തേങ്ങ മോഷ്ടിക്കാൻ കയറിയപ്പോൾ തെങ്ങിൽ നിന്നു വീണവനും ഗൾഫിൽ അപകടം പറ്റിയവരും നട്ടെല്ലിനു പരിക്കുള്ളവരും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ! ഡിവൈഎഫ്ഐ നിയമയുദ്ധം നടത്തി നേടിയ നഷ്ടപരിഹാരം അനർഹർ കൊണ്ടുപോകുമോ? അനർഹർ കയറിപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം തുടങ്ങി
രഞ്ജിത് ബാബു
കാസർഗോഡ്: തേങ്ങ മോഷ്ടിക്കാൻ തെങ്ങിൽ കയറുമ്പോൾ വീണവനും ഗൾഫിൽ അപകടം സംഭവിച്ച പ്രവാസികളും നട്ടെല്ലിന് പരിക്കേറ്റവരും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരം കാസർഗോഡ് കലക്ടറേറ്റിലെ എൻഡോസൾഫാൻ ദുരിതാശ്വാസ സെല്ലിൽ നിന്നും കണ്ടെടുത്ത രേഖകളിൽ ഇത്തരത്തിൽ ആനുകൂല്യങ്ങൾ പറ്റിയവർ ഏറെ.
5848 പേരാണ് കാസർഗോട്ടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിൽ എൻഡോസൾഫാൻ തളിച്ചതു മൂലം രോഗബാധിതരായവരുടെ ലിസ്റ്റിലുള്ളത്. എന്നാൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ തന്നെ നൂറിലേറെ പേർ തങ്ങൾ എൻഡോസൾഫാൻ ഇരകളല്ലെന്ന അപേക്ഷയുമായി നേരിട്ടെത്തി ലിസ്റ്റിൽ നിന്നും ഒഴിവാകുകയും ചെയ്തു.
2010-2011 കാലത്ത് അംഗൻവാടി ടീച്ചർമാരും ഹെൽപ്പർമാരും ആയവരാണ് എൻഡോസൾഫാൻ ദുരുതബാധിതരെ കണ്ടെത്തി പ്രാഥമിക ലിസ്റ്റുണ്ടാക്കിയത്. 11 പഞ്ചായത്തുകളിലും ഇതു പോലെയാണ് ലിസ്റ്റിൽ പേര് ചേർക്കപ്പെട്ടത്. ബന്ധുക്കൾക്കും സ്വന്തക്കാർക്കും ആനുകൂല്യങ്ങൾ വാങ്ങിച്ചു കൊടുക്കാനുള്ള ശ്രമം അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി ആക്ഷേപമുയർന്നിരിക്കയാണ്.
വിജിലൻസ് അന്വേഷണം നടന്നപ്പോൾ 2500 ലേറെപ്പേർ അനധികൃതമായി എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഇടം നേടിയതായി സൂചന ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പട്ടിക അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു കഴിഞ്ഞു. എൻഡോസൾഫാൻ ഇരകൾക്ക് 5 ലക്ഷം രൂപ വീതം കീടനാശിനി കമ്പനികളിൽ നിന്നും സർക്കാർ ഈടാക്കി നൽകണമെന്നു സുപ്രീം കോടതി വിധിച്ച പശ്ചാത്തലത്തിൽ യഥാർത്ഥ എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം കൂടി സർക്കാരിന്റെ ചുമലിലായിരിക്കുകയാണ്. ഒരാൾക്ക് 5 ലക്ഷം രൂപ വീതം വീതമാണ് സുപ്രീം കോടതി വിധിച്ചത്. ഇത്രയും നാൾ ദുരിത ബാധിതർക്ക് കേരള സർക്കാർ 500 രൂപ മുതൽ 2800 രൂപ വരെയാണ് മാസം പ്രതി നൽകി പോന്നത്. അതിന് പുറമേ സൗജന്യമായി 28 കിലോ ഗ്രാം അരിയും 7 കിലോ. ഗ്രാം ഗോതമ്പും നൽകിയിരുന്നു. കീടനാശിനി കമ്പനിയാണ് ഇനി സാമ്പത്തിക സഹായം നൽകേണ്ടത്. എന്നാൽ കീടനാശിനി കമ്പനി സുപ്രീം കോടതിയിൽ എതിർഹർജി നൽകിയാൽ ദുരിത ബാധിതർക്ക് വിധി വരുന്നതുവരെ സർക്കാർ തന്നെ ആനുകൂല്യങ്ങൾ നൽകേണ്ടി വരും.
കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരവിതരണം പൂർത്തിയാക്കണമെന്നാണു കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കണം. കീടനാശിനി കമ്പനികളിൽനിന്നും കേന്ദ്രസർക്കാരിൽനിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസർക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. എൻഡോസൾഫാൻ ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
മൂന്നുമാസത്തിനകം പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക കൈമാറണം. ആജീവനാന്ത വൈദ്യസഹായം അനുവദിക്കണം. നിശ്ചിതകാലയളവിനുള്ളിൽ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ഇരകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എൻ വി രമണയും അംഗങ്ങളായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. എൻഡോസൾഫാൻ ഉൽപ്പാദകരുടെ സംഘടനയായ സെൻട്രൽ എൻവയോൺമെന്റ് ആൻഡ് അഗ്രോ കെമിക്കൽസിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു.
എൻഡോസൾഫാൻ ഇരകൾക്ക് 2012ലെ വിജ്ഞാപനപ്രകാരമുള്ള പാക്കേജിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് തീർപ്പാക്കിയതാണെന്നും പ്ളാന്റേഷൻ കോർപറേഷൻ അറിയിച്ചു. നഷ്ടപരിഹാരം കൈമാറാൻ താമസമെന്തെന്ന് കോടതി ചോദിച്ചു. സംസ്ഥാനം പ്രഖ്യാപിച്ച തുകവിതരണം പുരോഗമിക്കുന്നുണ്ടെന്ന് സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ്അറിയിച്ചു. അയ്യായിരത്തിലധികം പേരെ പല വിഭാഗങ്ങളായി തിരിച്ച്, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നഷ്ടപരിഹാരം നൽകുകയാണ്. നഷ്ടപരിഹാരത്തിനും മറ്റ് ക്ഷേമപദ്ധതികൾക്കുമായി 2016 ഏപ്രിലിൽ കേന്ദ്രത്തോട് 483 കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികരണമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാരിന് മാത്രമാണോ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയെന്ന് കോടതി ആരാഞ്ഞു. ക്ഷേമരാഷ്ട്രത്തിൽ പ്രയാസം നേരിടുന്ന ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കുണ്ട്. വിഹിതം നൽകാൻ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
മാരകകീടനാശിനിയായ എൻഡോസൾഫാൻ ഉപയോഗത്തിനെതിരെ 2011ലാണ് ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന്, എൻഡോസൾഫാൻ ഉൽപ്പാദനവും ഉപയോഗവും നിരോധിച്ചു. ജീവിതകാലംമുഴുവൻ പ്രയാസം നേരിടേണ്ട ഇരകൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐയുടെ അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാലും ദീപക് പ്രകാശും വാദിച്ചു. എൻഡോസൾഫാൻ വിപത്തിനെക്കുറിച്ച് ഉത്തമബോധ്യമുണ്ടെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. അവർക്ക് നഷ്ടപരിഹാരത്തിൽ കാലതാമസം പാടില്ലെന്നും കോടതി ഓർമിപ്പിച്ചു. 2012ൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ ചിത്രം ഉപയോഗിച്ച് പത്രപരസ്യം നൽകിയ സംഭവത്തിൽ, എൻഡോസൾഫാൻ ഉൽപ്പാദകരുടെ സംഘടനയ്ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും തീരുമാനിച്ചു. ഏറെ ഗൗരവമുള്ള വിഷയത്തിൽ ഗുരുതരനടപടി നേരിടേണ്ടി വരുമെന്ന് സംഘടനയ്ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
എന്നാൽ എൻഡോസൾഫാൻ വിഷയം രാഷ്ട്രീയക്കാർ കെട്ടിച്ചമച്ചതാണെന്ന മറുവാദവുമായും ചിലർ രംഗത്തെത്തിയിരുന്നു. 1982 മുതൽ കാസർഗോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ ഫീൽഡ് സൂപ്പർവൈസറായിരുന്ന ബോവിക്കാനത്തെ ഗംഗാധരൻ നായർ പറയുന്നത് എൻഡോസൾഫാൻ കൈകാര്യം ചെയ്തിട്ടും തനിക്കൊന്നും സംഭവിച്ചില്ലെന്നാണ്. 35 വർഷം തോട്ടത്തിൽ സേവനമനുഷ്ഠിച്ച താൻ എൻഡോസൾഫാൻ വെറും കൈ കൊണ്ട് കലക്കി മൂക്കും വായും മറക്കാതെ കൈപ്പമ്പ് കൊണ്ട് സ്പ്രേ ചെയ്തിട്ടുണ്ട്. തന്നോടൊപ്പം സ്ത്രീകളുൾപ്പെടെ മുന്നൂറോളം തൊഴിലാളികളും സമാന ജോലിയിൽ ഏർപ്പെട്ടിരുന്നു. അക്കാലത്തൊന്നും എൻഡോസൾഫാൻ മാരക വിഷമാണെന്ന് സർക്കാരോ ആരോഗ്യ വകുപ്പോ മുന്നറിയിപ്പ് നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ സാധാരണ രീതിയിൽ ഞങ്ങളത് കൈകാര്യം ചെയ്യുകയായിരുന്നു. അന്ന് ജോലി ചെയ്ത 300 പേരിൽ ഒരാൾക്ക് പോലും എൻഡോസൾഫാൻ മൂലം രോഗമൊന്നും വന്നിട്ടില്ല. ഇതിലെ യഥാർത്ഥ അവസ്ഥ പുറത്തറിയേണ്ടതുണ്ടെന്നും ഗംഗാധരൻ നായർ പറഞ്ഞു. രാഷ്ട്രീയക്കാരും ചില സ്ഥാപിത താത്പര്യക്കാരായ സന്നധ സംഘടനകളും ചേർന്ന് എൻഡോസൾഫാൻ ദുരിതമെന്ന കെട്ടുകഥ ചമക്കുകയാണെന്നാണു ഗംഗാധരൻ നായരുടെ വാദം.
Stories you may Like
- എൻഡോസൾഫാൻ ദുരിതബാധിതൻ തൂങ്ങിമരിച്ച നിലയിൽ
- നാല് ബഡ്സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു
- രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കലാപശ്രമം, 'ബുൾഡോസർ' പ്രയോഗവുമായി അധികൃതർ
- 'സഹജീവനം സ്നേഹഗ്രാമം' ഒന്നാംഘട്ടം നാളെ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
- ജല അഥോറിറ്റി എംഡി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സിവിൽ സർവ്വീസിൽ വ്യത്യസ്തയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍