രൂപേഷിനെയും ഷൈനയെയും ജൂൺ മൂന്നുവരെ റിമാൻഡു ചെയ്തു; ആന്ധ്രയിൽ നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് രൂപേഷ്; നിരാഹാരം കിടന്നതുകൊണ്ടാണ് കോടതിയിൽ ഹാജരാക്കിയത്; പശ്ചിമഘട്ടത്തിൽ പോരാട്ടങ്ങൾ അവസാനിക്കില്ലെന്നും മാവോയിസ്റ്റ് നേതാവ്
കോയമ്പത്തൂർ: തമിഴ്നാട്ടിൽ വച്ച് ഇന്നലെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കമുള്ള സംഘത്തെ കോടതിയിൽ ഹാജരാക്കി. ഇവരെ ജൂൺ മൂന്നു വരെ റിമാൻഡ് ചെയ്തു. കോയമ്പത്തൂർ കോടതിയാണ് മാവോയിസ്റ്റ് സംഘത്തെ റിമാൻഡ് ചെയ്തത്. രൂപേഷും ഭാര്യ ഷൈനയും ഉൾപ്പെടെ അഞ്ചു പേരാണു കഴിഞ്ഞ ദിവസം ആന്ധ്ര പൊലീസിന്റെ പിടിയിലായത്. ഇവരെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കിയത്.
ക്യൂ ബ്രാഞ്ച് പൊലീസ് ആസ്ഥാനത്ത് നിന്നാണ് ഇവരെ കോയമ്പത്തൂർ മജിസ്ട്രേറ്റ് കോടതി മൂന്നിലേക്കു കൊണ്ടുവന്നത്. കനത്ത പൊലീസ് കാവലിലായിരുന്നു സംഘത്തെ കൊണ്ടുപോയത്. ഇവരെ കോടതിയിൽ ഹാജരാക്കി. തങ്ങളെ ആന്ധ്രയിൽ നിന്നും പൊലീസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. രൂപേഷിന്റെ പ്രതികരണമെടുക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്യുകയും രംഗങ്ങൾ ചിത്രീകരിക്കുന്നത് തടസപ്പെടുത്തുകയും ചെയ്തു.
നിരാഹാര സമരത്തിന് ശേഷമാണ് കോടതിയിൽ ഹാജരാക്കുന്നതെന്നും രൂപേഷ് പറഞ്ഞു. അതേസമയം മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കെത്തിയപ്പോൾ അറസ്റ്റു ചെയ്തുവെന്നാണ് ഷൈന മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുദ്രാവാക്യം മുഴക്കിയാണ് ഇവർ കോടതിയിലേക്ക് പോകുന്നതിനുള്ള വാഹനത്തിൽ കയറിയത്.
ഇന്നലെ വൈകുന്നേരം കോയമ്പത്തൂരിലെ കരുമത്താംപെട്ടിയിൽ നിന്നുമാണ് രൂപേഷ്, ഭാര്യ, ഷൈന, അനൂപ്, വീരമണി, ഭൂവനചന്ദ്രൻ തുടങ്ങി അഞ്ചുപേർ പ്രത്യേകപൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ബസ് സ്റ്റാൻഡിനുള്ളിലെ ബേക്കറിയിൽ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ. ഇവരെ പൊലീസ് അറസ്റ്റു ചെയ്തത് കണ്ടുവെന്ന് ദൃകസാക്ഷികളും പറഞ്ഞിരുന്നു.
ഇന്ന് കാലത്ത് എത്തിയ രണ്ട് ഡി.വൈ.എസ്പിമാരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. രൂപേഷ്, ഭാര്യ ഷൈന, ഒപ്പമുള്ള മാവോയിസ്റ്റ് പ്രവർത്തകർ എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി തുടങ്ങിയ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ, ഇവർ പൊലീസിനോട് സഹകരിക്കുന്നതായാണ് വിവരം. തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇവർ സമ്മതിച്ചതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇവരിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരമില്ല. അതേസമയം 27 മൊബൈൽഫോണുകളും ഒരു ടാബും രണ്ട് പെൻെ്രെഡവുകളും 30,000 രൂപയും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലാകുന്ന സമയത്ത് രൂപേഷ് വലിച്ചെറിഞ്ഞ സിം കാർഡുകളും ഡയറിയും നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചിരുന്നു.ഇത് പൊലീസ് പരിശോധിച്ച് വരികയാണ്.
തമിഴ്നാട് ഇന്റലിജൻസ് ഡി.ഐ.ജി ഈശ്വര മൂർത്തിയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തിരുന്നത്. ഇവരെ ചോദ്യം ചെയ്ത ആന്ധ്രപ്രദേശ് പൊലീസ് സംഘം മടങ്ങി. സംഘം ചോദ്യം ചെയ്യലിനായി വീണ്ടും എത്തും. രൂപേഷും ഷൈനയും ഉൾപ്പെട്ട മാവോയിസ്റ്റ് പശ്ചിമഘട്ട സോണൽ കമ്മറ്റി നേതാക്കളെ അറ്റസ്റ്റ് ചെയ്തത് നാല് ദിവസം മുൻപേ ധർമപുരിയിൽ വച്ചാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട് പൊലീസിലെ ക്യൂബ്രാഞ്ചുംആന്ധ്രാ പൊലീസിന്റെ ഗ്രേഹണ്ടും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത് എന്നത് പൊലീസ് ഭാഷ്യമെന്നാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനയെന്നുമാണ് തെഹൽക്ക റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്, ആന്ധ്ര, കേരള പൊലീസിന്റെ സംയുക്ത നീക്കത്തിനോടുവിൽ ഇന്നലെ വൈകിട്ട് നാലിന് കോയമ്പത്തൂരിനടുത്തുള്ള കരുമാട്ടംപ്പെട്ടിയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ഇവർ ചായ കുടിച്ചു കൊണ്ടിരിക്കെ സിവിൽ ഡ്രെസ്സിൽ വന്ന എട്ടോളം പൊലീസുകാർ കടയിൽ കയറി ഷട്ടർ ഇടുകയും യാതൊരു പ്രതിരോധത്തിനും മുതിരാതെ ഇവർ അറസ്റ്റ് വരിക്കുകയും ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്തു കൊണ്ട് പോകും വഴി ഇവർ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്ന് പ്രദേശ വാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു.
അതേസമയം തന്റെ മാതാപിതാക്കൾക്കും കൂട്ടാളികൾക്കുമെതിരെ പൊലീസ് ചമച്ചിരിക്കുന്നത് കള്ളക്കേസാണെന്ന് രൂപേഷിന്റെ മകൾ ആമി ആരോപിച്ചത്. അച്ഛനും അമ്മയും അവരുടേതായ പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ച് വിശ്വസിച്ച് പോരാടുകയാണ് ചെയ്തതെന്നും സാധാരണക്കാരെ പിടിച്ചുപറിക്കുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ആമി രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും എന്നാൽ ഇത്രയും പെട്ടന്ന് അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആമി പറഞ്ഞു.
രൂപേഷിനെയും ഷൈനയെയും കുറിച്ച് തനിക്ക് യാതൊരറിവും ഇല്ലെന്ന് ഷൈനയുടെ മാതാവ് നസീബ മാദ്ധ്യമങ്ങളോട് പറഞ്ഞു. 2008 മുതൽ ഇവരുമായി ബന്ധമില്ലെന്നും ഫോൺ പോലും വിളിക്കാറില്ലെന്നും നസീബ പറഞ്ഞു. അതേസമയം രൂപേഷിനൊപ്പം പിടിയിലായ അനൂപിന്റെ മാതാവും മകനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് പ്രതികരിച്ചത്. മൂന്ന് വർഷമായി ഒന്നും മറിയില്ലെന്നും മകൻ ഗൾഫിൽ പോയെന്നാണ് കരുതിയതെന്നും മാതാവ് ഏലിയാമ്മ പറഞ്ഞു.
രൂപേഷിന്റെ ഭാര്യ മനോരമ വാർത്ത സംഘത്തോട് പ്രതികരിക്കുന്നു...Read More On: http://goo.gl/Twklp8
Posted by Manorama Online on Tuesday, May 5, 2015
Stories you may Like
- സഹോദരനെതിരെ പരാതിയുമായി കന്നഡ താരം രൂപേഷ് ജി. രാജ്
- മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ നാലു പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി
- കീഴ്പള്ളിയിൽ മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസ്
- തോക്ക് കേടായത് ഉണ്ണിമായയെ കുടുക്കി; രാത്രിയിൽ ചപ്പാരത്ത് സംഭവിച്ചത്
- മൊയ്തീനും സംഘവും തൊട്ടടുത്തുണ്ടെന്ന നിഗമനത്തിൽ തണ്ടർബോൾട്ട്; കാട് അരിച്ചുപെറുക്കി പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍