മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകുമോ എന്ന് ഭയം; ദിലീപിന്റെ ജാമ്യ ഹർജിയിൽ കേസ് ഡയറി കോടതിയിൽ ഹാജരാക്കിയ ശേഷം മാത്രമേ പിടി തോമസിന്റെ മൊഴിയെടുക്കൂ; ചോദ്യങ്ങൾക്ക് എവിടെ വച്ചും മറുപടി നൽകാൻ തൃക്കാക്കര എംഎൽഎ തയ്യാറായിട്ടും അന്വേഷണ സംഘം തലസ്ഥാനം വിട്ടു; എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ കള്ളക്കളിയെന്ന് ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സാധ്യതയുള്ളതു കൊണ്ടാണ് എംഎൽഎ പിടി തോമസിനെ ഒഴിവാക്കിയതെന്ന ആരോപണം ശക്തം. നടിയുടെ ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പിടി തോമസ് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയേയും പ്രതിക്കൂട്ടിൽ നിർത്തി. ഈ സാഹചര്യത്തിലാണ് പിടി തോമസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്താൻ മടിക്കുന്നത്. മുഖ്യമന്ത്രിയേയും ഡിജിപിയേയും പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴി കേസ് ഡയറിയിലെത്തിയാൽ അത് അന്വേഷണത്തിൽ നിർണ്ണായകമാകും. വ്യാഴാഴ്ച ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കും. അന്ന് കോടതിയിൽ കേസ് ഡയറി ഹാജരാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് എതിരായ മൊഴി കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതു കൊണ്ടാണ് പിടി തോമസിന്റെ മൊഴി ഇന്നലെ എടുക്കാത്തതെന്നാണ് സൂചന.
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഇടപെടലായിരുന്നു ഇന്നലെ തോമസിന്റെ മൊഴിയെടുക്കലിന് തടസ്സമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എംഎൽഎമാരുടെ മൊഴിയെടുത്ത അന്വേഷണ സംഘത്തിന്റെ നടപടിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് അതൃപ്തി അറിയിക്കുകയായിരുന്നു. മുൻകൂർ അനുമതി വാങ്ങുക തുടങ്ങിയ നടപടക്രമങ്ങൾ പാലിക്കാതെ മൊഴിയെടുത്തതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ഇതു സംബന്ധിച്ച് ഡി.ജി.പിയെ സ്പീക്കർ അതൃപ്തി അറിയിച്ചേക്കും. ചീഫ് മാർഷലോട് ഇതു സംബന്ധിച്ച റിപ്പോർട്ട് സ്പീക്കറുടെ ഓഫീസ് തേടുകയും ചെയ്തു. അൻവർ സാദത്ത്, മുകേഷ്, പി.ടി തോമസ് എന്നിവരുടെ മൊഴിയെടുക്കാനാണ് പൊലീസ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. അൻവറിനെയും മുകേഷിനെയും എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് മൊഴിയെടുത്തത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ സ്പീക്കറുടെ ഓഫീസ് വിവരം തിരക്കിയപ്പോൾ പൊലീസ് മുകേഷിന്റെ മൊഴിയെടുക്കുകയായിരുന്നു. ഇതോടെ പി.ടി തോമസിന്റെ മൊഴിയെടുക്കുന്നത് മാറ്റിവയ്ക്കാനും ഓഫീസ് നിർദ്ദേശിച്ചു. ഇതോടെ പിടി തോമസിന്റെ മൊഴി എടുക്കുന്നത് വേണ്ടെന്ന് വച്ചു.
ക്രിമിനൽ നടപടി ചട്ടപ്രകാരം എംഎൽഎ ഹോസ്റ്റലിലും പരിസരത്തുമെത്തി എംഎൽഎമാരുടെ മൊഴിയെടുക്കാൻ സ്പീക്കറുടെ മൂൻകൂർ അനുമതി തേടണം. എന്നാൽ ഹോസ്റ്റലിന് പുറത്ത് മൊഴിയെടുക്കാൻ യാതൊരു തടസ്സവുമില്ല. ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന പിടി തോമസ് എവിടെ ചെന്നും മൊഴി കൊടുക്കാൻ തയ്യാറുമായിരുന്നു. ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ 21ന് എംഎൽഎ ഹോസ്റ്റലിൽ എത്തി മൊഴിയെടുക്കാമെന്ന് പറഞ്ഞ് പൊലീസ് സംഘം തലസ്ഥാനം വിട്ടു. ഈ വാശിപിടിക്കലിന്റെ ആവശ്യം ഇല്ലായിരുന്നു. വീക്ഷണം പത്രം ഓഫീസിൽ ഇന്നലെ മുഴുവൻ പിടി തോമസ് ഉണ്ടായിരുന്നു. ഡിജിപിയുടെ ഓഫീസിൽ ചെന്നു പോലും മൊഴി നൽകാനും തയ്യാറായിരുന്നു. എന്നാൽ ഉന്നത നിർദ്ദേശത്തിന്റെ ഫലമായി പിടി തോമസിനെ ഒഴിവാക്കുകയായിരുന്നു.
എംഎൽഎ ഹോസ്റ്റലിന്റെ സുരക്ഷ വാച്ച് ആൻഡ് വാർഡിനാണ്. എന്നാൽ ഇതിൽ ഡെപ്യൂട്ടേഷനിലെത്തുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. അൻവർ സാദത്തിന്റെ മൊഴിയെടുത്തപ്പോൾ തന്നെ ഇക്കാര്യം വാച്ച് ആൻഡ് വാർഡിന് അറിയാമായിരുന്നു. എന്നാൽ അപ്പോഴത് സ്പീക്കറെ അറിയിച്ചില്ല. മുകേഷിന്റെ മൊഴിയെടുക്കൽ തുടങ്ങിയ ശേഷം സ്പീക്കറെ അറിയിക്കുകയും ചെയ്തു. ഇതോടെ സ്പീക്കറുടെ ഓഫീസ് ഇടപെട്ടു. ഇനി ചോദ്യം ചെയ്യൽ വേണ്ടെന്ന് നിർദ്ദേശിച്ചു. ഫലത്തിൽ തന്ത്രപരമായി പിടി തോമസിന്റെ മൊഴിയെടുക്കൽ ഒഴിവായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പ്രവർത്തിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത്. മൊഴിയെടുക്കുമ്പോൾ മുകേഷ് ആരോപണമെല്ലാം നിഷേധിക്കുകയും ചെയ്തു. ദിലീപിന്റെ സുഹൃത്തായ എംഎൽഎ അൻവർ സാദത്തിൽ നിന്നും കേസിനെ പ്രതികൂലമായി ബാധിക്കുന്ന മൊഴി കിട്ടയതുമില്ല. അങ്ങനെ തന്ത്രപമായി പൊലീസ് നീങ്ങി.
തിങ്കളാഴ്ച എംഎൽഎ. ഹോസ്റ്റലിൽ ഇവരുടെ മുറികളിൽവച്ചാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കേസിലെ ഒന്നാംപ്രതി പൾസർ സുനി ഒരു വർഷം മുകേഷിന്റെ ഡ്രൈവറായി ജോലിചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണസംഘം ചോദിച്ചതെന്ന് മുകേഷ് പറഞ്ഞു. സുനിയെ അടുത്തറിയാമെന്നും സുനിക്ക് തന്റെ വീട്ടുകാരെ പരിചയമുണ്ടെന്നും മുകേഷ് മൊഴിനൽകി. നടിയെ ആക്രമിച്ച ദിവസവും പിറ്റേന്നും മുകേഷും ദിലീപും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പ്രധാനമായും മുകേഷിനോടു ചോദിച്ചതെന്ന് സൂചനയുണ്ട്. മൊഴിയെടുക്കൽ ഒരു മണിക്കൂർ നീണ്ടുവെന്ന് മുകേഷ് പറഞ്ഞു. എറണാകുളത്തുള്ള ഏജൻസി വഴിയാണ് സുനിയെ ദിവസക്കൂലിക്ക് ഡ്രൈവറായി നിയമിച്ചതെന്ന് മുകേഷ് അറിയിച്ചു. പിന്നീടാണ് മാസശമ്പളത്തിനു നിയമിച്ചത്. അയാളുടെ ക്രിമിനൽ സ്വഭാവത്തെക്കുറിച്ച് അറിയുമായിരുന്നില്ല. അതിവേഗത്തിൽ വണ്ടിയോടിക്കുന്നതിനാലാണ് ഒഴിവാക്കിയത്. 2013 സെപ്റ്റംബറിനുശേഷം സുനിയെ കണ്ടിട്ടില്ല, വിളിച്ചിട്ടുമില്ല -മുകേഷ് മൊഴിനൽകി.
മൊഴിയെടുക്കാൻ രണ്ടുദിവസത്തിനകം സൗകര്യമുണ്ടാകുമോ എന്നാണ് അന്വേഷണോദ്യോഗസ്ഥർ ചോദിച്ചതെന്നും തിങ്കളാഴ്ച തന്നെയാകാമെന്ന് താനാണ് അവരോടു പറഞ്ഞതെന്നും മുകേഷ് വെളിപ്പെടുത്തി. ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് ചോദിച്ചറിഞ്ഞതെന്ന് അൻവർ സാദത്ത് പറഞ്ഞു. ദിലീപ് സുഹൃത്താണെന്നും സുനിയുമായി ബന്ധമില്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. നടിയെ ആക്രമിച്ച ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ എന്നതും പൊലീസ് ചോദിച്ചു. ചോദ്യാവലിയുമായാണ് സിഐയും എസ്.ഐ.യുമടങ്ങുന്ന സംഘം എംഎൽഎ.മാരുടെ മൊഴി രേഖപ്പെടുത്താനെത്തിയത്.
ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചാണ് അൻവർസാദത്തിനോടു പൊലീസ് ചോദിച്ചറിഞ്ഞത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎൽഎയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ചും ചോദിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ, പൾസർ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു. ആക്രമണം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ ദിലീപും അൻവർസാദത്ത് എംഎൽഎയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. വടക്കൻ പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താൻ എത്തിയത്. മുൻകൂട്ടി ചോദ്യങ്ങൾ തയാറാക്കിയായിരുന്നു മൊഴിയെടുക്കൽ. തൃക്കാക്കര എംഎൽഎ. പി.ടി. തോമസിന്റെ മൊഴി തിരുവനന്തപുരത്തുവെച്ച് ഈ മാസം 21-ന് രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു പി.ടി. തോമസ്. സംഭവത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് പിടി തോമസ്. പൊലീസ് മേധാവികളെ വിവരം അറിയിച്ചത് പിടി തോമസ് ആയിരുന്നു. തന്നെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്ന് പിടി തോമസ് തന്നെ ആരോപിച്ചിരുന്നു.
ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നു. സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നതെന്നും പിടി വിശദീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്