പുത്തൻ സ്കോഡ സ്വന്തമാക്കിയ ശേഷം കൂട്ടുകാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്ന്; ആഘോഷത്തിനിടെ കൂട്ടുകാരായ യുവതികൾക്കൊപ്പം ആദർശ് വണ്ടിയോടിച്ചത് മരണത്തിലേക്ക്; മത്സരയോട്ടത്തിന്റെ പേരിൽ ഡിവൈഎഫ്ഐ മുമ്പ് അടിച്ചുതകർത്ത കോഫി കഫേ ഡെയ്ക്കു മുന്നിലുണ്ടായത് കാർ റെയ്സ് അല്ലെന്ന മട്ടിൽ പൊലീസ്; അതീവ സുരക്ഷാ മേഖലയായ രാജ്ഭവൻ റോഡിൽ ക്യാമറകളില്ലെന്ന് പൊലീസ് കണ്ണടയ്ക്കുമ്പോൾ ബെൻസിൽ ചീറിപ്പാഞ്ഞത് ആരെന്ന ചോദ്യം ബാക്കി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്ത് കവടിയാറിലൂടെയുള്ള രാജവീഥിയിൽ കാറുകളുടെയും ബൈക്കുകളുടേയും മത്സരയോട്ടം പുതുമയുള്ള സംഭവമല്ല. തലസ്ഥാനത്തെ വമ്പന്മാരായ വ്യവസായികളുടേയും രാഷ്ട്രീയ സ്വാധീനമുള്ളവരുടേയും മക്കളാണ് പലപ്പോഴും ഇതിനായി ഇറങ്ങിത്തിരിക്കുന്നത് എന്നതിനാൽ തന്നെ പൊലീസും എല്ലായ്പ്പോഴും കണ്ണടയ്ക്കുകയാണ് ഇത്തരം മത്സരയോട്ടങ്ങൾക്ക് നേരെ. നഗരത്തിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന പ്രധാന പാതയിലാണ് വെള്ളയമ്പലം മുതൽ കവടിയാർ വരെ നീളുന്ന രാജ് ഭവൻ റോഡ്.
ഇപ്പോൾ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്പി ആദർശ് ഓടിച്ച ആഡംബരകാറാണ് അപകടത്തിൽപട്ടത്. കൊച്ചിയിൽ രജിസ്ട്രേഷൻ കഴിഞ്ഞ് കഴിഞ്ഞദിവസം പുറത്തിറക്കിയ സ്കോഡ കാർ അപകടത്തിൽപെട്ട് ആദർശ് മരിക്കുകയും കാറിലുണ്ടായിരുന്ന മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
ഒരു ബെൻസ് കാറുമായി മത്സരയോട്ടം നടക്കുന്നതിനിടെ ആണ് ഇന്നലെ രാത്രി പതിനൊന്നോടെ അപകടമുണ്ടായത്. അപകടം ഉണ്ടായ വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ആദ്യം ഓടിയെത്തിയത് മുൻ ആഭ്യന്തരമന്ത്രി കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആണ്.
ബിനീഷ് എത്തിയതിന് ശേഷം അപകടത്തിന്റെ ചിത്രം എടുക്കുന്നതു പോലും പൊലീസ് വിലക്കി എന്നതുതന്നെ സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. മത്സരയോട്ടത്തിൽ പങ്കെടുത്ത ബെൻസ് കാർ ആരുടേതെന്ന് കണ്ടെത്താനും പൊലീസ് ശ്രമമൊന്നും നടത്തിയിട്ടില്ല. മറ്റ് ഏതോ ഉന്നതന്റെയാകാം കാറെന്ന അഭ്യൂഹം ഇതോടെ ഉയർന്നിട്ടുണ്ട്. സംസ്ഥാന തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന രാജ്ഭവൻ മേഖലയിൽ റോഡിലെ സുരക്ഷാ ക്യാമറകളിൽ നിന്ന് വിവരമൊന്നും ലഭിച്ചില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
എന്നാൽ വെള്ളയമ്പലം-കവടിയാർ ജംഗ്ഷന് ഇടയിൽ ഉള്ള റോഡിൽ നിരവധി ക്യാമറകളാണ് ജംഗ്ഷനുകളിൽ ഉൾപ്പെടെ പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം ഒരേസമയം പ്രവർത്തന രഹിതമായി എന്നുപറയുന്നതും അവിശ്വസനീയമാണ്. ഇതോടെ പൊലീസ് ആരെയോ രക്ഷിക്കാനായി ഇടപെടുന്നുവെന്ന ആക്ഷേപവും ഉയരുന്നു.
രാത്രി പതിനൊന്നുമണിയോടെ പലരും കണ്ടുനിൽക്കെ അപകടം
രാത്രി പതിനൊന്നുമണിക്കു ശേഷമാണ് വെള്ളയമ്പലം-കവടിയാർ റോഡിൽ മന്മോഹൻ ബംഗ്ളാവിന് സമീപം അപകടം ഉണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആദർശ് കാറിനകത്ത് കുടുങ്ങിപ്പോയി. കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ കാറിന് പുറത്തെടുത്തത്. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്നും മത്സരയോട്ടമല്ല കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ ഒരു ബെൻസ് കാറുമായി മത്സരയോട്ടം നടന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച ശേഷം രണ്ട് പോസ്റ്റുകളും തകർത്താണ് കാർ മേൽകീഴായി മറിഞ്ഞത്. തൊട്ടടുത്താണ് കഫേ കോഫി ഡെ എന്ന തലസ്ഥാനത്തെ പ്രശസ്ത സ്ഥാപനം. ഇവിടെ പ്രമുഖരുൾപ്പെടെ നിരവധിപേർ രാത്രി എത്താറുമുണ്ട്. സ്ഥാപനത്തിന് പുറത്തും പലരും ഈ അപകടം ഉണ്ടായ സമയത്ത്് നിന്നിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചില്ലായിരുന്നു എങ്കിൽ ഇവരുടെ നേരെ കാർ പാഞ്ഞുകയറിയേനെയെന്നും ദൃക്സാക്ഷികൾ പറയുന്നു.
ആദർശിന്റെ സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശിൽപ്പ (23), ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്രമുഖ വ്യവസായികളുടെ മക്കളാണ് കാറിലുണ്ടായിരുന്ന നാലുപേരും. വിവരമറിഞ്ഞ് ബിനീഷ് കോടിയേരി രക്ഷാപ്രവർത്തനത്തിന് എത്തി. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ട്. മൂന്ന് യുവതികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതും ബിനീഷന്റെ നേതൃത്വത്തിലായിരുന്നു.
അപകടത്തിൽ പെട്ട് മരിച്ച ആദർശും ഗൗരിയും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആർക്കിടെകിലെ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്കൂളിൽ പഠിച്ചിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിർമ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകൾ. ഈ ബന്ധമാണ് ബിനീഷിനെ അപകടസ്ഥലത്ത് എത്തിച്ചത്. ന്യൂ തിയേറ്റർ ഉടമയായ മുരുകൻ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ വിളിച്ചത് ബിനീഷിനെയായിരുന്നു. അങ്ങനെയാണ് ബിനീഷ് ഓടിയെത്തിയത്. അതിന് മുമ്പ് സംഭവത്തിന്റെ ഫോട്ടോകൾ വ്യാപകമായി എടുക്കാൻ പൊലീസ് ഏവരേയും അനുവദിച്ചു. എന്നാൽ ബിനീഷ് എത്തിയ ശേഷം എല്ലാത്തിനും നിയന്ത്രണം വന്നു. അതിവേഗം അപകടത്തിൽപ്പെട്ട കാർ പോലും മാറ്റി.
ഇതോടെയാണ് മത്സരയോട്ടമാണ് അപകട കാരണമെന്നത് മറയ്ക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നത്. അപകടമുണ്ടായാലും അതിനെ തരണം ചെയ്യാനുള്ള അത്യാധുനിക സംവിധാനമുള്ള കാറിലായിരുന്നു ആദർശിന്റെ യാത്ര. പുത്തൻ ആഡംബര സ്കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. സീറ്റ് ബെൽറ്റ് അദർശ് ഇട്ടിരുന്നില്ലെന്നാണ് സൂചന.
അതാണ് ആദർശിന്റെ പരിക്ക് ഗുരുതരമാക്കിയത്. കാറിലുണ്ടായിരുന്ന യുവതികളിൽ മുന്നിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഗുരുതര പരിക്ക് ഈ കുട്ടിക്കുണ്ടായില്ല. പിന്നിലിരുന്ന പെൺകുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്. ഗ്ളാസും മറ്റും തകർത്താണ് മറ്റുള്ളവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.
മത്സരയോട്ടവും അപകടങ്ങളും തുടർക്കഥയായ രാജവീഥി
വർഷങ്ങളായി നഗരത്തിലെ വൻതോക്കുകളുടെ മക്കൾ ബൈക്കുകളിലും കാറുകളിലും മത്സരയോട്ടം നടത്തുന്ന റോഡാണ് രാജ്ഭവൻ റോഡ്. മുമ്പ് നിരവധി തവണ ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ തവണ അപകടം ഉണ്ടാവുമ്പോഴും അതിനെതിരെ പൊലീസ് കാര്യമായി നടപടിയെടുക്കാതെ കേസ് ഒതുക്കിത്തീർക്കാറാണ് പതിവ്. ആദർശ് സുഹൃത്തുക്കൾക്ക് തൈക്കാടുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്ന് നൽകിയിരുന്നു.
ഇതിന് ശേഷം കൂട്ടുകാരായ യുവതികളെ താമസസ്ഥലത്ത് എത്തിക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാറിൽ ഒരു മത്സരയോട്ടമാണോ നടന്നതെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുമില്ല. അമിതവേഗത്തിൽ അശ്രദ്ധമായി വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. വിശദമായ അന്വേഷണം തുടങ്ങിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
തലസ്ഥാനത്തെ ഏറ്റവും മികച്ചതും പോഷ് ഏരിയയെന്ന് പറയാവുന്നതുമായ കവഡിയാറിൽ മത്സരയോട്ടം തുടർക്കഥയാണ്. വർഷങ്ങളായി മത്സരയോട്ടക്കാരുടെ ഇഷ്ടപാതയാണ് ഇത്. നിയമംലംഘിച്ച് നടത്തുന്ന ഇത്തരം മത്സരങ്ങൾക്ക് പൊലീസ് കുടപിടിക്കാറുമുണ്ട്. സിസിടിവി ക്യാമറകൾ ഇല്ലെന്നും പലതും പ്രവർത്തിക്കുന്നില്ലെന്നും പറയുന്ന പൊലീസ് ഓരോ അപകടം ഉണ്ടാകുമ്പോഴും ഇതിന് നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. റോഡിൽ ഇടയ്ക്കിടെ ബാരിക്കേഡുകൾ സ്ഥാപിച്ച് സ്പീഡ് നിയന്ത്രിക്കാൻ സംവിധാനമൊരുക്കും എന്നാണ് ഇന്നലെയുണ്ടായ അപകടത്തിന് ശേഷം പൊലീസ് വിശദീകരിക്കുന്നത്.
ഈ റോഡിൽ മത്സരയോട്ടം തുടർക്കഥയായപ്പോൾ ഏഴുവർഷം മുമ്പ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ തന്നെ ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുവന്നിരുന്നു. കഫേ കോഫി ഡെ കേന്ദ്രീകരിച്ചാണ് മത്സരയോട്ടം നടക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. സമ്പന്നന്മാരാണ് ഇവിടെയെത്തുന്ന ഉപഭോക്താക്കൾ ഏറെയും എന്നതിനാൽ തന്നെ ഇക്കാര്യം വലിയ ചർച്ചയുമായി. അന്ന് സ്ഥാപനം ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർക്കുകയും ചെയ്തു. പിന്നീട് കുറച്ചുനാൾ മത്സരയോട്ടം നിന്നു.
എന്നാൽ പിന്നീട് പലപ്പോഴും ആഡംബര കാറുകളുടേയും ബൈക്കുകളുടേയും മത്സരത്തിന് നിരവധി തവണ ഈ റോഡ് സാക്ഷ്യംവഹിച്ചു. ഇതെല്ലാം മുകളിൽ നിന്ന് നിർദ്ദേശം ഉള്ളതിനാൽ തന്നെ പൊലീസ് കണ്ടുനിൽക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇപ്പോഴും അപകടം ഉണ്ടായത് കോഫി കഫേഡെ എന്ന സ്ഥാപനത്തിന് മുന്നിലാണ്. മത്സരയോട്ടമാണെന്ന ആരോപണം ഉയരുമ്പോഴും ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന തൊടുന്യായം പറഞ്ഞ് വെറും അമിത വേഗംമൂലം ഉണ്ടായ അപകടം മാത്രമാണെന്ന വാദമാണ് പൊലീസ് ഉയർത്തുന്നത്. ഇതും ചർച്ചയായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്