മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്; അകന്ന ബന്ധു പിറവം സ്വദേശി ക്രോണിനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; രണ്ടു വർഷം നീണ്ട ബന്ധത്തിലെ അസ്വാരസ്യങ്ങൾ യുവതിയെ മരിക്കാൻ പ്രേരിപ്പിച്ചതായി നിഗമനം; പെൺകുട്ടികളെ വലയിൽവീഴ്ത്തി പണം തട്ടുന്ന വിരുതനെതിരേ മുമ്പും ആരോപണങ്ങൾ
കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന പിറവം സ്വദേശിയായ ക്രോൺ എന്ന യുവാവവിനെ ചോദ്യംചെയ്തതിൽനിന്നാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. തങ്ങൾക്കിടയിലെ ബന്ധത്തിൽ അസ്വാരസ്യമുണ്ടായിരുന്നുവെന്ന് യുവാവ് പൊലീസിനോടു പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മിഷേലിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രോണിനെ പൊലീസ് ചോദ്യം ചെയ്തത്. ഇയാൾ മിഷേലിന്റെ അകന്ന ബന്ധുവാണെന്ന് സൂചനയുണ്ട്. രണ്ടു വർഷമായി മിഷേലുമായി ബന്ധമുണ്ടെന്ന് ഇയാൾ പൊലീസിനു മൊഴി നല്‍കിയതായാണു സൂചന. അവസാനമായി മിഷേലിന്റെ ഫോണിലേക്ക് വന്ന കോൾ ഇയാളുടേതായിരുന്നു. മരിച്ച ദിവസം ഇയാൾ മിഷേലിന്റെ ഫോണിലേക്ക് ആറു പ്രാവിശ്യം വിളിക്കുകയും 33 എസ്എംഎസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തലേന്ന് നാലു പ്രാവിശ്യം വിളിക്കുകയും 57 എസ്എംഎസുകൾ അയയ്ക്കുകയും ചെയ്തിരുന്നു.
ക്രോണുമായുള്ള അടുപ്പത്തിൽനിന്നുണ്ടായ സമ്മർദമായിരിക്കാം യുവതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. മിഷേലിന്റെ ആത്മഹത്യയ്ക്കു കാരണം അടുപ്പത്തിലെ അസ്വാരസ്യങ്ങളാണെന്ന് ഇയാൾ മൊഴി നല്‍കിയതായും റിപ്പോർട്ടുണ്ട്. താൻ ചില തീരുമാനങ്ങൾ എടുത്തെന്നു മരണദിവസം മിഷേൽ തന്നോടു പറഞ്ഞെന്നാണ് ഇയാളുടെ മൊഴി. എന്താണെന്നു തിങ്കളാഴ്ച അറിയാമെന്നും പറഞ്ഞിരുന്നതായി യുവാവ് അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
യുവാവ് ഒരിക്കൽ മർദിച്ചതായി മിഷേലിന്റെ കൂട്ടുകാരിയും മൊഴി നൽകിയിട്ടുണ്ട്. അടുപ്പത്തിന്റെ പേരിൽ യുവാവ് സമ്മർദ്ദം ചെലുത്തിയിരുന്നതായാണു ചോദ്യം ചെയ്യലിൽ വ്യക്തമായതെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മിഷേലിന്റെ സുഹൃത്തിനെ ക്രോൺ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായി.
അതേസമയം, പൊലീസ് ആദ്യഘട്ടം മുതൽ അന്വേഷണത്തിൽ അനാസ്ഥ കാട്ടിയെന്ന് മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ് കുറ്റപ്പെടുത്തി. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്നു വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായെന്ന ബന്ധുക്കളുടെ ആരോപണം ഗൗരവമുള്ളതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മിഷേൽ വെണ്ടുരുത്തി പാലത്തിൽ നിന്നോ ഗോശ്രീപാലത്തിൽ നിന്നോ ചാടി ആത്മഹത്യചെയ്തതാവാമെന്ന പൊലീസിന്റെ നിഗമനവും ബന്ധുക്കൾ തള്ളിക്കളയുന്നു. ഈ പാലങ്ങളിൽ നിന്നും താഴേക്ക് ചാടിയാൽ ഒരുകാരണവാശാലും മൃതദേഹം കപ്പൽ ചാലിൽ എത്താൻ ഇടയില്ലെന്ന് പ്രദേശവാസികളിൽ നിന്നും മറ്റും വിവരം ലഭിച്ചെന്നാണ് ഇക്കാര്യത്തിൽ ഇവരുടെ വിശദീകരണം.
ഇലഞ്ഞി പെരിയപ്പുറം എണ്ണക്കപ്പള്ളിൽ ഷാജിയുടെ മകളായ മിഷേൽ പാലാരിവട്ടത്തെ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടിംഗിനു പഠിക്കുകയായിരുന്നു. മാർച്ച് അഞ്ചിന് കലൂർ കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽനിന്നും കലൂർ പള്ളിയിലേക്കു പോയ മിഷേലിനെ കാണാതാവുകയായിരുന്നു. പിറ്റേന്ന് മൃതദേഹം കായലിൽ കാണപ്പെട്ടു.
മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് പിറവത്ത് നാളെ ഹർത്താൽ ആചരിക്കാനിരിക്കേയാണ് മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നത്.
മിഷേലിന്റെ മരണത്തിന് കാരണക്കാരൻ എന്ന് വീട്ടുകാർ സംശയിക്കുന്ന ക്രോണിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകൾ മാത്രമാണ്. ഇടത്തരം കുടുംബാംഗവും പിറവം പാലച്ചുവട് സ്വദേശിയുമായ ഇയാൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തി പണംതട്ടിയെടുക്കുന്നതിൽ വിരുതനായിരുന്നെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. ഇപ്പോൾ ഓസ്ട്രേലിയിൽ ജോലിചെയ്യുന്ന പിറവം സ്വദേശിയായ യുവതിയിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പരക്കെ പ്രചാരണമുണ്ട്. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾക്ക് സഹായികളായി ഇവിടുത്തുകാരായ നിരവധിപേരും ഉണ്ടായിരുന്നെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഇയാളുടെ ജോലിയേക്കുറിച്ചോ സംസ്ഥാനം വിട്ടുള്ള താമസത്തേക്കുറിച്ചോ ഇവിടത്തുകാർക്ക് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ പിതാവ് നാട്ടിൽ ഏവർക്കും സുപരിചിതനാണ്. മകന്റെ വഴിവിട്ട പോക്കിന് മാതാവിന്റെ പിൻതുണ ഉണ്ടോ എന്നും നാട്ടുകാർ സംശയിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദൂരൂഹതകൾ നീക്കുന്നതിനുള്ള പൊലീസ് ഇടപെടൽ ശക്തമായിരിക്കെയാണ് ഈ യുവാവിനെതിരെ കൂടുതൽ ആരോപണവുമായി വീട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്.
മിഷേലിന്റെ മരണത്തിനു പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഇയാൾ ഫോട്ടോകൾ നീക്കംചെയ്തതും സംശയങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. മിഷേലിനെ കാണാതായ ദിവസം ഈ യുവാവ് കൊച്ചിയിൽ ഉണ്ടായിരുന്നെന്നും ഇയാളും മാതാവും മിഷേലിന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. നേരത്തെ പലവട്ടം ഇയാൾ മിഷേലിന്റെ പുറകേ നടന്നിരുന്നെന്നും ഇംഗിതം നടക്കാതായതോടെ കൊലപ്പെടുത്തി കായലിലെറിഞ്ഞതായിരിക്കാമെന്നുമാണ് വീട്ടുകാർ സംശയം ഉന്നയിക്കുന്നത്. ഇതിനിടെയാണ് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.
Stories you may Like
- നോർത്തേൺ അയർലൻഡിൽ ചരിത്രം കുറിച്ച് ആദ്യമായി കത്തോലിക്കാ ഫസ്റ്റ് മിനിസ്റ്റർ
- അമേഠിയിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്ന 'മിസ്റ്റർ മരുമകൻ' വാദ്രയുടെ കഥ
- കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട് 42 കാരിയായ മ്യുസിക് ടീച്ചർ
- 'ഒരു നടന്റെ മകന് മിഷേലിന്റെ മരണത്തിൽ പങ്കുണ്ട്' സിബിഐ അന്വേഷണം വേണം
- അഗസ്റ്റിന്റെ ഭാര്യയും മകളും നാട്ടിലെത്തി; മൃതദേഹവും എത്തിക്കാൻ നടപടികൾ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍