സംഘർഷത്തിന് തുടക്കമിട്ടത് ഫയർഫോഴ്സ്; സിഐഎസ്എഫുകാർ പ്രശ്നം ആളിക്കത്തിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഡിജിപിയുടെ റിപ്പോർട്ട്; യാദവിന് വെടിയേറ്റത് അബദ്ധത്തിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്ത്
മലപ്പുറം: കരിപ്പൂരിലെ സംഘർഷത്തിന് തുടക്കമിട്ടത് വിമാനത്തവാള ജീവനക്കാരായ ഫയർഫോഴ്സുകാരാണെന്ന് ഡിജിപിയുടെ റിപ്പാർട്ട്. തുടർന്ന് പ്രശ്നം സിഐഎസ്എഫ് ആളിക്കത്തിക്കുകയായിരുന്നു. വെടിപൊട്ടിയത് അബദ്ധത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ഡിജിപി സെൻകുമാറിന്റെ റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫയർഫോഴ്സുകാർ പ്രശ്നം ഉണ്ടാക്കിയപ്പോൾ അതിനെ സംയമനത്തോടെ നേരിടാതെ സിഐഎസ്.എഫ് ജീവനക്കാർ കൈകാര്യം ചെയ്തതാണ് പ്രശ്നം വഷളാക്കിയതെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിനും തുല്യ പങ്കുണ്ടെന്ന തരത്തിലാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. വിശദമായ അന്വേഷണം നടന്നു വരികയാണ്, അതിനുശേഷം മാത്രമെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് പറയാനാവു എന്നും ഡി.ജി.പി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ സംഘർഷത്തിനിടെ സിഐഎസ്എഫ് ജവാൻ വെടിയേറ്റു വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. സഹപ്രവർത്തകനെ പിടിച്ചുമാറ്റുന്നതിനിടെയാണ് സിഐഎസ്എഫ് ജവാൻ വെടിയേറ്റു വീഴുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനിടെ വെടിപൊട്ടിയത്, തോക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കൈയിലിരിക്കെയെന്നു തെളിവ് പൊലീസിന് ലഭിച്ചു. ഇൻസ്പെക്ടർ സീതാറാം ചൗധരിയുടെ കൈയിൽനിന്ന് ഇതു തെളിയിക്കുന്ന അംശങ്ങൾ ലഭിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് സിൽവർ നൈട്രേറ്റിന്റെ അംശം കണ്ടെത്തിയത്. വെടിയുതിർത്തതു പിടിവലിക്കിടെയാണെന്നും മനഃപൂർവ്വമല്ലെന്നുമാണ് പൊലീസ് നിഗമനം. അന്വേഷണവുമായി ബന്ധപ്പെട്ട് 75% തെളിവും സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. വെടിയേൽക്കുന്ന ദൃശ്യം ലഭിച്ചെങ്കിലും ആരാണ് വെടിവയ്ക്കുന്നതെന്നു വ്യക്തതയില്ല. ഇക്കാര്യം അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി.
സംഘർഷത്തിന് ശേഷം സഹപ്രവർത്തകനു തോക്ക് കൈമാറിയത് സീതാറാം ചൗധരിയെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി. ഈ സാഹചര്യത്തിൽ ഫയർഫോഴ്സുകാർ തോക്ക് പിടിച്ചു വാങ്ങി വെടിവച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നാണ് നിഗമനം. എന്നാൽ മനപ്പൂർവ്വം സിഐഎസ്എഫ് അതു ചെയ്തുവെന്നും കരുതുന്നുമില്ല. സംഘർഷത്തിലെ പ്രധാന തെളിവായ രണ്ടു തോക്കുകൾ സിഐഎസ്എഫ് പൊലീസിനു കൈമാറിയിരുന്നു. 9 എം.എം. ഓട്ടോ പിസ്റ്റളും ഇൻസാസ് റൈഫിളുമാണ് കൈമാറിയത്. സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരാണ് തോക്കുകൾ കൈമാറിയത്. പിസ്റ്റളിൽ നിന്നാണ് യാദവിനു വെടിയേറ്റത്. അതേസമയം, സംഭവത്തോടനുബന്ധിച്ച് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കരിപ്പൂർ സംഘർഷത്തിൽ സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ സീതാറാം ചൗധരിയുടെ ഇടതുകൈക്കേറ്റ പരുക്കു വെടിയേറ്റിട്ടെന്ന് സിഐഎസ്എഫ് റിപ്പോർട്ടും പുറത്തുവന്നു. സീതാറാമിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ടയാണ് എസ്.എസ്. യാദവിന്റെ മരണത്തിനിടയാക്കിയത്. ചൗധരി തോക്കു പുറത്തെടുത്തത് സ്വയരക്ഷയ്ക്കാണ്. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ അജികുമാർ മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തോക്കു പിടിച്ചുവാങ്ങി വെടിവച്ചെന്ന വാദം സിഐഎസ്എഫ് റിപ്പോർട്ടിൽ ഇല്ല. വെടിവയ്പ്പിനു ശേഷം സിഐഎസ്എഫ് നടപടികൾ ന്യായീകരിക്കാനാകാത്തത്. ഉപകരണങ്ങളും എയർ ട്രാഫിക് കൺട്രോളറും നശിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കൂടാതെ, കരിപ്പൂർ വെടിവയ്പ്പു സംബന്ധിച്ചു കേന്ദ്രവ്യോമയാന ജോയിന്റ് സെക്രട്ടറി അശോക് കുമാർ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. സിഐഎസ്എഫ് ജവാന്റെ തോക്കിൽനിന്നു വെടിയുതിർക്കുകയായിരുന്നു എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആരാണ് വെടിവച്ചതെന്നോ, എന്തായിരുന്നു പ്രകോപനമെന്നതോ സംബന്ധിച്ച് ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം വ്യോമയാന സഹമന്ത്രി, എയർപോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥർ, വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യാഗസ്ഥർ എന്നിവരുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, കൊലപാതകം, ലഹള, കൂട്ടായ ആക്രമണം എന്നിവയ്ക്കാണു വിവിധ വകുപ്പുകൾ അനുസരിച്ച് കരിപ്പൂർ പൊലീസ് കേസെടുത്തത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. ഷറഫുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റെന്ന് അന്വേഷണ ചുമതലയുള്ള കൊണ്ടോട്ടി സി.ഐ: ബി.സന്തോഷ് പറഞ്ഞു.
അക്രമത്തിൽ വിമാനത്താവളത്തിൽ 53 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കാണിച്ച് എയർപോർട്ട് അഥോറിറ്റി നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന സിഐഎസ്.എഫുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, കരിപ്പൂരിൽ കസ്റ്റഡിയിൽ എടുത്ത എല്ലാവരും നിരപരാധികളെന്ന് എയർപോർട്ട് അഥോറിറ്റി എംപ്ളോയീസ് യൂണിയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളത്തിലെ ജീവനക്കാർക്കെതിരെ കേസ് എടുത്തത് ശരിയായ നടപടിയല്ല. ജീവനക്കാർ റൺവേ ഉപരോധിച്ചുവെന്ന ആരോപണവും തെറ്റാണ്. സിഐഎസ്.എഫ് ജവാന്മാർ പുറത്തുനിന്ന് എല്ലാ ഗേറ്റുകളും പൂട്ടിയതിനാൽ എയർപോർട്ട് ജീവനക്കാർക്ക് റൺവെയിൽ ഇരിക്കേണ്ടി വരികയായിരുന്നുവെന്നും തങ്ങൾ പണി നിർത്തിയാൽ തന്നെ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല എന്നിരിക്കെ റൺവേ ഉപരോധിക്കേണ്ട കാര്യമില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥൻ അജികുമാർ ജവാന്മാരോട് മോശമായി പെരുമാറിയതിന് സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു തെളിവും ഇല്ല. വെടിയുതിർത്തുവെന്ന് പറയുന്ന ജവാൻ സീതാറാം ചൗധരിക്കെതിരെ എയർപോർട്ട് ജനറൽ മാനേജർ മുമ്പ് സിഐഎസ്.എഫ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇയാളെ ആയുധവുമായി പുറത്തു നിർത്തുന്നത് അപകടമാണെന്ന് പരാതിയിൽ ഉണ്ടായിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുത്തിരുന്നുവെങ്കിൽ ബുധനാഴ്ച രാത്രി അനിഷ്ട സംഭവങ്ങൾ നടക്കുകയില്ലായിരുന്നു.
രണ്ടു വർഷത്തിനുള്ളിൽ തന്നെ ഇയാൾക്കെതിരെ ആറോളം പരാതികൾ നൽകിയിട്ടുണ്ട്. ഇതിൽ ഒരു നടപടി പോലും എടുത്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാതെ കേരള പൊലീസ് നടത്തുന്ന അന്വേഷണം ഏകപക്ഷീയവും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങിയുള്ളതുമാണെന്നും യൂണിയൻ ആരോപിച്ചു. ശരിയായ രീതിയിലുള്ള ഏതന്വേഷണത്തോടും തങ്ങൾ സഹകരിക്കുമെന്നും എയർപോർട്ട്് അഥോറിറ്റി ഓഫ് എംപ്ളോയീസ് യൂണിയൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ബൽരാജ് സിങ് അറിയിച്ചു.
ബുധനാഴ്ച രാത്രി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സിഐഎസ്.എഫും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ സിഐഎസ്.എഫ് ജവാൻ എസ്.എസ്. യാദവ് വെടിയേറ്റ് മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍