ഏസ്റ്റേറ്റിലെ പ്രധാനിയാകാൻ കരുതലോടെ കരുക്കൾ വീണു; ശത്രുവിനെ കൊന്ന് ചാണകക്കുഴിയിൽ താഴ്ത്തിയത് ഭാര്യയോട് മാത്രം പറഞ്ഞു; ദൃക്സാക്ഷിയായ സൈമൺ സമ്മർദ്ദം താങ്ങാതെ എല്ലാം പുറത്തുപറഞ്ഞു; മുണ്ടക്കയത്തെ 'കാണാതാകൽ' കൊലപാതകമായത് ഇങ്ങനെ
കോട്ടയം: മുണ്ടക്കയത്തെ സ്വകാര്യ എസ്റ്റേറ്റിലെ റൈറ്ററായിരുന്നു മുണ്ടക്കയം വണ്ടൻപതാൽ തട്ടാശ്ശേരിൽ അരവിന്ദാക്ഷന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത് ഒന്നരമാസത്തിന് ശേഷം. കാണാതായെന്ന് കരുതിയ അരവിന്ദാക്ഷൻ കൊല്ലപ്പെട്ടതാണെന്ന വിവരം അറിഞ്ഞ് മുണ്ടക്കയത്തുകാർ ഞെട്ടി. ഒന്നര മാസം മുമ്പ് കാണാതായ അരവിന്ദനെ എസ്റ്റേറ്റിലെ തന്നെ ജീവനക്കാരനായ മാത്യു കൊന്ന് ചാണകക്കുഴിയിൽ താഴ്ത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ എസ്റ്റേറ്റിലെ മുതലാളിയുടെ വിശ്വസ്തനാകാനായിരുന്നു മാത്യു കൊല നടത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ സൈമൺ ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും ദിവസങ്ങൾ കഴിയുന്തോറും വിഭ്രാന്തിയുടെ വക്കോളമെത്തി. ഇതോടെയാണ് എല്ലാം പൊലീസ് അറിഞ്ഞത്.
അരവിന്ദന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മാത്യുവിനെ പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. അന്നൊക്കെ തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മാത്യുവിന്റെ മൊഴി. എന്നാൽ സൈമണിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മാത്യുവിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. സുഹൃത്ത് സൈമൺ എല്ലാം പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞിട്ടും സമ്മതിക്കാൻ ആദ്യം മാത്യു തയ്യാറായില്ല ., സൈമണിന് മാനസിക രോഗമാണെന്നു വരെ പറഞ്ഞു. നടന്ന കാര്യങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ പൊലീസ് മാത്യുവിന് മുന്നിൽ അവതരിപ്പിക്കുകയും നീണ്ട രണ്ടു മണിക്കൂർ ചോദ്യം ചെയ്തിട്ടും മാത്യു നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ തനിക്ക് ശ്വാസം മുട്ടുലുണ്ടെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണ് അഭിനയിക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷവും പൊലീസ് ചോദ്യം ചെയ്തു. ഇതോടെ എല്ലാം സമ്മതിച്ചു.
വിദേശത്തുള്ള എസ്റ്റേറ്റ് ഉടമ എല്ലാകാര്യവും നോക്കാൻ ഏൽപ്പിച്ചിരുന്നത് അരവിന്ദനെയാണ്. പണിക്കാരെ വിളിക്കുന്നതും പണിക്കൂലി നൽകുന്നതുമെല്ലാം അരവിന്ദൻ തന്നെയായിരുന്നു. ഇതിനിടെയാണ് മാത്യു എസ്റ്റേറ്റിലെത്തുന്നത്. അരവിന്ദന്റെ ഇടപാടുകളും മുതലാളിയുമായുള്ള അടുപ്പവുമൊന്നും തുടക്കം മുതലേ മാത്യുവിന് അത്ര ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. അരവിന്ദൻ പുറത്തായാൽ ആ സ്ഥാനം തനിക്ക് ലഭിക്കുമെന്നും മാത്യു കരുതി. പണി കുറവുള്ളപ്പോഴും കൂടുതൽ പണിക്കാരെ വരുത്തുന്നത് പണം തട്ടാനാണെന്ന് മാത്യു തുറന്നടിച്ചതോടെ ഇരുവരും വാക്കു തർക്കത്തിലായി. പിന്നീട് പലതും പറഞ്ഞ് തർക്കങ്ങൾ പതിവായി. ഒടുവിൽ ധാരുണമായ കൊലപാതകവും.
അരവിന്ദനും മാത്യുവും കൂട്ടുകാരനായ സൈമണും മദ്യപിക്കാൻ ഒരുമിച്ച് കൂടിയത് ഒന്നരമാസം മുമ്പായിരുന്നു. എസ്റ്റേറ്റിനുള്ളിലെ കാടുകയറിയ സ്ഥലത്തിരുന്നായിരുന്നു മദ്യപാനം. രണ്ടെണ്ണം അകത്ത് ചെന്നപ്പോൾ മാത്യുവിന്റെ ഉള്ളിലെ പക പുറത്ത് വന്നു. ഒന്നും രണ്ടും പറഞ്ഞ് ഇരുവരും വഴക്കായി. ഇരുവരും തമ്മിൽ ഉന്തും തള്ളും വരെയായി. തുടർന്ന് പണി ആയുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിലേയ്ക്ക് അരവിന്ദൻ കയറിപ്പോയി. മാത്യുവും പിന്നാലെ പോയി. അവിടെ വച്ചും ഇരുവരും തമ്മിൽ വീണ്ടും വാക്കു തർക്കമുണ്ടായി. അരവിന്ദൻ അടുത്ത് കിടന്ന വടിയെടുത്ത് മാത്യുവിനെ അടിക്കാൻ തുടങ്ങി. അപ്പോൾ മാത്യു ഇയാളെ ഉന്തിമാറ്റിയശേഷം മുറിയിലുണ്ടായിരുന്ന ഇരുമ്പ് തൂമ്പകൊണ്ട് അരവിന്ദന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.
അരവിന്ദന്റെ നിലവിളി കേട്ടാണ് സൈമൺ ഓടിയെത്തിയത്. അരുതെന്ന് പറഞ്ഞുനോക്കിയെങ്കിലും മാത്യു വീണ്ടും വീണ്ടും അരവിന്ദന്റെ തലയ്ക്കടിച്ചു. ഒടുവിൽ ശ്വാസം നിലച്ച് രക്തം വാർന്ന നിലയിലായ അരവിന്ദനെ പിടിക്കാൻ മാത്യു ആവശ്യപ്പെട്ടെങ്കിലും പേടിച്ചു വിറച്ച സൈമൺ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെയെത്തിയ മാത്യു, ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് സൈമണെ ഭീഷണിപ്പെടുത്തി. തിരികെ വന്ന് അരവിന്ദന്റെ മരണം ഉറപ്പിച്ച മാത്യു, മൃതദേഹം വലിച്ചിഴച്ച് എസ്റ്റേറ്റിനുള്ളിലെ പഴയ ചാണകക്കുഴിയിൽ താഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അരവിന്ദന്റെ ഫോൺ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മാത്യു. അതിനിടെയാണ് ദൃശ്യം സിനിമ ഓർമ്മയിൽ വന്നത്.
അരവിന്ദൻ നാടുവിട്ടെന്ന് വരുത്തിതീർക്കാൻ സിനിമയിൽ കണ്ടതു പോലെ ഫോൺ വാഹനങ്ങളിലോ മറ്റോ കയറ്റി വിട്ടാലോ എന്ന് ചിന്തിച്ചെങ്കിലും അത്തരത്തിൽ അനുകരിച്ച പലരും പിടിയിലായ കഥഓർത്ത മാത്യു ആ നീക്കം ഉപേക്ഷിച്ചു. മൃതദേഹം മറവ് ചെയ്ത ഉടൻ അരവിന്ദന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഫോൺ കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ചു. അടുപ്പിലെ തീയിലിട്ടു. ഒരു വർഷം മുമ്പ് എസ്റ്റേറ്റിലെ ജോലിക്ക് മുണ്ടക്കയത്തെത്തിയതായിരുന്നു മാത്യു. ഭാര്യയും ഒരു വയസ് പ്രായമുള്ള കുഞ്ഞും അടങ്ങുന്നതാണ് മാത്യുവിന്റെ കുടുംബം. അരവിന്ദനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മാത്യു അന്നു രാത്രി തന്നെ ഭാര്യയോട് കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഒരു കൈയബദ്ധം പറ്റിയെന്നും നീ ആരോടും പറയരുതെന്നും ഭാര്യയോട് പറഞ്ഞു.
എന്നാൽ ഭാര്യ , സംഭവം പൊലീസിൽ അറിയിക്കണമെന്നും അറിയാതെ സംഭവിച്ചതാണെന്ന് പറഞ്ഞാൽ കുഴപ്പമുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടു. താൻ അകത്തായാൽ നീയും കുഞ്ഞും അനാഥരാകുമെന്ന് പറഞ്ഞതോടെ ഭാര്യ ഒന്നും ആരോടും പറഞ്ഞില്ല. എന്നാൽ സൈമണിന്റെ തുറന്നു പറച്ചിലോടെ മാത്യു അഴിക്കുള്ളിലായി.
Stories you may Like
- സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; മാത്യു കുഴൽനാടൻ
- സർക്കാറിനെ വെട്ടിലാക്കി കയറിക്കളിച്ചു മാത്യു കുഴൽനാടൻ
- മാത്യും കുഴൽനാടനും കുടുംബത്തിനും വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത്
- ഇനിയങ്ങോട്ട് യുദ്ധം; എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല; മാത്യു കുഴൽനാടൻ
- മാത്യു കുഴൽനാടനെ പിന്തുണച്ചു കെ സുധാകരൻ
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍