Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുണ്ടറയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച വിക്ടറിനെതിരെ മറ്റൊരു കൊലപാതക ആരോപണം കൂടി; 2010ൽ മരിച്ച പതിനാലുകാരന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് അയൽവാസി രംഗത്ത്; നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, നീ സൂക്ഷിച്ചിരുന്നോ എന്ന് വിക്ടറിന്റെ മകൻ ഭീഷണിപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട ആൺകുട്ടിയുടെ മാതാവ്

കുണ്ടറയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച വിക്ടറിനെതിരെ മറ്റൊരു കൊലപാതക ആരോപണം കൂടി; 2010ൽ മരിച്ച പതിനാലുകാരന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് അയൽവാസി രംഗത്ത്; നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, നീ സൂക്ഷിച്ചിരുന്നോ എന്ന് വിക്ടറിന്റെ മകൻ ഭീഷണിപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട ആൺകുട്ടിയുടെ മാതാവ്

കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചകേസിൽ അറസ്റ്റിലായ കുട്ടിയുടെ മുത്തച്ഛൻ വിക്ടർ ഡാനിയേലിനെതിരെ (വിജയൻ 66) വീണ്ടും കൊലപാതക ആരോപണം. വിക്ടറിന്റെ അയൽവാസികളായിരുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടിയുടെ അമ്മയാണ് വിക്ടറിനെതിരെ പരാതി നൽകിയത്. 2010ലാണ് കുണ്ടറയിലെ പതിനാലുകാരൻ മരിച്ചത്. വിക്ടറും മകനും ചേർന്നു പതിനാലുകാരനെ കൊലപ്പെടുത്തിയതാണെന്നാണു അമ്മയുടെ പരാതി. മുമ്പ് വിക്ടറിന്റെ അയൽവാസിയായിരുന്നു പരാതിക്കാരി. ആരോപണം അന്വേഷിക്കുമെന്ന് കൊല്ലം റൂറൽ എസ്‌പി: എസ്. സുരേന്ദ്രൻ പറഞ്ഞു. പരാതി തനിക്കു കിട്ടിയിട്ടില്ലെന്നും എന്നാൽ ഇങ്ങനെയൊരു ആരോപണം ഉള്ളതിനാൽ അന്വേഷിക്കാൻ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്നും എസ്‌പി അറിയിച്ചു.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വിക്ടറിന്റെ അയൽവാസിയായ പതിനാലുകാരൻ തൂങ്ങിമരിച്ചത്. കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. ആ മരണം കൊലപാതകമാണെന്ന് അന്നു തന്നെ കുടുംബം കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്നതു കൃത്യമായി അന്വേഷിക്കാൻ പൊലീസ് തയാറായിരുന്നില്ല. പണം തന്നാൽ അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു പൊലീസുകാരെന്ന് വീട്ടുകാർ പറയുന്നു. നിരവധിത്തവണ കയറിയിറങ്ങിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നു കാര്യമായ നീക്കങ്ങളുണ്ടായില്ല.

എന്നാൽ, പത്തുവയസ്സുകാരിയുടെ മരണത്തെക്കുറിച്ചും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൂഴ്‌ത്തിയതിനെക്കുറിച്ചുമുള്ള വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണു കുടുംബം വീണ്ടും പരാതിയുമായി എത്തുന്നത്. വിക്ടറും മകനും ചേർന്ന് പതിനാലുകാരനെ കൊലപ്പെടുത്തിയതെന്ന ആരോപണമാണ് കുടുംബത്തിനുള്ളത്. വിക്ടർ എന്തും ചെയ്യുമെന്ന ഭയമാണ് കുടുംബത്തിനുള്ളത്. അതുകൊണ്ടുതന്നെ വിക്ടറിന്റെ വീടിന് അടുത്തുനിന്ന് കുടുംബം മാറി താമസിക്കുകയായിരുന്നു.

വിക്ടറിന്റെ മകൻ ഷിബു വീട്ടിൽവന്നു തന്നെ ആക്രമിച്ചതായി മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. എന്നാൽ ഭാവിയിൽ വലിയ പ്രശ്‌നമാകുമെന്നും പരാതി നൽകേണ്ടെന്ന് പൊലീസ് പറഞ്ഞു. നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, നീ സൂക്ഷിച്ചിരുന്നോ എന്ന് ഷിബു ഭീഷണിപ്പെടുത്തി. വിക്ടറും മകനും ചേർന്നാണു നിരന്തരം ഭീഷണിപ്പെടുത്തിയത്. മകളെ ലക്ഷ്യമിട്ടാണ് അന്ന് അവർ വന്നത്. മകൻ മരിച്ച അന്നും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി. നിന്നെ ലക്ഷ്യമിട്ടാണു വന്നത്, കിട്ടിയത് സഹോദരനെയാണെന്നും മകളെ വിക്ടറിന്റെ മകൻ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.

കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർ സുഹൃത്തുക്കളാണെന്നാണ് വിക്ടർ പറഞ്ഞത്. മകൻ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിൽ വന്നത്. പണമുണ്ടെങ്കിൽ ഒപ്പമുണ്ടാകുമെന്ന് സ്റ്റേഷനിലെ എഎസ്‌ഐ പറഞ്ഞു. ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയത്അമ്മ കൂട്ടിച്ചേർത്തു. അതേസമയം, വിക്ടറിനും മകനുമെതിരെ കൊല്ലപ്പെട്ട പത്തുവയസ്സുകാരിയുടെ പിതാവും പരാതിനൽകിയിട്ടുണ്ട്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും നിർബന്ധിപ്പിച്ചായിരിക്കാം ആത്മഹത്യാക്കുറിപ്പ് എഴുതിപ്പിച്ചതെന്നുമാണു പിതാവിന്റെ പരാതി. 13 വയസുകാരിയെയും വിക്ടർ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്. ബന്ധുവായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊട്ടാരക്കര ഡി.വൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല. 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

10 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പൊലീസ് ബന്ധുവായ 13കാരിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മൊഴി ലഭിച്ചത്. ഭയന്നിട്ടാണ് പീഡനവിവരം തുറന്നു പറയാതിരുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP