കിസ് ഓഫ് ലവിന്റെ പ്രവർത്തകയെ ഫേസ്ബുക്കിൽ അശ്ലീലം പറഞ്ഞതിന് അറസ്റ്റിലായ യുവാവ് മിമിക്രി താരം ഏലൂർ ജോർജ്ജിനെ അധിക്ഷേപിച്ച കേസിലും പ്രതി; അമർജിത്തിനെ സന വലയിൽ വീഴ്ത്തിയത് സൗഹൃദം നടിച്ച് വിളിച്ചു വരുത്തി; തെറി വിളിച്ചത് മതവിശ്വാസത്തെ അവഹേളിച്ചതിനെന്ന് അമർജിത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന കമന്റുകളിട്ടതിന്റെ പേരിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശി പൊലീസ് പിടിയിലായതിനെ തുടർന്നുണ്ടായ ഫേസ്ബുക്ക് പൊങ്കാലകൾക്ക് അവസാനമില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നതിന് എതിരെ പരാതി നൽകിയ യുവതിയുടെയും കൂട്ടുകാരികളുടെയും വാളിൽ കലിയടങ്ങാതെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും തെറിവിളി പെരുകുകയാണ്. യുവതികൾ ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും ചില ചിത്രങ്ങൾ പോസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് ആദ്യം ചേരിതിരിഞ്ഞുള്ള ചർച്ച ഉണ്ടായത്. പിന്നാലെ തെറിവിളികളും അധിക്ഷേപങ്ങളും പെരുകുകയായിരുന്നു. ഇതിന് ഒടുവിലാണ് വിഷയം പൊലീസിലേക്ക് നീങ്ങുന്നതും പരാതിയിൽ ഒരു യുവാവിനെ അറസ്റ്റു ചെയ്യുന്നതും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് അമർജിത്തിനെ അറസ്റ്റെന്നാണ് കൊച്ചി സെൻട്രൻ പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.
എറണാകുളം സ്വദേശിനിയായ യുവതിയുടെ ഫെയ്സ് ബുക്ക് ഫ്രണ്ട് ആയതിനുശേഷം യുവതി തന്റെ അക്കൗണ്ടിൽ ഇട്ട പോസ്റ്റിനെ ചോദ്യം ചെയ്യുകയും തുടർന്ന് അശ്ലീല ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യുകയും സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയും, ഇത് ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തിരുവനന്തപുരം, പാറശാല പുത്തൻവീട്ടിൽ അമർജിത്തനെയാണ് പൊലീസ് പിടികൂടിയത്. ദിയ സന എന്ന വ്യക്തി നൽകിയ പരാതിയിലാണ് അമർജിത്തിനെ അറസ്റ്റ് ചെയ്തത്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തെറിവിളികൾ ഇപ്പോഴും കൊഴുക്കുന്നത്. ഈ വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ അമർജിത്താണെന്ന് ബോധ്യമായതോടെയാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അമർജിത്ത് മാത്രമല്ല, കുറ്റക്കാരെന്നും രണ്ട് പക്ഷവും ഇതിൽ കുറ്റക്കാരെന്നുമാണ് മറുവാദം. അമർജിത്തിനൊപ്പം പ്രവാസികളടക്കമുള്ളവരുടെ സംഘം തന്നെ ഉൾപ്പെട്ടിച്ചുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരന്തരമായി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഇവർക്കെതിരെ തെറിവിളികളുടെ ബഹളമാണ്. എന്നാൽ തന്റെ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ചില സ്ത്രീകളോട് ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നാണ് അറസ്റ്റിലായ അമർജിത്തിന്റെ വിശദീകരണം.
ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് അമർജിത് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം നടത്തുകയായിരുന്നെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. അമർജിത്തിന്റെ പേജിൽ നിന്ന് തുടർച്ചയായി അശ്ലീല സന്ദേശങ്ങളെത്തുന്നെന്ന പരാതി ദിയ സന നൽകിയതിനെതുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഫേസ്ബുക്ക് ചാറ്റിൽ അശ്ലീലം വിളമ്പിയ ചെറുപ്പക്കാരന്റെ ചാറ്റ് സ്ക്രീൻഷോട്ടുകൾ ദിയ വാളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് കിങ്ങേഴ്സ് എന്ന ഗ്രൂപ്പിൽ നിന്നും അലവലാതി ഷായി എന്ന ഫേക്ക്ഐഡിയിൽ നിന്നും തെറിവിളികൾ വന്നുകൊണ്ടിരുന്നു.
പോസ്റ്റിൽ തന്നെ അനുകൂലിച്ച് സംസാരിച്ച രഹനാ ഫാത്തിമയ്ക്കും നേരെ സൈബർ ആക്രമണം ഉണ്ടായതായും ദിയ സന പറയുന്നു. ഇരുവരുടേയും ഫോട്ടോകൾ മോർഫ് ചെയ്തു മറ്റു ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയ ഫേക്ക് ഐഡി സംഘം ഫോൺ നമ്പർ തപ്പിപ്പിടിച്ച് തെറിവിളിക്കാനും തുടങ്ങി. ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയത് അമർജിത്ത് രാധാകൃഷ്ണനാണെന്ന് പിന്നീട് മനസ്സിലായിയെന്നും ദിയ പറയുന്നു. സ്ഥിരമായി തെറിവിളിയും അപമാനിക്കലും പതിവായതോടെ ഞങ്ങൾ നിയമനടപടിക്ക് ഒരുങ്ങി.
ഫേക്ക്ഐഡികൾ ഉപയോഗിച്ചുമുള്ള നീക്കമായിരുന്നതിനാൽ പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല. സുഹൃത്തുക്കൾ ചേർന്നാണ് പെൺതെരുവ് എന്ന പ്രതിഷേധ പരിപാടി നടത്തിയത്. സ്ത്രീത്വത്തെ സൈബിറിടങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് 'പെൺതെരുവ്' സംഘടിപ്പിച്ചത്. എന്നിട്ടും പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് കളത്തിലിറങ്ങാൻ പെണ്ണുങ്ങൾ തന്നെ തീരുമാനിച്ചത്.
സൗഹൃദം ഭാവിച്ച് അമർജിത്തുമായി ചാറ്റ് ചെയ്തു. ചാറ്റിൽ വിശ്വാസം തോന്നിയ അമർജിത്ത് നേരിട്ട് കാണാമെന്ന് സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളം റെയിൽവേ സ്റ്റേഷനിലെത്താൻ അമർജിത്തിനോട് ആവശ്യപ്പെട്ടു. നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ അമർജിത്തിനെ പരാതിക്കാരികളെല്ലാം ചേർന്ന് കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിലേൽപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുക, പിന്തുടർന്ന് ശല്യം ചെയ്യുക, വധഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് അമർജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് എറണാകുളം സെൻട്രൽ പൊലീസ് പറഞ്ഞു. അമർജിത്തിനെതിരെ എറണാകുളത്ത് മാത്രമായി എട്ടോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം അമർജിത്തിന്റെ അറസ്റ്റോടെയും സൈബർ ലോകത്തെ തെറിവിളികൾക്ക് കുറവില്ല. സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ഫെമിനിസ്റ്റ് ആശയം പുലർത്തുന്ന രണ്ട് ദിയയുടെയും രഹനയുടെയും ഫേസ്ബുക്ക് പേജുകളിൽ തെറിവിളികളുടെ ബഹളമാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് ചുംബന സമരത്തിന്റെ സംഘാടകരായ കിസ് ഓഫ് ലവിന്റെ പ്രവർത്തകരായിരുന്നു രണ്ടു പേരും. ഇതിന്റെ പേരിൽ കൂടിയാണ് ഒരു വിഭാഗം ആളുകൾ ഇരുവർക്കുമെതിരെ കടുത്ത അധിക്ഷേപം ചൊരിയുന്നത്. സദാചാരം പഠിപ്പിക്കാൻ വരുന്നവർക്കെതിരെ രൂക്ഷമായ ശൈലിയാണ് രണ്ട് യുവതികളും സ്വീകരിച്ചിരുന്നത്. ഇതിന്റെ പേരിലാണ് രണ്ട് പേരെയും തെറിവിളിക്കാൻ ഒരു കൂട്ടർ മത്സരിച്ച് രംഗത്തിറങ്ങിയത്.
അതേസമയം സന്തോഷ് പണ്ഡിറ്റിനെ ഫൽവേഴ്സ് ചാനലിന്റെ പരിപാടിക്കിടയിൽ അപമാനിച്ചെന്ന് ആരോപിച്ച് മിമിക്രി, സിനിമ താരം ഏലൂർ ജോർജിനെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ അസഭ്യം പറഞ്ഞതും അമർജിത്താണെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയുടെ കീഴിൽ കമന്റിട്ടതിന് ഏലൂർ ജോർജിന്റെ പരാതിയിലാണ് ഏലൂർ പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പാറശാല പുത്തൻവീട്ടിൽ അമർജിത്ത് രാധാകൃഷ്ണനെതിരേ പൊലീസ് കേസെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കവേയാണ് കൊച്ചിയിൽ അറസ്റ്റിലായ അമർജിത്ത് തന്നെയാണ് ജോർജ്ജിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയതെന്ന് വ്യക്തമായതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍