തട്ടിപ്പിനിരയായവർ പത്ര-ചാനൽ ഓഫീസുകൾ കയറി ഇറങ്ങിയപ്പോൾ ആരും ഗൗനിച്ചില്ല; സമ്മർദ്ദങ്ങളെ അതിജീവിച്ചു മറുനാടൻ വാർത്തകൾ പുറത്തു വിട്ടു; അറസ്റ്റിലായപ്പോൾ മറച്ചു വയ്ക്കാനാവാതെ എല്ലാവരും വാർത്തയാക്കി: ധന്യ മേരി വർഗ്ഗീസ് ഉൾപ്പെട്ട ഫ്ളാറ്റ് കുംഭകോണം പുറത്ത് വന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസുകളിൽ ഒന്നാണ് നടി ധന്യ മേരി വർഗ്ഗീസിന്റെ ഭർത്താവും സഹോദരനും ഭർതൃ പിതാവും ചേർന്ന് നടത്തിയത്. എന്നാൽ നടി ഉൾപ്പെടെയുള്ളവർ അറസ്റ്റിലാവും വരെ പുറം ലോകത്തെ ഈ വിവരം അറിയിക്കാൻ മുഖ്യധാര മാദ്ധ്യമങ്ങൾ തയ്യാറായില്ലെന്നതാണ് എന്നതാണ് സത്യം. തട്ടിപ്പിന് ഇരയായവർ കേസ് ഡയറിയുമായി പത്ര-ചാനൽ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ആരും മൈൻഡ് ചെയ്തിരുന്നില്ല. മറുനാടനാണ് പിന്നീട് കുംഭകോണത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.
തുടർന്ന് സാംസണെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. സാംസൺ അറസ്റ്റിലായപ്പോൾ പേരു ദോഷം ഒഴിവാക്കാനായി പത്രങ്ങൾ തിരുവനന്തപുരം എഡീഷനിൽ അകത്ത് ഒറ്റക്കോളം വാർത്ത നൽകിയിരുന്നു. ചില ചാനലുകളും രണ്ട് മൂന്നു വരികൾ കൊടത്തു നാണക്കേടു ഒഴിവാക്കി. എന്നാൽ നടിയുമായുള്ള ബന്ധവും ഒളിവിൽ പോയ റിയാലിറ്റി ഷോ താരം കൂടിയായ നടിയുടെ ഭർത്താവിന്റെ പേരും പത്രങ്ങളും ചാനലുകളും മറച്ചു വച്ചിരുന്നു. നടി ധന്യ മേരി വർഗ്ഗീസിനു ഈ തട്ടിപ്പിലുള്ള പങ്ക് പുറത്തുകൊണ്ട് വന്നതും മറുനാടനായിരുന്നു. ധന്യയുടെ അറസ്റ്റിനുള്ള സാധ്യതകളും വിശദീകരിച്ചു.
അതുകൊണ്ട് തന്നെ വൻ സമ്മർദ്ദങ്ങളെ അതിജീവിച്ചു മറുനാടൻ എടുത്ത നിലപാടും ഇപ്പോഴത്തെ അറസ്റ്റിനു കാരണമായതായി പറയാം. പല തട്ടിപ്പുകളും മാദ്ധ്യമങ്ങളുടെ സഹായാത്താൽ പുറം ലോകം അറിയാതെ ഇങ്ങനെ മുങ്ങി പോയിട്ടുണ്ട്. കേരളത്തിലെ മിക്ക റിയൽ എസ്റ്റേറ്റ് കമ്പനികളും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നതായി പരാതിയുണ്ട്. ഇവരിൽ പലരും നോട്ടു പിൻവലിക്കലിന്റെ പശ്ചാത്തലത്തിൽ വൻ പ്രതിസന്ധി നേരിടുകയാണ്. റിയൽ എസ്റ്റേറ്റ് വിപണിയിൽ പണം നിക്ഷേപിക്കുന്നത് പോലും അപകടകരമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പരസ്യക്കാരായ റിയൽ എസ്റ്റേറ്റ് കമ്പനിക്കാർക്ക് വേണ്ടിയാണ് ജനങ്ങൾ അറിയേണ്ട ഇത്തരം പ്രധാന വാർത്തകൾ പോലും മാദ്ധ്യമങ്ങൾ മുക്കുന്നത്.
ഫലാറ്റുകൾ നിർമ്മിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിച്ചെന്ന കേസിൽ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി ഡയറക്ടറും നടനുമായ ജോൺ ജേക്കബ്, ഇയാളുടെ ഭാര്യയും നടിയുമായ ധന്യാ മേരി വർഗീസ് , ജോണിന്റെ സഹോദരൻ സാമുവൽ ജേക്കബ് എന്നിവരെ നാഗർകോവിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2011 മുതൽ തിരുവനന്തപുരത്തെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ഷാരോൺ ഹിൽസ്, ഓർക്കിഡ് വാലി, സാങ്ച്വറി, പേൾക്രസ്റ്റ്, സെലേൻ അപ്പാർട്ട്മെന്റ്, നോവ കാസിൽ, മെരിലാൻഡ്, ഗ്രീൻകോർട്ട് യാഡ്, എയ്ഞ്ചൽ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നൽകിയിരുന്നത്. തട്ടിപ്പിനിരയായവരിൽ ചിലർ വിദേശത്താണെന്നും ഇവരുടെ പരാതി കൂടി ലഭിച്ചാലേ തട്ടിപ്പിന്റെ കൃത്യമായ കണക്കു ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പിലൂടെ ലഭിച്ച പണം മറ്റെവിടെയോ നിക്ഷേപിച്ചിട്ടുണ്ടെന്നാണു പൊലീസ് നിഗമനം. തട്ടിപ്പുകൾക്കു ശേഷം വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാഗർകോവിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തോളം കേസുകളാണ് ഇവരുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ അനുമതി നൽകിയതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. സൈബർ സെൽ അന്വേഷണത്തിലാണു പ്രതികൾ കഴിയുന്ന ലൊക്കേഷൻ തിരിച്ചറിഞ്ഞത്. തട്ടിപ്പിനുശേഷം ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിൽ പലയിടങ്ങളിലും ഇവർ ഒളിവിൽക്കഴിയുകയായിരുന്നു. ജേക്കബ് സാംസൺ ഒന്നാംപ്രതിയായ കേസിൽ ജോൺ ജേക്കബ് രണ്ടാംപ്രതിയും ധന്യ, സാമുവൽ എന്നിവർ മൂന്നും നാലും പ്രതികളുമാണ്. വിശദമായ ചോദ്യംചെയ്യലുകൾക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ധന്യയ്ക്ക് വലിയ പങ്കില്ലെങ്കിലും സെലബ്രിറ്റി ഇമേജ് ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എംഡി സാംസൺ ജേക്കബ് ഇപ്പോൾ ജാമ്യത്തിലാണ്. പ്രതിഷേധങ്ങളും മറ്റും ഭയന്ന് നാഗകർകോവിലിലാണ് സാംസൺ ഇപ്പോൾ താമസിക്കുന്നത്. ഇങ്ങനെ പിതാവിനെ കാണാൻ വേണ്ടി പോയ വേളയിലാണ് ധന്യയും ഭർത്താവ് ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്പതിലേറെ പേരുടെ പരാതി ലഭിച്ചെങ്കിലും പൊലീസ് നടപടി കൈക്കൊണ്ടില്ലെന്ന ആക്ഷേപം കേസിന്റെ തുടക്കത്തിൽ ഉയർന്നിരുന്നു. എന്നാൽ, ഈ ആക്ഷേപങ്ങളെയെല്ലാം കവച്ചു വച്ചുകൊണ്ടാണ് പൊലീസ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗങ്ങളെ അറസ്റ്റു ചെയ്തത്. മറുനാടൻ വാർത്തകളായിരുന്നു ഇതിന് കാരണം.
സാംസൺ അറസ്റ്റിലായ ശേഷം ധന്യ മേരി വർഗീയും ഭർത്താവ് ജോൺ ജേക്കബും സഹോദരൻ സാമുവൽ ജേക്കബും ഒളിവിലായിരുന്നു. നാഗർകോവിലിൽ വച്ച് ഇവർ ഒത്തുചേരുന്നുണ്ട് എന്നറിഞ്ഞതോടെ പൊലീസ് എത്തുകയും ധന്യയെയും മറ്റ് രണ്ട് പേരെയും അറസ്റ്റു ചെയ്യുകയുമായിരുന്നു. പൊലീസ് അന്വേഷിക്കാൻ തുടങ്ങി ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്. ധന്യയ്ക്കും സാംസന്റെ ഭാര്യയ്ക്കും മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു വരികയായിരുന്നു. ഇതിനിടെ അഭിഭാഷകർ മുഖേന പരാതി നൽകിയവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ വേണ്ടി ധന്യയും ഭർത്താവും സഹോദരനുമാണ് നാഗർകോവിലിൽ എത്തിയത്. ഇവിടെ എത്തുന്നത് മുമ്പ് സാമുവൽ ജേക്കബ് ചിലരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺകോൾ ട്രേസ് ചെയ്താണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്.
ഇപ്പോഴത്തെ അറസ്റ്റോടെ തട്ടിപ്പു കേസ് ഇനിയും മുറുകാനാണ് സാധ്യത. പണം നൽകിയിട്ടും ഫ്ലാറ്റ് ലഭിക്കാത്തവരുമായി നടത്തിയ ചർച്ചകളും ഇനി അവതാളത്തിലായേക്കും. നേരത്തെ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിന്റെ അനാസ്ഥയുണ്ടെന്ന് തട്ടിപ്പിന് ഇരയായ നിക്ഷേപകർ ആക്ഷേപിച്ചിരുന്നു. എന്നാൽ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ച പൊലീസ് ഒരാഴ്ചയോളം സമയമെടുത്ത് നിരീക്ഷിച്ചാണ് പിടികൂടിയത്. പ്രതികൾ ബാംഗ്ലൂർ ഉണ്ടെന്നും അവിടെ നിന്നും മുംബൈയിലേക്ക് പോയെന്നും പിന്നെയാണ് നാഗർ കോവിലിലേക്ക് എത്തിച്ചേരുമെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
ധന്യയെയും ഭർത്താവിനെയും അറസ്റ്റു ചെയ്യുമ്പോൾ കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷക ദമ്പതികളും ഒപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് പറുയന്നത്. ഇവർ പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചുവെന്ന ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ, അത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍