Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ മരണത്തിന് കാരണം അച്ചനും ---മാണ്; എന്നെ അപമാനിച്ചു; അതു കൊണ്ട് എനിക്ക് അപമാനമുണ്ടായി; പള്ളിയിൽ ഈ അച്ചൻ വന്ന ശേഷമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്; അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം: തേക്കുങ്കൽ ലില്ലി ജോർജിന്റെ ആത്മഹത്യാ കുറിപ്പ് മറുനാടന്; വൈദികൻ കാരണം വീട്ടമ്മ ആത്മഹത്യ ചെയ്തിട്ട് മൂന്നു വർഷം; ആത്മഹത്യാക്കുറിപ്പുണ്ടായിട്ടും അന്വേഷണം അട്ടിമറിച്ചത് ആർക്ക് വേണ്ടി?

എന്റെ മരണത്തിന് കാരണം അച്ചനും ---മാണ്; എന്നെ അപമാനിച്ചു; അതു കൊണ്ട് എനിക്ക് അപമാനമുണ്ടായി; പള്ളിയിൽ ഈ അച്ചൻ വന്ന ശേഷമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്; അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം: തേക്കുങ്കൽ ലില്ലി ജോർജിന്റെ ആത്മഹത്യാ കുറിപ്പ് മറുനാടന്; വൈദികൻ കാരണം വീട്ടമ്മ ആത്മഹത്യ ചെയ്തിട്ട് മൂന്നു വർഷം; ആത്മഹത്യാക്കുറിപ്പുണ്ടായിട്ടും അന്വേഷണം അട്ടിമറിച്ചത് ആർക്ക് വേണ്ടി?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൈസ്ര്തവ പുരോഹിതർക്കെതിരായ ഏതു തരം പരാതിയും അന്വേഷിക്കുന്നത് സഭകളാണ്. ഇനി സഭയെ മറി കടന്ന് പൊലീസിൽ പോയാലോ, ബിഷപ്പുമാരോട് ചോദിച്ച ശേഷമാകും പൊലീസ് അന്വേഷിക്കുക. അവർ വേണ്ടെന്ന് പറഞ്ഞാൽ പൊലീസ് കേസ് മടക്കി കെട്ടും. പരാതിയുമായി വന്ന വിശ്വാസി സഭയിൽ നിന്ന് പുറത്തുമാകും. ഇങ്ങനെ ഓർത്തഡോക്സ് സഭയിൽ നിന്ന് വിലക്ക് നേരിടുന്ന ഒരു വിശ്വാസി കഴിഞ്ഞ ദിവസം നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ സ്പെഷൽ ബ്രാഞ്ച് രഹസ്യന്വേഷണം ആരംഭിച്ചു.

ഒരു വീട്ടമ്മ നടത്തിയ കുമ്പസാരത്തിന്റെ കഥ, വൈദികൻ ഇടവകയിലെ മറ്റൊരു യുവതിയോട് അതേ പടി പറയുകയായിരുന്നു. പൊതുവേദിയിൽ വച്ച് വീട്ടമ്മയെ കുമ്പസാര കഥ പറഞ്ഞ് യുവതി അധിക്ഷേപിച്ചു. മനോനനില തെറ്റിയ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഇതിന്മേൽ ആദ്യം സഭയ്ക്കും പിന്നീട് പൊലീസിനും പരാതി നൽകിയ വിശ്വാസി ഇടവകകയ്ക്ക് വെളിയിലുമായി. ആത്മഹത്യ ചെയ്ത യുവതിയുടെ മരണക്കുറിപ്പ് ഉണ്ടായിരുന്നിട്ടും കേസ് അന്വേഷിക്കാതെ പൊലീസ് അട്ടിമറിക്കുകയും ചെയ്തു.

ഒന്നിന് പിറകേ ഒന്നായി ഓർത്തഡോക്സ് സഭാ വൈദികരുടെ പീഡന കഥകൾ പുറത്തായതോടെ 2015 ഒക്ടോബർ 21 ന് നടന്ന യുവതിയുടെ ആത്മഹത്യ സംബന്ധിച്ചും പുനരന്വേഷണം വേണമെന്ന് ആവശ്യമുയരുകയാണ്. തേക്കുങ്കൽ സെന്റ് ജോൺസ് ഇടവകാംഗമായിരുന്ന ലില്ലി ജോർജിന്റെ ആത്മഹത്യാ കുറിപ്പിലാണ് വൈദികനെതിരേ പരാമർശം ഉണ്ടായിരുന്നത്. അന്നത്തെ ഇടവക വികാരിയായിരുന്നു പ്രതിക്കൂട്ടിൽ. ഇദ്ദേഹത്തിന് മുന്നിൽ ലില്ലി നടത്തിയ കുമ്പസാരക്കഥകൾ മറ്റൊരു സ്ത്രീ നാട്ടിൽ പാട്ടാക്കിയെന്നായിരുന്നു ആക്ഷേപം. പള്ളി യോഗത്തിൽ ലില്ലിയും ആരോപണ വിധേയയായ സ്ത്രീയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെയാണ് കുമ്പസാര രഹസ്യം ഇവർ വിളിച്ചു പറഞ്ഞത്. മാസങ്ങൾക്ക് മുൻപ് താൻ ഇടവക വികാരിയോട് നടത്തിയ കുമ്പസാര രഹസ്യം പുറത്തു വന്നതറിഞ്ഞ് ലില്ലിയുടെ മനോനില തെറ്റി. കൗൺസിലിങ് നടത്തിയ ഡോക്ടറോടും ലില്ലി ഇതേപ്പറ്റി പറഞ്ഞിരുന്നു.

എന്റെ മരണത്തിന് കാരണം അച്ചനും ---മാണ്. എന്നെ അപമാനിച്ചു. അതു കൊണ്ട് എനിക്ക് അപമാനമുണ്ടായി. പള്ളിയിൽ ഈ അച്ചൻ വന്ന ശേഷമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം എന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
വികാരിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് പരാതി നൽകിയ സഭാംഗമായ ഏബ്രഹാം ജോർജിനെ 10 വർഷത്തേക്ക് ഇടവക ചുമതലകളിൽ നിന്ന് വിലക്കുകയാണ് ചെയ്തത്.

ലില്ലിയുടെ ആത്മഹത്യാ കുറിപ്പ് ഏബ്രഹാമിന്റെ കൈയിൽ ഇപ്പോഴുമുണ്ട്. കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. കേസിന്റെ തുടക്കം മുതൽ വൈദികനെ സഭ പൊതിഞ്ഞു പിടിക്കുകയാണ് ചെയ്തത്. യുവതിയുടെ ഭർത്താവുൾപ്പെടെ ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കുറ്റാരോപിതനായ വൈദികൻ ഇന്നും സഭയിൽ തുടരുന്നു. നിലവിലെ സാഹചര്യത്തിൽ കേസ് പുനരന്വേഷിക്കണമെന്നാണ് ആവശ്യം.

സ്പെഷൽ ബ്രാഞ്ച് പൊലീസ് ഇതേക്കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്. പക്ഷേ, അത് പരാതിക്കാരന്റെ നീക്കങ്ങൾ അറിയാൻ വേണ്ടി മാത്രമാണെന്ന് പറയുന്നു.ഇപ്പോഴത്തെ ഈ വിവാദ കൊടുങ്കാറ്റുകൾ ശമിക്കുന്നതോടെ ഈ പരാതിയും മുങ്ങാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP