പീറ്റർ തങ്ങളെ സമീപിച്ചു. ചേരമർ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ചെന്ന് അറിയുക്കുകയും ചെയ്തു. എന്നാൽ, ഈ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോഴാണ് അവർ അങ്ങനെയൊരു തീരുമാനം എടുത്തിരുന്നില്ലെന്ന് അറിയുന്നത്. തുടർന്ന് ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പ്രതികളും സഭയും പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ മധ്യസ്ഥതയിൽ എടുത്ത തീരുമാനമാണ് മറ്റൊരു സംഘടനയുടെ പേരിൽ പണം നൽകുക എന്നതെന്നാണ് അറിഞ്ഞത്.
ആദ്യം ഇത്തരമൊരു പ്രൊപോസൽ വന്നപ്പോൾ കുടുംബത്തിന് സംശയമൊന്നു തോന്നിയില്ലെങ്കിലും പിന്നീട് മരണത്തിൽ പ്രതിഷേധിച്ച് പല സ്ഥലങ്ങളിൽ വച്ചിരുന്ന ഫ്ളാ്സുകളും മറ്റും മാറ്റണമെന്ന് ഷിൻസ് പീറ്റർ ആവഷ്യപ്പെട്ടപ്പോഴാണ് ഇതിന് പിന്നിലെ കളികളെ കുറിച്ച് ബോധ്യമായതെന്നും അദ്ദേഹം പറയുന്നു. സംഭവം നടന്ന ശേഷം അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്നും തങ്ങൾക്ക് നീതി കിട്ടുന്നതിനായി സഹായിക്കണമെന്ന ആവശ്യവുമായ് പലരേയും സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേസിന്റെ വാദം തുടങ്ങാനിരിക്കെയും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പല ഉന്നതരെന്നുമാണ് കുടുംബത്ിന്റെ ആരോപണം.
കൊലപാതകം അട്ടിമറിക്കാൻ ശ്രമിച്ചത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നതും വ്യക്തമായിരുന്നു. ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉന്നതർ കേസിൽ ഇടപെട്ടു. കേസിന്റെ ആദ്യഘട്ടത്തിൽ കൊലപാതക ആരോപണം ഉന്നയിച്ചു വന്ന ബിജുവിന്റെ ഭാര്യ പിന്നോക്കം പോയതും പണത്തിന്റെ ബലത്തിൽ സാക്ഷിപറയാൻ പോലും ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ കേസിൽ ജോസ് കരിക്കിനേത്ത് ശിക്ഷിക്കപ്പെടുമോ എന്ന കാര്യം ഉറപ്പില്ലെന്നും സഹോദരൻ സാബു ആശങ്കപ്പെടുന്നു.
2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട എസ്.ഐയ്ക്ക് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്പിയായിരുന്നു.
അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്നു കൂടി ഡിവൈ.എസ്പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്നു രാവിലെ സംഭവം പുറംലോകമറിഞ്ഞത്. എന്നാൽ, പിന്നീട് കുറ്റക്കാരനെ അറസ്റ്റു ചെയ്യാത്ത നിലപാടായിരുന്നു ആദ്യ അന്വേഷണ സംഘം സ്വീകരിച്ചത്.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്