സാമ്പത്തിക അന്തരവും ജാതിയും മൂലം തന്റെ അച്ഛനും അമ്മയും അറിഞ്ഞു കൊണ്ട് തട്ടിക്കൊണ്ട് പോയി കൊന്നതാണ് എന്ന വാദത്തിൽ ഉറച്ച് നീനു; ഓടിരക്ഷപ്പെടുമ്പോൾ വെള്ളത്തിൽ വീണ് മരിച്ചതെന്ന് പൊലീസും; പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി കൊലപാതക ചാർജ്ജ് പിൻവലിച്ചേക്കും; ഒരുങ്ങുന്നത് കെവിനെ കൊന്നവർക്ക് ഉടൻ ജാമ്യം ലഭിക്കാനുള്ള അവസരം; കൈക്കൂലിക്കേസ് മാത്രം ചാർജ്ജ് ചെയ്തു കൊലയ്ക്ക് കൂട്ടു നിന്ന പൊലീസുകാരേയും രക്ഷപ്പെടുത്തി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെവിൻ കൊലപാതക കേസിൽ ഡിവൈഎഫ് ഐ നേതാവ് അടക്കമുള്ള മുഖ്യപ്രതികൾക്ക് ഉടൻ ജാമ്യം കിട്ടിയേക്കും. ഇതിനുള്ള കളികൾ അണിയറയിൽ സജീവമാണ്. കെവിന്റേത് സ്വാഭാവിക മുങ്ങി മരണമാക്കി മാറ്റാനാണ് നീക്കം. ഇതിലൂടെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെടുക്കും. തട്ടിക്കൊണ്ട് പോകൽ മാത്രമായി കെവൻ കേസ് ഒതുങ്ങും. തട്ടിക്കൊണ്ട് പോകുന്നതിനിടെയിൽ ഇറങ്ങി ഓടിയ കെവിൻ കനാലിൽ അറിയാതെ വീണു മുങ്ങി മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. കെവിനെ ബോധപൂർവ്വം കൊലപ്പെടുത്താൻ ഷാനു ചാക്കോയും അച്ഛൻ ചാക്കോയും ശ്രമിച്ചിട്ടില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തുകയാണ്. അറസ്റ്റിലായ രണ്ട് പൊലീസുകാർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസുകാരെ കൈക്കൂലി കേസിൽ മാത്രമാണ് പെടുത്തിയത്. ഈ സാഹചര്യത്തിലായിരുന്നു പൊലീസുകാർക്ക് ജാമ്യം കിട്ടിയത്. ഇതിന് സമാനമായി അറസ്റ്റിലായ എല്ലാവർക്കും ഉടൻ കോടതി ജാമ്യവും അനുവദിച്ചേക്കും.
കെവിന്റേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കിട്ടിക്കഴിഞ്ഞു. ഡോക്ടർമാർ അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മെഡിക്കൽ ബോർഡ് രൂപവത്കരിക്കുന്നതിനുവേണ്ടി അന്വേഷണസംഘം ആരോഗ്യവകുപ്പ് ഡയറക്ടറെ സമീപിക്കും. തട്ടിക്കൊണ്ടുപോയി മർദ്ദിച്ച അക്രമി സംഘത്തിൽനിന്ന് രക്ഷപെട്ട് ഓടുംവഴി കെവിൻ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം എത്തിയിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലുകൾ ഇക്കാര്യത്തിൽ നിർണായകമാകും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും ലഭിക്കാനുണ്ട്. ഇതെല്ലാം പ്രതികളെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെടുക്കുന്ന തരത്തിൽ വ്യാഖ്യാനിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ദുരഭിമാനക്കൊല. അതുകൊണ്ട് തന്നെ പ്രതികൾക്ക മേൽ ഈ കുറ്റം ചുമത്തിയാൽ വധശിക്ഷ കിട്ടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് കൊലപാതകത്തെ കേസിൽ നിന്ന് ഒഴിവാക്കുന്നത്. തട്ടിക്കൊണ്ട് പോകലിന് പരമാവധി ശിക്ഷ ഏഴ് വർഷം തടവാണ്. അതായത് കെവിന്റെ കൊലപാതകികളെ ഏഴ് വർഷം മാത്രം ജയിലിൽ അടയ്ക്കാനേ പൊലീസിന് താൽപ്പര്യമുള്ളൂ.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാസഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കെവിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയാണ് കേസിലെ ഒന്നാംപ്രതി. നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കേസിൽ അഞ്ചാംപ്രതിയാണ്. പ്രധാന പ്രതികളെയെല്ലാം പിടികൂടിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഷാനുവിന്റെ അമ്മ രഹന ഒളിവിലാണ്. പൊലീസുകാരാണ് രഹനയെ സഹായിക്കുന്നതെന്ന ആരോപണം ശക്തമാണ്. രഹന പൊലീസിന പിടികൊടുക്കാത്തതും ജയിലിൽ കഴിയാതിരിക്കാനാണ്. ഷാനുവിനും ചാക്കോയ്ക്കും ജാമ്യം കിട്ടുന്നതോടെ രഹനയെ കേസിൽ പ്രതി ചേർക്കാതെ രക്ഷപ്പെടുത്താനാണ് തന്ത്രം. മൊഴികളെല്ലാം സൂചിപ്പിക്കുന്നത് ഷാനുവിനെ തട്ടിക്കൊണ്ട് പോയ ഗൂഢാലോചനയിൽ രഹനയ്ക്ക് പങ്കുണ്ടെന്നാണ്. എന്നാൽ മൊഴികളുടെ അടിസ്ഥാനത്തിൽ രഹനയെ അറസ്റ്റ് ്ചെയ്യില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതും ദുരൂഹമാണ്.
ശരീരത്തിൽ 14 മുറിവുകൾ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. ആന്തരികാവയവങ്ങളുെട പരിശോധനാഫലം ലഭിച്ചശേഷം അന്തിമറിപ്പോർട്ട് നൽകും. രക്ഷപെടാൻ ചാടിയപ്പോൾ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണു പൊലീസ്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തിൽ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു. തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ കെവിൻ കാറിൽനിന്നു ചാടിപ്പോയെന്നാണ് മുഖ്യപ്രതി ഷാനു ചാക്കോയുടെ ഭാഷ്യം.
എന്നാൽ പകൽ പോലും ഇവിടെ എത്തിപ്പെടാൻ എളുപ്പമല്ല. വാഹനത്തിൽനിന്നു ചാടിയ കെവിൻ താഴ്ചയിലേക്കു വീണു കനാലിൽ പതിച്ചതാകാമെന്നു കരുതിയാൽത്തന്നെ ശരീരത്തിൽ മുറിവുകൾ കാണണം. മൃതദേഹത്തിൽ അത്തരം മുറിവുകളില്ല. സ്ഥലം കൃത്യമായി അറിയാവുന്നവർക്കേ ഇവിടെ എത്താനാകൂ എന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യ തെളിവൊന്നും പൊലീസ് കാര്യമായെടുക്കുന്നില്ല. കൊലപാതക കേസ് അട്ടിമറിക്കാൻ പിന്നിൽ ആളുണ്ടെന്ന സംശയത്തെയാണ് ഇത് ബലപ്പെടുത്തുന്നത്.
അതിനിടെ കെവിന്റെ മരണം ദുരഭിമാനക്കൊല തന്നെയാണെന്ന് ഭാര്യ നീനു അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ ആവർത്തിച്ചു. തന്റെ അച്ഛന്റെയും അമ്മയുടെയും അറിവോടെയല്ലാതെ കെവിൻ കൊല്ലപ്പെടില്ല. സാമ്പത്തിക അന്തരവും കെവിന്റെ ജാതിയും തങ്ങളുടെ ബന്ധത്തിന് തടസമായെന്നും നീനു മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തികമായ അന്തരമാണ് വീട്ടിലെ എതിർപ്പിന് പ്രധാനകാരണം. ചെറുപ്പംമുതൽ വീട്ടുകാരിൽനിന്ന് സ്നേഹം കിട്ടിയിട്ടില്ല. വഴക്ക് പതിവായിരുന്നു. കേസിലെ പ്രതിയും അമ്മ രഹനയുടെ ബന്ധുവുമായ നിയാസിനെ സഹോദരതുല്യനായാണ് കണ്ടിരുന്നതെന്നും മൊഴിയിൽ പറയുന്നു. 34 പേജുള്ള മൊഴി വെള്ളിയാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടുമെടുത്തത്. കേസിനാസ്പദമായ സംഭവം നടന്ന ഞായറാഴ്ച രാവിലെ നീനുവിന്റെ മൊഴി ഗാന്ധിനഗർ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവിനായി സംഭവം പൊലീസ് പുനഃരാവിഷ്കരിക്കും. പ്രധാനപ്പെട്ട പ്രതികൾ പിടിയിലായ സാഹചര്യത്തിൽ ഞായറാഴ്ച തെളിവെടുപ്പ് നടക്കുമെന്നാണ് സൂചന. സംഭവം നടന്ന പുലർച്ചെ, അതേസമയത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് തീരുമാനം. പുലർച്ചെ രണ്ടോടെ മാന്നാനത്തുനിന്ന് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയെ പ്രതികളുമായി സഞ്ചരിച്ച് എന്തൊക്കെയാണ് സംഭവിച്ചതെന്ന് വ്യക്തതവരുത്താനാണ് പൊലീസ് നീക്കം. ഇതിൽ എല്ലാ പ്രതികളും കെവിൻ ഓടി വീണതാണെന്ന നിലപാട് എടുത്താൽ അതാകും പിന്നെ പൊലീസും നിഗമനമായി അവതരിപ്പിക്കുക. മാന്നാനത്തുനിന്ന് തെന്മലയിൽ എത്തുന്നതുവരെ എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് പൊലീസിന് ഇതോടെ വ്യക്തമാകും. പ്രതികൾ ഓരോ സ്ഥലത്തും എത്തിയതിന്റെ സമയം, സന്ദർഭം തുടങ്ങിയുടെയെല്ലാം സ്കെച്ച് സഹിതം തയ്യാറാക്കാനാണ് പൊലീസിന്റെ പദ്ധതി. സ്കെച്ച് തയ്യാറാക്കുന്ന വിദഗ്ദ്ധർ ഉൾപ്പെട്ട സംഘവും തെളിവെടുപ്പ് സംഘത്തിനോടൊപ്പമുണ്ടാകും. ഇതിനുള്ള എല്ലാ പദ്ധതിയും തയ്യാറായി.
മാന്നാനത്തും തെന്മലയിലും തെളിവെടുപ്പിന് എത്തുമ്പോൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുമെന്നുള്ളതിനാൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. പുലർച്ചെയാകുമ്പോൾ പൊതുജനങ്ങൾ അധികമുണ്ടാവില്ലെന്നും പൊലീസ് കണക്കുകൂട്ടുന്നു. കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ അറസ്റ്റിലായ പൊലീസുദ്യോഗസ്ഥർക്കു ജാമ്യം ലഭിച്ചു. എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്കാണു ജാമ്യം ലഭിച്ചത്. കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ കോടതി തള്ളി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍