രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയതു കൊണ്ട് മാത്രം ആ വിവാഹം സാധുവാകില്ല; കെവിന്റെ വധുവായി നീനുവിനെ നിയമം അംഗീകരിക്കില്ല; ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ പ്രണയത്തെ മാത്രം വിശ്വസിച്ച് ഇറങ്ങി പോന്ന 20കാരിയായ പെൺകുട്ടി; ആശ്വസിപ്പിക്കാൻ ആകാതെ കെവിന്റെ ബന്ധുക്കളും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: 'ഇനിയെന്തു ചെയ്യും അച്ചാച്ചാ' - നീനുവിന്റെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പിലാത്തറ വീടിന്റെ മുറ്റത്ത് നീനുവിനെ ആശ്വസിപ്പിക്കാൻ ആർക്കുമാകുന്നില്ല. കെവിന്റെ പിതാവ് ജോസഫ് ഏറ്റവും അധികം ആശ്വസിപ്പിക്കാൻ ശ്രമിച്ചത് നീനുവിനെയാണ്. പ്രണയത്തെ മാത്രം വിശ്വസിച്ച് വീടുവിട്ടിറങ്ങിയ ഈ ഇരുപതുകാരിക്ക് ഇനി ആരുമില്ല. ദുരഭിമാനം കെവിന്റെ ജീവനെടുത്തപ്പോൾ നീനു തനിച്ചായി.
മറ്റൊരു പ്രണയത്തിന്റെ ഇടയിലാണ് കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവും പരിചയപ്പെടുന്നത്. അമ്മഞ്ചേരി ബികെ കോളജിൽ ഭൂമിശാസ്ത്രം ബിരുദ കോഴ്സിനു ചേരാനാണ് നീനു എത്തുന്നത്. ഇതിനിടെ നീനുവിന്റെ സഹപാഠിയായ വിദ്യാർത്ഥിനിയും കെവിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. ഇവർക്ക് ഇടയിലുള്ള സൗന്ദര്യപ്പിണക്കം തീർക്കാനാണ് കെവിൻ ഇടപെടുന്നത്. കെവിനും സുഹൃത്തും നീനുവും സുഹൃത്തും പലവട്ടം ചർച്ചകൾ നടത്തി. നട്ടാശേരി സ്വദേശിയായ കെവിൻ ഇലക്ട്രീഷ്യനാണ്. ഇതിനിടെ നീനുവും കെവിനും അടുത്തു. പ്രണയമായി.
ഇടയ്ക്ക് വിദേശത്തു പോയിരുന്നു. ബന്ധു അനീഷിന്റെ മാന്നാനത്തെ വീട്ടിലാണു പലപ്പോഴും താമസിച്ചിരുന്നത്. ഇതിനിടെ നീനു കോഴ്സ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയതോടെ വിവാഹാലോചനകൾ വന്നുതുടങ്ങി. കഴിഞ്ഞ 24നു വീടുവിട്ടിറങ്ങിയ നീനു കെവിനെ വിളിച്ചു. ഇതോടെ വീടുവിട്ടിറങ്ങാമോ എന്ന ചോദ്യമെത്തു. നീനു സമ്മതം മൂളി. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. തൽക്കാലം കെവിന്റെ കടുത്തുരുത്തിയിലെ ബന്ധുവീട്ടിൽ നീനുവിനെ താമസിപ്പിച്ചു. തുടർന്നു വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് നീനുവിന്റെ വീട്ടുകാർ എല്ലാം അറിയുന്നത്. ഇതോടെ കാര്യങ്ങൾ കെവിന്റെ കൊലയിലേക്ക് എത്തി.
കെവിന്റെയും നീനുവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ സഹായിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ചയാണ് അനീഷ് മാന്നാനം സ്വദേശിയായ അഭിഭാഷകൻ സുരേഷിനെ സമീപിക്കുന്നത്. തുടർന്നു കെവിനും നീനുവും രേഖകളുമായി സാക്ഷികൾക്കൊപ്പം വക്കീൽ ഓഫിസിൽ എത്തി ഓൺലൈൻ വിവാഹ അപേക്ഷ സമർപ്പിച്ചു. അപേക്ഷ നൽകിയാലും ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം സബ് രജിസ്റ്റ്രാർക്കു മുന്നിലെത്തി ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണം. ഇതോടെ വിവരം അറിയിച്ചുള്ള നോട്ടിസ് ഒരുമാസത്തേക്ക് സബ് രജിസ്റ്റ്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കും.
ഒരുമാസത്തിനു ശേഷം വധൂവരന്മാർ വീണ്ടും എത്തി സബ് രജിസ്റ്റ്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ, കെവിനും നീനുവും ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസ്സൽ രേഖകൾ സമർപ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ റജിസ്ട്രേഷനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്ന് സബ് രജിസ്റ്റ്രാർ കെ.ജി. ശ്രീകുമാർ അറിയിച്ചു. അതായത് നീനുവിനെ കെവിന്റെ ഭാര്യയായി നിമയം അംഗീകരിക്കില്ലെന്നതാണ് വസ്തുത. കെവിനെ തട്ടിക്കൊണ്ട് പോയതു മുതൽ നീനു അവശയായിരുന്നു. വീട്ടുകാരുടെ രീതികളെ കുറിച്ച് അറിയാവുന്ന അവൾ എന്തും സംഭവിക്കാമെന്ന് ഭയക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ കെവിന്റെ വീട്ടിലെത്തിയ നീനു തളർന്നു വീണതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഏഴരയോടെയാണു വീണ്ടും കെവിന്റെ വീട്ടിലെത്തിയത്.മകന്റെ മരണത്തിനും മരുമകളുടെ മനം തകർന്നുള്ള വിലാപത്തിനുമിടയിൽ നിസ്സഹായനായിരുന്നു കെവിന്റെ പിതാവ് ജോസഫ് ജേക്കബ്. മൂന്നാം വാർഡിൽ, പൊലീസ് കാവലോടെ നീനുവിനെ കിടത്തിയപ്പോൾ ജോസഫും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ സ്വബോധത്തിലേക്ക് ഉണർന്നെണീക്കുന്ന നീനു കെവിൻ വന്നോ എന്നും എപ്പോൾ വരുമെന്നും ചോദിച്ചു കൊണ്ടേയിരുന്നു. ഉടൻ വരുമെന്നും വിളിക്കാൻ ആളു പോയെന്നും പറഞ്ഞു സമാധാനിപ്പിച്ചു. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും എത്തിയതോടെ എന്തൊക്കെയോ സൂചനകൾ ലഭിച്ചതുപോലെ നീനു പൊട്ടിക്കരയാൻ തുടങ്ങി. കെവിൻ മരിച്ച വിവരം നീനുവിനോടു പറയാനുള്ള ധൈര്യം കൂടെയുണ്ടായിരുന്നവർക്കാർക്കും ഇല്ലായിരുന്നു. പിന്നെ എല്ലാം ആ കുട്ടി തിരിച്ചറിഞ്ഞു.
നീനയും കെവിനും വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് രജിസ്റ്റർ വിവാഹം ചെയ്തതെന്ന് പൊലീസിനും അറിയാമായിരുന്നു. എന്നിട്ടും അവർ കെവിനെ കണ്ടെത്താൻ ഒന്നും ചെയ്തില്ല. വിവാഹത്തിന് ശേഷവും ബന്ധുകളിൽ നിന്ന് ഭീഷണി നേരിട്ടതിനാൽ നീനയെ കെവിൻ കോട്ടയത്തെ ഹോസ്റ്റലിൽ പാർപ്പിക്കുകയും, ആക്രമണം മുന്നിൽ കണ്ട് കെവിൻ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ശനിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീനയെ എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അൽപസമയത്തിനകം തന്നെ കെവിന്റെ ബന്ധുകൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മർദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയിൽ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാൽ കെവിനെ വിടാം എന്നും ഇവർ അനീഷിനോട് പറഞ്ഞു. മർദ്ദനമേറ്റു നീരുവീർത്ത മുഖവുമായി അനീഷും ഗാന്ധിനഗർ സ്റ്റേഷനിലെത്തി കാര്യങ്ങൾ പൊലീസിനെ അറിയിച്ചു. രാവിലെയോടെ കോട്ടയം നഗരത്തിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന കെവിന്റെ ഭാര്യ നീനയും സ്റ്റേഷനിലെത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. ഇങ്ങനെ മൂന്ന് പരാതികൾ ഒരു സംഭവത്തിൽ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പൊലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്.
മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനാൽ സുരക്ഷയൊരുക്കാൻ പോകണമെന്നും മറ്റുമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഗാന്ധിനഗർ എസ്ഐ ഷിബു നടപടികൾ വൈകിപ്പിക്കായായിരുന്നുവെന്ന് കെവിന്റെ ബന്ധുകൾ ആരോപിക്കുന്നു. ബന്ധുകൾ ഒരുപാട് യാചിച്ചതോടെ രാവിലെ പതിനൊന്നരയോടെ പൊലീസ് സംഭവത്തിൽ എഫ്.ഐ.ആർ ഇട്ടു. എന്നാൽ അതിനപ്പുറം കെവിന് കണ്ടെത്താനുള്ള നടപടികളിലേക്ക് പൊലീസ് പോയില്ല. ഇതാണ് കെവിന്റെ ജീവനെടുക്കാനുള്ള ഒരുകാരണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍