തെന്മലയിൽ കെവിനെ കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് അവശനാക്കി; വാൾമുനയിൽ നിർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി; കിട്ടിയ പഴുതിൽ കെവിൻ ഓടി രക്ഷപ്പെട്ടെന്നും പ്രതികളുടെ മൊഴി; അന്വേഷണം പുരോഗമിക്കുന്നതുകൊലപാതകമെന്ന് കണക്കാക്കിയെങ്കിലും ചുമത്താൻ സാധ്യത മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം; കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിൽ പൊലീസിന് കിട്ടിയ തെളിവുകൾ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കോട്ടയം:കെവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതുകൊലപാതകം എന്ന നിലയിൽ. കെവിന്റെ ഒപ്പം കിഡ്നാപ്പിങ്ങിന് ഇരയായ അനീഷിന്റെ മൊഴി ശരി വയ്ക്കുന്ന തരത്തിലാണ് ഇതുവരെ കിട്ടിയ തെളിവുകൾ. കൊലപാതകമെന്ന നിലയിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഐ പി സി 302 (കൊലപാതകം),304 (മന:പ്പൂർവ്വമല്ലാത്ത നരഹത്യ)എന്നീ വകുപ്പുകളിൽ ഉൾപ്പെടുത്താവുന്നതാണ് കൃത്യമെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് ചാർജ്ജ് ചെയ്യുമെന്നും കോട്ടയം എസ് പി ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി.
കൊലപാതക കുറ്റം ചുമത്തിയാൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാമെന്നും മന:പ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 10 വർഷം തടവോ ജീവപര്യന്തമോ മാത്രമാണ് ലഭിക്കാനിടയുള്ളു എന്നുമാണ് നിയമ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. മരണത്തിന് മുമ്പ് കെവിനെ ഭീകരമായി മർദ്ദിച്ചതായി പൊലീസ് സംഘത്തിന് മുമ്പാകെ പിടിലായവർ സമ്മതിച്ചിട്ടുണ്ട്.വാളിൻ മുനയിൽ നിർത്തി തട്ടിക്കൊണ്ടുപോകുന്നതിനിടെ കാറിൽ വച്ചും തെന്മലയിൽ കാറിൽ നിന്ന് വലിച്ചിറക്കി നിലത്തിട്ടും മർദ്ദിച്ചെന്നും വാൾ വീശി കൊല്ലുമെന്ന് പലതവണ ഭീഷണി മുഴക്കിയെന്നുമാണ് പിടിയിലായവർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.സംഭവത്തിന് ശേഷം ഒളിപ്പിച്ച 4 വാളുകൾ ഇന്ന് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു.
തെന്മലയിൽ കാർ നിർത്തിയെന്നും ഇവിടെ വച്ച് കെവിനെ മർദ്ദിച്ചെന്നും അനീഷ് പൊലീസിനെ ധരിപ്പിച്ചിരുന്നു.ഇന്ന് നടത്തിയ തെളിവെടുപ്പിൽ സ്ഥലത്തെത്തിച്ച പ്രതികളും ഇക്കാര്യം അന്വേഷക സംഘത്തോട് സമ്മതിച്ചു.കെവിൻ ഓടി രക്ഷപെടുകയായിരുന്നെന്നുള്ള ആദ്യമൊഴി ഇവർ ഇന്ന് ജഡം കണ്ടെത്തിയ പുഴയോരത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴും ആവർത്തിച്ചു.എന്നാൽ ഇവർ പറഞ്ഞ മുഴുവൻ കാര്യങ്ങളും പൊലീസ് സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.അവശനായ കെവിനെ താഴേയ്ക്ക് തള്ളിയിട്ടാലും ഇത്തരത്തിൽ മരണം സംഭവിക്കാമെന്ന് അന്വേഷക സംഘം വിലയിരുത്തി.രക്ഷപെടാൻ മാർഗ്ഗമില്ലാത്ത സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ട് കെവിൻ ചെങ്കുത്തായ പ്രദേശത്തേയ്ക്ക് ഓടിയാലും പുഴയിൽ അകപ്പെട്ട് മരിക്കാനിടയുണ്ടെന്നും പൊലീസ് കണക്കുകൂട്ടുന്നു.
കെവിന്റെ ശരീരത്ത് കാണപ്പെട്ട ഉരഞ്ഞ പാടുകൾ വീഴ്ചയിൽ സംഭവിച്ചതാണെന്ന് പൊലീസിന്റെ നിഗമനം.ചെടികളിലും കല്ലിലും മറ്റും ഉരഞ്ഞ 16 പാടുകൾ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ.സംഭവത്തിന് ശേഷം ഒളിപ്പിച്ച 4 വാളുകൾ ഇന്ന് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു.
നാലു പ്രതികളെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവരിൽ ഒരാളെ പൊലീസ് ആറ്റിലിറക്കി തെളിവെടുപ്പ് നടത്തി.ഷാനുവിന്റെ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്, വിഷ്ണു,ഫസൽ എന്നിവരെയാണ് തെന്മലയിൽ കൊണ്ടുവന്ന് അന്വേഷണ സംഘം തെളിവെടുത്തത്. തട്ടിക്കൊണ്ടു പോയ കെവിൻ വഴിയിൽ വച്ച് തങ്ങളുടെ കൈയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന മുമ്പ് നൽകിയ മൊഴി തെളിവെടുപ്പ് സമയത്തും പ്രതികൾ ആവർത്തിച്ചു.
തെന്മലയിൽ വച്ച് അനീഷ് ഛർദിക്കണമെന്ന് പറഞ്ഞെന്നും ഒരു സ്ഥലത്ത് കാർ നിറുത്തുകയുമായിരുന്നു. ഈ കാറിന് പിന്നാലെ വന്ന കാറിലായിരുന്നു കെവിനുണ്ടായിരുന്നു. കെവിനെ കാറിൽ വച്ച് മർദ്ദിച്ചെന്നും അവശനായിരുന്നെങ്കിലും കെവിൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പ്രതികൾ പറഞ്ഞു.
കേസിൽ പ്രതികൾ ഉപയോഗിച്ച വാളുകൾ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് വാളുകൾ കണ്ടെത്തിയത്.തന്റെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് കെവിനേയും തന്നേയും തട്ടിക്കൊണ്ടു പോയതെന്ന് കെവിന്റെ ബന്ധു അനീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. മെയ് 27ന് പുലർച്ചെ, കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോയത്.
അതിനിടെ കെവിൻ വധവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ കൈക്കൂലിക്കേസിൽ വേണ്ടത്ര തെളിവു ഹാജരാക്കാത്തതിന് അന്വേഷണ സംഘത്തെ കോടതി വിമർശിച്ചു. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിയ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കു ജാമ്യം നൽകിയിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോകാൻ വന്ന സംഘത്തിലെ സാനു ചാക്കോയുടെ കൈയിൽനിന്നു കൈക്കൂലി വാങ്ങിയതിനാണു ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജുവിനെയും സിവിൽ പൊലീസ് ഓഫിസർ എം.എൻ. അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. കൈക്കൂലിപ്പണം കണ്ടെടുക്കുന്നതിനാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
കൈക്കൂലി വാങ്ങിയെന്നു വാക്കാൽ പരാമർശിക്കുന്നതു മാത്രമേയുള്ളൂ. എത്ര രൂപ വാങ്ങിയെന്നുപോലും വ്യക്തമല്ല. സാക്ഷികളുടെ വിവരങ്ങളും ഇല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയിൽ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചതിനെയും കോടതി വിമർശിച്ചു.
കെവിന്റെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷമേ എങ്ങനെ കൊല്ലപ്പെട്ടു എന്ന നിഗമനത്തിൽ പൊലീസ് എത്തൂ എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി മെഡിക്കൽ ബോർഡിന്റെയും ഉപദേശം തേടാനാണ് തീരുമാനം. അതേസമയം, കേസിൽ ദുർബലമായ വകുപ്പുകളാണ് പൊലീസ് ചാർത്തിയിട്ടുള്ളതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ഇതോടൊപ്പം പൊലീസിന്റെ വീഴ്ച മറയ്ക്കാൻ മറ്റ് കരുനീക്കങ്ങളും നടക്കുന്നതായും ആക്ഷേപം ഉയരുന്നു. കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്ക നടക്കുന്നതായാണ് ആക്ഷേപം. ഇവരുടെ വീഴ്ച വ്യക്തമായിട്ടും നടപടി വൈകുന്നുവെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യപ്പെട്ട പൊലീസുകാർക്ക് ജാമ്യം ലഭിക്കുന്നത്.
കോട്ടയത്ത് വീട്ടിൽ കയറി കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയത് സ്പെഷൽ ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച ഉച്ചയ്ക്കാണെന്നാണു വിവരം. ഇതിനു പുറമെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ നടന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവച്ചെന്നും ആരോപണമുണ്ട്. ഈ വിവരങ്ങൾ കോട്ടയം മുൻ എസ്പി മുഹമ്മദ് റഫീഖ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കെവിൻ വധക്കേസിൽ ഇന്നലെ എല്ലാ പ്രതികളെയും പിടികൂടിയിരുന്നു. ഇനി നീനു ചാക്കോയുടെ അമ്മ രഹ്നയെ കണ്ടെത്താനുമുണ്ട്. പിടിയിലായ പ്രതികളെല്ലാം കെവിൻ തോട്ടിൽ വീഴുകയായിരുന്നെന്നാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഒരേ തരത്തിൽ മൊഴി നൽകിയതിനാൽ തന്നെ കെവിനെ കൊലപ്പെടുത്തിയില്ലെന്ന് വരുത്താൻ ശ്രമം നടന്നോ എന്ന സംശയവും ശക്തമായി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സാനു ചാക്കോയും ക്വട്ടേഷൻ സംഘവും കെവിനെ അന്വേഷിച്ച് കോട്ടയത്തെത്തിയതും, കെവിന്റെ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിൽ നിന്ന് ഇരുവരെയും തട്ടിക്കൊണ്ട് പോകുന്നതും. നിലവിൽ സാനുവിന്റ മൊഴിയും മുഖ്യസാക്ഷി അനീഷ് ആദ്യം നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേടില്ല. യാത്രയിലുടനീളം രണ്ടുപേരും പീഡിപ്പിക്കപ്പെട്ടു. കൊടിയ മർദ്ദനം വാഹനങ്ങളിൽ അരങ്ങേറി. തെന്മലയ്ക്ക് സമീപം കാർ നിർത്തി അനീഷിനെ പുറത്തിറക്കുമ്പോൾ മർദിച്ച് അവശനാക്കി കെവിനെ റോഡിൽ കിടത്തിയിരിക്കുകയായിരുന്നെന്ന് അനീഷ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നെ എങ്ങനെയാണ് ഓടിച്ചെന്ന് കെവിൻ പുഴയിൽ ചാടിയതെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല. എന്നാൽ പ്രതികളുടെ മൊഴി അങ്ങനെയാണ്. ഇപ്പോൾ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൂടെ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ സംശയങ്ങളും ഏറുന്നു. പിന്നീട് എങ്ങനെയാണ് പുഴയിൽ ശ്വസം മുട്ടി കെവിൻ മരിച്ചത് എന്നതിൽ ആശയക്കുഴപ്പം ശക്തമായി.
അതിനാൽ യഥാർത്ഥത്തിൽ കെവിൻ എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ അന്വേഷണസംഘത്തിന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടിവരും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ റോഡരികിൽ കിടത്തിയിരുന്ന കെവിൻ അക്രമി സംഘത്തിന്റെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ചാടിയിരിക്കാം എന്ന സൂചനയാണ് ആദ്യം പരിഗണിക്കുക. അക്രമി സംഘം കെവിനെ പുഴയിലേക്കെറിഞ്ഞോ എന്നും ജീവൻ അവശേഷിച്ച കെവിനെ അക്രമി സംഘം തന്നെ പുഴയിൽ മുക്കി കൊന്നോ എന്നും കൂടുതൽ ചോദ്യം ചെയ്യലുകളിലും മറ്റ് തെളിവുകളിലും മാത്രമേ പുറത്തുവരു.സൂത്രധാരയെന്ന് കരുതുന്ന, നീനുവിന്റ അമ്മ റഹ്നക്കായുള്ള തെരച്ചിലും തുടരുന്നു. ഇവരെ കണ്ടെത്താനാകാത്തത് കേസിനെ ദുർബലപ്പെടുത്തമെന്നാണ് വിലയിരുത്തലുകൾ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്