ബാർബർഷാപ്പിലെ തൂങ്ങിമരണം ബിജെപിക്കാർ വിഷയമാക്കിയതോടെ പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം പൊങ്ങി; പ്രതിക്കൂട്ടിൽ ബിജെപിക്കാർ തന്നെ; കേസൊതുക്കാൻ വൻസമ്മർദം
എം പി റാഫി
മലപ്പുറം: യുവാവിന്റെ ആത്മഹത്യയിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ബിജെപി നേതാക്കാൾ വെട്ടിലായി. അന്വേഷണം നടത്തിയതോടെ ചുരുളഴിഞ്ഞത് ബിജെപി- വി.എച്ച്.പി പ്രവർത്തകർ ഉൾപ്പെട്ട ലൈംഗികപീഡനക്കേസിന്റെ കഥ. ബാർബർ ഷോപ്പിൽ യുവാവ് തൂങ്ങിമരിച്ചതിനു കാരണത്തെപ്പറ്റി അന്വേഷിക്കണമെന്നു ബിജെപിക്കാർ ആവശ്യപ്പെട്ടതോടെയാണ് പ്രായപൂർത്തിയാകാത്ത മൂന്ന് ആറാം ക്ലാസുകാരി പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം ഇതോടൊപ്പം പൊന്തിവന്നത്.
സംഭവം നടന്നത് മലപ്പുറം മംഗലം ചേന്നരയിൽ. ലൈംഗികപീഡനക്കേസിൽ നേതാക്കളുടെ മക്കളും പ്രവർത്തകരും കുടുങ്ങുമെന്നായപ്പോൾ ഭീഷണിപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദം ചെലുത്തിയും ബിജെപി നേതാക്കൾ തന്നെ രംഗത്തുവന്നിരിക്കുകയാണ്. മംഗലം ചേന്നര വിവിയുപി സ്കൂളിലെ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന കേസാണ് പുറംലോകമറിയാതെ ഒതുക്കിത്തീർക്കാൻ ശ്രമം നടത്തുന്നത്.
സംഭവമിങ്ങനെ: ബാർബർ തൊഴിലാളിയായ മംഗലം ചേന്നര സ്വദേശി ഷിജു(22)വിനെ ജൂലൈ രണ്ടിനാണ് സ്വന്തം ബാർബർഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാട്ടിൽ ഏറെ സംസാരവിഷയമായി മാറി ഈ ആത്മഹത്യ. മരണകാരണങ്ങൾ സംബന്ധിച്ച് പല കഥകളും പ്രചരിക്കാൻ തുടങ്ങി. ഇതിനിടയിലാണ് ഷിജുവിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും രംഗത്തെത്തിയത്. മരിക്കുന്നതിനു തലേദിവസം വാർഡ് മെമ്പറുടെ വീട്ടിലേക്ക് യുവാവിനെയും അച്ഛനെയും വിളിപ്പിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഷിജുവിന്റെ ബന്ധുക്കൾ തിരൂർ എസ്.ഐയെ സമീപിച്ചിരുന്നത്. എന്നാൽ ഷിജുവിന്റേത് ആത്മഹത്യതന്നെയായിരുന്നെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഐ പറഞ്ഞു. ആത്മഹത്യക്ക് പ്രേരണയായത് ഷിജുവിനെ തലേദിവസം മെമ്പറുടെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നതാണോയെന്ന് പരിശോധിക്കാമെന്ന് എസ്.ഐ ഉറപ്പ് നൽകി.
തുടർന്ന് എസ്.ഐ വിശ്വനാഥൻ നടത്തിയ അന്വേഷണത്തിൽ മൂന്നു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ചാണു വാർഡ്മെമ്പറുടെ വീട്ടിൽ വിളിച്ചു വരുത്തിയതെന്നും മൊഴി ലഭിക്കുകയായിരുന്നു. എന്നാൽ ഷിജു ഇതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും മറ്റാരെങ്കിലുമായിരിക്കും പെൺകുട്ടികളെ പീഡിപ്പിച്ചതെന്നുമുള്ള നിലപാടിലായിരുന്നു ബന്ധുക്കൾ. വിഷയം ഏറ്റു പിടിച്ച് ബിജെപി നേതാക്കൾ അന്വഷണം ആവശ്യപ്പെട്ട് രംഗത്തു വന്നു. ഇതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.
പൊലീസ് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് നീണ്ടതോടെ കേസിൽ ഇടപെട്ട ബിജെപിക്കാരുടെ നെഞ്ചിടിക്കാൻ തുടങ്ങി. കേസിന്റെ അന്വേഷണച്ചുമതല തിരൂർ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വാർഡ് മെമ്പറുടെ വീട്ടിൽ ഷിജുവിനെ വിളിപ്പിച്ചപ്പോഴുണ്ടായിരുന്ന അദ്ധ്യാപകരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികളുടെ പരാതിയെ തുടർന്ന് അദ്ധ്യാപിക കുറ്റവാളികളുടെ പേരുവിവരങ്ങളും പീഡനത്തിന്റെ പൂർണവിവരങ്ങളും കുട്ടികളിൽ നിന്നും ശേഖരിച്ച് രേഖപ്പെടുത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷിജുവിനെ അഛന്റെയും അഞ്ച് അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പറുടെ വീട്ടിലേക്ക് വിളിച്ച് താക്കീത് നൽകിയിരുന്നത്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപകരിൽ നിന്നും എടുത്ത മൊഴിയിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമായത്.
ആറാം ക്ലാസുകാരികളായ മൂന്നുപെൺകുട്ടികളെ എട്ടുപേർ പീഡിപ്പിച്ചിരുന്നതായി കുട്ടികൾ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ധ്യാപിക തിരൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവം പൊലീസ് ജില്ലാ ചൈൽഡ്െൈലൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നടത്തിയ പരിശോധനയിൽ പീഡിപ്പിക്കപ്പെട്ടതായി മൂന്നു പെൺകുട്ടികളും മൊഴി നൽകി. വിഷയം കൈവിട്ടുപോകുമെന്നായപ്പോൾ സ്കൂളിലെ പ്രധാനാധ്യാപകനും പീഡന വിവരം ചൂണ്ടിക്കാട്ടി പൊലീസിനു പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയായിരന്നു.
സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ രണ്ടു പേരുടെ ഫോട്ടോ പീഡനത്തിനിരയായ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെയും വനിതാ പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പെൺകുട്ടിയെ കൊണ്ട് തിരിച്ചറിയൽ നടത്തിയത്. ഒരു പെൺകുട്ടിയുടെ അടുത്ത് മാത്രമാണ് ഇവർ പോയിരുന്നത്. മറ്റു പെൺകുട്ടികളെയും സമീപിച്ച് തിരിച്ചറിയൽ നടത്താൻ ദിവസങ്ങൾ വേണ്ടിവരും. അതീവ രഹസ്യമായിട്ടായിരുന്നു നടപടിക്രമങ്ങൾ. ഇതിനാൽ കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയച്ച് വീണ്ടും അടുത്ത ദിവസം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെയും പൊലീസ് ഇവരെ ചോദ്യം ചെയ്തു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവർ ബിജെപി പ്രവർത്തകരും വി.എച്ച്.പി നേതാവിന്റെ മകനുമാണ്. ഇതോടെ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ സജീവമായി. അന്വേഷണ ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ച് പെൺകുട്ടികളുടെ രക്ഷിതാക്കളെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. പീഡനത്തിനിരയായ കുട്ടികളെയും വീട്ടുകാരെയും ഭിഷണിപ്പെടുത്തി ഉന്നത ഇടപെടലിലൂടെ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്. കുട്ടികളുടെ മൊഴിയും പരാതിയുമെല്ലാം നിലനിൽക്കെ കുട്ടികളെ ഒന്നും ചെയ്തിരുന്നില്ലെന്ന മട്ടിൽ അന്വേഷണ ഉദ്യോഗസ്ഥനും തകിടംമറിഞ്ഞിരിക്കുകയാണ്. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടപെടലാണ് കേസ് ഇല്ലാതാക്കുന്നതിനു പിന്നിൽ. കേസിലെ മറ്റു പ്രതികളും ബിജെപി പ്രവർത്തകരാണെന്നാണ് സൂചന. ഇവർ ഒളിവിലാണ്.
Stories you may Like
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- 27കാരിയുടെ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ
- നമ്മുടെ ധാരണകളെല്ലാം തെറ്റാണെന്ന് തിരുത്തുന്ന ഡോക്ടറുടെ വാക്കുകൾ കേൾക്കുക
- ഡിജിപിക്ക് പരാതി നൽകി പി സി ജോർജ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍