Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതി മുറിക്കാൻ ശ്രമിച്ചത് രജിസ്റ്റർ മാരീജ് ചെയ്ത യുവാവിന്റെ ജനനേന്ദ്രീയം; ഔദ്യോഗിക വിവാഹം കഴിഞ്ഞിട്ടും ഇരുവരും കണ്ടു മുട്ടിയിരുന്നത് ലോഡ്ജിലും മറ്റ് രഹസ്യകേന്ദ്രങ്ങളിലും; പ്രകോപനത്തിന് കാരണം ഒഴിവാക്കാനുള്ള യുവാവിന്റെ നീക്കമെന്ന് പൊലീസിന് സംശയം; കാമുകനും കാമുകിയും പൊലീസ് കസ്റ്റഡിയിൽ; കുറ്റിപ്പുറത്തെ വൈരാഗ്യം കണ്ടെത്താൻ യുവതിയെ ചോദ്യം ചെയ്ത പൊലീസ്

യുവതി മുറിക്കാൻ ശ്രമിച്ചത് രജിസ്റ്റർ മാരീജ് ചെയ്ത യുവാവിന്റെ ജനനേന്ദ്രീയം; ഔദ്യോഗിക വിവാഹം കഴിഞ്ഞിട്ടും ഇരുവരും കണ്ടു മുട്ടിയിരുന്നത് ലോഡ്ജിലും മറ്റ് രഹസ്യകേന്ദ്രങ്ങളിലും; പ്രകോപനത്തിന് കാരണം ഒഴിവാക്കാനുള്ള യുവാവിന്റെ നീക്കമെന്ന് പൊലീസിന് സംശയം; കാമുകനും കാമുകിയും പൊലീസ് കസ്റ്റഡിയിൽ; കുറ്റിപ്പുറത്തെ വൈരാഗ്യം കണ്ടെത്താൻ യുവതിയെ ചോദ്യം ചെയ്ത പൊലീസ്

എംപി റാഫി

കുറ്റിപ്പുറം: ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ചത് ഏറെ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇപ്പോഴും തുടരുന്നു. അതിന് ശേഷം സമാന സ്വാഭമുള്ള നിരവധി ആക്രമണങ്ങൾ നടന്നു. ഇത് തന്നെയാണ് കുറ്റിപ്പുറത്തും സംഭവിച്ചത്. എന്നാൽ ഇവിടെ ആക്രമത്തിന് ഇരയായ യുവാവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല.

കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വച്ചാണ് സംഭവം. പുറത്തൂർ സ്വദേശിയായ ഇർഷാദിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തവരാണ്. പ്രവാസിയായ ഇർഷാദ്, ഈ സ്ത്രീയുമായി ഹോട്ടലുകളിൽ സ്ഥിരമായി താമസിക്കാറുണ്ട്. ഇതിനിടെയാണ് അക്രമം നടന്നത്. എന്താണ് പ്രകോപനമുണ്ടാക്കിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. രജിസ്റ്റർ വിവാഹം ചെയ്ത ശേഷം ജീവിത പങ്കാളിയാക്കാതെ ചതിച്ചതിന്റെ വൈരാഗ്യമാണോ ഇത്തരമൊരു സംഭവത്തിന് കാരണമെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇവർ വിവാഹം രജിസ്റ്റർ ചെയ്തിട്ട് നാളുകൾ ഏറെയായി. അതിന് ശേഷം ലോഡ്ജുകളിലും മറ്റുമാണ് കണ്ടു മുട്ടുന്നത്. ചോദ്യം ചെയ്യലിലൂടെ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ. ജനനേന്ദ്രീയം പൂർണ്ണമായും മുറിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ യുവാവിന് പ്രാഥമിക ചികിൽസ നൽകിയ ശേഷം ചോദ്യം ചെയ്യൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP