താൻ ചെയ്തത് ഏൽപ്പിച്ച കത്രിക കൊടുക്കുന്ന ജോലി മാത്രം; തിരൂരങ്ങാടിയിലെ സ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് എത്തിയത് ഇവന്റ് മാനേജ്മെന്റ് പ്രതിനിധിയായി; നടന്നത് ശശീന്ദ്രനെ 'പെണ്ണു പിടിയനാക്കാനുള്ള' ബോധപൂർവ്വമായ ശ്രമം; യുവതിയുടെ മൊഴി മംഗളത്തെ വെട്ടിലാക്കും
എം പി റാഫി
മലപ്പുറം: വ്യാജ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മംഗളം സിഇഒ അജിത്കുമാർ, ന്യൂസ് എഡിറ്റർ എസ്.വി പ്രദീപ് എന്നിവരടക്കം 9 മംഗളം ജീവനക്കാരിലേക്ക് അന്വേഷണം. മന്ത്രിയായിരുന്ന എകെ ശശീന്ദ്രനൊപ്പം ഉദ്ഘാടന ചടങ്ങിൽ പെൺകുട്ടി നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇവർക്കെതിരെ അന്വേഷണം. പെൺകുട്ടിയും സഹോദരനും മലപ്പുറം പൊലീസ് മേധാവി, പരപ്പനങ്ങാടി പൊലീസ് എന്നിവർക്ക് നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിവൈഎസ്പി മോഹനചന്ദ്രന് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. താനൂർ സി.ഐ സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
മന്ത്രി എ.കെ ശശീന്ദ്രനെതിരെ മംഗളം ചാനൽ വാർത്ത പുറത്തു വിട്ടതിനു പിന്നാലെ ചാനലിനെതിരെ ഏറെ വിമർശനങ്ങളും എതിർപ്പുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലിന്റെ സിഇഒ, ന്യൂസ് എഡിറ്റർ എന്നിവരടങ്ങുന്ന സംഘം ശശീന്ദ്രൻ മറ്റൊരു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽമീഡിയ രംഗത്തു വന്നിരുന്നു. ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം. മംഗളം മേധാവികളും ജീവനക്കാരും ഉൾക്കൊള്ളുന്ന ഗ്രൂപ്പുകളിലൂടെ ഈ ഫോട്ടോ പ്രചരിപ്പിക്കുകയും പിന്നീട് പൊതു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയുമായിരുന്നു. ഇതിനു പിന്നാലെ ഫേസ്ബുക്കിലും വിവിധ അടിക്കുറിപ്പുകളിലായി ഇതേ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടു.
വ്യാജ പ്രചരണം നത്തിയതിനെതിരെ പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷം തുടങ്ങിയത്. ഈ ഫോട്ടോ സോഷ്യൽ മീഡിയയൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശശീന്ദ്രനെ മനപ്പൂർവം പെണ്ണു പിടിയനായി ചിത്രീകരിക്കാനുള്ള ലക്ഷ്യമാണ് പിന്നിലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിൽ തന്നെ കടുത്ത അമർഷവും ഉണ്ടായി. ഫോൺസംഭാഷണത്തിലെ സ്ത്രീ ശബ്ദം ഈ പെൺകുട്ടിയുടേതാണെന്ന രൂപത്തിൽ വരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതിയുമായി രംഗത്തെത്തിയതോടെ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും. സംഭവത്തിൽ പൊലീസ് അന്വേഷണം മംഗളം ജീവനക്കാരിലേക്കും എത്തിയിരിക്കുകയാണ്.
മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ച ഫോൺ സംഭാഷണത്തിലെ സ്ത്രീയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്ത് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ശശീന്ദ്രനെ കുടുക്കിയ സ്ത്രീയെന്ന പേരിലാണ് ഒരു പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്. മന്ത്രിയായിരിക്കേ ശശീന്ദ്രൻ ഏതോ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വ്യാജമായി പ്രചരിപ്പിച്ചാണ് പെൺകുട്ടിയെ വ്യാപകമായി അപമാനിച്ചത്. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണണം പുരോഗമിക്കുന്നത്.
തിരൂരങ്ങാടി മേഖലയിലെ ഒരു സ്കൂളിന്റെ കെട്ടിട ഉദ്ഘാടനചടങ്ങിൽ നാടമുറിക്കുന്നതിനിടെ താലമേന്തി നിൽക്കുന്ന പെൺകുട്ടി കത്രികയുമായി ശശീന്ദ്രന്റെ അടുത്തുനിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ അപമാനകരമായ രീതിയിൽ വ്യാപകമായി പ്രചരിപ്പിച്ചിരിക്കപ്പെട്ടത്. ഇന്റീരിയൽ ഡക്കറേഷന് പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടി ഇവന്റ്മാനേജ്മെന്റ് വഴിയാണ് മന്ത്രിയുടെ പരിപാടിക്കെത്തിയത്. പെൺകുട്ടിയടക്കം അഞ്ച് സഹപാഠികൾ ഈ പരിപാടിക്കെത്തിയിരുന്നു. തന്നെ ഏൽപ്പിച്ച കത്രിക കൊടുക്കുന്ന ജോലി ചെയ്യുന്ന ചിത്രം എടുത്താണ് മോശമായി പ്രചരിപ്പിക്കുന്നതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി.
പൊതുപരിപാടിയിലെ ചിത്രം മനഃപൂർവം പെൺകുട്ടിയെ അപമാനിക്കാൻ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് പെൺകുട്ടിയുടെ പരാതിയിൽ ആവശ്യപ്പെട്ടത്. തന്റെ ഫോട്ടോ പ്രചരിപ്പിച്ച മംഗളം ജീവനക്കാരുടെ പേരുപറഞ്ഞായിരുന്നു പെൺകുട്ടി പരാതി നൽകിയിരുന്നത്. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപകരാൻ പൊതുവേദിയിലെ ചിത്രം ദുരുപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയുടെ മുഖം മറയ്ക്കാതെയാണ് ചിത്രം പ്രചരിപ്പിച്ചത്.
മാർച്ച് 26നായിരുന്നു പുതുതായി ആരംഭിച്ച മംഗളം ചാനൽ ആദ്യ ന്യൂസ് ബുള്ളറ്റിനിൽ മന്ത്രി എകെ.ശശീന്ദ്രനെതിരെ വാർ്ത്ത സംപ്രേഷണം ചെയ്തതത്. ഇത് പീന്നീട് ചാനലിനു തന്നെ തിരിച്ചടിയായി. കൂടുതൽ ന്യായീകരണവുമായി ചാനൽ അധികൃതർ രംഗത്തു വന്നത് വീണ്ടും തിരിച്ചടി സൃഷ്ടിച്ചു. മന്ത്രിയെ മോശക്കാരനായി ചിത്രീകരിക്കാനായി മന്ത്രിയും പരാതിക്കാരിയായ പെൺകുട്ടിയും നിൽക്കുന്ന ഫോട്ടോ ചാനൽ സിഇഒ അജിത് കുമാർ പത്രപ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ഇന്നത്തെ പരിപാടിയിൽ മാർച്ച് 27ന് രാത്രി 11.30ഓടെയാണ് പോസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ രാത്രി 12.31ന് ന്യൂസ് എഡിറ്ററായ എസ്.വി പ്രദീപ് ഷാർപ്പ് ഐസ് ഗ്രൂപ്പിലുമിട്ടു. ഇതിനിടെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു.
പൊതുഗ്രൂപ്പുകളിൽ പോസ്ററ്റു ചെയ്ത മംഗളം ജീവനക്കാർക്കെതിരെ കടുത്ത അമർഷം ഓരോ ഗ്രൂപ്പിലുള്ളവർ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇത് മംഗളം സിഇഒ അജിത് ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ചിത്രങ്ങൾ സന്ദേശമായി ലഭിച്ച പത്രപ്രവർത്തകർ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. പലരും ഇക്കാര്യത്തിലുള്ള എതിർപ്പ് വാട്സ് ആപ്പ് ഗ്രൂപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ ഫോട്ടോ മംഗളം ചാനൽ ന്യൂസ് എഡിറ്റർ എസ്.വി പ്രദീപും ഷാർപ് ഐ എന്ന മറ്റൊരു വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ മംഗളം ജീവനക്കാരിൽ പലരും ഇത് പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുന്നതിനെതിരെയാണ് പെൺകുട്ടിയുടെ സഹോദരൻ ഇന്ന് പൊലീസിൽ പരാതി നൽകിയത്. ശശീന്ദ്രനോടൊപ്പം പെൺകുട്ടി നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചതിന്റെ ഉറവിടം തേടി പൊലീസും സൈബർ സെല്ലും നടത്തുന്ന അന്വേഷണം നിർണായക ഘട്ടത്തിലാണ്.
ഫേസ്ബുക്കിൽ പ്രചരിപ്പിച്ചവരുടെ ഐപി അഡ്രസും വിവരങ്ങളും ശേഖരിക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ ഫേസ്ബുക്കിന് അപേക്ഷ സമർപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു. വാട്സ് ആപ്പിൽ പ്രചരിപ്പിച്ചവർ വിവിധ ജില്ലകളിലാണ്. ഈ സാഹചര്യത്തിൽ മറ്റു ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതു ഗ്രൂപ്പുകളിൽ ഫോട്ടോ പ്രചരിപ്പിച്ച ഐഡികൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. പരാതിക്കാരിയിൽ നിന്നും മൊഴി ശേഖരിച്ചതായും തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍