Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെന്മലയിൽ കെവിനെ കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് അവശനാക്കി; വാൾമുനയിൽ നിർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി; കിട്ടിയ പഴുതിൽ കെവിൻ ഓടി രക്ഷപ്പെട്ടെന്നും പ്രതികളുടെ മൊഴി; അന്വേഷണം പുരോഗമിക്കുന്നതുകൊലപാതകമെന്ന് കണക്കാക്കിയെങ്കിലും ചുമത്താൻ സാധ്യത മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം; കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിൽ പൊലീസിന് കിട്ടിയ തെളിവുകൾ ഇങ്ങനെ

തെന്മലയിൽ കെവിനെ കാറിൽ നിന്ന്  വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് അവശനാക്കി; വാൾമുനയിൽ നിർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി; കിട്ടിയ പഴുതിൽ കെവിൻ ഓടി രക്ഷപ്പെട്ടെന്നും പ്രതികളുടെ മൊഴി; അന്വേഷണം പുരോഗമിക്കുന്നതുകൊലപാതകമെന്ന് കണക്കാക്കിയെങ്കിലും ചുമത്താൻ സാധ്യത മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം; കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിൽ പൊലീസിന് കിട്ടിയ തെളിവുകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം:കെവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതുകൊലപാതകം എന്ന നിലയിൽ. കെവിന്റെ ഒപ്പം കിഡ്‌നാപ്പിങ്ങിന് ഇരയായ അനീഷിന്റെ മൊഴി ശരി വയ്ക്കുന്ന തരത്തിലാണ് ഇതുവരെ കിട്ടിയ തെളിവുകൾ. കൊലപാതകമെന്ന നിലയിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഐ പി സി 302 (കൊലപാതകം),304 (മന:പ്പൂർവ്വമല്ലാത്ത നരഹത്യ)എന്നീ വകുപ്പുകളിൽ ഉൾപ്പെടുത്താവുന്നതാണ് കൃത്യമെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് ചാർജ്ജ് ചെയ്യുമെന്നും കോട്ടയം എസ് പി ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി.

കൊലപാതക കുറ്റം ചുമത്തിയാൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാമെന്നും മന:പ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 10 വർഷം തടവോ ജീവപര്യന്തമോ മാത്രമാണ് ലഭിക്കാനിടയുള്ളു എന്നുമാണ് നിയമ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. മരണത്തിന് മുമ്പ് കെവിനെ ഭീകരമായി മർദ്ദിച്ചതായി പൊലീസ് സംഘത്തിന് മുമ്പാകെ പിടിലായവർ സമ്മതിച്ചിട്ടുണ്ട്.വാളിൻ മുനയിൽ നിർത്തി തട്ടിക്കൊണ്ടുപോകുന്നതിനിടെ കാറിൽ വച്ചും തെന്മലയിൽ കാറിൽ നിന്ന് വലിച്ചിറക്കി നിലത്തിട്ടും മർദ്ദിച്ചെന്നും വാൾ വീശി കൊല്ലുമെന്ന് പലതവണ ഭീഷണി മുഴക്കിയെന്നുമാണ് പിടിയിലായവർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.സംഭവത്തിന് ശേഷം ഒളിപ്പിച്ച 4 വാളുകൾ ഇന്ന് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു.

തെന്മലയിൽ കാർ നിർത്തിയെന്നും ഇവിടെ വച്ച് കെവിനെ മർദ്ദിച്ചെന്നും അനീഷ് പൊലീസിനെ ധരിപ്പിച്ചിരുന്നു.ഇന്ന് നടത്തിയ തെളിവെടുപ്പിൽ സ്ഥലത്തെത്തിച്ച പ്രതികളും ഇക്കാര്യം അന്വേഷക സംഘത്തോട് സമ്മതിച്ചു.കെവിൻ ഓടി രക്ഷപെടുകയായിരുന്നെന്നുള്ള ആദ്യമൊഴി ഇവർ ഇന്ന് ജഡം കണ്ടെത്തിയ പുഴയോരത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴും ആവർത്തിച്ചു.എന്നാൽ ഇവർ പറഞ്ഞ മുഴുവൻ കാര്യങ്ങളും പൊലീസ് സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.അവശനായ കെവിനെ താഴേയ്ക്ക് തള്ളിയിട്ടാലും ഇത്തരത്തിൽ മരണം സംഭവിക്കാമെന്ന് അന്വേഷക സംഘം വിലയിരുത്തി.രക്ഷപെടാൻ മാർഗ്ഗമില്ലാത്ത സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ട് കെവിൻ ചെങ്കുത്തായ പ്രദേശത്തേയ്ക്ക് ഓടിയാലും പുഴയിൽ അകപ്പെട്ട് മരിക്കാനിടയുണ്ടെന്നും പൊലീസ് കണക്കുകൂട്ടുന്നു.

കെവിന്റെ ശരീരത്ത് കാണപ്പെട്ട ഉരഞ്ഞ പാടുകൾ വീഴ്ചയിൽ സംഭവിച്ചതാണെന്ന് പൊലീസിന്റെ നിഗമനം.ചെടികളിലും കല്ലിലും മറ്റും ഉരഞ്ഞ 16 പാടുകൾ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ.സംഭവത്തിന് ശേഷം ഒളിപ്പിച്ച 4 വാളുകൾ ഇന്ന് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു.

നാലു പ്രതികളെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവരിൽ ഒരാളെ പൊലീസ് ആറ്റിലിറക്കി തെളിവെടുപ്പ് നടത്തി.ഷാനുവിന്റെ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്, വിഷ്ണു,ഫസൽ എന്നിവരെയാണ് തെന്മലയിൽ കൊണ്ടുവന്ന് അന്വേഷണ സംഘം തെളിവെടുത്തത്. തട്ടിക്കൊണ്ടു പോയ കെവിൻ വഴിയിൽ വച്ച് തങ്ങളുടെ കൈയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന മുമ്പ് നൽകിയ മൊഴി തെളിവെടുപ്പ് സമയത്തും പ്രതികൾ ആവർത്തിച്ചു.

തെന്മലയിൽ വച്ച് അനീഷ് ഛർദിക്കണമെന്ന് പറഞ്ഞെന്നും ഒരു സ്ഥലത്ത് കാർ നിറുത്തുകയുമായിരുന്നു. ഈ കാറിന് പിന്നാലെ വന്ന കാറിലായിരുന്നു കെവിനുണ്ടായിരുന്നു. കെവിനെ കാറിൽ വച്ച് മർദ്ദിച്ചെന്നും അവശനായിരുന്നെങ്കിലും കെവിൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പ്രതികൾ പറഞ്ഞു.

കേസിൽ പ്രതികൾ ഉപയോഗിച്ച വാളുകൾ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് വാളുകൾ കണ്ടെത്തിയത്.തന്റെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് കെവിനേയും തന്നേയും തട്ടിക്കൊണ്ടു പോയതെന്ന് കെവിന്റെ ബന്ധു അനീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. മെയ്‌ 27ന് പുലർച്ചെ, കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോയത്.

അതിനിടെ കെവിൻ വധവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ കൈക്കൂലിക്കേസിൽ വേണ്ടത്ര തെളിവു ഹാജരാക്കാത്തതിന് അന്വേഷണ സംഘത്തെ കോടതി വിമർശിച്ചു. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിയ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കു ജാമ്യം നൽകിയിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോകാൻ വന്ന സംഘത്തിലെ സാനു ചാക്കോയുടെ കൈയിൽനിന്നു കൈക്കൂലി വാങ്ങിയതിനാണു ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജുവിനെയും സിവിൽ പൊലീസ് ഓഫിസർ എം.എൻ. അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. കൈക്കൂലിപ്പണം കണ്ടെടുക്കുന്നതിനാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

കൈക്കൂലി വാങ്ങിയെന്നു വാക്കാൽ പരാമർശിക്കുന്നതു മാത്രമേയുള്ളൂ. എത്ര രൂപ വാങ്ങിയെന്നുപോലും വ്യക്തമല്ല. സാക്ഷികളുടെ വിവരങ്ങളും ഇല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയിൽ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചതിനെയും കോടതി വിമർശിച്ചു.

കെവിന്റെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷമേ എങ്ങനെ കൊല്ലപ്പെട്ടു എന്ന നിഗമനത്തിൽ പൊലീസ് എത്തൂ എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി മെഡിക്കൽ ബോർഡിന്റെയും ഉപദേശം തേടാനാണ് തീരുമാനം. അതേസമയം, കേസിൽ ദുർബലമായ വകുപ്പുകളാണ് പൊലീസ് ചാർത്തിയിട്ടുള്ളതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഇതോടൊപ്പം പൊലീസിന്റെ വീഴ്ച മറയ്ക്കാൻ മറ്റ് കരുനീക്കങ്ങളും നടക്കുന്നതായും ആക്ഷേപം ഉയരുന്നു. കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്ക നടക്കുന്നതായാണ് ആക്ഷേപം. ഇവരുടെ വീഴ്ച വ്യക്തമായിട്ടും നടപടി വൈകുന്നുവെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യപ്പെട്ട പൊലീസുകാർക്ക് ജാമ്യം ലഭിക്കുന്നത്.

കോട്ടയത്ത് വീട്ടിൽ കയറി കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയത് സ്പെഷൽ ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച ഉച്ചയ്ക്കാണെന്നാണു വിവരം. ഇതിനു പുറമെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ നടന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവച്ചെന്നും ആരോപണമുണ്ട്. ഈ വിവരങ്ങൾ കോട്ടയം മുൻ എസ്‌പി മുഹമ്മദ് റഫീഖ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കെവിൻ വധക്കേസിൽ ഇന്നലെ എല്ലാ പ്രതികളെയും പിടികൂടിയിരുന്നു. ഇനി നീനു ചാക്കോയുടെ അമ്മ രഹ്നയെ കണ്ടെത്താനുമുണ്ട്. പിടിയിലായ പ്രതികളെല്ലാം കെവിൻ തോട്ടിൽ വീഴുകയായിരുന്നെന്നാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഒരേ തരത്തിൽ മൊഴി നൽകിയതിനാൽ തന്നെ കെവിനെ കൊലപ്പെടുത്തിയില്ലെന്ന് വരുത്താൻ ശ്രമം നടന്നോ എന്ന സംശയവും ശക്തമായി.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സാനു ചാക്കോയും ക്വട്ടേഷൻ സംഘവും കെവിനെ അന്വേഷിച്ച് കോട്ടയത്തെത്തിയതും, കെവിന്റെ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിൽ നിന്ന് ഇരുവരെയും തട്ടിക്കൊണ്ട് പോകുന്നതും. നിലവിൽ സാനുവിന്റ മൊഴിയും മുഖ്യസാക്ഷി അനീഷ് ആദ്യം നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേടില്ല. യാത്രയിലുടനീളം രണ്ടുപേരും പീഡിപ്പിക്കപ്പെട്ടു. കൊടിയ മർദ്ദനം വാഹനങ്ങളിൽ അരങ്ങേറി. തെന്മലയ്ക്ക് സമീപം കാർ നിർത്തി അനീഷിനെ പുറത്തിറക്കുമ്പോൾ മർദിച്ച് അവശനാക്കി കെവിനെ റോഡിൽ കിടത്തിയിരിക്കുകയായിരുന്നെന്ന് അനീഷ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നെ എങ്ങനെയാണ് ഓടിച്ചെന്ന് കെവിൻ പുഴയിൽ ചാടിയതെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല. എന്നാൽ പ്രതികളുടെ മൊഴി അങ്ങനെയാണ്. ഇപ്പോൾ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൂടെ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ സംശയങ്ങളും ഏറുന്നു. പിന്നീട് എങ്ങനെയാണ് പുഴയിൽ ശ്വസം മുട്ടി കെവിൻ മരിച്ചത് എന്നതിൽ ആശയക്കുഴപ്പം ശക്തമായി.

അതിനാൽ യഥാർത്ഥത്തിൽ കെവിൻ എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ അന്വേഷണസംഘത്തിന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടിവരും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ റോഡരികിൽ കിടത്തിയിരുന്ന കെവിൻ അക്രമി സംഘത്തിന്റെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ചാടിയിരിക്കാം എന്ന സൂചനയാണ് ആദ്യം പരിഗണിക്കുക. അക്രമി സംഘം കെവിനെ പുഴയിലേക്കെറിഞ്ഞോ എന്നും ജീവൻ അവശേഷിച്ച കെവിനെ അക്രമി സംഘം തന്നെ പുഴയിൽ മുക്കി കൊന്നോ എന്നും കൂടുതൽ ചോദ്യം ചെയ്യലുകളിലും മറ്റ് തെളിവുകളിലും മാത്രമേ പുറത്തുവരു.സൂത്രധാരയെന്ന് കരുതുന്ന, നീനുവിന്റ അമ്മ റഹ്നക്കായുള്ള തെരച്ചിലും തുടരുന്നു. ഇവരെ കണ്ടെത്താനാകാത്തത് കേസിനെ ദുർബലപ്പെടുത്തമെന്നാണ് വിലയിരുത്തലുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP