ഛോട്ടാ രാജന് ഇന്ത്യ സുരക്ഷ ഉറപ്പിച്ചപ്പോൾ ദാവൂദ് ഇബ്രാഹിമിന് പാക്കിസ്ഥാനും; രണ്ട് അധോലോക നായകന്മാരെ ചൊല്ലി ഇന്ത്യ- പാക് സംഘർഷം കനക്കുന്നു; മുംബൈ പൊലീസിനെ വിശ്വാസമില്ലാത്തതിനാൽ രാജനെ ചോദ്യം ചെയ്യുന്നത് ഡൽഹി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രണ്ട് അധോലോക നായകന്മാർ, ഒരു കാലത്ത് മുംബൈ നഗരത്തെ അടക്കി ഭരിച്ചവർ, നിരപരാധികളായ പാവങ്ങളെ കൊന്നു തള്ളിയവർ. ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും. ഇവരിൽ ഛോട്ടാ രാജൻ പിടിയിലായപ്പോൾ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്റെ സംരക്ഷണയിൽ സുഖലോലുപനായി കഴിയുന്നു. ഫലത്തിൽ രണ്ട് പേർക്കും അതീവ സുരക്ഷയാണ് ഒരുക്കി നൽകിയിരിക്കുന്നത്. ഇതിന്റെ പേരിൽ ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വാക്കുകൾ കൊണ്ട് കോർക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഛോട്ടാ രാജൻ അറസ്റ്റിലായതോടെ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളികൂടിയായ ദാവൂദ് ഇബ്രാഹിമിനുള്ള സുരക്ഷ പാക്കിസ്ഥാൻ സൈന്യം വർധിപ്പിച്ചതായി റിപ്പോർട്ട്. ഛോട്ടാരാജൻ നൽകുന്ന വിവരങ്ങൾ കൂടി പരിഗണിച്ച് ഇന്ത്യ ദാവൂദിനെ ലക്ഷ്യമിടുമെന്ന സംശയത്തിലാണ് ദാവൂദിന്റെ സുരക്ഷ പാക്കിസ്ഥാൻ വർദ്ധിപ്പിച്ചത്.
ദാവൂദിന്റെ സുരക്ഷയ്ക്കായി അദേഹത്തിന്റെ കറാച്ചിയിലെയും ഇസ്ലാമബാദിലെയും വസതികളിൽ പാക്ക് സൈന്യത്തിലെ പ്രത്യേക പരിശീലനം സിദ്ധിച്ച കമാൻഡോകളെ നിയോഗിച്ചതായാണ് റിപ്പോർട്ട്. ഛോട്ടാ രാജൻ പിടിയിലായതോടെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം ദാവൂദ് ഇബ്രാഹിമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് അദേഹത്തിന് സുരക്ഷ വർധിപ്പിക്കാനുള്ള പാക്ക് സൈന്യത്തിന്റെ തീരുമാനം. ഇക്കഴിഞ്ഞ ഒക്ടോബർ 25നാണ് ഇന്തൊനീഷ്യയിലെ ബാലിയിൽ ഛോട്ടാ രാജൻ അറസ്റ്റിലായത്.
1993ലെ മുംബൈ സ്ഫോടനത്തിന് ശേഷം ഇന്ത്യവിട്ട ദാവൂദ് ഇബ്രാഹിം കഴിഞ്ഞ 20 വർഷമായി കുടുംബ സമേതം പാക്കിസ്ഥാനിലാണ് താമസമെന്ന് വെളിപ്പെടുത്തുന്ന വിവിധ തെളിവുകൾ പുറത്തുവന്നിരുന്നു. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നും ഐഎസ്ഐയാണ് ദാവൂദിനെ സംരക്ഷിക്കുന്നതെന്നും അറസ്റ്റിലായ അധോലോക നായകൻ ഛോട്ടാ രാജൻ വെളിപ്പെടുത്തിയിരുന്നു. ഇന്തൊനീഷ്യയിലെത്തിയ ഇന്ത്യൻ സംഘത്തെ കണ്ടശേഷം തിരികെവരുന്ന വഴി മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് ഛോട്ടാ രാജൻ ദാവൂദ് ഇബ്രാഹിമിന്റെ കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ, ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളെല്ലാം നിഷേധിക്കുകയാണ് പാക്കിസ്ാൻ. എന്നാൽ ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന്റെ തെളിവ് നേരത്തെ ഇന്ത്യ തന്നെ ശേഖരിച്ചിരുന്നു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിനെ വിട്ടുകിട്ടുന്നതിനായി ദാവൂദിന്റെ പേരിൽ ഇന്ത്യയിൽ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങളും പാക്കിസ്ഥാന് കൈമാറിയിരുന്നു.
ദാവൂദിനെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ബദ്ധശ്രദ്ധരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പാർലമെന്റിലും വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലുള്ള ദാവൂദ് സ്ഥിരമായി ഒളിസങ്കേതം മാറുകയാണെന്നും രാജ്നാഥ് സിങ് പാർലമെന്റിനെ അറിയിച്ചിരുന്നു.
ഛോട്ടാ രാജനെ ചോദ്യം ചെയ്താൽ രാജ്യത്തിന്റെ ഒന്നാം നമ്പർ ശത്രു ദാവൂദ് ഇബ്രാഹിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ അധികൃതർ. ഛോട്ടാ രാജനിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും ദാവൂദിനെക്കുറിച്ചുള്ള നിർണായക തെളിവുകളായി മാറുമെന്നാണ് അധികൃതർ കരുതുന്നത്.
ഛോട്ടാ രാജനെ ഇന്ത്യയിൽ എത്തിച്ച് ചോദ്യം ചെയ്യാനണ് ഇന്ത്യയുടെ ഒരുക്കം. അതേസമയം ഇക്കാര്യത്തിൽ മുംബൈ പൊലീസിനെ വിശ്വാസമില്ലാത്തതിനാൽ ഡൽഹിയിൽ നിന്നുള്ള പൊലീസുകാരാകും രാജനെ ചോദ്യം ചെയ്യുക. മുംബൈ പൊലീസും അധോലോകവും തമ്മിലുള്ള അന്തർധാര സജീവമാണ്. അതുകൊണ്ട് തന്നെ ഒരു പക്ഷേ, മുംബൈ പൊലീസിന് രാജനെ കൈമാറിയാൽ കസ്റ്റഡിയിൽ കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. അതുകൊണ്ട് കൂടിയാണ് ഡൽഹി പൊലീസിനെ രാജനെ ചോദ്യം ചെയ്യാനായി നിയോഗിച്ചിരിക്കുന്നത്.
ഇന്നോ നാളെയോ രാജനെ ഇന്ത്യയിൽ എത്തിക്കും എന്നാൽ, മുംബൈ പൊലീസിൽ രാജനെ സഹായിക്കുന്നവരും ഉണ്ടാകുമെന്നതിനാൽ ഡൽഹിയിൽ എത്തിച്ചാകും ചോദ്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജൻ ഒളിവിൽപോയ ശേഷവും മുംബൈയിലും ഡൽഹിയിലുമായി നടന്ന അക്രമ സംഭവങ്ങളിൽ രാജന്റെ ആളുകളുടെ പേരിൽ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരുന്നു.
ഛോട്ടാ രാജൻ ഇന്ത്യയിലെത്താതിരിക്കാനുള്ള ശ്രമങ്ങൾ ദാവൂദ് ഇബ്രാഹിം ആരംഭിച്ചതായും സൂചന പുറത്തുവന്നിരുന്നു. ഇന്തോനേഷ്യൻ പൊലീസിന്റെ കസ്റ്റഡിയിൽ താൻ സുരക്ഷിതനല്ലെന്ന് കാണിച്ച് ഛോട്ടാ രാജൻ ബാലിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് പരാതി നൽകിയത് ആ ആശങ്കയുടെ പുറത്താണ്.ഓസ്ട്രേലിയയിൽനിന്ന് ബാലിയിലെത്തിയപ്പോൾ രാജനെ അറസ്റ്റ് ചെയ്ത പൊലീസ്, മൊബൈൽ, ലാപ്ടോപ്, ഒരു സ്യൂട്ട്കേസ് എന്നിവയും പിടിച്ചെടുത്തിരുന്നു. ലാപ് ടോപ്പിലും മൊബൈലിലും ദാവൂദിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അധോലോക സംഘടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു.
ദാവൂദിൽനിന്നുള്ള ആക്രമണസാധ്യത കണക്കിലെടുത്ത് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനായി ബാലിയിലെത്തിയ ഇന്ത്യൻ സംഘത്തിന് സ്പെഷ്യൽ പൊലീസ് കമാൻഡോ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ ഛോട്ടാ രാജനും പ്രത്യേക കമാൻ!ഡോ സുരക്ഷ നൽകിയിട്ടുണ്ട്. രാജന് ഇന്തൊനീഷ്യൻ പൊലീസ് കമാൻഡോകളടക്കം ശക്തമായ സുരക്ഷയാണ് ഇപ്പോൾ നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍