വ്യാജപാസ്പോർട്ട് നൽകാൻ വസ്തു വരെ എഴുതിവാങ്ങി; നിസാര തെറ്റുകൾ തിരുത്തി വാങ്ങാൻ കൂടുതൽ കൈക്കൂലി; പണമുണ്ടേൽ പാസ്പോർട്ട് ആർക്കും പറഞ്ഞ നിമിഷം; മലപ്പുറത്തെ 'കൈക്കൂലി വിരുദ്ധ' പാസ്പോർട്ട് ഓഫീസർ കുടുങ്ങിയ വഴികൾ
എം പി റാഫി
മലപ്പുറം: മലപ്പുറം പാസ്പോർട്ട് ഓഫീസർ പി രാമകൃഷ്ണൻ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ചുരുളഴിഞ്ഞത് വൻ പാസ്പോർട്ട് തട്ടിപ്പുശൃംഖലയുടെ പുറംലോകമറിയാത്ത വിവരങ്ങളായിരുന്നു. ജില്ലകളുടെ അതിർവരമ്പുകളില്ലാതെയാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നത്. രാമകൃഷ്ണന്റെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം രേഖകൾ തിരുത്തിയും വ്യാജൻ തരപ്പെടുത്തി നൽകിയും അനേകം പാസ്പോർട്ട് നൽകിയതായി സിബിഐക്ക് വിവരം ലഭിച്ചു. ഓഫീസർ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ നിരവധി പേരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഓൺലൈൻ വഴി പാസ്പോർട്ടിനായി അപേക്ഷിച്ച് സാധാരണക്കാർ ദിവസങ്ങൾ കാത്തിരുന്നും പലതവണ പാസ്പോർട്ട് ഓഫീസിൽ കയറിയിറങ്ങിയും പാസ്പോർട്ട് എടുക്കേണ്ടി വരുമ്പോഴാണ് മണിക്കൂറുകൾക്കുള്ളിൽ വേണ്ടപ്പെട്ടവർക്കും വലിയ തുക നൽകുന്നവർക്കും പാസ്പോർട്ട് തരപ്പെടുത്തി നൽകിയിരുന്നത്. വർഷങ്ങളായി പാസ്പോർട്ടിന്റെ പേരിൽ സാധാരണക്കാരെ പിഴിഞ്ഞ് പണം സമ്പാദിക്കുന്ന നിരവധി സംഘങ്ങൾ തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ഇടനിലക്കാരായ ഏജന്റുമാരും വരും ദിവസങ്ങളിൽ അകത്താകുമെന്നാണ് സൂചന.
മലപ്പുറം- മഞ്ചേരി റോഡിൽ സ്ഥിതി ചെയ്യുന്ന പാസ്പോർട്ട് ഓഫീസിന്റെ പരിസരങ്ങളിലായി പാസ്പോർട്ട് ഏജന്റുമാർ എന്ന പേരിൽ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിധേയമായി ശരിപ്പെടുത്താവുന്ന നിസാര തെറ്റുകളുമായെത്തുന്ന സാധാരണക്കാരാണ് ഇവരുടെ വലയിൽ വീഴുന്നത്. ഉദ്യോഗസ്ഥർക്കെന്ന പേരിൽ ഇടനിലക്കാർ തന്നെ അപേക്ഷകരിൽ നിന്നും പണം വാങ്ങുകയാണ് പതിവ്. അനധികൃതമായി പാസ്പോർട്ട് കൈവശപ്പെടുത്തുന്നതിനും രേഖകൾ തിരുത്തുന്നതിനുമായി വലിയ തുക വാഗ്ദാനം നൽകി പലരും ഇവരെ സമീപിക്കാറുണ്ട്. ഇതിൽ നിന്നും വലിയൊരു പങ്കും ഓഫീസർക്കാണ് പോയിരുന്നത്. മലപ്പുറം പാസ്പോർട്ട് ഓഫീസിലെ ചില ജീവനക്കാരും ഈ കൂട്ടുകെട്ടിൽ പങ്കാളികളായിരുന്നെന്നാണ് വിവരം. പണക്കെട്ടുകളുടെ എണ്ണത്തിന്റെയും വാഗ്ദാനങ്ങളുടെ വലിപ്പമനുസരിച്ചുമായിരുന്നു പാസ്പോർട്ട് വിതരണം നടത്തിയത്. കൂടുതൽ പണം എറിഞ്ഞാൽ കാത്തുനിൽപ്പുകളില്ലാതെ മിനുട്ടുകൾക്കകം തന്നെ പാസ്പോർട്ട് അപേക്ഷകന്റെ കൈകളിൽ എത്തിയിരുന്നുവത്രെ.
പാസ്പോർട്ട് ഓഫീസറോടൊപ്പം അറസ്റ്റിലായ ഹാജിയാർപള്ളി മുതുവത്തുംപറമ്പ് സ്വദേശി അബ്ദുൽ അമീർ മുഖ്യ ഇടനിലക്കാരനാണ്. രാമകൃഷ്ണന് പണം എത്തിച്ചിരുന്നതും അപേക്ഷകരെ ബന്ധപ്പെടുത്തി കൊടുത്തതും അമീറായിരുന്നു. ഈയിടെ പ്രവാസജീവിതം മതിയാക്കി ഓട്ടോറിക്ഷ ഓടിച്ചും മണൽ തൊഴിലാളിയായും കഴിഞ്ഞിരുന്ന അമീർ ചുരുങ്ങിയ കാലയളവിൽ സമ്പാദിച്ചത് കോടികളായിരുന്നു. ഓഫീസർമാരുമായി വ്യക്തിപരമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നത്. പാസ്പോർട്ടിൽ സാങ്കേതിക തകരാറുള്ളവരുടെയും വ്യാജൻ ആവശ്യമുള്ളവരുടെയും പേരു വിവരങ്ങൾ ഓഫീസർ രാമകൃഷണൻ അമീറിന് കൈമാറുകയായിരുന്നു പതിവ്. ഇതനുസരിച്ച് ഇവരെ ഫോണിൽ വിളിച്ചും നേരിൽ കണ്ടും പണം വാങ്ങി പാസ്പോർട്ട് നൽകിയിരുന്നു. വ്യാജ പാസ്പോർട്ട് നൽകുന്നതിന് വസ്തുവകകൾ വരെ രാമകൃഷ്ണൻ എഴുതിവാങ്ങിയിട്ടുണ്ട്. ഈ ഇടപാടുകളെല്ലാം ഏജന്റുമാർ മുഖേനയാണ്. ഇത്തരത്തിലുള്ള ഏജന്റുമാർ ഇനിയും പിടിയിലാകാനുണ്ട്. മലപ്പുറം പാസ്പോർട്ട് ഓഫീസ് ചുറ്റിപ്പറ്റിയുള്ള ഏജന്റുമാർ പിടിയിലാകുന്നതോടെ വർഷങ്ങളായി നടക്കുന്ന പാസ്പോർട്ട് തട്ടിപ്പുശൃംഖലയുടെ കൂടുതൽ വിവരങ്ങളാകും പുറത്തുവരിക. ഇടനിലക്കാരില്ലാതെ നേരിട്ടും രാമകൃഷ്ണൻ നിയമവിരുദ്ധമായി പാസ്പോർട്ട് തരപ്പെടുത്തി നൽകിയിട്ടുണ്ട്.
മലപ്പുറം പാസ്പോർട്ട് ഓഫീസിൽ മറ്റു ജില്ലക്കാരും സ്ഥിരം സന്ദർശകരായിരുന്നു. കണ്ണൂർ സ്വദേശിയായ രാമകൃഷ്ണനെ കാണാൻ നാട്ടുകാരായ പലരും എത്തിയിരുന്നു. ഇതിനു പുറമെ മറ്റു ജില്ലകളിൽ നിന്നുള്ളവരും ഇവിടെയെത്തി പാസ്പോർട്ട് തരപ്പെടുത്തിയെന്നാണ് വിവരം. കണ്ണൂരിൽ നിന്നും എത്തുന്ന പലരും മണിക്കൂറുകൾക്കകം പാസ്പോർട്ട് തരപ്പെടുത്തി മടങ്ങുന്നത് ഓഫീസിലെ ജീവനക്കാർക്ക് പതിവു കാഴ്ചയാണ്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ പാസ്പോർട്ട് നേരിൽ നൽകാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ അപേക്ഷകർക്കുള്ള പാസ്പോർട്ട് എത്തിക്കുന്നതിനായി തപാൽ ഓഫീസിൽ ബന്ധപ്പെട്ട ജീവനക്കാർ എത്തിച്ചു കഴിഞ്ഞാൽ ചില പാസ്പോർട്ടുകൾ തിരികെ ആവശ്യപ്പെട്ട് തപാൽ ഓഫീസിൽ രാമകൃഷ്ണൻ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇതു വാങ്ങിയ ശേഷം അതിന്റെ ഉടമസ്ഥരുമായി വിലപേശൽ നടത്തി നേരിട്ട് സമർപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ നിരവധി അപേക്ഷകർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തു വന്നിട്ടുണ്ടെന്നാണ് വിവരം.
പക്ഷപാതപരമായുള്ള പെരുമാറ്റം കാരണം പല ഉദ്യോഗസ്ഥർക്കും രാമകൃഷ്ണനുമായി അകൽച്ചയായിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ അപ്രധാനമായ വിഭാഗങ്ങളിലേക്ക് തരം താഴ്ത്തിയും അവഗണിച്ചിരുന്നതായി ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ചട്ടവിരുദ്ധമായി പിരിച്ചുവിടുകയും പകരം പണം വാങ്ങി ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്തതായുള്ള ആരോപണവും രാമകൃഷ്ണനെതിരെ നിലവിലുണ്ട്. തന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവർക്ക് മാത്രമാണ് പരിഗണന നൽകിയിരുന്നത്. ഇയാൾ ദിവസം അര ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയിരുന്നതായി ചിലർ വെളിപ്പെടുത്തുന്നു. മലപ്പുറത്തും കണ്ണൂരിലുമായി നിരവധി ഭൂമികൾ രാമകൃഷ്ണന്റെയും ബന്ധുക്കളുടെയും പേരിലുണ്ട്. നീണ്ട നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഫിനോഫ്തലിൻ പുരട്ടിയ അമ്പതിനായിരം രൂപയുടെ നോട്ട്കെട്ട് വാങ്ങുന്നതിനിടെ സിബിഐ ഉദ്യോഗസ്ഥർ രാമകൃഷ്ണനെ കയ്യോടെ പിടികൂടിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനാണ് കേസ്. ഒന്നര വർഷത്തിനിടെ ഒന്നര കോടിയുടെ സ്വത്ത് സമ്പാദനം നടന്നതായാണ് സിബിഐ കണ്ടെത്തൽ.
കോഴിക്കോട് തപാൽ സുപ്രണ്ടായിരുന്ന രാമകൃഷ്ണൻ 2014 ലാണ് പാസ്പോർട്ട് ഓഫീസറായി ഡെപ്യൂട്ടേഷനിൽ മലപ്പുറത്തെത്തിയത്. ചില പരിഷ്കാര പ്രവർത്തനങ്ങൾ കൊണ്ടും രാമകൃഷ്ണൻ ശ്രദ്ധനേടിയിരുന്നു. അഴിമതി വിരുദ്ധനായി സ്വയം നടിച്ചിരുന്ന ഇയാൾ അറസ്റ്റിലായതോടെ ജീവനക്കാർക്കിടയിലും ഞെട്ടൽ മാറിയിട്ടില്ല. കഴിഞ്ഞ മാസം മലപ്പുറം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ രാമകൃഷ്ണൻ പൊലീസിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. പാസ്പോർട്ട് വെരിഫിക്കേഷൻ സമയത്ത് പൊലീസ് വലിയ തുക കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. എന്നാൽ രാജ്യത്തെ മികച്ച ബി കാറ്റഗറി പാസ്പോർട്ട് ഓഫീസ് എന്ന ഖ്യാതി നേടിയ ഓഫീസിന്റെ അമരക്കാരൻ തന്നെ അഴിമതിയുടെ ഭാഗമായി അറസ്റ്റിലാകുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍