ബഹുദൈവാരാധന ആരോപിച്ച് ജാറങ്ങൾ തകർക്കൽ ആഗോള ഭീകര സംഘങ്ങളുടെ രീതി; യമനിലെ സൂഫി വര്യന്റെ നാടുകാണി ജാറം തകർത്തത് ഐഎസ് ആഹ്വാന പ്രകാരമോ? ശിർക്ക് ആരോപിച്ച് ജാറം പൊളിച്ച് വാഴ നട്ട കേസിൽ തീവ്രവാദ ബന്ധം തള്ളിക്കളയാതെ പൊലീസ്; പലതവണ മഖ്ബറ തകർക്കാൻ പദ്ധതിയിട്ടതിന് പടിയിലായത് പോപ്പുലർ ഫ്രണ്ടിലൂടെ മുജാഹിദ് വിസ്ഡം വിഭാഗത്തിൽ എത്തിയ അനീഷ്; ഗൾഫിലേക്ക് മുങ്ങിയ ഷാജഹാനായി ലുക്ക് ഔട്ട് നോട്ടീസ്
എംപി റാഫി
മലപ്പുറം: ജാറം തകർത്ത കേസിൽ അറസ്റ്റിലായ പ്രതി മുമ്പ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇയാൾ ആർ.എസ്.എസുമായി നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ മഖ്ബറ (കെട്ടി പൊക്കിയ പുണ്യാത്മാക്കളുടെ ഖബർ ) തകർത്ത സംഭവത്തിൽ അറസ്റ്റിലായ വഴിക്കടവ് ആനമറി സ്വദേശി മുളയങ്കായി അനീഷ് (37 ) മുമ്പ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നുവെന്ന വിവരം മറുനാടൻ മലയാളിക്ക് ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ തീവ്ര സലഫി ആശയക്കാരനായിരുന്നു അനീഷ്. ജാറങ്ങൾ ബഹുദൈവാരധനയുടെ കേന്ദ്രങ്ങളാണെന്നും ഇവ തകർക്കപ്പെടണമെന്നുമാണ് അനീഷിന്റെ വിശ്വാസം. ഈ തീവ്ര ആശയങ്ങൾ നാടുകാണി ജാറം തകർക്കുന്നതിലേക്ക് എത്തുകയായിരുന്നു. കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുമ്പോൾ കൂടുതൽ സംശയങ്ങളുള്ളതായും വഴിക്കടവ് സംഭവത്തിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
നേരത്തെ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യിൽ സജീവമായിരുന്ന അനീഷ് പിന്നീട് മുജാഹിദ് ഔദ്യോഗിക വിഭാഗമായ കെ.എൻ.എമ്മിൽ നിന്നും പിളർന്ന വിസ്ഡം ഗ്രൂപ്പിൽ ചേരുകയായിരുന്നു. ഈ സംഘടന വീണ്ടും പിളർന്ന് സക്കരിയ സ്വലാഹിഗ്രൂപ്പ് രൂപപ്പെട്ടപ്പോൾ ഇവരോടൊപ്പം ചേർന്നു. എന്നാൽ വിസ്ഡം വിഭാഗത്തിന്റെ പരിപാടികളിലും യോഗങ്ങളിലും അനീഷ് പങ്കെടുത്തിരുന്നു. മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ പള്ളിയിലാണ് അനീഷ് സ്ഥിരമായി പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങൾ അനീഷ് സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
പോപ്പുലർഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നപ്പോഴും ശേഷവും അനീഷ് സലഫി ആശയക്കാരനായിരുന്നു. 2014ൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർ.എസ്.എസ് -പോപ്പുലർ ഫ്രണ്ട് സംഘർഷത്തിൽ അനീഷ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ ആർ.എസ്.എസ് ആക്രമണത്തിൽ അനീഷിന് വെട്ടേൽക്കുകയും ചെയ്തു. ഈ കേസ് ഇപ്പോഴും നടന്നു വരികയാണ്. വഴിക്കടവ് ജാറം തകർത്ത സംഭവത്തിന് ശേഷം കൃത്യം നടത്തിയത് സംഘ്പരിവാർ ആണെന്ന തരത്തിൽ പോപ്പുലർഫ്രണ്ട്, സലഫി അനുകൂലികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇത് സംഭവം വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായാണ് സംശയിക്കുന്നത്.
എന്നാൽ പ്രതികൾ രണ്ട് തീവ്ര സലഫി ആശയക്കാരാണെന്ന് പുറത്തായതോടെ ഇവരെ ന്യായീകരിച്ച് ഒറ്റപ്പെട്ട പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം സോഷ്യൽ മീഡിയാ പോസ്റ്റുകൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ജാറം തകർത്ത സംഭവത്തിൽ മറ്റ് ഇടപെടലോ ബന്ധങ്ങളോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ആഗോള തീവ്രവാദ സംഘങ്ങളുടെ രീതിയാണ് ശിർക്ക് (ബഹുദൈവാരാധന)ആരോപിച്ച് ജാറങ്ങൾ തകർക്കൽ. രാജ്യത്തെ നിരോധിത സംഘടനയായ ഐ.എസ് അടക്കമുള്ള ഭീകരവാദ സംഘങ്ങൾ ജാറങ്ങളും മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളും തകർക്കാൻ ആഹ്വാനം ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള തീവ്രവാദ സംഘങ്ങളുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ്, മാമാങ്കര സ്വദേശി അത്തിമണ്ണിൽ ഷാജഹാൻ (24)നെ പിടികൂടിയാൽ കേസിൽ കൂടുതൽ വഴിത്തിരിവ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. മുമ്പ് സൗദിഅറേബ്യയിൽ പോയിരുന്ന ഷാജഹാൻ വിസിറ്റിങ് വിസയിലാണ് ഇപ്പോൾ യു.എ.ഇയിലേക്ക് കടന്നത്. ഒക്ടോബർ 9ന് കരിപ്പൂർ വിമാനത്താവളം വഴി യു.എ.ഇയിലേക്ക് കടന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒരു മാസത്തെ വിസിറ്റിങ് വിസയിലാണ് ഇയാൾ ദുബായിൽ പോയത്. അവിടെ വെച്ച് വിസ കാലാവതി പുതുക്കിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഷാജഹാനെ നാട്ടിലെത്തിക്കാനുള്ള നീ്ക്കങ്ങൾ പൊലീസ് തുടങ്ങി.
ഇയാൾക്കെതിരെയുള്ള ലൂക്ക് ഔട്ട് നോട്ടീയും തയ്യാറായിട്ടുണ്ട്. ഷാജഹാനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാറം തകർത്ത മൂന്ന് ദിവസങ്ങളിലും പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് കണ്ടെത്തി. ഷാജഹാന് വിദേശ യാത്രചെയ്യാൻ സഹായിച്ചവരെ കുറിച്ചും അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലയിൽ വഴിക്കടവ്- ഗുഡല്ലൂർ സ്റ്റേറ്റ് ഹൈവേയിൽ അതി വിജനമായ വനത്തിനോട് ചേർന്ന് പാതയോരത്ത് സ്ഥിതി ചെയ്യുന്ന ജാറമാണ് 2017 സെപ്തംതംബർ മാസത്തിൽ 7, 19 ,29 തിയ്യതികളിൽ തകർത്തത്.
ഇതിൽ 29 ന് നടന്ന അക്രമത്തിൽ തെങ്ങ്, വാഴ തൈകൾ നടുകയും മുളക് പൊടി വിതറുകയും ഒരു കുപ്പിയിൽ ജാറത്തെ കളിയാക്കുന്ന ഒരു കത്ത് എഴുതി തൂക്കുകയും ചെയ്തിരുന്നു. ,തുടർച്ചയായി 3 പ്രാവശ്യം ആക്രമണം ഉണ്ടായതിനെ തുടർന്ന് ഒരു വിഭാഗം ജനങ്ങൾ വലിയ തോതിൽ പ്രക്ഷോഭവും പ്രതിഷേധവും തുടങ്ങിയിരുന്നു. , വർഗ്ഗീയ സംഘട്ടനങ്ങളിലേക്കും ചേരിതിരിവിനും ഇടയാക്കുക വഴി വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കാമായിന്ന സംഭവം, കാര്യമായ തെളിവുകളോ മൊബൈൽ സിഗ്ന ലോ ലഭ്യമല്ലാത്ത വനം പാതയിലായതിനാൽ അന്വേഷണത്തെയും വഴിമുട്ടിച്ചു. അന്വേഷണ സംഘത്തിന് ഏറെ ശ്രമകരവും ,വലിയ സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു.
രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വഴിക്കടവ് നാടുകാണിചുരം മഖാം 3 പ്രാവശ്യം പൊളിച്ച് നശിപ്പിച്ച കേസുകൾക്ക് അന്വേഷണ സംഘം തുമ്പുണ്ടാക്കിയത്. 2009 ലും വഴിക്കടവ് മഖാം പൊളിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് ഖബർ തകർക്കുന്നതിനിടെ നാല് മുജാഹിദ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. യമനിൽ നിന്ന് അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ മുഹമ്മദ് സ്വാലിഹ് എന്ന സൂഫി വര്യന്റേതാണ് നാടുകാണി ചുരത്തിലെ മഖ്ബറ. യമനിൽ നിന്നെത്തിയ സംഘം കോഴിക്കോട് നിന്ന് മലമ്പാത വഴി ബംഗളൂരുവിലേക്കുള്ള വഴിയിൽ നാല് പേർ നിലമ്പൂരിനടുത്ത നാടുകാണിയിൽ വെച്ച് നിര്യാതരായെന്നാണ് ചരിത്രം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍