കോട്ടയ്ക്കലിൽ പെൺകുട്ടി പറഞ്ഞത് 40 പേരുകൾ; അറസ്റ്റിലായത് 12 പേരും; പൊന്മളയിൽ ലീഗ് നേതാവ് കുടുങ്ങിയതോടെ അന്വേഷണം വഴിമുട്ടി; മലപ്പുറത്തെ പീഡനവീരന്മാരെ തൊടാൻ പൊലീസിന് പേടി
എം പി റാഫി
മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് നടന്ന പീഡനപരമ്പരയിൽ രാഷ്ട്രീയക്കാർക്കും പങ്കുള്ളതായി സൂചന. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ചില രാഷ്രീയനേതാക്കളും ഉൾപ്പെട്ടതായി വ്യക്തമാകുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പീഡനത്തിന് കൂട്ടുനിൽക്കുകയും കേസ് ഒതുക്കാൻ പണം നൽകുകയുമായിരുന്നു.
കോട്ടക്കലിൽ സ്വന്തം പിതാവും മാതാവും സഹോദരനും ചേർന്ന് പെൺകുട്ടികളെ പലർക്കായി കാഴ്ചവച്ചുവെന്ന വാർത്ത കെട്ടടങ്ങും മുമ്പായിരുന്നു മലപ്പുറത്തു നിന്നും മറ്റൊരു വാർത്ത കൂടി പുറത്തായത്. പ്രായപൂർത്തിയാകാത്ത പെൺമക്കളെ പലർക്കായി കാഴ്ചവച്ചതിനാണ് വയനാട് സ്വദേശിനിയായ നാൽപത്തിയഞ്ചുകാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലടച്ചത്. കോട്ടക്കൽ പീഡനക്കേസിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശികളായ ദമ്പതികളും മൂത്തമകനും ഉൾപ്പടെ പന്ത്രണ്ടു പേർ ഇപ്പോൾ റിമാൻഡിലാണ്. എന്നാൽ കേസിൽ നാൽപതോളം പേർ ഉൾപ്പെട്ടതായ വാർത്തകൾ ശരിവെയ്ക്കുന്നതായിരുന്നു പുതിയ വിവരങ്ങൾ.
പ്രതികളുടെ എണ്ണം വെട്ടിക്കുറച്ച് പൊലീസ് പന്ത്രണ്ടിലൊതുക്കുകയായിരുന്നു. പ്രതികളെ വെട്ടിക്കുറച്ചതോടെ രാഷ്ട്രീയക്കാരും സ്വാധീനമുള്ളവരും രക്ഷപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാൽ കോട്ടക്കലിലെ സംഭവത്തിന്റെ ആഘാതം വിട്ടുമാറും മുമ്പായിരുന്നു സമീപപ്രദേശമായ പൊന്മളയിൽ മാതാവ് പ്രായപൂർത്തിയാകാത്ത പെൺമക്കളെ പലർക്കായി കാഴ്ചവച്ച സംഭവം പുറത്തറിഞ്ഞത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു മാതാവിനെയും കുട്ടികളെയും പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ ബസ് ജീവനക്കാരുമായും ബസ്സ്റ്റാന്റിലെ മറ്റു ആളുകളുമായും ഇടപഴകുന്നത് ദൃഷ്ടിയിൽപ്പെട്ട ഒരു കോളേജ് വിദ്യാർത്ഥിനിയായിരുന്നു വിവരം എസ്പിയുടെ പ്രേത്യക സ്ക്വാഡിനെ അറിയിച്ചത്.
കോട്ടക്കൽ പീഡനക്കേസിൽ ഉൾപ്പെട്ട പന്ത്രണ്ടു പേരെയും രണ്ടു ദിവസത്തിനകം തന്നെ പൊലീസ് പിടികൂടിയെങ്കിലും പൊന്മള സംഭവത്തിൽ പ്രതിചേർത്ത എട്ടുപേരെയും കണ്ടെത്താനാകാതെ കേസ് വഴിമുട്ടിയിരിക്കുകയാണ്. പെൺകുട്ടികൾ കേസുമായി സഹകരിക്കാത്തതാണ് പൊലീസിനു തലവേദനയായിരിക്കുന്നത്. എന്നാൽ പ്രധാന ഇടനിലക്കാരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടും പൊലീസിന് ഇവരെ തൊടാൻ പേലും കഴിഞ്ഞില്ല. ഏറെ സമ്മർദങ്ങൾക്കൊടുവിലായിരുന്നു മലപ്പുറം സി.ഐ ആർ അശോകന്റെ നേതൃത്വത്തിലുള്ള സംഘം ലീഗിന്റെ തൊഴിലാളി സംഘടനയായ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ( എസ്.ടി.യു)നേതാവ് പറപ്പൂർ തുമ്പത്ത് താഴേക്കോട്ട് മൊയ്തീൻകുട്ടിയെ(44) അറസ്റ്റ് ചെയ്തത്.
ഇയാൾ പിടിയിലായതോടെ കേസിന്റെ നിർണായക വിവരങ്ങളാണ് ലഭിച്ചത്. ഇയാൾ പതിനേഴുകാരിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ട്് ഇടനിലക്കാരടക്കം നിരവധി പ്രമുഖർ കേസിൽ ഉൾപ്പെടുമെന്നാണ് സൂചന. മൊയ്തീൻകുട്ടിക്കു പുറമെ പെൺകുട്ടികളുടെ മാതാവ്, കോട്ടക്കൽ പീഡനക്കേസിലെ മുഖ്യ ഇടനിലക്കാരൻ മുസതഫ എന്നിവരടക്കം മൂന്നു പേരും റിമാൻഡിലാണ്. രണ്ടു കേസുകളിലും ഒരാൾ തന്നെ മുഖ്യ ഇടനിലക്കാരനായത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കാസർകോഡ് സ്വദേശിയായ ഭർത്താവ് മരിച്ചെന്നാണ് നാൽപത്തഞ്ചുകാരി മാതാവ് പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. മുസ്തഫയായിരുന്നുവത്രെ ഇവരെ ആദ്യം സമീപിച്ചത്. പിന്നീട് നിരവധി പേരെ മുസ്തഫ എത്തിക്കുകയായിരുന്നു. രണ്ടായിരവും മുവായിരവുമായിരുന്നു വാങ്ങിയിരുന്നത്. കേസിൽ ഉൾപ്പെടാത്ത നിരവധി മാന്യന്മാർക്കും കേസിൽ പങ്കുണ്ട്.
പൊന്മള പീഡനക്കേസിൽ പിടിയിലായ എസ്.ടി.യു നേതാവ് കോട്ടക്കൽ പീഡനക്കേസ് ഒതുക്കുന്നതിന് പലരിൽ നിന്നായി പണം വാങ്ങിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കോട്ടക്കൽ കേസിൽ ഉൾപ്പെട്ട അയൽവാസിയായ പി.ഡി.പി നേതാവിനെ കേസിൽ നിന്നും രക്ഷിക്കാമെന്ന് പറഞ്ഞായിരുന്നു 17,000 രൂപ വാങ്ങിയത്. പൊലീസുമായി നല്ല ബന്ധം പുലർത്തിയിരുന്ന മൊയ്തീൻകുട്ടി ഇത്തരത്തിൽ പലരിൽ നിന്നുമായി പണം വാങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. പി.ഡി.പി നേതാവ് കോട്ടക്കലിലെ ക്വാർട്ടേഴ്സിൽ മാതാവിനെയും പെൺകുട്ടികളെയും പല തവണ സന്ദർശിച്ചിരുന്നുവത്രെ. എന്നാൽ ഇയാൾ പീഡനം നടത്തിയിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. രണ്ടു ദിവസത്തിനകം പൊ•ള പീഡനക്കേസിലെ മുഖ്യ പ്രതികളെ പിടികൂടുമെന്ന് മലപ്പുറം സി.ഐ അറിയിച്ചു. പൊന്മള പീഡനകേസിൽ ഇനി കുടുങ്ങാനുള്ളത് ഉന്നതർ ആയതുകൊണ്ടുതന്നെ അന്വേഷണവും മന്ദഗതിയിലാണിപ്പോൾ. കാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ബാലികാ പീഡനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എസ്പിയുടെ നേതൃത്വത്തിൽ സ്ക്വാഡ് പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം.
കോട്ടയ്ക്കൽ പീഡനത്തിലെ പ്രധാന പ്രതി കുട്ടിയുടെ അമ്മ സൗദയാണെന്നാണ് പൊലീസിന്റെ വിശദീകരണം. കോഴിക്കോട് നടക്കാവ് വെള്ളയിൽ സ്വദേശിനി നാടോടി പറമ്പിൽ സൗദ(40) സ്വന്തം നാടും വീടും ഉപേക്ഷിച്ച് മുൻ ഭർത്താവിനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു. പിന്നീട് ആ വിവാഹബന്ധം ഏറെ വൈകാതെ വേർപെട്ടു. കൊല്ലം കൊയിലാണ്ടി സ്വദേശി ബാപ്പൻകാട്ടിൽ ഹമീദു(48) മായി നടന്ന വിവാഹമായിരുന്നു ഒടുവിലത്തേത്. ഇതിനിടയിൽ നാലു വിവാഹം കഴിച്ചതായാണ് പൊലീസിനു വിവരം ലഭിച്ചത്. ആദ്യവിവാഹം വേർപെടുത്തിയ സമയത്തുതന്നെ പലരുമായും ബന്ധമുണ്ടെന്ന പേരിൽ കുടുംബങ്ങളെല്ലാം ഒറ്റപ്പെടുത്തി. തുടർന്ന് സാഹചര്യങ്ങളും ഒറ്റപ്പെടലും മുതലെടുത്ത് പലരും സമീപിക്കാൻ തുടങ്ങി. ഈ പരിചയപ്പെടലും അടുപ്പവും വിവാഹം വരെ എത്തിയതോടെയാണ് കെട്ടുറപ്പും സ്ഥിരതയുമില്ലാത്ത നിരവധി വിവാഹങ്ങളായി മാറിയത്. സ്ത്രീത്വം പൂർണമായും ഊറ്റിയെടുത്ത ശേഷം ഓരോ ഭർത്താക്കന്മാരും ഉപേക്ഷിച്ചു. നാലു വിവാഹങ്ങളിലായി ജനിച്ച ഏഴു കുട്ടികളും സൗദയും ഇപ്പോഴത്തെ ഭർത്താവ് ഹമീദുമായാണ് താമസം.
പലയിടങ്ങളിലായി മാറി മാറി താമസിച്ചിരുന്ന ഇവർ സുരക്ഷിതമായി വസിക്കാനുള്ള മറ്റൊരു ഇടം തേടിക്കൊണ്ടേയിരുന്നു. നാട്ടുകാരുടെയും അയൽവാസികളുടെയും എതിർപ്പിനും സംശയത്തിനും പിടികൊടുക്കാതെയായിരുന്നു ഓരോ ഇടപാടും നടത്തിയിരുന്നത്. അവസാനം കോട്ടക്കൽ പുലിക്കോട് പടിഞ്ഞാക്കരയിലെ സുരക്ഷിതമായ ക്വാർട്ടേഴ്സിലേക്കായിരുന്നു താമസം മാറ്റിയിരുന്നത്. നൂറുകണക്കിനു പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ അയൽവാസികൾക്കോ നാട്ടുകാർക്കോ ഇവരെകുറിച്ച് കാര്യമായ അറിവോ സംശയമോ ഇല്ലായിരുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമീപിച്ച 13 പേർ മാത്രമാണ്. എന്നാൽ നാൽപതോളം പേർ തന്നെ സമീപിച്ചതായും ഇതിൽ പൊലീസ് ഉദ്യോഗസ്ഥർ വരെ ഉള്ളതായും പതിമൂന്നുകാരി മൊഴി നൽകിയെങ്കിലും കേസ് പതിനഞ്ചു പേരിൽ ഒതുക്കുകയായിരുന്നു. ഇത് ഉന്നതരെ രക്ഷിക്കാനായിരുന്നു. ഇതിനപ്പുറത്തേക്ക് ഇപ്പോഴും കേസ് പുരോഗമിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍