ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമെന്നു പ്രാഥമിക നിഗമനം; യാത്രക്കാരിൽ ആരെങ്കിലും സിഗരറ്റ് വലിച്ചോ എന്നും അന്വേഷിക്കും; പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയുടെ ഭാര്യയും പിതാവും മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഉണ്ടായ അപകടത്തിന് കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം സംഭവിച്ച തീ വ്യാപിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. അപകടത്തിന് ഇരയായ ആംബുലൻസും സ്ഥലവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഡീസൽ ടാങ്ക്, വണ്ടിയിൽ അധികമായി സൂക്ഷിച്ചിരിക്കുന്ന ഓക്സിജൻ സിലിണ്ടർ എന്നിവയ്ക്ക് ഒരു തകരാറും സംഭവിച്ചിട്ടില്ല. വണ്ടിയുടെ ഷാസിയുടെ അടിഭാഗത്തേക്ക് തീ പടർന്നിട്ടില്ല. ടയറുകൾക്കോ അടിഭാഗത്തെ ഫിറ്റിങ്ങുകൾക്കോ പുറമെ കാണാവുന്ന തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. എ.സി.യിലേക്ക് തീ പടർന്നത് ജ്വലനശേഷിയേറിയ ഫ്രിയോൺ വാതക ചോർച്ച ഉണ്ടാക്കിയിരിക്കാമെന്നും ഇത് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിന് സഹായിച്ചുവെന്നും കരുതുന്നു. വട്ടം പൊളിഞ്ഞ ഓക്സിജൻ സിലിണ്ടറിന്റെ ഭാഗം വണ്ടിയിലുണ്ട്. അതിനിടെ ആംബുലിൻസിലിരുന്ന് ആരെങ്കിലും സിഗരറ്റ് വലിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഫോറൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വാഹന അവശിഷ്ടങ്ങൾ പരിശോധിച്ചെങ്കിലും കൃത്യമായ നിഗമനത്തിൽ എത്താനായില്ലെന്നതിനാലാണ് ഇത്. നാലു മാസം മാത്രം മുൻപു വാങ്ങിയ ആംബുലൻസാണ് അപകടത്തിൽപെട്ടത്. അതിൽ ഉണ്ടായിരുന്ന രണ്ട് ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണു സ്ഫോടനതീവ്രത വർധിപ്പിച്ചതെന്നു ഫൊറൻസിക് വിദഗ്ദ്ധർ പറയുന്നു. എന്നാൽ സിലിണ്ടർ പൊട്ടിത്തെറിക്കാൻ ഇടയായതെങ്ങനെ എന്നതിൽ വ്യക്തതയില്ല. ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കാതിരുന്നതു ദുരന്തം വ്യാപിക്കാതിരിക്കാൻ സഹായിച്ചു. പരിശോധനയിൽ ടാങ്കിനു ചോർച്ച കണ്ടെത്തി. മാനന്തവാടിയിലെ ആശുപത്രിയിൽനിന്നു കോട്ടയത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ദുരന്തത്തിൽ ഏറ്റുമാനൂർ കട്ടച്ചിറ വരവുകാലായിൽ വി.ജെ.ജയിംസ് (78), മകൾ അമ്പിളി (46) എന്നിവരാണു മരിച്ചത്.
കേന്ദ്രീയവിദ്യാലയത്തിൽ അദ്ധ്യാപികയായിരുന്ന അമ്പിളി കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സംരംഭകരിൽ ഒരാളാണ്. പൂവാറിലെ എസ്ച്വറി ഐലൻഡ്, കോവളത്തെ ടർട്ടിൽ ഓൺ ദ ബീച്ച് എന്നീ പഞ്ചനക്ഷത്ര റിസോർട്ടുകളുടെ ഡയറക്ടറായിരുന്നു അമ്പിളി. അമ്പിളിയുടെ ഭർത്താവ് ഷാജി തോമസാണ് രണ്ടു ഹോട്ടലുകളുടെയും എംഡി. ആംബുലൻസ് പൊട്ടിത്തെറിച്ചതിൽ ഡ്രൈവർ അടക്കം ഒപ്പമുണ്ടായിരുന്ന നാലു പേർക്കു പരുക്കേറ്റു. ഹോം നഴ്സ് കുമളി സ്വദേശി ലക്ഷ്മിക്ക് 15% പൊള്ളലേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അമ്പിളിയുടെ മൃതദേഹം ഇന്നലെ കട്ടച്ചിറയിലെ കുടുംബവസതിയിൽ എത്തിച്ചശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അമ്പിളിയുടെ സംസ്കാരം നാളെ 11 പിഎംജി ക്നാനായ പള്ളിയിൽ നടക്കും.. ജയിംസിന്റെ സംസ്കാരം പിന്നീട്.
ആംബുലൻസിനുള്ളിലെ ലൈറ്റ് തകരാറായതിനെത്തുടർന്നു യാത്രാമധ്യേ ഫ്യൂസ് മാറ്റിയിരുന്നു. ഇതു ഷോർട് സർക്യൂട്ടിനു കാരണമായോ എന്നു പരിശോധിക്കുന്നു. വാഹനത്തിന്റെ യന്ത്രഭാഗങ്ങളിലോ, മറ്റെവിടെയെങ്കിലുമോ ഉണ്ടായ തകരാർ തീപടരാൻ കാരണമായിട്ടുണ്ടോ എന്നതിനു വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിന് വിശദമായ പരിശോധന നടത്തുംു. വെന്റിലേറ്റർ അടക്കം ഒരുക്കിയ ആംബുലൻസിൽ സാങ്കേതിക തകരാർ മൂലം ഷോർട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത തള്ളാനാകില്ല. സിലിണ്ടറുകൾ ഒഴികെ, വലിയ സ്ഫോടനത്തിനോ തീപിടിത്തത്തിനോ സാധ്യതയുള്ള ഒന്നും അപകടസ്ഥലത്തുനിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സിഗരറ്റ് വലിയുടെ സാധ്യതയും പരിശോധിക്കുന്നത്. ആശുപത്രിയിൽ ചികിൽസയിലുള്ളവരിൽ നിന്ന് പൊലീസ് മൊഴി എടുക്കും.
ആംബുലൻസിൽ മൂന്നു സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഒന്നിൽ ഓക്സിജൻ ഇല്ലായിരുന്നു. ഒന്ന് ജയിംസിന് ഓക്സിജൻ നൽകാൻ വാൽവ് തുറന്നു ഘടിപ്പിച്ച നിലയിലായിരുന്നു. മൂന്നാമത്തേത് ഇതിനു സമീപത്തുതന്നെ ഉണ്ടായിരുന്നു. ചെറിയ തോതിലുണ്ടായ തീ ആളിക്കത്താൻ തുറന്നുവച്ച സിലിണ്ടർ കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചൂടു കൂടുകയും വായുസമ്മർദമുണ്ടാകുകയും ചെയ്തതോടെ സമീപത്തുള്ള സിലിണ്ടറിലേക്കു തീപടർന്നതു വൻ സ്ഫോടനത്തിന് ഇടയാക്കിയെന്നും കരുതുന്നു. കൂടുതൽ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒന്നര മണിക്കൂറോളം സമയമെടുത്താണ് വാഹനം മൂവാറ്റുപുഴ ജോയിന്റ് ആർടിഒ ജേഴ്സൺ ടി.എം., എംവിഐ സി.കെ. അബ്രഹാം എന്നിവർ പരിശോധിച്ചത്. എ.സി.യും മറ്റ് ആധുനിക സംവിധാനങ്ങളും ഘടിപ്പിച്ചിരുന്നതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
ന്യുമോണിയ ബാധിതനായ ജെയിസിനെ മാനന്തവാടിയിലെ ആശുപത്രിയിൽ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊട്ടിത്തെറിയോടെ ആംബുലൻസിന് തീപിടിച്ചത്. കൽപറ്റയിൽ നാട്ടുചികിത്സകനായിരുന്ന ജയിംസിനെ പനിബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ ത്തുടർന്ന് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആംബുലൻസിൽ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. കൽപറ്റ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റെ ഐ.സി.യു സൗകര്യമുള്ള ആംബുലൻസിലായിരുന്നു യാത്ര. ആംബുലൻസ് മൂവാറ്റുപുഴ മീൻകുന്നത്ത് എത്തിയപ്പോൾ രോഗി കിടക്കുന്ന ഭാഗത്തെ ഓക്സിൻ സിലിണ്ടറിന്റെ സമീപത്തുനിന്ന് തീയും പുകയും ഉയർന്നു. രോഗിക്കൊപ്പമുണ്ടായിരുന്ന മെയിൽ നഴ്സ് മെൽവിൻ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മുൻവശത്തെ വാതിൽ വഴി പുറത്തുചാടി ഇതുവഴി ലക്ഷ്മിയെയും രക്ഷപ്പെടുത്തി. തീ ആളിപ്പടർന്ന് പെട്ടെന്ന് വാഹനം മുന്നോട്ടുകുതിച്ച് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു. ഉടൻ വൻ ശബ്ദത്തോടെ ആംബുലൻസ് പൊട്ടിത്തെറിച്ചു. ജയിംസും അമ്പിളിയും അവിടെവച്ചുതന്നെ മരിച്ചു.
കയറ്റം കയറുമ്പോഴാണ് ആംബുലൻസിനുള്ളിൽ പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുകളിലെത്തി വാഹനം നിർത്തി ഇതേക്കുറിച്ച് പരിശോധിക്കാമെന്നുമായിരുന്നു തന്റെ കണക്കുകൂട്ടലെന്നും ഇതിനിടയിൽ പുറകിൽ തീകണ്ടതിനാൽ എല്ലാം ധൈര്യവും കൈവിട്ടുപോയെന്നും പിന്നീട് കൂടെയുണ്ടായിരുന്നവരെ കഴിയുന്ന വിധത്തിൽ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്നുമാണ് കൃഷ്ണദാസ് നൽകുന്ന വിവരം. താൻ ഇറങ്ങിയ ഉടൻ പിന്നോട്ട് പോയ ആമ്പുലൻസ് നൂറ് മീറ്ററോളം അകലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മറിഞ്ഞ് മരത്തിൽ തങ്ങിനിന്നെന്നും ഈ സമയം പത്തടി വരെ ഉയരത്തിൽ തീആളിപ്പടർന്നും ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ്് പൂർണ്ണമായും കത്തിനശിച്ചു. സംഭവംകണ്ട് ഇതുവഴിയെത്തിയ വാഹനയാത്രികരാണ് പരിക്കേറ്റ ഹോംനേഴ്സ് ലക്ഷമിയെയും ജെയിംസിന്റെ മകൻ അഭിലാഷിന്റെ ഭാര്യ ജോയ്സിനെയും മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽപ്പെട്ട ആംബുലൻസിനു പിന്നാലെതന്നെ ജെയിംസിന്റെ സഹോദരൻ തോമാച്ചനും ഡ്രൈവറും കാറിൽ വരുന്നുണ്ടായിരുന്നു. എന്നാൽ ആംബുലൻസ് വേഗത്തിലായതിനാൽ ഇവർ ഏറെ പിന്നിലായിപ്പോയി.
എയർഫോഴ്സിൽ നിന്ന് വിരമിച്ചയാളാണ് ജെയിംസ്. വയനാട് കാട്ടിക്കുളത്ത് സ്വന്തമായി പുരയിടമുള്ള ജെയിംസ് അവിടെ പ്രകൃതിചികിത്സാലയം നിർമ്മിക്കുന്നിടത്തായിരുന്നു. പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചുപോരാനിരിക്കുകയായിരുന്നു. ഇതിനിടെ ന്യുമോണിയ കൂടി. ഇതെ തുടർന്നാണ് മകളും മരുമകളും സ്ഥലത്തെത്തിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കല്പറ്റ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിലെ ആംബുലൻസിൽ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍