മൊബൈൽ ഫോണുകളും കാറുകളും ഉപേക്ഷിച്ച് വേർപിരിഞ്ഞ് പലയിടങ്ങളിൽ താമസിച്ചു; പാപ്പർ ഹർജി കൊടുക്കും മുമ്പ് തന്നെ ഒളിയിടങ്ങളേയും സഹായികളേയും നിശ്ചയിച്ചു; റെയ്ഡ് വിവരങ്ങൾ ചോർത്തി മുങ്ങാനുള്ള നീക്കവും വിജയമായതോടെ പിടികൂടൽ നീണ്ടു; കുന്നത്തുകളത്തിൽ മുതലാളിമാർ ഒരുമാസം മുങ്ങി നടന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി. വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ. ജയചന്ദ്രൻ എന്നിവർക്ക് ഒളിച്ചു താമസിക്കാൻ പൊലീസും സഹായം ഒരുക്കി. പണമിടപാട് തട്ടിപ്പുകേസിലെ പ്രതികളായ ഇവരെ കണ്ടെത്താനുള്ള പൊലീസിന്റെ നീക്കം സ്ഥിരമായി ചോർന്നുതിന് പിന്നിൽ സേനയിലെ തന്നെ ചിലരുടെ ഇടപെടൽ മൂലമായിരുന്നു. ഇതെ തുടർന്നു മൂന്നുവട്ടം അന്വേഷണ സംഘത്തെ മാറ്റി. ഓരോ സ്ഥലത്തും പ്രതികളുണ്ടെന്ന വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേക്ക് വിശ്വനാഥനും കുടുംബാംഗങ്ങളും സ്ഥലം മാറിപ്പോയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു സംശയം ഉയർന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ നേരിട്ടെത്തിയത്. ഇതോടെ ഇവർ പിടിയിലാവുകയും ചെയ്തു.
നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് നാടുവിട്ടെന്ന പരാതിയിൽ, കോട്ടയത്തെ കുന്നത്തുകളത്തിൽ സ്ഥാപനങ്ങളുടെ ഉടമകളടക്കം ആറുപേരും പിടിയിലായിട്ടുണ്ട്. കെ.വി. വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ നീതു, ജിത്തു, മരുമക്കളായ ജയചന്ദ്രൻ, ഡോ. സുനിൽ ബാബു എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആദ്യം പിടികൂടിയത്. രണ്ട് പ്രതികളെ തിങ്കളാഴ്ച പൊലീസ് പിടികൂടി. ഇവർ കൊടുങ്ങല്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാക്കിയുള്ളവർ പിടിയിലാകുന്നത്. ഇതോടെ കേസിലുൾപ്പെട്ട ആറുപേരും കസ്റ്റഡിയിലായി. നിക്ഷേപകരെ കബളിപ്പിക്കൽ, തട്ടിപ്പ്, ഒളിവിൽ പോകൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പിടിയിലായ ആറുപേരെയും ചൊവ്വാഴ്ച രാത്രി കോട്ടയത്തെത്തിച്ചു. ജനരോഷം ഭയന്ന് ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. പിന്നീട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
പാപ്പർ ഹർജിയിൽ വെളിപ്പെടുത്തിയതിനു പുറമെ ഇവർക്കു പണം, സ്വർണം, ഭൂമി എന്നീ സ്വത്തുക്കളുണ്ടോ എന്നു കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കഴിഞ്ഞ ജൂൺ 19നു കോടതിയിൽ പാപ്പർ ഹർജി നൽകിയ ശേഷമാണ് കുന്നത്തുകളത്തിൽ ജൂവലറികളും പണമിടപാട് സ്ഥാപനങ്ങളും മുന്നറിയിപ്പില്ലാതെ പൂട്ടിയത്. സ്ഥാപന ഉടമകൾ മുങ്ങുകയും ചെയ്തു. പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ഒളിത്താവളങ്ങൾ സ്ഥിരമായി മാറി. അതിനിടെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു ഇവരുടെ ഒളിവിൽ പോകലും പാപ്പർ ഹർജി നൽകലുമെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോണും കാറും ഉപേക്ഷിച്ചുള്ള യാത്രകൾ.
തിങ്കളാഴ്ച വൈകിട്ടു നീതുവിനെയും ഡോ. ജയചന്ദ്രനെയുമാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ഇവരിൽനിന്നു കിട്ടിയ വിവരം അനുസരിച്ച് കെ.വി. വിശ്വനാഥനെയും രമണിയെയും രാത്രി പൊലീസ് പിടികൂടി. കൊടുങ്ങല്ലൂരിനു സമീപത്തെ മൂന്നു വീടുകളിലായാണ് നാലുപേരും താമസിച്ചിരുന്നത്. ഒരു മാസമായി പൊലീസ് തേടി നടക്കുമ്പോൾ വിശ്വനാഥനും കുടുംബവും അയൽ ജില്ലകളിലുണ്ടായിരുന്നുവെന്നാണു സൂചന. പാപ്പർ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഒളിവിടങ്ങളും തീരുമാനിച്ചു. ജൂൺ 18നു വൈകിട്ടോടെ കോട്ടയം ജില്ല വിട്ട സംഘം ബന്ധുക്കളെയും അവരുടെ സുഹൃത്തുക്കളെയും ആശ്രയിച്ച് അഞ്ചു വീടുകളിലായിട്ടാണു താമസിച്ചത്. മൊബൈൽ ഫോണുകളും വാഹനങ്ങളും ഉപേക്ഷിച്ചു. ഇടയ്ക്കു കള്ളപ്പേരിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഫോൺ ഉപയോഗിക്കുന്നില്ലെങ്കിലും സഹായികൾ വഴി കൃത്യമായി വിവരങ്ങൾ കിട്ടിയിരുന്നു. ബെംഗളൂരുവിലെയും ചെന്നൈയിലെയും ബന്ധുക്കളുടെ വീടുകളിൽ പൊലീസ് സംഘം ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമകളുടെ പൂർണമായ ആസ്തി കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. പാപ്പർ ഹർജിയുടെ തുടർനടപടിയുടെ ഭാഗമായി കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ നിക്ഷേപകരുടെ പണം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കോടതി നിയോഗിച്ച റിസീവർ ഇതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഗ്രൂപ്പിന്റെ ജൂവലറികളിലും ധനകാര്യ സ്ഥാപനത്തിലും ലോക്കറിൽ ഉള്ളത് 17.15 ലക്ഷം രൂപയാണെന്നു പറയുന്നു. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു തൊട്ടുമുൻപുള്ള ദിവസത്തെ പ്രതിദിന കലക്ഷനാണ്. പാപ്പർ ഹർജിക്കൊപ്പം സമർപ്പിച്ച ആസ്തികളിൽ ഈ തുക ഉൾപ്പെട്ടിട്ടില്ല.
150 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് 1650 നിക്ഷേപകരാണ് ഇതുവരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. എന്നാൽ പാപ്പർ ഹർജിക്കൊപ്പം കുന്നത്തുകളത്തിൽ ഉടമകൾ സമർപ്പിച്ച ഹർജിയിൽ 136 കോടി രൂപയുടെ ബാധ്യത മാത്രമാണുള്ളതെന്നാണ് അവകാശപ്പെട്ടത്. 5100 നിക്ഷേപകർ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. അതിനിടെ കുന്നത്തുകളത്തിൽ ജൂവലറിയിലെ സ്വർണത്തിന്റെ കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോടതി നിയോഗിച്ചിരിക്കുന്ന റിസീവറിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് ആരംഭിക്കും. കോട്ടയം നഗരത്തിലെ ജൂവലറിയിലാണ് ആദ്യം പരിശോധനയും കണക്കെടുപ്പും നടത്തുക. സ്വർണത്തിന്റെ പരിശുദ്ധി കണ്ടെത്തുന്നതിനു രണ്ടു വിദഗ്ദ്ധർ, റിസിവറിനെ സഹായിക്കാൻ ഒരു അഭിഭാഷകൻ, കണക്കെടുപ്പ് ദൃശ്യങ്ങൾ പകർത്താൻ പൊലീസ് ക്യാമറമാൻ തുടങ്ങിയവരെ സജ്ജമാക്കി.
ഇവിടുത്തെ സ്വർണം പെട്ടികളിലാക്കി ട്രഷറിയിൽ സൂക്ഷിക്കും. ജൂവലറികളിൽ 31.57 കോടി രൂപ വിലവരുന്ന 110 കിലോ സ്വർണവും 14 ലക്ഷം രൂപ വിലവരുന്ന അരക്കിലോ പഴയ സ്വർണവും ഉണ്ടെന്നാണു ഗ്രൂപ്പ് ഉടമ കെ.വി. വിശ്വനാഥനും ഭാര്യ രമണിയും സമർപ്പിച്ച പാപ്പർ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍