കോന്നി പെൺകുട്ടികളുടെ തിരോധാനത്തിന് ഒരു മാസം; വിദ്യാർത്ഥിനികളുടെ ആത്മഹത്യയിൽ ഇരുട്ടിൽ തപ്പി പൊലീസ്; ഉമാ ബെഹ്റ ഐപിഎസിനെതിരെ രൂക്ഷവിമർശനവുമായി ആതിരയുടെ അച്ഛൻ: കോടതി മേൽനോട്ടം ആവശ്യപ്പെട്ട് ബന്ധുക്കൾ
കോന്നി: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളുടെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന ആക്ഷേപം ശക്തമാകുന്നു. നിലവിലെ അന്വേഷണ സംഘത്തിന് കേസ് അന്വേഷണത്തിൽ ഒരു തുമ്പും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം വ്യാപകമാകുന്നത്. കഴിഞ്ഞ മാസം 9നാണ് കോന്നിയിൽ നിന്ന് പെൺകുട്ടികളെ കാണാതായതും തുടർന്ന ഇവർ ആത്മഹത്യ ചെയ്തതും. പ്രത്യേക അന്വേഷണ സംഘം കാര്യങ്ങൾ അന്വേഷിച്ചിട്ടും ഇതു വരെ ഒരു പുരോഗതിയും ഉണ്ടായില്ല.
അതിനിടെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പി ഉമാ ബെഹ്റയ്ക്ക് എതിരേ രൂക്ഷവിമർശനവുമായി മരണപ്പെട്ട ആതിരയുടെ പിതാവ് രാമചന്ദ്രൻ നായർ തന്നെ രംഗത്ത് വന്നു. അന്വേഷണത്തിലുണ്ടായ വീഴ്ച മറയ്ക്കുന്നതിന് വേണ്ടി കേസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് പരാതി. കേസ് തേച്ചുമായ്ച്ചു കളായാൻ ശ്രമം നടക്കുന്നതായി പെൺകുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അന്വേഷണത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. നീതിക്കായാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കേസ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആതിരയുടെ കുടുംബത്തിന്റെ തീരുമാനം. ഒറ്റപ്പാലത്തിന് സമീപം ട്രെയിനിൽ നിന്ന് വീണു മരിച്ച ആതിര, രാജി, ആര്യ എന്നിവരുടെ മരണം സംബന്ധിച്ച അന്വേഷണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഉമാ ബെഹ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സംഘത്തിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രാമചന്ദ്രൻ നായർ പറഞ്ഞു. പൊലീസ് കൊണ്ടുപോയ ആര്യയുടെ ടാബ്ലറ്റിൽ നിന്ന് ഒരു വിവരവും ശേഖരിക്കാനായിട്ടില്ല. അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഉമാ ബെഹ്റ ഒരു തവണ മാത്രമാണ് കോന്നിയിൽ വന്നു പോയിരിക്കുന്നത്. ഇതെല്ലാം തന്നെ പൊലീസ് കേസ് അട്ടിമറിക്കുന്നതിനുള്ള തെളിവുകളാണെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.
രാജിയും ആതിരയും ആര്യയും വീട്ടുകാർ അറിയാതെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായും ഇവ അന്വേഷണ സംഘം കണ്ടെത്തിയതായും സൂചനയുണ്ട്. എന്നാൽ ഇതിനപ്പുറം ഒരു പുരോഗതിയും അന്വേഷണത്തിൽ ഇല്ല. കേസിൽ ഇതുവരെ 501 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ സന്ദേശം അയച്ചവർ, ഫേസ്ബുക്കിൽ ചാറ്റിങ് നടത്തിയവർ, സ്കൂളിലെ അദ്ധ്യാപകർ, സഹപാഠികൾ, ട്യൂഷൻ സെന്ററിലെ സഹപാഠികൾ എന്നിവരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ നിന്നൊന്നും ഒരു സൂചനയും പൊലീസിന് ലഭിച്ചില്ലെന്നാണ് സൂചന. എന്നാൽ കാര്യക്ഷമമായി ഒന്നും ചോദിച്ചറിയാൻ ശ്രമിക്കുന്നില്ലെന്നാണ് പരാതി. ഇതിന് ഉമാ ബെഹ്റ വേണ്ടത്ര മുൻകൈയെടുത്തില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ഇതിനിടെ, അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു കൊണ്ടിരുന്ന അടൂർ ഡിവൈ.എസ്പി എ. നസീമിനെ സ്ഥലം മാറ്റി. ഡി.സി.ആർ.ബിയിലേക്കാണ് മാറ്റം. കോന്നി സംഭവത്തിൽ മങ്ങലേറ്റ പ്രതിഛായ നിലനിർത്തുന്നതിന്റെ ഭാഗമായി മന്ത്രി അടൂർ പ്രകാശിന്റെ നിർദ്ദേശാനുസരണമാണ് നസീമിനെ മാറ്റിയത് എന്നാണ് പറയുന്നത്. എന്നാൽ, അടൂർ താലൂക്കിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പ്, പാറഖനനം, നിലംനികത്തൽ, സ്പിരിറ്റ് സംഭരണം എന്നിവയിൽ നടപടിയില്ലാത്തതിന്റെ പേരിലാണ് ഡിവൈ.എസ്പിയെ മാറ്റിയത് എന്നാണ് മറ്റ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഈ ഉദ്യോഗസ്ഥരെല്ലാം ചേർന്ന് കേസ് അന്വേഷണം എല്ലാ അർത്ഥത്തിലും അട്ടിമറിച്ചെന്നാണ് പരാതി.
കോന്നി അന്വേഷണത്തിൽ ആദ്യ സംഘം പരാജപ്പെട്ടപ്പോഴാണ് എ.ഡി.ജി.പി ബി. സന്ധ്യ, എം.എസ്പി കമാൻഡന്റ് ഉമാ ബെഹ്റ എന്നീ പെൺപുലികളെ കോന്നി പെൺകുട്ടികളുടെ ദുരന്തകാരണം അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തിറക്കിയത്. എന്നാൽ, ആദ്യ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളിൽ നിന്ന് ഒരു പടി പോലും മുന്നോട്ടു അവർക്കും കഴിഞ്ഞില്ല. ഇതിനിടെ വീട്ടിലെ പ്രശ്നങ്ങളാണ് പെൺകുട്ടികളുടെ തിരോധാനത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് വരുത്താനാണ് നീക്കം. അതിനപ്പുറമൊന്നും പെൺകുട്ടികളുടെ തിരോധാനത്തിൽ ഇല്ലെന്ന് വരുത്താനാണ് നീക്കം. തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിനെ വഴി തെറ്റിച്ച് ഊമക്കത്ത് അയച്ച സംഭവത്തിലും അന്വേഷണമില്ല. ഇതോടെയാണ് അന്വേഷണ സംഘത്തിനെതിരെ പെൺകുട്ടിയുടെ അച്ഛൻ രംഗത്ത് വന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന അഭിപ്രായം നാട്ടുകാർക്കിടയിൽ സജീവമാകുന്നത്.
ഒരു എത്തും പിടിയുമില്ലാതെയാണ് ഇപ്പോൾ അന്വേഷണസംഘം നിലനിൽക്കുന്നത്. അതേസമയം, പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് പരോക്ഷമായെങ്കിലും കാരണക്കാരനായെന്ന് പറയപ്പെടുന്ന കോന്നി സി.ഐ സജിമോനെ നടപടികളിൽ നിന്ന് മന്ത്രി അടൂർ പ്രകാശ് രക്ഷിച്ചതായിട്ടാണ് സൂചന. കഴിഞ്ഞ മാസം ഒമ്പതിനാണ് കോന്നി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ ആതിര കെ. നായർ, ആര്യ സുരേഷ്, എസ്. രാജി എന്നിവരെ കാണാതാകുന്നത്. അന്ന് വൈകിട്ട് മൂന്നുമണിയോടെ കോന്നി സ്റ്റേഷനിൽ പരാതിയുമായെത്തിയ രക്ഷിതാക്കളെ പൊലീസുകാർ മറ്റൊരു കണ്ണോടു കൂടിയാണ് ആദ്യം കണ്ടത്. കുട്ടികളെ അധിക്ഷേപിച്ച് സംസാരിക്കാനും ചില പൊലീസുകാർ തയാറായി. പരാതി ലഭിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് വലിയ അന്വേഷണം ഒന്നും ഉണ്ടാകാതെ വന്നപ്പോൾ ബന്ധുക്കൾ നേരിട്ട് അന്വേഷിച്ചിറങ്ങി.
കുട്ടികളെ ചില സ്ഥലങ്ങളിൽ കണ്ടതായുള്ള സൂചനകൾ അവർ പൊലീസിന് കൈമാറിയെങ്കിലും ഗൗനിച്ചില്ല. 13 ന് ഒറ്റപ്പാലം ലക്കിടിയിലെ റെയിൽവേ ട്രാക്കിൽ ആതിര, രാജി എന്നിവരെ മരിച്ച നിലയിലും ആര്യയെ പരുക്കേറ്റ് അവശനിലയിലും കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ആതിര 20 ന് മരിച്ചു. 12 ന് വൈകിട്ടാണ് യഥാർഥത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. അന്നാണ് പൊലീസുകാർ കാണാതായ കുട്ടികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ആ വാർത്ത പത്രങ്ങളിലൂടെ പുറത്ത് വന്നപ്പോഴേക്കും രണ്ടുപേർ ഈ ലോകത്തോട് തന്നെ വിടപറഞ്ഞിരുന്നു. 2 പെൺകുട്ടികൾ മരിച്ചതിന് പിറ്റേന്ന് തന്നെ വിവാദ പ്രസ്താവന നടത്തി ഐ.ജി. മനോജ് ഏബ്രഹാം രംഗത്ത് എത്തി. കുട്ടികൾ വീട്ടിലെ അന്തരീക്ഷം കാരണം ആത്മഹത്യ ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. തുടർന്ന് എ.ഡി.ജി.പി ബി. സന്ധ്യ, എസ്പി ഉമാ ബെഹ്റ എന്നിവരെ ചേർത്ത് അന്വേഷണസംഘം വിപുലീകരിച്ചു. ഐ.ജിയെ ഒഴിവാക്കി.
ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്പ്രസിൽ നാട്ടിലേക്ക് വരും വഴി കുട്ടികൾ ട്രെയിനിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന കാര്യം വ്യക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മറ്റു അസ്വാഭാവികതകളൊന്നും തന്നെയില്ല. അപ്പോൾ പിന്നെ ആ വഴിക്കുള്ള അന്വേഷണത്തിനും പ്രസക്തിയില്ല. കുട്ടികൾ ജീവനൊടുക്കി. പക്ഷേ, എന്തിന് എന്നതാണ് അന്വേഷിക്കേണ്ടത്. അവിടെയാണ് ഉദ്യോഗസ്ഥർ വഴിമുട്ടി നിൽക്കുന്നത്. ഇവിടെ ചില ചോദ്യങ്ങൾ ഉരുത്തിയിരുന്നു. കുട്ടികൾ നാടുവിട്ടത് സ്വമേധയാ ആണോ അതോ പരപ്രേരണയാലോ? പരപ്രേരണയാലാണെങ്കിൽ ആര്? അവർക്ക് കുട്ടികളിൽ ഇത്രമാത്രം സ്വാധീനം വന്നത് എങ്ങനെ? ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹിക്ക് ടിക്കറ്റെടുത്തത് എന്തിന്? ട്രെയിൻ മാറിക്കയറി മാവേലിക്കര എത്തിയ അവർ അവിടെ ടിക്കറ്റ് ക്യാൻസൽ ചെയ്തത് എന്തിന്? പിന്നീട് അവർ ബംഗളൂരുവിലേക്ക് പോയത് എന്തിന്? അതും രണ്ടു തവണ.
ഇതിനൊന്നും ഉത്തരം തേടാനോ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പക്ഷേ, ഇവരുടെ കുടുംബചരിത്രം പൊലീസ് നന്നായി പരിശോധിച്ചിരുന്നെങ്കിൽ കൃത്യം രണ്ടാമത്തെ ദിവസം പൊലീസിന് കുട്ടികളെ പിടികൂടാമായിരുന്നു. ആര്യയുടെ അമ്മ ബംഗളൂരുകാരിയാണെന്ന വിവരം പൊലീസ് അവഗണിച്ചു. ആ വഴിക്ക് ചിന്തിച്ചിരുന്നുവെങ്കിൽ റെയിൽവേ പൊലീസ്, വാട്സ് ആപ് എന്നിവയുടെ സഹായത്തോടെ കുട്ടികളെ കണ്ടെത്താമായിരുന്നു. അതാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ ഏറ്റവും വലിയ വീഴ്ച. ഇതിന് കാരണമായത് സിഐ സജിമോന്റെ ചില തീരുമാനങ്ങൾ ആയിരുന്നു. വിവരം പെട്ടെന്ന് മറ്റുസ്ഥലങ്ങളിലേക്കും റെയിൽവേ പൊലീസിനും നൽകേണ്ടതിന് പകരം സ്വയം അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇദ്ദേഹം ചെയ്തത്. അത് എങ്ങുമെത്തുന്നതിന് മുൻപേ കുട്ടികൾ ജീവനൊടുക്കി. എന്നിട്ടും, ഇദ്ദേഹത്തിന്റെ തൊപ്പി തലയിൽ ഭദ്രമായി ഇരിക്കുന്നു.
ഇനി പരപ്രേരണ കുട്ടികൾക്ക് ഉണ്ടായിരുന്നുവെന്ന് കരുതുക. കുട്ടികളും അവരെ കൂട്ടിക്കൊണ്ടു പോയവരും നന്നായി ഹോം വർക്ക് ചെയ്തു. ദൃശ്യം സിനിമയെ അനുകരിച്ച് മൊബൈൽഫോൺ ഒഴിവാക്കി, ട്രെയിൻ മനഃപൂർവം തെറ്റിക്കയറി മാവേലിക്കരയിൽ ഇറങ്ങി. എന്നു മാത്രമല്ല, അവിടെയുള്ള കടക്കാരന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഈ വിളി അടിസ്ഥാനമാക്കി സിഐ അവിടെക്കിടന്ന് ചുറ്റിത്തിരിയുമ്പോഴേക്കും കുട്ടികൾ ബംഗളൂരുവിൽ എത്തിയിരുന്നു. ഇവരെ കൂട്ടിക്കൊണ്ടു പോയവരും അതു തന്നെയാകണം ചിന്തിച്ചിട്ടുണ്ടാവുക. ആര്യയുടെ സുഹൃത്ത് ആദ്യം പൊലീസ് കസ്റ്റഡിയിൽ എടുത്ത മനു, ആര്യയുടെ വീടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആൽബം ചിത്രീകരണ സംഘം, സ്കൂളിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നയാൾ എന്നിങ്ങനെ നിരവധിപ്പേരെ നാട്ടുകാർ സംശയിക്കുന്നുണ്ട്. പൊലീസിന് പക്ഷേ അതൊന്നും വലിയ കാര്യമല്ല. ഇവരെയൊന്നും നേരെ ചൊവ്വേ ചോദ്യം ചെയ്തതു പോലുമില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്