വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് പിതാവിന്റേയും സഹോദരന്റേയും കട്ടക്കലിപ്പ്; തട്ടിക്കൊണ്ട് പോകലിന് പദ്ധതിയിട്ടത് ചാക്കോയും ഷാനുവും ചേർന്ന്; ബന്ധുവായ നിയാസിനെ കൂട്ടുപിടിച്ചത് ഓപ്പറേഷന് സഹായിക്കാൻ; നിയാസ് കൊലക്കേസിൽ പ്രതിയാകുന്നത് പിതാവ് ആത്മഹത്യ ചെയ്തതു കൊണ്ട് ആശ്രിത നിയമനം ലഭിക്കാനിരിക്കെ; ഷാനുവിന്റെ ഫെയ്സ് ബുക്ക് നിറയെ പ്രണയത്തിന്റെ കള്ളക്കണ്ണുനീർ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മുസ്ലീമായ അയൽക്കാരിയെ പ്രണയിച്ച് എതിർപ്പുകൾ അവഗണിച്ച് ജീവിത സഖിയാക്കിയ ചാക്കോ.... പ്രണയത്തിന്റെ വേദനകൾ ഫെയ്സ് ബുക്കിലിട്ട് ആരാധികമാരെ സൃഷ്ടിക്കുന്ന ഷാനു ചാക്കോ.. ദാരിദ്യം മാത്രം കൂടെയുണ്ടായിരുന്ന കാമുകനെ കെട്ടാൻ ഏതറ്റം വരേയും പോയ രഹന. ഇവരായിരുന്നു പ്രണയത്തിന്റെ പേരിൽ കെവിന്റെ ജീവനെടുത്തത്. ഈ മൂന്ന് പേരുമായിരുന്നു പ്രധാന ഗൂഢാലോചനക്കാരെന്ന് പൊലീസിന് വ്യക്തമായി കഴിഞ്ഞു. ഇതിൽ എങ്ങനെ കെവിനെ തട്ടിയെടുക്കണമെന്നും വകവരുത്തണമെന്നും നിശ്ചയിച്ചത് ചാക്കോയും മകൻ ഷാനുവും ചേർന്നായിരുന്നു. എല്ലാത്തിനും കൂട്ടായി നിയാസിനെ ചേർത്ത് നിർത്തിയത് അമ്മ രഹനയും. അങ്ങനെ വിവാഹം രജിസ്റ്റർ ചെയ്തത് സാധുവാകും മുമ്പ് തന്നെ മകൾ നീനു വിധവയായി. കേരളത്തെ ഞെട്ടിച്ച ദൂരഭിമാനക്കൊലയിൽ ചുരുളുകൾ അഴിക്കുകയാണ് പൊലീസ്.
കൃത്യം നടപ്പാക്കാനാണു ബന്ധുവായ നിയാസിനെ കൂട്ടുപിടിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. നിയാസിന്റെ രാഷ്ട്രീയ സ്വാധീനവും സുഹൃദ്ബന്ധവുമാണ് ഇതിനു കാരണമായത്. സംഘാംഗങ്ങളെ സംഘടിപ്പിക്കുന്നതും വാഹനങ്ങൾ ഏർപ്പാടാക്കുന്നതും നിയാസ് ഏറ്റെടുത്തു. ഇടമണ്ണിലും പുനലൂരിലുമുള്ള തന്റെ സുഹൃത്തുക്കളെ ഇതിനായി നിയാസ് കണ്ടെത്തി. നിയാസ് മൂന്നു വാഹനങ്ങൾ സംഘടിപ്പിച്ചാണു തട്ടിക്കൊണ്ടുപോകൽ ആസൂതണം ചെയ്തത്. കെഎസ്ആർടിസി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് ദുരഭിമാന കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. ഇതോടെ ജോലി ലഭിക്കാനുള്ള സാധ്യതയും അടഞ്ഞു. ഡിവൈഎഫ് ഐക്കാരനായ നിയാസിനെ സിപിഎം പുറത്താക്കിയിട്ടുമുണ്ട്.
നിയാസാണ് തട്ടിക്കൊണ്ട് പോകലിന്റെ അന്തിമ ചിത്രം തയ്യാറാക്കിയത്. ഷാനുവും ചാക്കോയും പറഞ്ഞത് അനുസരിച്ചായിരുന്നു ഇത്. കോട്ടയത്തുനിന്നു തിരിച്ചുവരുംവഴി വിജനമായ പിറവന്തൂർചാലിയക്കര റോഡ് തിരഞ്ഞെടുത്തത് ഈ സ്ഥലങ്ങളെക്കുറിച്ച് പ്രതികൾക്കു നല്ല ധാരണയുള്ളതു കൊണ്ടാണ്. വനമേഖലയായതിനാൽ കെവിനെ ഭീഷണിപ്പെടുത്താൻ ഈ സ്ഥലം യോജ്യമാണെന്ന് ഇവർ ഉറപ്പിച്ചു. കെവിനെയും ബന്ധു അനീഷിനെയും രണ്ടു വാഹനങ്ങളിലായാണു കൊണ്ടുപോയത്. അനീഷിനു ഛർദിക്കാനായി ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ ചാലിയക്കര ഭാഗത്തു വാഹനം നിർത്തിയപ്പോൾ മറ്റു വാഹനങ്ങളിലുള്ളവരും എന്താണെന്ന് അറിയാനായി അവിടേക്കു ചെന്നുവെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. ഈ സമയം കെവിന്റെ വാഹനത്തിൽ ടിറ്റോ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ കെവിൻ പുറത്തിറങ്ങി. അതു മൂത്രമൊഴിക്കാനാണെന്നാണ് ടിറ്റോ കരുതിയത്. തുടർന്ന് കെവിൻ ഓടിപ്പോയെന്നും കണ്ടെത്താനായില്ലെന്നുമാണ് ഇവർ അന്വേഷണസംഘത്തോടു പറഞ്ഞിരിക്കുന്നത്. ഇത് വ്യക്തമായ തന്ത്രത്തിന്റെ ഭാഗമാണ്. തട്ടിക്കൊണ്ട് പോകലിൽ മാത്രമേ പങ്കുള്ളൂവെന്ന് വരുത്താനുള്ള നീക്കം. കൊലക്കയർ കിട്ടാതിരിക്കാൻ തയ്യാറാക്കിയ തന്ത്രമാണിതെന്ന് പൊലീസ് പറയുന്നു.
ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചാർത്തിയത്. സാനു ചാക്കോ തിരുവനന്തപുരത്തു വിമാനമിറങ്ങിയതു ശനിയാഴ്ചയായിരുന്നു. തിരുവനന്തപുരത്തുള്ള ഭാര്യവീട്ടിലേക്കാണു നേരെ പോയത്. രാത്രി എട്ടരയോടെ കാറുമായി അവിടെനിന്നു പോയി. ഇതിനിടെ, ഭാര്യയുടെ മൊബൈൽ ഫോണിൽനിന്നു സാനു നടത്തിയ ചില കോളുകളെക്കുറിച്ചു പൊലീസ് അന്വേഷിക്കുകയാണ്. ഇതിൽ സംശയം തോന്നിയ നമ്പറുകൾ പേരൂർക്കട പൊലീസ് കോട്ടയം സംഘത്തിനു കൈമാറി. പേരൂർക്കട സിഐ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം വഴയിലയിലെ സാനുവിന്റെ ഭാര്യവീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഈ നമ്പറുകളുടെ കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതിലും ഗൂഢാലോചനയുടെ തെളിവുകൾ അവശേഷിക്കുന്നതായാണ് സൂചന. ഇതെല്ലാം നിയാസിനേയും ഷാനുവിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.
ഷാനു ഗൂഡാലോചകനും നിയാസ് സംഘാടകനുമായി മാറുകയായിരുന്നു. നീനു പൊലീസിൽ പരാതി പറഞ്ഞപ്പോൾ അവർ കണ്ണടച്ചു. പണത്തിന്റെ സഹായത്താൽ പൊലീസുകാരെ വിലയ്ക്കെടുത്തു. എല്ലാം അറിഞ്ഞിട്ടും എ എസ് ഐ ബിജുവും പ്രതികളെ സഹായിച്ചു. ബിജുവിനെതിരെ കേസെടുക്കാൻ സാധ്യത ഏറെയാണ്. എന്നാൽ പൊലീസിനെ രക്ഷിക്കാൻ ഉന്നതർ സജീവമായി രംഗത്തുണ്ട്. എങ്ങനേയും കൊലക്കുറ്റം ഒഴിവാക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നതും ബിജുവിനെ ഓർത്താണ്.
കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീൻ ഒരു മാസം മുൻപാണ് ആത്മഹത്യ ചെയ്തത്. നീനുവിന്റെ മാതാവ് രഹ്നയുടെ മൂത്ത സഹോദരനാണ് നാസിറുദ്ദീൻ. ഇദ്ദേഹം മരിച്ചതോടെ കെഎസ്ആർടിസിയിൽ ജോലി ലഭിക്കാനായി ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിയാസ് സമർപ്പിച്ചിരുന്നു. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി ഇയാൾ ഏതാനും ദിവസം മുൻപ് തെന്മല പൊലീസ് സ്റ്റേഷനിലെത്തി. ഡിവൈഎഫ്ഐ ഇടമൺ34 യൂണിറ്റ് പ്രസിഡന്റായിരുന്ന നിയാസ് ഒട്ടേറെ അടിപിടി സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ പരാതികളെല്ലാം കേസാക്കാതെ നോക്കാൻ ഇയാൾക്കു കഴിഞ്ഞു. ഇങ്ങനെ ജോലി നേടിയെടുക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കെവിന്റെ കൊലപാതകത്തിൽ പ്രധാനിയായി മാറിയതും.
അതിനിടെ ഷാനു ചാക്കോ ഫേസ്ബുക്കിൽ പ്രണയചിന്തകൾ പങ്കുവച്ചത് ഒട്ടേറെത്തവണയാണെന്നും പൊലീസ് കണ്ടെത്തി. സാനു വിവാഹം കഴിച്ചതും പ്രണയിച്ചാണെന്നും പൊലീസ് പറയുന്നു.
ഷാനു ഫേസ്ബുക്കിൽ പങ്കുവച്ച പ്രണയ പോസ്റ്റുകളിൽ ചിലത്:
- 'സ്നേഹിച്ച മനസ്സുകൾ തമ്മിൽ പിരിയുമ്പോൾ അടർന്നുവീഴുന്ന ഓരോ കണ്ണുനീർത്തുള്ളിക്കും പറയാനുള്ളത് ഒന്നുമാത്രം.. മറക്കാനായി ആരെയും സ്നേഹിക്കരുത്'
- 'കാലം പുതിയ കഥകൾ എഴുതുമ്പോൾ, പഴകിത്തുടങ്ങിയ ഓർമകളിലെ അവസാന സ്പന്ദനവും ചിതലെടുത്തുപോകുമ്പോൾ, ഓർക്കുക.. ഞാൻ നിന്നെ പ്രണയിച്ചിരുന്നു.'
- ഞാൻ തിരയുന്നത്..നിന്റെ മൗനത്തെയല്ല....... അതിൽ നീ ഒളിപ്പിച്ചുവച്ച ഞാൻ കേൾക്കാൻ കൊതിക്കുന്ന ആ വാക്കുകളെയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍