Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രൂരമായ ലൈംഗികാസക്തിയുള്ള വിക്ടർ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി പരാതി ഉയരുന്നു; അപ്പന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ടു നിൽക്കുന്ന ഗുണ്ടയായി മകനും; മകനെ മർദ്ദിച്ച സഹപാഠിയുടെ ജനനേന്ദ്രിയം കടിച്ചുമുറിപ്പിച്ച സംഭവം വരെയുണ്ടായി; പൊലീസ് മൂടി വച്ച കുറ്റ കൃത്യത്തിന്റെ പൊരുൾ അഴിയുമ്പോൾ

ക്രൂരമായ ലൈംഗികാസക്തിയുള്ള വിക്ടർ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി പരാതി ഉയരുന്നു; അപ്പന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ടു നിൽക്കുന്ന ഗുണ്ടയായി മകനും; മകനെ മർദ്ദിച്ച സഹപാഠിയുടെ ജനനേന്ദ്രിയം കടിച്ചുമുറിപ്പിച്ച സംഭവം വരെയുണ്ടായി; പൊലീസ് മൂടി വച്ച കുറ്റ കൃത്യത്തിന്റെ പൊരുൾ അഴിയുമ്പോൾ

ആർ പീയൂഷ്

കൊല്ലം: ഏറെ ഞെട്ടലോടെ കേരളം നോക്കിക്കണ്ട കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടർ (ഞണ്ടു വിക്ടർ) അതിക്രൂരനായ കുറ്റവാളി. ലൈംഗികാസക്തി ഏറെയുള്ള ഇയാൾ നിരവധി പേരെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുള്ളതായുള്ള പുതിയ വിവരങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

പീഡന വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ അടക്കം കൊന്നുകളയും എന്ന ഭീഷണിയിൽ പലരും ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നില്ല. വിക്ടർ പിടിയിലായ വിവരം അറിഞ്ഞതോടെ ഇയാൾ കാട്ടിക്കൂട്ടിയ കൊടിയ അതിക്രമങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും ചുരുൾ അഴിഞ്ഞുവീഴുകയാണ്.

ഒൻപതാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വിക്ടർ ആദ്യകാലത്ത് കയർ വ്യാപാരിയായിരുന്നു . പല സ്ത്രീകളുമായി അരുതാത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ പരിചയപ്പെട്ട സ്ത്രീയുമായി വിവാഹം കഴിക്കുകയായിരുന്നു. മരിച്ച പെൺകുട്ടിയുടെ അമ്മ ഷീജ മുത്തമകളും ഷിബു ഇളയ മകനുമാണ്. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം മകളെ വിവാഹം കഴിപ്പിച്ചയച്ചു. മകനെ ബിഎസ്സിനേഴ്സിംഗിന് ബാംഗ്ലൂരിലും അയച്ചു. ഇതിനിടെയാണ് ഇയാൾ വക്കീൽ ഗുമസ്തൻ ജോലിയിൽ പ്രവേശിക്കുന്നത്.

അച്ഛനും മകനും ചേർന്നാൽ നാട്ടിൽ എന്തു കുറ്റകൃത്യവും ചെയ്യാൻ യാതൊരു മടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു. വിക്ടറിന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടു നിൽക്കാൻ വേണ്ടി വളർത്തിയ ഗുണ്ടയാണ് മകൻ ഷിബുവെന്നാണ് നാട്ടിലെ സംസാരം. ഷിബു സ്‌ക്കൂളിൽ പഠിക്കുന്ന കാലത്ത് സഹപാഠി ഷിബുവിനെ മർദ്ദിക്കാൻ ഇടയായി. ഇതറിഞ്ഞ വിക്ടർ ഷിബുവിനെ കൊണ്ട് മർദ്ദിച്ച സഹപാഠിയെ തടഞ്ഞുനിർത്തി ജനനേന്ദ്രിയം കടിച്ചു മുറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മുതൽ ഷിബു ക്രിമിനൽ സ്വഭാവമുള്ള ആളായി മാറുകയായിരുന്നു. ബിഎസ്സി നേഴ്സിങ് പഠിക്കാൻ ഷിബു ബാംഗ്ലൂർ പോയെങ്കിലും പഠനം പൂർത്തിയാക്കിയില്ല. പിന്നീട് തിരിച്ചു വന്ന് എറണാകുളത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.

അച്ഛനായ വിക്ടറിനൊപ്പം ചേർന്ന് ഇയാൾ നാട്ടുകാരുടെ സ്വൈര്യ ജീവിതം നശിപ്പിക്കാൻ കൂട്ടുനിന്നു വരികയായിരുന്നു. ഇയാളുടെ പക്കൽ നാടൻ തോക്കും മാരകായുധങ്ങളും ഉള്ളതായി അടുത്ത ബന്ധുക്കൾ പറയുന്നു. 2007-ൽ വിക്ടറിന്റെ അമ്മയുടെ അനിയത്തിയുടെ മകനെ ഇരുവരും ചേർന്ന് മാരകമായി വെട്ടിപരിക്കേൽപ്പിച്ചിരുന്നു. വെള്ളിമൺ സ്വദേശിയായ ആന്റണി എന്നയാളേയും വെട്ടിപരിക്കേൽപ്പിച്ചിട്ടുണ്ട്. വക്കീൽ ഗുമസ്തൻ ജോലിക്ക് പുറമേ കൊല്ലം പായിക്കടയിലുള്ള ഫിസി ലോഡ്ജിന്റെ മാനേജർ കൂടിയായിരുന്നു. ഇവിടെ ഏറെയും അനാശാസ്യ പ്രവർത്തനങ്ങളായിരുന്നു നടത്തി വന്നിരുന്നത്. നിരവധി പെൺകുട്ടികളെ വലവീശി പിടിച്ചും ഭീഷണിപ്പെടുത്തിയും ഇവിടെയെത്തിച്ച് പല പ്രമുഖർക്കും ഇയാൾ കാഴ്ചവച്ചിട്ടുണ്ട്. ഇതിന്റെ നന്ദി സൂചകമായിരുന്നു കുണ്ടറ പെൺകുട്ടിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളപ്പെട്ടത്.

വിക്ടറിന്റെ അയൽവീട്ടിലെ പെൺകുട്ടിയെ തന്റെ വരുതിയിലെത്തിക്കാൻ കഴിയാത്തതിന്റെ പകയിലാണ് പതിനാലുകാരനെ ഇയാൾ കൊലപ്പെടുത്തിയതെന്ന് അമ്മ പറയുന്നു. ഷീജയുടെ പേരിൽ ലക്ഷക്കണക്കിനു രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ജീവിക്കാൻ നിങ്ങൾക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ചിട്ടാണ് കുറ്റകൃത്യങ്ങൾ മൂടിവയ്ക്കാൻ ഇവരെ ഒപ്പം നിർത്തിയിരുന്നത്. പിടിയിലായ വിക്ടറിനെ കൂടുതൽ ചോദ്യം ചെയ്താൽ പല നിർണായക വെളിപ്പെടുത്തലുകളും ഉണ്ടായേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP