Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാപ്പ കമ്പി വടികൊണ്ടടിച്ചു; ഉമ്മച്ചി തേങ്ങ കൊണ്ടിടിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു; കൊടും ക്രൂരതയുടെ ജീവിതം വിവരിച്ച് പത്ത് വയസ്സുകാരനായ നൗഫൽ; കുരങ്ങ്‌ കടിച്ചതെന്ന് ആവർത്തിച്ച് പറഞ്ഞ് അമ്മയും ഇളയ കുട്ടിയും

വാപ്പ കമ്പി വടികൊണ്ടടിച്ചു; ഉമ്മച്ചി തേങ്ങ കൊണ്ടിടിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു; കൊടും ക്രൂരതയുടെ ജീവിതം വിവരിച്ച് പത്ത് വയസ്സുകാരനായ നൗഫൽ; കുരങ്ങ്‌ കടിച്ചതെന്ന് ആവർത്തിച്ച് പറഞ്ഞ് അമ്മയും ഇളയ കുട്ടിയും

അടിമാലി: വാപ്പ എന്നെ കമ്പിവടിക്ക് കാലിൽ അടിച്ചു, ഉമ്മച്ചി തേങ്ങകൊണ്ടു ഇടിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റു എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പത്തുവയസുകാരൻ നൗഫൽ അടിമാലി പൊലീസിനു നൽകിയ മൊഴിയാണിത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ രാവിലെ ഏഴുമണിയോടെ മാതാപിതാക്കളായ അടിമാലി കൂമ്പൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന പഴംപിള്ളിയിൽ നസീർ-സലീന ദമ്പതികൾക്കെതിരെ കേസെടുത്തു. സംഭവം പുറത്തായ ചൊവ്വാഴ്ച രാവിലെ മുതൽ വൈകിട്ടുവരെ പറഞ്ഞിരുന്ന മൊഴി പുലർച്ചെയാണു നൗഫൽ മാറ്റിയത്.

അതിനിടെ നൗഫലിന് ഒരാഴ്ച മുൻപ് കുരങ്ങിന്റെ ആക്രമണത്തിലാണു പരുക്കേറ്റതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു മാതാവ് സെലീനയും രണ്ടാമത്തെ മകൻ എട്ടുവയസുകാരൻ മുഹമ്മദ് ഹനീഫയും. അടിമാലിയിലെ സുരക്ഷിത കേന്ദ്രത്തിൽ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനൊപ്പം പൊലീസ് താമസിപ്പിച്ചിട്ടുള്ള സെലീനയോടും രണ്ടാമത്തെ മകനോടും ഇടുക്കി ജില്ലാ ചൈൽഡ് പ്ര?ട്ടക്ഷൻ ഓഫീസർ വി.എ. ഷംനാദ് നേരിട്ടെത്തിയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇരുവരെയും രണ്ടു മുറികളിലാക്കി തിരിച്ചും മറിച്ചും ചോദിച്ച ശേഷവും ഇവരുടെ മൊഴിയിൽ മാറ്റമില്ല. തന്റെ ഭർത്താവും ബന്ധുക്കളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഇതിനെ താൻ എതിർത്തതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് തന്റെ മേൽ ഇത്തരം ആരോപണങ്ങൾ അടിച്ചേൽപിക്കുന്നതെന്നും സെലീന ഉദ്യോഗസ്ഥരോടു പറഞ്ഞു.

കൂമ്പൻപാറയിൽ ദേശീയപാതയോരത്തു രണ്ടുമാസം മുൻപാണു പെട്ടിക്കട തുടങ്ങിയതെന്നും പിൻഭാഗത്ത് റോഡിന്റെ ഒരു ഭാഗം മുഴുവനും വനത്തിനു സമാനമായ പൊന്തക്കാടുകളും ആണെന്നും ഇവിടെ കുരങ്ങുകൾ എത്തുന്നത് പതിവാണെന്നും മൊഴിയിലുണ്ട്. ഇവിടെ കുരങ്ങുകൾക്ക് ബിസ്‌കറ്റ് നൽകുന്നതിനിടെ കുരങ്ങിന്റെ വാലിൽ കടന്നു പിടിച്ച ചേട്ടനെ കുരങ്ങ് മാന്തിപ്പറിക്കുകയും ഇതോടെ പാറയുടെ മുകളിൽ നിന്നും പിന്നോട്ട് വീണപ്പോൾ കാലുകളിൽ മുറിവുണ്ടായെന്നുമാണ് എട്ടുവയസുകാരൻ മുഹമ്മദ് പറയുന്നത്. അന്ന് ആശുപത്രിയിൽ പോയെങ്കിലും കേസുകളിൽ പെട്ടതോടെ ചികിത്സ മുടങ്ങിയതാണു മുറിവുകൾ പഴുക്കാൻ കാരണമെന്നുമാണ് സെലീനയുടെ നിലപാട്.

എന്നാൽ നൗഫൽ അനുഭവിച്ചുതീർത്തത് എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളാണെന്നാണ് സൂചന. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ പരിചരിക്കുന്ന ഡോക്ടർമാരോടാണ് കൊടിയ പീഡനത്തിന്റെ കഥ നൗഫൽ പങ്കിട്ടത്. മൂന്നു വർഷങ്ങൾക്കു മുമ്പ് പീഡനവിവരം പുറത്തായതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് നൗഫലിനെ മോചിപ്പിച്ചു. ഹോസ്റ്റലിലേക്കു മാറ്റി. അവിടെയും ചിലർ ശാരീരികമായി പീഡിപ്പിച്ചു. മനഃസാക്ഷിക്കു നിരക്കാത്ത ചൂഷണങ്ങൾക്ക് വിധേയനാക്കി. ഒടുവിൽ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാതെ വന്നപ്പോൾ ഹോസ്റ്റൽ അധികൃതർ നൗഫലിനെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു. തിരികെയെത്തിയപ്പോൾ തല്ലിയും തൊഴിച്ചും കമ്പിവടിക്ക് അടിച്ചുമാണ് അവരും സ്വീകരിച്ചത്. പിതാവ് നസീർ നിരവധി ക്രിമിൽ കേസുകളിൽ പ്രതിയാണ്. ഇടക്കിടയ്ക്കു പൊലീസ് പിടിക്കും. ജയിലിലാകും.

ഈ സമയത്ത് മറ്റൊരാൾക്കൊപ്പം കുട്ടി അമ്മയെ കണ്ടെന്നും അത് പുറത്താകുമെന്ന് ഭയന്നാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. കണക്കറ്റ് പീഡപ്പിച്ച ശേഷവും കസ്റ്റഡിയിലുള്ള നസീറിനോട് സെലീന പരാതി പറഞ്ഞു. ഇതുകേട്ട് നസീർ സെല്ലിലൂടെ കൈ പുറത്തേക്ക് നീട്ടി നൗഫലിന്റെ തല ഇരുമ്പ് കമ്പിയിൽ ഇടിപ്പിച്ചു. തിരികെ വീട്ടിലെത്തിയപ്പോഴും അമ്മ മർദനം തുടർന്നു. പത്തു ദിവസത്തോളം പട്ടിണിക്കിട്ടു. മുറിവുകളിൽ നിന്നും രക്തം നഷ്ടപ്പെട്ട് ഹീമോഗ്ലോബിന്റെ കണികപോലും നൗഫലിന്റെ ശരീരത്തിലില്ലാതായെന്ന് ഡോക്ടർമാർ. കുട്ടി സ്വാഭാവിക സ്ഥിതിയിലേക്കു മടങ്ങാൻ മൂന്നു ദിവസമെടുക്കും.

ദിവസങ്ങളായി വീടിനകത്ത് ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു നൗഫൽ. എക്‌സൈസ് വിഭാഗം കഞ്ചാവ് കേസിൽ നസീറിനെ പിടികൂടിയപ്പോൾ ഇയാൾക്ക് വസ്ത്രങ്ങൾ എത്തിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തുള്ള സഹോദരിയെ പൊലീസ് വിളിച്ചു. ഇവർ പറഞ്ഞതനുസരിച്ച് അടിമാലിയിലുള്ള മറ്റൊരു സഹോദരി നസീറിന്റെ വീട്ടിലെത്തി. അവിടെ ആരുമില്ലെന്നു മനസിലാക്കി മടങ്ങാനൊരുങ്ങുമ്പോഴാണ് വീട്ടിൽനിന്ന് കരച്ചിൽ കേട്ടത്. അങ്ങനെയാണ് മലവും മൂത്രവും നിറഞ്ഞ മുറിയിൽ മൃതപ്രായനായി കുട്ടിയെ കണ്ടത്.
പിന്നീട് ബന്ധുക്കൾ ആവശ്യപ്പെട്ട പ്രകാരം പൊലീസും ചൈൽഡ്‌ലൈൻ അധികൃതരും എത്തി നൗഫലിനെ അമ്മ സെലീനയ്‌ക്കൊപ്പം കോട്ടയം മെഡിക്കൽ കോളജിലേക്ക് വാഹനത്തിൽ കയറ്റിവിട്ടു.

പാതിവഴിയിൽ ഇറങ്ങിയ ഇവർ ഓട്ടോറിക്ഷയിൽ എറണാകുളത്തു വന്നു. വൈറ്റിലയിൽ വച്ച് സഹോദരിയും ഭർത്താവും കുട്ടിയെ കൂടെക്കൂട്ടി. അവിടെനിന്ന് മുങ്ങാൻ ശ്രമിച്ച സെലീനയെ ഇവർ കടവന്ത്ര പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP