Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിൽ ബൈക്കിൽ നിന്ന് വീണ യുവാവ് ഓടയ്ക്കുള്ളിൽ കിടന്നു മരിച്ചു; വെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയിലൂടെ ഒഴുകിപ്പോയി: രണ്ടു ദിവസത്തിന് ശേഷം മൃതദേഹം കണ്ടതുകൊച്ചുകുട്ടി; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പോസ്റ്റുമോർട്ടം കർശന നിരീക്ഷണത്തിൽ നടത്തുമെന്ന് പൊലീസ്

മദ്യലഹരിയിൽ ബൈക്കിൽ നിന്ന് വീണ യുവാവ് ഓടയ്ക്കുള്ളിൽ കിടന്നു മരിച്ചു; വെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയിലൂടെ ഒഴുകിപ്പോയി: രണ്ടു ദിവസത്തിന് ശേഷം മൃതദേഹം കണ്ടതുകൊച്ചുകുട്ടി; സംഭവത്തിൽ  ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പോസ്റ്റുമോർട്ടം കർശന നിരീക്ഷണത്തിൽ നടത്തുമെന്ന് പൊലീസ്

ആർ കനകൻ

തിരുവല്ല: മദ്യലഹരിയിൽ ബൈക്ക് മറിഞ്ഞ് ഓടയിൽ വീണ യുവാവ് മരിച്ചു. കനത്തമഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയ്ക്കുള്ളിലൂടെ 300 മീറ്ററോളം ഒഴുകിപ്പോയി. രണ്ടു ദിവസത്തിന് ശേഷം പുറത്തേക്ക് തള്ളി നിന്ന കാൽ കണ്ട് മൃതദേഹം പുറത്തെടുത്തു. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
തുകലശേരി വാര്യത്ത് താഴ്ചയിൽ മോഹനചന്ദ്രന്റെ മകൻ ജ്യോതിഷ്മോഹ (24) ന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ മാർക്കറ്റ് ജങ്ഷന് സമീപത്തെ മേൽമൂടിയുള്ള ഓടയിൽ നിന്നും കണ്ടെടുത്തത്.

ഞായറാഴ്ച രാത്രി മുതൽ ജ്യോതിഷിനെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച വീട്ടുകാർ പരാതിയും നൽകി. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ പാലിയേക്കര റോഡ് തുടങ്ങുന്ന ഭാഗത്ത് ഒരു ബൈക്ക് മറിഞ്ഞു കിടന്നിരുന്നു. സമീപവാസികൾ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഓടയിൽ കിടന്നിരുന്ന ബൈക്ക് എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിറ്റേന്നാണ് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ കാണാനില്ല എന്ന പരാതി പൊലീസിന് കിട്ടിയത്. ഞായറാഴ്ച ജ്യോതിഷിന്റെ സഹോദരന് വൈദ്യുതാഘാതമേറ്റിരുന്നു. ഇയാളുമായി ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജിൽ പോയിരിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന വിഷ്ണു എന്ന സുഹൃത്തിനെ വീട്ടിലാക്കാനെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയത്.

മാർക്കറ്റ് ജങ്ഷന് അടുത്തുള്ള ഒരു ഹോട്ടൽ ഉടമയുടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകനാണ് ഓടയുടെ വിടവിൽകൂടി ഒരു മനുഷ്യന്റെ കാൽപാദം കണ്ടത്. തുടർന്ന് ഓടിക്കൂട്ടിയവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിലെത്തി ഓട പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ധരിച്ചിരുന്ന മഴക്കോട്ടും ഹെൽമറ്റും വാച്ചും യഥാസ്ഥാനത്തുണ്ടായിരുന്നു. അപകടത്തിൽപ്പട്ട ബൈക്കിന്റെ താക്കോലും യുവാവിന്റെ മൊബൈലും കാണാതായതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

സുഹൃത്തുമൊത്ത് നന്നായി ജ്യോതിഷ് മദ്യപിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ബൈക്ക് മറിഞ്ഞ സ്ഥലത്ത് നിന്നും 300 മീറ്റർ മാറിയാണ് ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടത്. വെള്ളക്കെട്ടിൽ വീണ് ശ്വാസം മുട്ടി ജ്യോതിഷ് മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഈ ഓടയിൽ ശക്തമായ വെള്ളപ്പാച്ചിലാണ് ഉള്ളത്. ഇതു കാരണം മൃതദേഹം ഒഴുകിപ്പോയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. തിരുവല്ല പൊലീസെത്തി മേൽനടപടി സ്വീകരിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ ജ്യോതിഷ് അലൂമിനിയം ഫേബ്രിക്കേഷൻ തൊഴിലാളിയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP