വണ്ടി ഇടിപ്പിച്ച് നാടകീയമായി തുടക്കം; ആയുധം കാട്ടി നിശബ്ദയാക്കി നിരവധി ഇടവഴികളിലൂടെ രണ്ട് മണിക്കൂറോളം നടിയുമായി കറങ്ങി; പിന്നിൽ സിനിമാ രംഗത്തെ പ്രമുഖരുണ്ടോ എന്ന സംശയം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വെള്ളിയാഴ്ച പകൽ നാലു മണി. കാക്കനാട്ടുള്ള ലാൽ മീഡിയയിൽ നിന്ന് ഡബ്ബിംഗിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്സ്.യു.വി കാറുമായി മാർട്ടിൻ തൃശൂർക്ക് പുറപ്പെടുന്നു. സിനിമാ ടെക്നീഷ്യനായ സുനിയാണ് ഇയാളെ ഒരാഴ്ച മുമ്പ് ഡ്രൈവറായി ഇവിടെയെത്തിച്ചത്. തൃശൂരിൽ നിന്ന് ഏഴു മണിയോടെ നടിയുമായി കൊച്ചിയിലേക്ക്. എറണാകുളത്ത് നടിക്ക് നേരെയുണ്ടായ അതിക്രമം തുടങ്ങുന്നത് ഇവിടെയാണ്. പിന്നെ എല്ലാം ആസൂത്രിതം. സംഭവത്തിൽ ഉൾപ്പെട്ടവർ കൂടാതെ മറ്റാരെങ്കിലും ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നടിയെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ച സൂപ്പർതാരം അടക്കം നിരവധി പേർ സംശയ നിഴലിലാണ്.
നടിയുടെ കാറോടിച്ചിരുന്ന മാർട്ടിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ദീർഘനേരം ആലുവയിൽ പൊലീസ് ചോദ്യം ചെയ്തു. മാർട്ടിന്റെ മൊബൈൽ ഫോൺ വിളികളുടെയും എസ്.എം.എസുകളുടെയുമൊക്കെ വിവരങ്ങളും പൊലീസ് ശേഖരിച്ച് കഴിഞ്ഞു. സംഭവം ആസൂത്രണം ചെയ്തുവെന്ന് പറയുന്ന പൾസർ സുനി അടക്കമുള്ളവർ പിടിയിലായാലേ കൃത്യമായ വിവരങ്ങൾ ലഭിക്കൂ. സംഭവത്തിൽ ഉൾപ്പെട്ടതായി പറയുന്ന ആറ് പേർക്കും സിനിമാ രംഗവുമായി ബന്ധമുണ്ട്. പലരും നിലവിൽ ഡ്രൈവർമാരായും മറ്റും സെറ്റിൽ ജോലി ചെയ്യുന്നവരാണ്. മറ്റാർക്കെങ്കിലും വേണ്ടിയാണോ ഇവർ കൃത്യം നടത്തിയതെന്നും സംശയം. കേസ് പൾസർ സുനിയിലും മറ്റും ഒതുക്കിനിർത്താനുള്ള തന്ത്രം ബുദ്ധിപൂർവം പ്രയോഗിച്ചതായും സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളെ പൂർണമായി ആശ്രയിച്ചാൽ കേസ് വഴിതെറ്റിപ്പോകുമോ എന്നും പൊലീസ് കരുതുന്നു.
തൃശ്ശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് മറ്റൊരു ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾക്കായാണ് നടി കൊച്ചിയിലേക്ക് വന്നത്. ഇതെല്ലാം കൃത്യമായി സുനിക്ക് അറിയാമായിരുന്നു. ബ്ലാക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് നടിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. അപമാനിക്കുകയും മറ്റും ചെയ്താൽ പുറത്ത് പറയില്ലെന്ന ധാരണയിലാകും ഇപ്രകാരം ചെയ്തതെന്നും അവർ പറയുന്നു. ഒൻപതേകാലോടെ നടിയുടെ കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത സംഘം 11.15-ഓടെയാണ് ഇവരെ മോചിപ്പിക്കുന്നത്. ദേശീയപാതയിൽ വിവിധ സിഗ്നൽ ജങ്ഷനുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ കാലത്തുതന്നെ പൊലീസ് ശേഖരിച്ചു. ഇതിൽ നടിയുടെ കാറിനെ പിന്തുടർന്ന വാഹനത്തെക്കുറിച്ച് സൂചനയില്ലെന്നാണ് പറയുന്നത്. ഇവർ മറ്റേതെങ്കിലും വഴിയിലൂടെയാണോ കൊച്ചിയിലേക്കെത്തിയതെന്നും സംശയിക്കുന്നുണ്ട്.
സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും എറണാകുളത്ത് അരങ്ങേറിയത്. വണ്ടി ഇടിപ്പിച്ച് തന്ത്രപരമായി സൃഷ്ടിച്ച വാക്കേറ്റത്തിന്റെ സീനിൽ നിന്നാണ് നാടകീയ രംഗങ്ങളുടെ തുടക്കം. പല വഴികളിലൂടെയും നടിയുമായി കാർ സഞ്ചരിച്ചതായാണ് വിവരം. ആയുധം കാട്ടി നടിയെ നിശ്ശബ്ദയാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കാക്കനാട്, പാലാരിവട്ടം, വൈറ്റില, മരട് ഭാഗങ്ങളിൽ വരെ ഇവർ നടിയുമായി കറങ്ങിയെന്നാണ് പ്രാഥമിക വിവരം. തൃശൂരിൽ നിന്നു തന്നെ മാർട്ടിൻ മൊബൈൽഫോണിലൂടെ യാത്രാവിവരങ്ങൾ സുനിക്ക് കൈമാറി. തൃശൂരിൽ നിന്ന് മടങ്ങവേ കടന്നു പോകുന്ന സ്ഥലങ്ങൾ അറിയിച്ച് സന്ദേശങ്ങളും അയച്ചു. നെടുമ്പാശ്ശേരി അത്താണിയിലെത്തിയപ്പോൾ കാറിനു പിന്നിൽ ടെമ്പോ ട്രാവലർ വന്നിടിച്ചു. പുറത്തിറങ്ങിയ മാർട്ടിൻ വാനിലുള്ളവരുമായി തർക്കിച്ചു. ചെറിയ അടിപിടി. ഇതിനിടെ ട്രാവലറിലുണ്ടായിരുന്ന രണ്ടു പേർ മഹീന്ദ്രകാറിന്റെ പിന്നിൽ കയറി നടിയെ ബന്ദിയാക്കി. മാർട്ടിനെ കൊണ്ടുതന്നെ കാർ ഓടിപ്പിച്ചു. ട്രാവലർ പിന്തുടർന്നു.
നടിയുടെ കൈകൾ പിന്നിലേക്കാക്കി ബന്ധിച്ചു. കുതറാൻ പറ്റാത്ത വിധത്തിൽ കാലുകൾ കുടുക്കി. വായും പൊത്തിപ്പിടിച്ചു. വസ്ത്രങ്ങൾ മാറ്റി അപകീർത്തികരമായ രീതിയിൽ ചിത്രങ്ങളും വീഡിയോയും പകർത്തി. എതിർത്തപ്പോൾ മർദ്ദിച്ചു. കളമശ്ശേരിയിൽ എത്തിയപ്പോൾ കാറിൽ മറ്റൊരാൾ കൂടി കയറി. വാഹനം പാലാരിവട്ടത്തെത്തിയപ്പോൾ മാർട്ടിനെ കാറിൽ നിന്ന് പുറത്തിറക്കി ട്രാവലറിൽ കയറ്റി. കാറുമായി സംഘത്തിലെ മറ്റൊരാൾ മുന്നോട്ട്. ഇടവഴികളിലൂടെ ഏറെനേരം കറക്കിയ കാർ രാത്രി പത്തരയോടെ പടമുഗളിലെത്തി. ഇവിടെനിന്ന് വീണ്ടും കാറിന്റെ ഡ്രൈവറായി മാർട്ടിനെ നിയോഗിച്ച് സംഘം മുങ്ങി. സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി കാര്യങ്ങൾ ധരിപ്പിച്ചു. ഈ സമയം സംഘം മർദ്ദിച്ചെന്ന് പറഞ്ഞ് മാർട്ടിൻ നിലത്ത് കിടന്നുരുണ്ടു. നിർമ്മാതാവ് ആന്റോ ജോസഫ് വിവരം അറിയിച്ചതോടെ പി.ടി. തോമസ് എംഎൽഎ ലാലിന്റെ വസതിയിലെത്തി. പിന്നെ എല്ലാം മാറിമറിഞ്ഞു.
കൊച്ചി റേഞ്ച് ഐ.ജി പി.വി. ജയനെ എംഎൽഎ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. എംഎൽഎയുടെ ഫോണിലൂടെ നടിയുമായി ഐ.ജി സംസാരിച്ചു. മാർട്ടിനോട് കാര്യങ്ങൾ തിരക്കിയെങ്കിലും സംശയം തോന്നിയ എംഎൽഎ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതു. ഇതോടെ എല്ലാം പുറംലോകത്ത് എത്തി. നടിയുമായി ബന്ധപ്പെട്ട മറ്റ് ചിലരുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ഇടപാടുകളുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണിത്. സുനി കുറച്ച് നാൾ മുമ്പുവരെ നടിയുടെ ഡ്രൈവറായിരുന്നു. പിന്നീട് ഒഴിവാക്കി. ഇവർ തമ്മിൽ തെറ്റാനുണ്ടായ സാഹചര്യവും പരിശോധിക്കുന്നു. നടി അഭയം തേടിയ സംവിധായകന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയുമായും സുനിക്ക് ബന്ധമുണ്ട്. ഇവിടേക്കും അന്വേഷണം നീളും.
നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചുവെന്ന വിവരമറിഞ്ഞയുടൻ പൊലീസ് ഉണർന്നു. ഐ.ജി. പി. വിജയൻ നേരിട്ടെത്തി രാത്രിതന്നെ നടിയിൽ നിന്ന് വിവരങ്ങളെടുത്തിരുന്നു. ജില്ലയിൽ നിന്ന് പുറത്തേക്കുള്ള വഴികളിലെല്ലാം രാത്രി രണ്ട് മണിക്കു മുമ്പു തന്നെ പൊലീസ് നിലയുറപ്പിച്ചു. ജങ്ഷനുകളിലും ദേശീയപാതയിലും വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചു. ഇതിനിടെ രാത്രിതന്നെ നടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. പിന്നീട് വൈകീട്ട് കളമശ്ശേരിയിലെ വനിത ജഡ്ജിക്ക് മുന്നിൽ രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് നടി മൊഴി നൽകിയത്.
കേസ് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് പറയരുതെന്ന് ഡി.ജി.പി. കർശന നിർദ്ദേശം നൽകി. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഐ.ജി. പി. വിജയനെ നേരിട്ട് വിളിച്ച് സംഭവത്തെക്കുറിച്ച് ആരാഞ്ഞു. പ്രതികളെ വലയിലാക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ നിർദ്ദേശവും നൽകി. മാർട്ടിൻ ഡബിൾ റോളിൽ അഭിനയിക്കുകയായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ഇതോടെ പ്രതികളിലേക്കെത്താൻ പെട്ടെന്ന് കഴിഞ്ഞു. കാറ്ററിങ്ങിനും മറ്റും ഉപയോഗിക്കുന്ന വിധത്തിലുള്ള ട്രാവലർ ഉപേക്ഷിക്കപ്പെട്ട നിലയിൽ തമ്മനത്തു നിന്ന് രാവിലെ തന്നെ കണ്ടെത്തുകയും ചെയ്തു.
നേരത്തെ തന്നെ പ്ലാൻ ചെയ്താണ് പദ്ധതി നടപ്പാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. മാർട്ടിൻ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ സുനിക്ക് മെസേജ് അയച്ചിരുന്നതായാണ് വിവരം. പിന്നീട് യാത്രാവിവരങ്ങൾ മെസേജ് ആയി അറിയിച്ചു കൊണ്ടിരുന്നു. കറുകുറ്റി മുതലാണ് ട്രാവലറിൽ സംഘം കാറിനെ പിന്തുടർന്നതെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകൽ, മാനഭംഗശ്രമം, ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെ ചിത്രമെടുക്കൽ എന്നീ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. നടിയെ കാറിൽ ലൈംഗികമായി പീഡിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് പൊലീസ് വെളിപ്പെടുത്തി.
നടിയുടെ അർദ്ധനഗ്ന ദൃശ്യങ്ങളെടുത്ത് ബ്ളാക്ക്മെയിലിംഗിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് മാർട്ടിൻ മൊഴി നൽകി. വിവാഹിതയായ മറ്റൊരു പ്രമുഖ നടിയെയും സമാനരീതിയിൽ തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിട്ടിരുന്നു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ സുനി നേരത്തെയും പ്രതിയാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് കൈമാറി.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍