ആരോപണവിധേയനായ സൂപ്പർസ്റ്റാറിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ; താൻ സംഭവം അറിഞ്ഞത് പിന്നീടെന്ന് പറഞ്ഞ് തലയൂരി നടൻ; സംവിധായകൻ കൂടിയായ യുവ നടന്റെ കാക്കനാട്ടെ ഫ്ളാറ്റിൽ നിന്നും ഒരാളെ പിടികൂടിയെന്നും റിപ്പോർട്ടുകൾ; പൾസർ സുനിയും കസ്റ്റഡിയിലായതായി സൂചനകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് കടുപ്പിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി. മലയാളത്തിലെ പ്രമുഖ നടന്റെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയെന്ന് സൂചന. സൂപ്പർതാരത്തെയാണ് ചോദ്യം ചെയ്തത്. ആരോപണങ്ങൾ സൂപ്പർതാരം നിഷേധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂന്ന് നടന്മാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ സൂപ്പർതാരത്തെ ചോദ്യം ചെയ്തുവെന്ന സൂചനകളുമായുള്ള വാർത്ത മനോരമയും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി പൊലീസിന്റെ കസ്റ്റഡിയിലായതായും സൂചനയുണ്ട്.
കേസിലെ ക്വട്ടേഷൻ സാധ്യതകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ മൊഴിയെടുത്തത് എന്നാണ് റിപ്പോർട്ട്. സിനിമാ രംഗത്തെ കുടിപ്പക തീർക്കാൻ ചിലർ സംഭവത്തെ ദുരുപയോഗിക്കുന്നതായി നടൻ കുറ്റപ്പെടുത്തി മൊഴി നൽകിയെന്നും സൂചനയുണ്ട്. സംഭവദിവസം ചികിത്സയിലായിരുന്ന താൻ പിറ്റേന്നു രാവിലെയാണു കാര്യം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുനി, അറസ്റ്റിലായ മാർട്ടിൻ എന്നിവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണു വിവരം.ഇതിനിടെ, സംവിധായകൻ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് ഇന്നലെ പുലർച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസ് അന്വേഷണത്തിന്റെ എല്ലാ വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് പൊലീസ്. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്. അതിനിടെ കേസിൽപ്പെട്ട സിനിമാ നടൻ രക്ഷപ്പെടുമെന്ന ആശങ്കയും സജീവമാണ്. വസ്തുവിനേയും കാശിനേയും ചൊല്ലിയുള്ള തർക്കമാണ് നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവിൽ കഴിയുന്ന സുനി, വി.പി.വിജീഷ് എന്നിവർ കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ തിരച്ചിലിൽ സുനി അറസ്റ്റിലായതായി വിവരമുണ്ടെങ്കിലും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല.
ഇരയായ നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിലെ ഫൊറൻസിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളിൽ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങൾ, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാൽ ആക്രമണം നടന്ന അന്നു രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്നു പുലർച്ചെ നാലിനാണു നടിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ പരിശോധിച്ചത്. ഇത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് വിശദാംശങ്ങൾ പുറത്ത് പോകാതിരിക്കാൻ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നത്. സംഭവത്തിന്റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കൽ കോളജിലെ ഫൊറൻസിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. അപാകതകൾ മൂലം അന്തിമ റിപ്പോർട്ട് ഇതുവരെ പൊലീസിനു കൈമാറിയട്ടില്ല. ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനകം നടത്തിയാൽ മാത്രം ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്ന പല പരിശോധനകളും എട്ടു മണിക്കൂറിനു ശേഷമാണു ചെയ്തത്. ഇതു ഡിഎൻഎ പരിശോധനാ ഫലത്തെ ബാധിക്കും.
അതിനിടെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപുതന്നെ പാലക്കാട്ട് അറസ്റ്റിലായ തമ്മനം സ്വദേശി മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തിൽ നേരിട്ടു പങ്കില്ലെന്നും ആൾബലത്തിനു സുനിക്കൊപ്പം കൂടിയെന്നുമാണു മൊഴി. ഉപദ്രവിച്ചവരുടെ കൂട്ടത്തിൽ ഇയാളില്ലെന്നു നടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.
മണികണ്ഠനെ പിടികൂടിയത് ബസിൽനിന്ന്
പ്രതികളിലൊരാളായ മണികണ്ഠനെ പൊലീസ് പിടികൂടിയത് കോയമ്പത്തൂർ-പാലക്കാട് കെഎസ്ആർടിസി ബസിൽ നിന്നും. കോയമ്പത്തൂരിൽനിന്നു പാലക്കാട്ടേക്കു വരുന്നവഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ വിമാനത്താവളത്തിനു സമീപം പീളമേട്ടിലുള്ള ഒളിസങ്കേതത്തിൽ മണികണ്ഠനും സംഘവുമുണ്ടെന്നു മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസിനു വിവരം ലഭിച്ചിരുന്നു. ആലുവ പൊലീസ് അവിടെ എത്തിയപ്പോഴേക്കും സംഘം സ്ഥലംവിട്ടു. കേരളത്തിലെത്താൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി സ്റ്റാൻഡിൽ പൊലീസ് കാത്തിരുന്നു. വാട്സാപ് വഴി മണികണ്ഠന്റെ ചിത്രം പാലക്കാട്ടെ പൊലീസിനു കൈമാറി. രാത്രി പത്തോടെയാണു ബസിലെത്തിയ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രധാന പ്രതി സുനിക്കായി കോയമ്പത്തൂർ വിമാനത്താവളത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യംവിട്ടു പോകാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണു നിരീക്ഷണം.
നടിയെ കാറിൽ ഉപദ്രവിച്ച കേസിൽ ക്വട്ടേഷൻ സാധ്യതകൾ തെളിയുന്ന മൊഴികളാണ് അറസ്റ്റിലായ പ്രതികൾ നൽകുന്നത്. നടിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാനുള്ള നീക്കമായാണു മുഖ്യപ്രതി സുനി സംഭവത്തെ അവതരിപ്പിച്ചതെന്ന് അറസ്റ്റിലായ മണികണ്ഠൻ മൊഴി നൽകി. എന്നാൽ കാറിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ നടുക്കിയെന്നും മുൻകൂട്ടി പദ്ധതിയിട്ട ക്വട്ടേഷൻ അതിക്രമമാണെന്നു മനസ്സിലാക്കാൻ വൈകിയെന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ ആർക്കു വേണ്ടിയാണു സുനിൽകുമാർ അതിക്രമം കാണിച്ചതെന്ന് അറിയില്ലെന്നാണു മണികണ്ഠന്റെ മൊഴി.
സിനിമാരംഗത്തെ പലരുമായും സുനിൽകുമാറിന് അടുത്ത ബന്ധമുണ്ട്. ഇയാൾ യാത്രകളിൽ കൈത്തോക്കു കൈവശം സൂക്ഷിക്കാറുണ്ട്. സിനിമാരംഗത്തെ പ്രമുഖരുടെ ഡ്രൈവറായും ബോഡി ഗാർഡായും സുനിൽകുമാർ പോവാറുണ്ട്. ആക്രമണത്തിന് ഇരയായ നടി അഭിനയിച്ചിരുന്ന മലയാളം സിനിമയുടെ ലൊക്കേഷനിൽ സുനിൽകുമാർ ലഹരിമരുന്ന് എത്തിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന വാഹനത്തിൽ കണ്ടെത്തിയ വെളുത്ത പൊടിയുടെ അവശിഷ്ടം രാസപരിശോധനയ്ക്ക് അയയ്ക്കും. വാഹനത്തിൽ നിന്നു ലഭിച്ച മുടിനാരുകൾ പ്രതികളുടേതാണെന്നു വ്യക്തമായിട്ടുണ്ട്. ഇന്നലെ ആലുവയ്ക്കു സമീപം ദേശീയപാതയിൽ പൊലീസിനെ കണ്ട് കാർ ഉപേക്ഷിച്ചു കടന്നത് ഈ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളാണെന്നു പൊലീസിനു സംശയമുണ്ട്. കാർ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യും.
കേസിലെ പ്രധാന പ്രതി സുനി ആലപ്പുഴ കോടതിയിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തെ തുടർന്നു കോടതികളിൽ പൊലീസ് നിരീക്ഷണം നടത്തി. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണു സുനി കീഴങ്ങാൻ ആലപ്പുഴ തിരഞ്ഞെടുക്കുമെന്ന സൂചന നൽകിയത്. സുനി കായംകുളം മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയും പരിശോധന നടത്തി. അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂർ മേഖലയിൽ സുനിക്കു സുഹൃത്തുക്കളുണ്ട്. ആലപ്പുഴ മേഖലയിലെ ഗുണ്ടാസംഘങ്ങളിൽ ചിലർ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി സുനിക്കു ബന്ധമുണ്ടെന്നു വിവരം ലഭിച്ചതാണ് അന്വേഷണത്തിനു കാരണം. കഴിഞ്ഞദിവസം സുനി അമ്പലപ്പുഴയിൽ സുഹൃത്തിനെ തേടിച്ചെന്നിരുന്നു. ഇവിടെ നിന്നു രക്ഷപ്പെട്ട സുനി കായംകുളത്തും വന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
നടിയുടെ യാത്രാവിവരം നൽകിയത് നിർമ്മാണ കമ്പനി ജീവനക്കാരെന്നു സൂചന
യാത്ര ചെയ്ത കാറിന്റെ വിവരം കേസിലെ മുഖ്യപ്രതി നെടുവേലിക്കുടി സുനിൽകുമാറിനു ചോർത്തിയതു സിനിമാ നിർമ്മാണ കമ്പനിയുടെ ജീവനക്കാരനാണെന്ന സംശയം ബലപ്പെടുന്നു. അറസ്റ്റിലായ മാർട്ടിന്റെ മൊഴികളിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്. നടി സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞ് ആദ്യം ഇടിച്ചുകയറിയത് അറസ്റ്റിലായ മണികണ്ഠൻ അടക്കമുള്ള പ്രതികളാണ്. ഇവർ കയറി കാർ കുറച്ചുദൂരം പിന്നിട്ടപ്പോഴാണു മുഖ്യപ്രതി കാറിൽ കയറി ഉപദ്രവിക്കാൻ തുടങ്ങിയത്.
സംഭവദിവസം നിർമ്മാതാവിന്റെ കാറിലാണു നടി സഞ്ചരിച്ചത്. സിനിമയുടെ ലൊക്കേഷനിൽ ലഹരി എത്തിച്ചിരുന്ന സുനിൽകുമാറിന് അവിടെ പലരുമായും വളരെ അടുപ്പമുണ്ടായിരുന്നു. ഇവരിലാരെങ്കിലുമാവാം നടി കൊച്ചിയിലേക്കു പുറപ്പെട്ട വിവരം മുഖ്യപ്രതിക്കു കൈമാറിയതെന്നു പൊലീസ് സംശയിക്കുന്നു. നിർമ്മാണ കമ്പനിയുടെ നാലു ജീവനക്കാർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്ന് കാനം
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിനിമാ നയം ഉടൻ പ്രഖ്യാപിക്കണമെന്നും സിനിമാ രംഗത്തെ അനാശ്യാസ പ്രവണതകൾ നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ബാലൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.
കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പുകച്ച് പുറത്തുചാടിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. കേസന്വേഷണം ക്വട്ടേഷൻ സംഘത്തിൽ ഒതുങ്ങില്ലെന്നും കേസിൽ ദൈവം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പൊലീസിലെ ഞങ്ങളുടെ സോഴ്സുകൾ ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗികമായി പൊലീസ് ഇതേ കുറിച്ച് ഒന്നും മിണ്ടാത്തതു കൊണ്ടാണ് നടന്റെ പേര് കൊടുക്കാത്തത്. പൊലീസ് രേഖകളിൽ ഇങ്ങനെ ഒരു ചോദ്യം ചെയ്യൽ ഇല്ലെങ്കിൽ നിയമപരമായ പ്രശ്നം ഉള്ളതു കൊണ്ടാണ് സൂപ്പർ സ്റ്റാർ എന്നും പ്രമുഖ നടന്നെും കൊടുക്കേണ്ടി വരുന്നതിൽ ഖേദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്