പീഡന വാർത്ത നൽകിയത് നീയല്ലേടാ എന്നലറി കേരള കൗമുദി ലേഖകൻ സജീവിന്റെ മുഖത്തടിച്ച് എസ്.ഐ; ജീപ്പിൽ വലിച്ചു കയറ്റാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്തും പ്രതികാരം; മർദ്ദനം പരാതിപ്പെട്ടാൽ അയൽവാസിക്കെതിരെ കള്ളക്കേസെടുക്കുമെന്നും എസ്ഐ ബിജുവിന്റെ ഭീഷണി; പൊലീസ് ഗുണ്ടായിസം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളകൗമുദിയുടെ വർക്കല ലേഖകനെ പൊലീസ് വീട്ടിൽ കയറി മർദ്ദിച്ചു. സജീവ് ഗോപാലനെയാണ് വർക്കല എസ്ഐ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ടു മർദ്ദിച്ചത്. ഭാര്യയുടേയും മകളുടേയും മുന്നിലിട്ടായിരുന്നു ക്രൂര മർദ്ദനം.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഭാര്യ ദീപയുടെയും ഒമ്പതാംക്ളാസ് വിദ്യാർത്ഥിനിയായ മകളുടെയും മുന്നിൽ ക്രൂരമായ മർദ്ദനത്തിനിരയായ സജീവ് ഗോപാൽ ഗുരുതരപരിക്കുകളോടെ വർക്കല മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മർദ്ദനത്തിൽ സജീവിന്റെ കണ്ണിനും മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്.
വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കൾ ഭക്ഷണം കഴിഞ്ഞ് പോകാനിറങ്ങുമ്പോൾ യാത്രയാക്കാൻ പുറത്തിറങ്ങിയ സജീവിനെ ബൈക്കിൽ എത്തിയ രണ്ട് പൊലീസുകാർ അകാരണമായി മർദ്ദിക്കുകയായിരുന്നു. റോഡിൽ നിന്ന പൊലീസുകാർ റോഡരികിലെ വീട്ടിൽ നിൽക്കുകയായിരുന്ന സജീവിനെ വിളിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ ഊതാൻ ആവശ്യപ്പെട്ടു. മദ്യപിക്കാറില്ലെന്നും കേരള കൗമുദി ലേഖകനാണെന്നും പറഞ്ഞ സജീവിനെ തെറിവിളിച്ച പൊലീസുകാരിലൊരാൾ അകാരണമായി കരണത്തടിച്ചു. തന്നെ അടിച്ചതിന്റെ കാരണം അന്വേഷിച്ച സജീവ് പൊലീസ് നടപടിയെ ചോദ്യം ചെയ്തതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ സജീവിന്റെ മുണ്ട് വലിച്ചുരിഞ്ഞശേഷം മുതുകത്തും പുറത്തും ഇടിച്ചു. മർദ്ദനം സഹിക്കവയ്യാതെ സജീവ് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ പൊലീസുകാർ എസ്.ഐയെ വയർലസിലൂടെ വിവരം അറിയിച്ചു.
നിമിഷങ്ങൾക്കകം ജീപ്പുമായെത്തിയ എസ്.ഐ സജീവിന്റെ വീട്ടിൽ കയറി വലിച്ചിറക്കിയശേഷം കരണത്ത് മാറി മാറി പ്രഹരിച്ചു. ഇടവയിൽ രണ്ട് പെൺകുട്ടികളെ അക്രമിച്ച സംഭവത്തിൽ വാർത്ത നൽകിയത് നീയല്ലേടാ എന്നുചോദിച്ചായിരുന്നു എസ്.ഐ അടിച്ചതെന്ന് സജീവ് ഗോപാലൻ പറഞ്ഞു. സജീവിനെ മർദ്ദിക്കുന്നത് കണ്ട് ഭയന്ന ഭാര്യയും മകളും മർദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അത് ചെവിക്കൊള്ളാതെ സജീവിനെ ജീപ്പിൽ കയറ്റി കൊണ്ടുപോകാനായി ശ്രമം. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ ഇത് ചോദ്യം ചെയ്തു. അതിഷ്ടപ്പെടാതിരുന്ന പൊലീസ് സംഘം അയൽവാസിയും വിദേശത്ത് എൻജിനീയറുമായ റാംജിത്തെന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. സജീവിനെ മർദ്ദിച്ചതിന്റെ കാരണം അന്വേഷിച്ചതാണ് റാംജിത്തിനെ പിടികൂടാൻ കാരണമായത്.
സജീവിനെയും ഇതിനിടെ ജീപ്പിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ഭാര്യയുടെയും നാട്ടുകാരുടെയും എതിർപ്പ് മൂലം വിജയിച്ചില്ല. ബഹളത്തിനിടെ സജീവിന്റെ വീടിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികൾ തല്ലിതകർത്തും വീടിന്റെ വാതിലിലും ജനാലകളിലും അടിച്ചും ഭീകരാന്തരീഷം സൃഷ്ടിച്ച പൊലീസ് നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ റാംജിത്തുമായി മടങ്ങി. അക്രമത്തിൽ പരിക്കേറ്റ സജീവും ഭാര്യയും രാത്രിയിൽ സി.ഐയെ നേരിൽകണ്ട് പരാതി നൽകിയശേഷം ആശുപത്രിയിലെത്തി.
മർദ്ദനമേറ്റ് അവശനിലയിലായ സജീവിന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കും ശേഷം തുടർ ചികിത്സയ്ക്കായി ഇന്ന് പുലർച്ചെയാണ് സജീവിനെ വർക്കല മിഷൻ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയത്. റാംജിത്തിനെ വിട്ടുകിട്ടാൻ ഇതിനിടെ അയാളുടെ ബന്ധുക്കളും പരിസരവാസികളും സ്റ്റേഷനിലെത്തിയെങ്കിലും സജീവ് ഗോപാലൻ അക്രമം സംബന്ധിച്ച് നൽകിയ പരാതി പിൻവലിച്ചാൽ മാത്രമേ റാംജിത്തിനെ വിട്ടയയ്ക്കൂവെന്നും അല്ലാത്ത പക്ഷം കള്ളക്കേസിൽ കുടുക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയതായി അയാളുടെ ബന്ധുക്കൾ പറഞ്ഞു.
ഇടവയിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വാർത്ത നൽകിയതാണ് വർക്കല എസ്.ഐയ്ക്കും പൊലീസിനും വിരോധത്തിന് കാരണമായത്. സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തത് വാർത്ത ആയതോടെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസ് നിർബന്ധിതരായി. ഇതിലുള്ള അമർഷമാണ് വർക്കല എസ്.ഐയുടെ നേതൃത്വത്തിൽ സജീവിനെ മർദ്ദിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്.
ഇതിനിടെ സജീവിനെ മർദ്ദിച്ച സംഭവത്തിൽ ഡി.ജി.പിയുടെ നിർദേശാനുസരണം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ എ.എസ്പി ഇന്ന് സജീവ് ഗോപാലനെ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തും.
അക്രമണത്തിനിരയായ സജീവിന്റെ വീടും അന്വേഷണ സംഘം സന്ദർശിക്കും. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ റൂറൽ എസ്പി അശോക് കുമാറിന് നിർദ്ദേശം നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍